Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ലാളിത്യത്തിന്റെ പ്രയോക്താവ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 01:06 am IST
in Vicharam

മലയാള കവിതയില്‍ ആധുനികതയുടെ വാതില്‍ തുറന്ന കവികളില്‍ പ്രമുഖനാണ് എം.എന്‍. പാലൂര്‍. 1960 കളുടെ ആദ്യഭാഗം മലയാള സാഹിത്യത്തില്‍ ഒരു നവോത്ഥാനത്തിന്റെ ഘട്ടമായിരുന്നു. എന്‍.എന്‍. കക്കാട്, അയ്യപ്പപണിക്കര്‍, മാധവന്‍ അയ്യപ്പത്ത്, ആര്‍. രാമചന്ദ്രന്‍ തുടങ്ങിയവരാണ് അന്ന് ആധുനിക കവിതയ്‌ക്ക് ബീജാവാപം നല്‍കിയ കവികളില്‍ പ്രമുഖര്‍. ഇതില്‍ എന്‍.വി. കൃഷ്ണവാരിയരുടെ നേതൃത്വത്തിലുള്ള ഒരു കാവ്യരചനാസമ്പ്രദായം നിലവില്‍ വന്ന കാലത്ത് അതിന്റെ ചുവടുപിടിച്ചാണ്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശിഷ്യത്വത്തിന്റെ കീഴിലാണ് പാലൂര്‍ രംഗത്തിറങ്ങുന്നത്. 

പാലൂര്‍ അന്ന് ബോംബെ(മുംബൈ) വിമാനത്താവളത്തില്‍ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. നഗരജീവിതത്തിന്റെ തിക്കും തിരക്കും അനുഭവിച്ചറിഞ്ഞ കവി ആധുനിക ജീവിതത്തിന്റെ പൊള്ളത്തരങ്ങളെക്കുറിച്ച് ബോധവാനായി. അത് പ്രകടമാക്കുന്നതാണ് അദ്ദേഹത്തിന്റെ ആദ്യകാല കവിതകള്‍. വിമാനത്താവളത്തില്‍ ഒരു കവി, പേടിത്തൊണ്ടന്‍ തുടങ്ങിയ ആദ്യകാല കൃതികളില്‍ ഈ പൊള്ളത്തരങ്ങളെയും നാട്യങ്ങളെയും തുറന്നുകാണിക്കുന്ന കവിതകളാണുള്ളത്. അവന്‍ ഇരുപതാം ശതകത്തില്‍ അനാസിനാകുന്നു പ്രധാന ഭക്ഷണം… എന്നെഴുതിയത് അക്കാലത്തെ ജീവിതത്തിന്റെ പൊള്ളത്തരങ്ങളും നാട്യങ്ങളും തുറന്നു കാണിക്കാന്‍ വേണ്ടിയാണ്. തുടര്‍ന്നുള്ള രചനകളെല്ലാം തന്നെ പുതു കവിതകളെന്ന ഗണത്തില്‍ പെടുന്നു. കവിതയുടെ പഴയ പാരമ്പര്യരീതിയെ തിരസ്‌ക്കരിക്കാതെ തന്നെ പുതിയ ആശയങ്ങളെ സന്നിവേശിപ്പിക്കുന്ന രീതി അദ്ദേഹം തന്റെ കവിതകളില്‍ പ്രകടമാക്കി. പ്രഭാതത്തെക്കുറിച്ചുള്ള കവിതയടക്കം ഈയൊരു മാറ്റം ഉള്‍ക്കൊള്ളുന്നവയാണ്.

വ്യക്തിജീവിതത്തിന്റെ തിക്താനുഭവങ്ങളെ കാവ്യവിഷയമാക്കാന്‍ അദ്ദേഹം മെനക്കെട്ടില്ല. അതേസമയം അദ്ദേഹം എഴുതിയത് സാമൂഹിക ജീവിതത്തെ കാര്‍ന്നുതിന്നുകൊണ്ടിരുന്ന അനാചാരങ്ങള്‍, അഴിമതികള്‍, അന്ധവിശ്വാസങ്ങള്‍ തുടങ്ങിയവ ഉന്മൂലനം ചെയ്യാനുള്ള തീവ്രശ്രമത്തോടെയാണ്. 

ഭാവാത്മകമായ കവിതകള്‍ ഒട്ടേറെ അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ ഭാവാത്മകതയിലും അദ്ദേഹം നിശിതമായ പരിഹാസത്തിന്റെ കൂരമ്പുകളുമായാണ് വരുന്നത്. പില്‍ക്കാലത്ത് എഴുതിയ പച്ചമാങ്ങ പോലെയുള്ള കൃതികള്‍ അതിന് സാക്ഷ്യം വഹിക്കുന്നു. ബിംബകല്‍പ്പനകളുടെ കാര്യത്തിലാണ് പാലൂര്‍ ഏറ്റവും വ്യതിരിക്തനായി നില്‍ക്കുന്നത്. ഉഷസേ മനുഷ്യന്റെ സൗന്ദര്യസങ്കല്പം ആകെ കുറച്ചാരു നിര്‍മ്മിച്ചുനിന്നെ….. എന്ന ഈരടികള്‍ കാല്‍പനികം അല്ലെങ്കില്‍ ഭാവാത്മകം എന്ന് നമുക്ക് തോന്നുമെങ്കിലും നവീനകവിതയുടെ മുഖമുദ്രകള്‍ ഉള്ളവയായിരുന്നു. 

പണ്ഡിതനായ കവിയാണ് പാലൂര്‍. മഹാഭാരതം പല ആവര്‍ത്തി വായിച്ച് ഭാരതത്തിന്റെ ആത്മാവ് ഉള്‍ക്കൊള്ളാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ മഹാഭാരതകഥകളെയും കഥാപാത്രങ്ങളെയും പുനരാവിഷ്‌കരിക്കാനോ ആധുനിക ജീവിതവുമായി കൂട്ടിയിണക്കി അവയെ വ്യാഖ്യാനിക്കാനോ അതിന് കാവ്യരൂപം നല്‍കാനോ അദ്ദേഹം ശ്രമിച്ചു. ബാഹുകന്‍ പോലെയുള്ള കൃതികള്‍ അതിന് തെളിവാണ്. മഹാഭാരതത്തിന്റെ ദാര്‍ശനികമായ ആഴം കണ്ടെത്തിയ കവിയെന്ന് അദ്ദേഹത്തെ വിളിക്കാം. അത് അദ്ദേഹത്തിന്റെ പാണ്ഡിത്യത്തിന്റെ ദൃഷ്ടാന്തമായി നമുക്ക് കണക്കാക്കാം.

വ്യക്തിജീവിതത്തില്‍ ഏറെ തിക്താനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് കവിക്ക്. ദാരിദ്ര്യം, തൊഴിലിനുവേണ്ടിയുള്ള അലച്ചില്‍ ഇതൊക്കെ വാസ്തവത്തില്‍ കവിഹൃദയത്തെ പക്വമാക്കുകയും ജീവിതത്തിന്റെ നിരര്‍ത്ഥതയെക്കുറിച്ച് ബോധവാനാക്കുകയും ചെയ്തു. ഈ കഥകളെല്ലാം ഒട്ടും വളച്ചുകെട്ടില്ലാതെ തന്റെ ആത്മകഥയായ കഥയില്ലാത്തവന്റെ കഥ എന്ന കൃതിയില്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. അതൊരു തുറന്നെഴുത്താണ്, ആത്മാര്‍ത്ഥതയുടെ എഴുത്താണ്, എതിര്‍പ്പിന്റെ എഴുത്താണ്. അങ്ങനെ കവിതയില്‍ ഉരുത്തിരിഞ്ഞുവന്ന ജീവിതദര്‍ശനം കാവ്യാത്മകമായി പില്‍ക്കാലത്ത് ആത്മകഥയില്‍ എഴുതി പൂര്‍ത്തിയാക്കുന്നു. കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ കൃതിയാണിത്. 

താന്‍ ആരുമല്ല എന്ന ബോധം വളര്‍ന്ന് ഒരു ദാര്‍ശനികമായ തലത്തില്‍ എത്തിനില്‍ക്കുന്ന കവിയെയാണ് പാലൂരില്‍ നാം കാണുന്നത്. പ്രകടനാത്മകതയിലും പ്രചരണാത്മകതയിലും വിമുഖനായിരുന്നു കവി. തന്റേതു മാത്രമായ തട്ടകത്തില്‍ ഇരുന്നുകൊണ്ട് ചിന്താബന്ധുരമായ കവിതകളിലൂടെയും ആലോചനാമൃതമായ ആത്മകഥയിലൂടെയും അദ്ദേഹം കേരളീയരെ രസിപ്പിച്ചു. അല്ലെങ്കില്‍ ത്രസിപ്പിച്ചു. ലാളിത്യത്തിന്റെ പ്രയോക്താവെന്ന് ഒരു കവിയെ വിളിക്കാമെങ്കില്‍ അത് പാലൂര്‍ മനയ്‌ക്കല്‍ മാധവന്‍ നമ്പൂതിരിയെ മാത്രമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

India

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

Kerala

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

India

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

ചൈനയും, പാകിസ്ഥാനും വെണ്ണീറാകും ; 10,000 കിലോമീറ്റർ ദൂരപരിധിയുള്ള അഗ്നി-VI രൂപകൽപ്പന തയ്യാർ ; ഡി ആർ ഡിഒയും സജ്ജമെന്ന് സമീർ വി. കാമത്ത്

കോക് റോച്ച് ജനതാ പാര്‍ട്ടിയെ മോദി തൂത്തെറിയുമെന്ന് ഫക്രുദ്ദീന്‍ അലി

സനാതനധർമ്മത്തിലേയ്‌ക്ക് എത്തുന്നവരുടെ എണ്ണം വർധിക്കുന്നു ; വനവാസികളെ മതം മാറ്റിയിരുന്ന പാസ്റ്റർ ഉൾപ്പെടെ 200 ഓളം പേർ ഹിന്ദുമതം സ്വീകരിച്ചു

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.