Monday, May 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ-മെയില്‍ ചോര്‍ത്തല്‍ കേസ്: കോടതിയില്‍ ക്രൈംബ്രാഞ്ചിനെ കുറ്റപ്പെടുത്തി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2018, 02:34 am IST
in Kerala

തിരുവനന്തപുരം: സംസ്ഥാന പോലീസ് ആസ്ഥാനത്ത് നടന്ന ഇ- മെയില്‍ ചോര്‍ത്തല്‍ കേസ് നിയമപരമായി നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ബോധിപ്പിച്ചു. കേസില്‍ ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചത് സര്‍ക്കാരിന്റെ മുന്‍കൂര്‍ പ്രോസിക്യൂഷന്‍  അനുമതി വാങ്ങാതെയാണെന്നും പ്രോസിക്യൂഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ബീന കോടതിയില്‍ പറഞ്ഞു. 

 സര്‍ക്കാരിന്റെ കക്ഷിയായ ക്രൈംബ്രാഞ്ചിനെ സര്‍ക്കാര്‍ തന്നെ കുറ്റപ്പെടുത്തിയത് കോടതിയില്‍ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. മതസ്പര്‍ധ ആരോപണക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കും മുമ്പ് ജില്ലാ കളക്ടറില്‍ നിന്നു ക്രിമിനല്‍ നടപടി ക്രമത്തിലെ വകുപ്പ് 196 പ്രകാരം പ്രോസിക്യൂഷന്‍ അനുമതി വാങ്ങേണ്ടതുണ്ട്. ഈ കേസില്‍ ക്രൈംബ്രാഞ്ച് കൃത്യവിലോപം കാട്ടിയതായാണ് സര്‍ക്കാര്‍ വാദിച്ചത്. അതിനാല്‍ കേസ് ഉടന്‍ പിന്‍വലിക്കാന്‍ അനുവദിച്ച് പ്രതികളെ കുറ്റവിമുക്തരാക്കി വിട്ടയയ്‌ക്കണമെന്നും  വാദിച്ചു. എന്നാല്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച പിന്‍വലിക്കല്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കേണ്ട സാഹചര്യമില്ലെന്ന് നിരീക്ഷിച്ച കോടതി കേസ് സപ്തംബര്‍ 13 ലേക്ക് മാറ്റി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എ.എസ്. മല്ലികയാണ് ഹര്‍ജി പരിഗണിച്ചത്.

പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സിലെ രഹസ്യാന്വേഷണ വിഭാഗമായ  ഹൈടെക് ക്രൈം എന്‍ക്വയറി സെല്ലില്‍ നിന്നു രേഖകള്‍ ചോര്‍ത്തി  മതസ്പര്‍ധയുണ്ടാക്കി വര്‍ഗീയ കലാപമുണ്ടാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ 2015 ഒക്ടോബര്‍ 12നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 

ഹൈടെക് സെല്ലിലെ റിസര്‍വ് സബ് ഇന്‍സ്‌പെക്ടര്‍ ബിജു സലിം, നേമം പഴയ കാരക്കാമണ്ഡപം പത്തുമുറി ലെയിനില്‍ ഡോ. ദസ്തക്കീര്‍, അട്ടക്കുളങ്ങര പത്തരത്ത് കോമ്പൗണ്ടില്‍ ഷാനവാസ്,   ചെങ്ങന്നൂര്‍  മഹാദേവ ക്ഷേത്രത്തിന് സമീപം വൈജയന്ത് വീട്ടില്‍ വിജു വി. നായര്‍, മുക്കം വില്ലേജില്‍ ചേന്നമംഗലം കുന്നുമാന്തൊടി വീട്ടില്‍ അബ്ദു റഹ്മാന്‍, കോഴിക്കോട് കൊളത്തറ മാര്‍സ് ഹൗസില്‍ പി.കെ. പാറക്കടവ് എന്ന മുഹമ്മദ്  എന്നിവരാണ് വര്‍ഗീയവിദ്വേഷ കേസിലെ പ്രതികള്‍. 

 പ്രതികള്‍ക്ക് ആഭ്യന്തരവകുപ്പിലുളള സ്വാധീനമാണ് രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യം ആരോപിക്കുന്ന കേസ് വിചാരണ കൂടാതെ പിന്‍വലിക്കാനുളള സര്‍ക്കാര്‍ ഉത്തരവിന് പിന്നിലെന്നാണ് ആക്ഷേപം. പ്രതികള്‍ക്ക് വിചാരണയില്‍ രക്ഷപ്പെടാനുള്ള പഴുതുകളിട്ടാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിച്ചതെന്ന്  ആരോപണം ഉയര്‍ന്നിരുന്നു.

 2012-ല്‍ ആണ് കേസിനാസ്പദമായ സംഭവം. മുസ്ലിം മതവിഭാഗക്കാരായ രാഷ്‌ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും മറ്റു മുസ്ലിം സമുദായക്കാരുടെയും ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന് കളവായി സ്ഥാപിച്ചെടുക്കാന്‍ വ്യാജരേഖകള്‍ തയാറാക്കി മാധ്യമം വാരികക്ക് നല്‍കുകയും അവര്‍ അത് പ്രസിദ്ധീകരിച്ച് സംസ്ഥാനത്തെ മതസൗഹാര്‍ദം തകര്‍ത്ത് മുസ്ലിം മതവികാരം ആളിക്കത്തിച്ച് വര്‍ഗീയ കലാപത്തിന് ശ്രമിച്ചുവെന്നുമാണ് കേസ്. അതിലേക്കായി ഇന്റലിജന്റ്‌സ് അഡീഷണല്‍ ഡിജിപിയുടെ പേരില്‍ വ്യാജകത്ത് നിര്‍മിച്ചതായും ക്രൈംബ്രാഞ്ച് സിജെഎം കോടതിയില്‍ 2015 ല്‍  സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ ആഭ്യന്തര സുരക്ഷാവിഭാഗം എസ്പിയുടെ ഒപ്പ്  വ്യാജമായി നിര്‍മിച്ചതായും കുറ്റപത്രത്തിലുണ്ട്. പോലീസ് ആസ്ഥാനത്തെ അടിയന്തിര ഇടപെടല്‍ കൊണ്ടു മാത്രമാണ് വര്‍ഗീയ ലഹളയുണ്ടാകാത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

 2012 ജനുവരി 24ന് ഹൈടെക് ക്രൈം എന്‍ക്വയറി  സെല്‍ അസിസ്റ്റന്റ്കമാന്‍ഡന്റ് ആണ് സംഭവം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തത്. അന്ന് തന്നെ ബിജു സലിമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്തു. പോലീസ് ആസ്ഥാനത്ത് നിന്നുള്ള പരാതിയില്‍ മ്യൂസിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. രണ്ടു പ്രതികളെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് കോടതി റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പില്‍  പ്രതികളുടെ കെട്ടിടത്തില്‍ നിന്നു മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ലഘുലേഖകളും മാസികയും മറ്റും  പിടിച്ചെടുത്തിരുന്നു. നിരോധിത തീവ്രവാദ സംഘടനകളുടെ പങ്കാളിത്തവും അന്വേഷണ പരിധിയില്‍ ഉണ്ടായിരുന്നു. എന്നാല്‍ പ്രതികളുടെ ഉന്നത സ്വാധീനത്താല്‍ അന്വേഷണം അട്ടിമറിക്കപ്പെട്ടു.

ക്രിമിനല്‍ കേസിനൊപ്പം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റല്‍ എന്‍ക്വയറി ആന്‍ഡ് പണിഷ്‌മെന്റ് നിയമപ്രകാരം ആഭ്യന്തര അന്വേഷണവും നടത്തിയിരുന്നു. എന്‍ആര്‍ഐ സെല്‍ എസ്പി ജെ. ക്രിസ്റ്റഫര്‍ ചാള്‍സ് രാജ്  നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യങ്ങള്‍ സംശയാതീതമായി തെളിഞ്ഞെന്ന് കണ്ടെത്തി പിആര്‍ മിനിറ്റ്‌സ് 2012ഒക്ടോബര്‍ 16ന് സമര്‍പ്പിച്ചു. വകുപ്പുതല നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതോടെ 2015 ജനുവരി 7ന് അന്നത്തെ ഡിഐജിയുടെ ചുമതല വഹിച്ചിരുന്ന തിരുവനന്തപുരം റേഞ്ച് ഐജി മനോജ് എബ്രഹാം ബിജു സലിമിനെ സര്‍വീസില്‍ നിന്നു മുന്‍കാല പ്രാബല്യത്തോടെ (സസ്‌പെന്‍ഷന്‍ തീയതിയായ 2012 ജനുവരി 24 മുതല്‍) പിരിച്ചുവിട്ട് ഉത്തരവിറക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമാലിയയും അലക്സിയയും
World

ഡച്ച് രാജകുമാരിമാരെ വധിക്കാന്‍ ശ്രമം:വിശദാംശങ്ങള്‍ പുറത്ത്

Kerala

ചൈനയ്‌ക്ക് വേണ്ടി ഗാന്ധികുടുംബം ഗ്രേറ്റ് നിക്കോബാര്‍ പദ്ധതിയെ അട്ടിമറിക്കുന്നു, രാഹുല്‍ ഗാന്ധി ലക്ഷ്യം വെയ്‌ക്കുന്നത് അദാനിയെ

Article

ഭൂമിയേയും ചൂടുപിടിപ്പിക്കുന്ന ലോക രാഷ്‌ട്ര സംഘര്‍ഷങ്ങള്‍

Kerala

ലവ് ജിഹാദിന്റെ ഇരയായ ശ്രുതി എഴുതിയ പുസ്തകം നാലാം ലക്കത്തിലേക്ക്…ശ്രുതി റഹ്മത്തായി പിന്നീട് സനാതനധര്‍മ്മത്തിലേക്ക് തിരിച്ചുവന്നു

Kerala

എസ് ഡിപിഐ പത്ത് വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ പ്രധാന രാഷ്‌ട്രീയപാര്‍ട്ടിയായി മാറും: ഫക്രൂദ്ദീന്‍ അലി

പുതിയ വാര്‍ത്തകള്‍

45,000 ടണ്‍ എല്‍പിജിയുമായി സര്‍വ്ശക്തി ഹോര്‍മൂസ് കടന്നു

വട്ടിയൂര്‍ക്കാവില്‍ ശ്രീലേഖ, സുരേന്ദ്രനും അശ്വിനിയ്‌ക്കും ശോഭയ്‌ക്കും സാധ്യത, ബലാബലത്തില്‍ പിസി ജോര്‍ജ്ജും റെനീഷും മുകുന്ദനും കൃഷ്ണകുമാറും

ലൈസൻസ് ഇല്ലാത്ത ഖലീഫാ കഫേ പൂട്ടിച്ച് തിരുവനന്തപുരം കോർപ്പറേഷൻ : ഇരവാദം മുഴക്കി പാഞ്ഞെത്തി ഇസ്ലാമിസ്റ്റുകൾ

ഭാരതത്തിലെ തെരഞ്ഞെടുപ്പില്‍ അമേരിക്കയില്‍ വാതുവെപ്പ് സജീവം

ട്രംപിന്റെ കടല്‍ക്കൊള്ള പരാമര്‍ശം; യുഎന്‍ ഇടപെടണമെന്ന് ഇറാന്‍

നേമവും കഴക്കൂട്ടവും തിരുവനന്തപുരം സെന്‍ട്രലും ബിജെപിയ്‌ക്ക്, ചാത്തന്നൂരിലും താമര വിരിയും

മുസ്ലീം ലീഗിനെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തണം ; അതാണ് മാറാട് മതഭീകരതയിൽ ജീവൻ നഷ്ടമായവർക്ക് ലഭിക്കുന്ന ശ്രദ്ധാഞ്ജലി

വിന്‍ഡ്ഷീല്‍ഡില്‍ത്തന്നെ ഫാസ്റ്റാഗ് ഘടിപ്പിക്കണമെന്ന് ദേശീയപാതാ അതോറിറ്റി

ഏദന്‍ ഉള്‍ക്കടലില്‍ എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി; മോചനത്തിനായി ശ്രമം

സിആര്‍പിഎഫ് പിടികൂടിയ മുഹമ്മദ് ഉമര്‍ മാലിക്ക്‌

പുല്‍വാമയില്‍ വന്‍ ആയുധ ശേഖരവുമായി ഭീകരന്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.