Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുര്യന് ബലം പിണറായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2018, 02:31 am IST
in Kerala

തിരുവനന്തപുരം: സിപിഐ മന്ത്രിമാരുടെ തീരുമാനങ്ങളെ അട്ടിമറിക്കുന്ന റവന്യൂ വകുപ്പ് അഡീഷണല്‍ സെക്രട്ടറി പി.എച്ച്. കുര്യനെതിരെ പരസ്യപ്രതികരണവുമായി സെക്രട്ടറി കാനം രാജേന്ദ്രനും കൃഷിമന്ത്രി വി.എസ്.സുനില്‍കുമാറും രംഗത്ത്. കുട്ടനാട് നെല്‍കൃഷിക്ക് പറ്റിയ സ്ഥലമല്ലെന്ന കുര്യന്റെ പരസ്യ നിലപാടിനെതിരെയാണ് ഇരുവരും പ്രതികരിച്ചത്. റവന്യൂ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അച്ചടക്കമില്ലാത്തയാളാണെന്നാണ് കാനം രാജേന്ദ്രന്‍ കുറ്റപ്പെടുത്തിയപ്പോള്‍ കുര്യനെതിരെ മുഖ്യമന്ത്രിയോട് പരാതി പറയുമെന്നാണ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ പറഞ്ഞത്. കൂടുതല്‍ സ്ഥലത്ത് വിത്തുവിതച്ച് നെല്ല് കൊയ്യാന്‍ കൃഷി വകുപ്പ് പദ്ധതി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് വകുപ്പ് സെക്രട്ടറി മറിച്ച് അഭിപ്രായം പറഞ്ഞത്. 

കുര്യന്‍ ആദ്യമായിട്ടല്ല സിപിഐ മന്ത്രിമാര്‍ക്കെതിരെ ഒളിയമ്പയയ്‌ക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പിന്തുണ തന്നെയാണ് പിന്‍ബലം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കലടക്കമുള്ള വിഷയങ്ങളില്‍ ഏകപക്ഷീയമായ നിലപാടായിരുന്നു കുര്യന്റേത്. വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയാതെ പല തീരുമാനങ്ങളും എടുത്തു. ഇതിന്റെ പേരില്‍ കുര്യനെ മാറ്റണമെന്നും മന്ത്രി പലതവണ മുഖ്യമന്ത്രിയോട് പറഞ്ഞിട്ടും അതുണ്ടായില്ല. മന്ത്രി അറിഞ്ഞിരുന്നില്ലെങ്കിലും മുഖ്യമന്ത്രി അറിഞ്ഞായിരുന്നു കുര്യന്റെ തീരുമാനങ്ങളെല്ലാം എന്നതായിരുന്നു കാരണം. തിരുവനന്തപുരത്ത് യുഎഇ കോണ്‍സുലേറ്റ് അനുവദിച്ച് റവന്യൂ സെക്രട്ടറിയായ കുര്യന്‍ ഉത്തരവിറക്കിയ കാര്യം മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി പറയുമ്പോഴാണ് റവന്യൂ മന്ത്രി അറിഞ്ഞത്. ഇതും സിപിഐ വിഷയമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ പൂര്‍ണ പിന്തുണയുള്ളതിനാല്‍ കുര്യനെ സഹിക്കുകയല്ലാതെ ഒന്നും ചെയ്യാന്‍ റവന്യൂമന്ത്രിക്ക് കഴിഞ്ഞില്ല. 

പ്രളയകാലത്ത് രക്ഷാപ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല പി.എച്ച്. കുര്യനായിരുന്നു. ഏകോപനം പാളിയെന്ന് വ്യാപകമായ പരാതിയുണ്ടായി. സൈന്യം വന്ന് മണിക്കൂറുകള്‍ കാത്തു കിടന്നിട്ടും എവിടേക്ക് പോകണമെന്ന അറിയിപ്പുകിട്ടാത്ത സാഹചര്യമുണ്ടായി. അപ്പോഴും കുര്യനെ പരസ്യമായി പിന്തുണയ്‌ക്കാനാണ് മുഖ്യമന്ത്രി തയാറായത്. ആ പിന്തുണയാണ് ഇപ്പോള്‍ കുട്ടനാട്ടെ കൃഷി കാര്യത്തിലും ഉണ്ടായത്. 

പ്രധാനമന്ത്രി വന്നപ്പോള്‍ നഷ്ടത്തിന്റെ കണക്ക് പറഞ്ഞതും റവന്യൂ സെക്രട്ടറിയായ പി.എച്ച്. കുര്യനാണ്. റവന്യൂ മന്ത്രിയോ ധനമന്ത്രിയോ അറിയാതെയുണ്ടാക്കിയ കണക്ക് കള്ളക്കണക്കായിരുന്നുവെന്ന് തെളിഞ്ഞു. എന്നിട്ടും തയാറാക്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനമുണ്ടായില്ല. മുഖ്യമന്ത്രിയുടെ കലവറയില്ലാത്ത പിന്തുണയാണ് ഇതിനെല്ലാം കാരണം.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

Kerala

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

Kerala

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

പുതിയ വാര്‍ത്തകള്‍

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.