കോഴിക്കോട്: ശബരിമലയില്‍ പോകണോ വേണ്ടയോയെന്ന കാര്യത്തില്‍ സ്ത്രീകള്‍ക്ക് തീരുമാനമെടുക്കാമെന്ന് പൊതുമരാമത്ത് മന്ത്രിയും മുന്‍ ദേവസ്വം മന്ത്രിയുമായ ജി. സുധാകരന്. ആവശ്യമുള്ളവര്‍ക്ക് കയറാം, ആരും നിര്‍ബന്ധിപ്പിച്ച് കയറ്റില്ല. അവരവരുടെ മനസ്സാക്ഷിക്കനുസരിച്ച് പ്രവര്ത്തിത്തിക്കാമെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സ്ത്രീകള്‍ പ്രാര്‍ത്ഥിക്കുന്നതിനാണ് പോകുന്നത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം ലംഘിക്കാനല്ല. അവിടെ ചെന്നാല്‍ മറ്റു ചിന്തകളൊന്നും ഉണ്ടാവില്ല. അവിടത്തെ അന്തരീക്ഷം നമ്മളില്‍ ചെലുത്തുന്ന വലിയ സ്വാധീനമുണ്ട്. പ്രകൃതിയുടെ ഒരു സ്വാധീനം. ആ സ്വാധീനം ഭൗതികവാദി ആയാലും ആധ്യാത്മികവാദി ആയാലും ഉണ്ടാകും. വിശ്വാസമുള്ളതുകൊണ്ടാണ് ദേവസ്വം മന്ത്രിയായി പല തവണ മല കയറിയത്. ഒരു ദിവസം തന്നെ രണ്ടു തവണ മല കയറിയിട്ടുണ്ട്. അയ്യപ്പന്റെ, ആ ക്ഷേത്രത്തിന്റെ കാര്യത്തില്‍ വിശ്വാസമുണ്ട്. അതുകൊണ്ട് ഞാന്‍ ഒരു ദൈവവിശ്വാസിയാണെന്നോ അധ്യാത്മിക വിശ്വാസിയാണെന്നോ പ്രഖ്യാപിക്കേണ്ട ആവശ്യമില്ല. ഭരണഘടനയില്‍ അങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: