കണ്ണൂര്‍: ഒരു വിഭാഗം സിപിഎം നേതാക്കളിലും മന്ത്രിമാരിലും മാനേജ്മെന്റിനുള്ള സ്വാധീനമുപയോഗിച്ച് സര്‍ക്കാര്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശനം നടന്നിട്ടുള്ളതെന്ന ബിജെപി പ്രചാരണം സുപ്രീം കോടതി വിധിയോടെ ശരിയാണെന്ന് തെളിഞ്ഞിരിക്കുന്നതായി ബിജെപി കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ.വിനോദ് കുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു. മാനേജ്മെന്റിന്റെ അന്യായ നടപടിയെ സാധൂകരിക്കാനാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. പ്രസ്തുത ഓര്‍ഡിനന്‍സ് സുപ്രിം കോടതി റദ്ദ് ചെയ്തത് സ്വാഗതാര്‍ഹമാണ്.
കോളേജ് കെട്ടിടം പണിതത് തന്നെ നിയമവിരുദ്ധമായാണ്. ഭൂപരിഷ്കരണ നിയമത്തിന് വിരുദ്ധമായി സ്വത്തുക്കള്‍ സമ്പാദിക്കുകയും പഞ്ചായത്തില്‍ നിന്ന് മുന്‍കൂട്ടി അനുവാദം വാങ്ങാതെയും നിരവധി കെട്ടിടങ്ങള്‍ പണിതു. ആവശ്യമായ നികുതി പോലും അടക്കുന്നില്ല. ഏക്കര്‍ കണക്കിന് കറപ്പ കൃഷി നശിപ്പിച്ചു. ഇതിനെതിരെ ബിജെപി മാത്രമാണ് പ്രക്ഷോഭം നടത്തിവന്നത്. മറ്റ് രാഷ്ട്രീയക്കാരായ ഒരു വിഭാഗം നേതാക്കള്‍ പണച്ചാക്കുകള്‍ക്ക് മുന്നില്‍ കുമ്പിടുകയാണ്. തികച്ചും അഴിമതിയില്‍ മുങ്ങിയ കണ്ണൂര്‍ മെഡിക്കല്‍ കോളേജിനെതിരെ സിബിഐ അന്വേഷണം വേണമെന്നും കെ.കെ.വിനോദ് കുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: