കൊച്ചി: കെഎസ്ആര്‍ടിസി യൂണിയനുകള്‍ സംയുക്തമായി പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന്റേതാണ് നടപടി. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പ്രഖ്യാപിക്കും. സമരം ചോദ്യം ചെയ്ത് വേറെയും ഹര്‍ജികള്‍ കോടതിയുടെ പരിഗണനയിലുണ്ട്.
ഒക്ടോബര്‍ രണ്ട് അര്‍ധരാത്രി മുതല്‍ നടത്താനിരുന്ന പണിമുടക്കാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. കെഎസ്ആര്‍ടിസി അവശ്യ സര്‍വീസ് ആണെന്ന് കോടതി നിരീക്ഷിച്ചു. സമരം പ്രഖ്യാപിക്കുമ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള സമയം ആവശ്യമാണ്. ജീവനക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
പിരിച്ചുവിട്ട ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വ്വീസ് റദ്ദാക്കുന്നത് അവസാനിപ്പിക്കുക, ഡ്യൂട്ടി പരിഷ്കരണം പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സംയുക്ത ട്രേഡ് യൂണിയന് സമരത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ പണിമുടക്കാനുള്ള നീക്കം ചോദ്യം ചെയ്ത് എംഡി ടോമിന് തച്ചങ്കരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
എന്നാല്‍ എംഡിയുടെ പരിഷ്കാരങ്ങളിലുള്ള ഭരണപ്രതിപക്ഷ തൊഴിലാളി യൂണിയനുകളുടെ അതൃപ്തിയാണ് പണിമുടക്കിന്റെ പ്രധാന കാരണമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: