Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ദുരന്തം വാപിളര്‍ത്തുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2018, 01:08 am IST
in Editorial

ആധുനിക സംവിധാനങ്ങളും സജ്ജീകരണങ്ങളുമുണ്ടെങ്കിലും അതിനനുസരിച്ചുള്ള മുന്നേറ്റം നടത്താന്‍ നമുക്കാവുന്നില്ല എന്നതാണ് കാലവര്‍ഷദുരന്തങ്ങളും തദനുസൃതമായ സംഭവങ്ങളും തെളിയിക്കുന്നത്. എല്ലാ വര്‍ഷവും നിശ്ചിത സമയത്ത് മഴയും വെയിലും മഞ്ഞും വരുമെന്ന് അറിയാമെങ്കിലും അതിനെക്കുറിച്ച് ചിന്തിക്കാതെയും പ്രായോഗികമായി ചെയ്യാവുന്നതിനെക്കുറിച്ച് ഉരിയാടാതെയും ഇരിക്കുകയെന്നതാണ് ഭരണകൂടത്തിന്റെ സ്വതേയുള്ള നിലപാട്. അതുകൊണ്ട് തന്നെ ദുരന്തങ്ങള്‍ പേമാരിയായി ജനസഹസ്രങ്ങളിലേക്ക് പെയ്തു തീരുന്നു. ഇതിന് അന്നും ഇന്നും ഒരു വ്യത്യാസവും വരുന്നില്ലെന്നതത്രേ ആധുനിക കാലഘട്ടത്തിന്റെയും ദുരന്തം. 

മുന്നൊരുക്കത്തെക്കുറിച്ചുള്ള ചിന്ത, ചര്‍ച്ച, നടപ്പാക്കുന്നതിലെ ആത്മാര്‍ത്ഥത, അതിലെ സൂക്ഷ്മതയും കൃത്യതയും തുടങ്ങിയവയെക്കുറിച്ച് തരിമ്പും ബോധ്യമില്ലാതെയാണ് നടപടികള്‍. ആസൂത്രണത്തിലെ മികവുകൊണ്ടു തന്നെ പകുതി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. കേരളത്തില്‍ അടുത്തൊന്നുമില്ലാത്ത തരത്തിലാണ് കാലവര്‍ഷം തിമിര്‍ത്തത്. ഇതിനകം 12 പേര്‍ മരണമടഞ്ഞു. ഏഴോളം പേരെ കാണാനുമില്ല. മലവെള്ളപ്പാച്ചിലും കുത്തിയൊഴുക്കും തീരാദുരിതമായി ഒട്ടുവളരെ കുടുംബങ്ങളെ തീ തീറ്റുകയാണ്. ഒന്നിനും പാങ്ങില്ലാത്ത നിസ്സഹായര്‍ വേറെയുണ്ടെന്നത് മറ്റൊരു കാര്യം. എന്നാല്‍ സര്‍ക്കാര്‍ എന്ന ഔദ്യോഗിക സംവിധാനം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടോ എന്നത് സംശയം. ചിലയിടങ്ങളിലെ ഇത്തിരിവെട്ടം കാണാതിരിക്കുന്നില്ല. അതൊക്കെ സ്വന്തം നിലപാടനുസരിച്ച് ചെയ്യുന്നതാണെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് മഴക്കാലപൂര്‍വ്വ ശുചീകരണങ്ങളും മറ്റു സംഗതികളും തുലോം തുച്ഛമാണെന്നതു തന്നെയാണ് ഇത്തരം ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നത്. ആസൂത്രണമില്ലായ്‌മയും നടപ്പാക്കുന്നതിലെ അനവധാനതയും മറ്റൊരു കാരണമാണ്. രാഷ്‌ട്രീയാതിപ്രസരമുള്ളവയ്‌ക്കായി നീക്കിവെക്കുന്ന മനുഷ്യപ്രയത്‌നവും മറ്റ് കാര്യങ്ങളും പ്രകൃതിദുരന്തത്തിന്റെ പേരില്‍ ഉണ്ടാവുന്നില്ല എന്നതത്രേ ഖേദകരം. ദുരന്തം വാപിളര്‍ത്തി വരുമ്പോഴാണ് ഉപായംകൊണ്ട് ഓട്ടയടക്കുന്ന സമീപനവുമായി സര്‍ക്കാര്‍ രംഗത്തിറങ്ങുന്നത്. ധനനഷ്ടമല്ലാതെ അത് ഒരു ഗുണവും ചെയ്യില്ല.

ആസൂത്രണത്തിലെ ഭീകരവീഴ്ചയുടെ ദുരന്തമുഖമാണ് കൊച്ചിയിലെ വെള്ളക്കെട്ടും തിരുവനന്തപുരത്തെ മാലിന്യക്കൂമ്പാരങ്ങളും. തോടുകളും കാനകളും പുഴകളും നിറഞ്ഞ സമൃദ്ധമായ ഒരു ഭൂപ്രദേശത്തെ വെട്ടിനിരത്തി കെട്ടിടങ്ങളാക്കി മാറ്റാനുള്ള വ്യഗ്രതയാണ് ദുരന്തത്തിന് ആഴം കൂട്ടുന്നത്. തോടിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ ആയത് നികത്തി റോഡാക്കി തോടിന്റെ പേരു നല്‍കുകയാണല്ലോ നടപ്പുരീതി. കൊച്ചി കോര്‍പ്പറേഷനിലെ ബന്ധപ്പെട്ട ഫയലുകള്‍ പരിശോധിച്ചാല്‍ മതി പഴയ തോടുകളും കുളങ്ങളും എവിടെയൊക്കെയുണ്ടായിരുന്നു എന്നറിയാന്‍. കൂറ്റന്‍ മാളുകള്‍ കെട്ടിപ്പൊക്കിയ ശേഷം അവിടേക്കു പോകാന്‍ വെള്ളക്കെട്ടുമൂലം കഴിയുന്നില്ല എന്ന് പ്രചരിപ്പിച്ചിട്ട് വല്ല ഗുണവുമുണ്ടോ?

ആരോഗ്യ കേരളം അനുദിനം അസ്വസ്ഥ കേരളമാകുന്നതിന്റെ പ്രധാന കാരണം അഴുക്കുജലമുള്‍പ്പെടെയുള്ളവ ഒഴുകിപ്പോകാത്തതാണ്. പകര്‍ച്ചവ്യാധിയും പതിവുരോഗങ്ങളും പിടിപെട്ട് തകരുന്ന ജനങ്ങളും അതിനുത്തരവാദികളാണ് എന്നതും ഇതിനൊപ്പം ചേര്‍ത്തുവായിക്കണം. സ്വന്തം പുരയിടം വൃത്തിയായിക്കിടക്കാന്‍ റോഡും അന്യന്റെ സ്ഥലവും വൃത്തികേടാക്കാം എന്ന പൊതുബോധവും ഇതിനൊക്കെ നടപടിയെടുക്കാന്‍ കഴിയാത്ത സര്‍ക്കാറും കൂടി ജീവിതം ദുരിതമയമാക്കുകയാണ്. കാലവര്‍ഷമുള്‍പ്പെടെയുള്ളവ വിതയ്‌ക്കുന്ന ദുരന്തത്തെ നേരിടാന്‍ ക്രിയാത്മകവും പ്രായോഗികവുമായ നടപടികള്‍ കൂട്ടായ ചര്‍ച്ചയിലൂടെ രൂപപ്പെടുത്തുകയും കര്‍ക്കശമായി നടപ്പാക്കുകയും വേണം. ദുരിതത്തിന്റെ നീരാളിക്കൈകളില്‍പെട്ട ജീവിതങ്ങളെ തിരിച്ചുകൊണ്ടുവരാന്‍ ആരാലും കഴിയില്ല എന്നത് ഓര്‍മ്മ വേണം. അത്തരം കുടുംബങ്ങളെ നെഞ്ചോടടക്കിപ്പിടിക്കാന്‍ സാധ്യമായതൊക്കെ ചെയ്യുകയും വേണം. ഒരളവുവരെ പ്രകൃതി ദുരന്തത്തെ തടയാനാവും. എന്നാല്‍ മനുഷ്യന്‍ വരുത്തിവെക്കുന്ന ദുരന്തം തടയാനാവില്ല. അത് ഓര്‍മ്മിച്ചാല്‍ നന്ന്; സര്‍ക്കാറും സമൂഹവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

News

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

Kerala

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

Miniscreen

ഭാഷ പ്രശ്നമാക്കാതെ സംഗീതത്തെ കൈമുതലാക്കിയ ഗായികയാണ് എസ്. ജാനകി:രാജസേനൻ

India

മൈക്രോഫോണ്‍ ഉള്ളവരെല്ലാം മാദ്ധ്യമപ്രവര്‍ത്തകരാകുന്ന അവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

യാഥാര്‍ത്ഥ്യം അംഗീകരിച്ച് നേതൃയോഗം, പിഎംശ്രീ പദ്ധതിയില്‍ സര്‍ക്കാരിന്റെ നിലപാടിനൊപ്പമെന്ന് മുസ്ലിം ലീഗ്

ലോകകപ്പ് ഫുട്ബാള്‍ ഫൈനല്‍: തിങ്കളാഴ്ച സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കണമെന്ന് പാലാ നഗരസഭാ ചെയര്‍പേഴ്‌സണ്‍

ഷെഫീന ബീവി (വലത്ത്) മഞ്ജു പിള്ളയും മകള്‍ ദയ രഞ്ജിത്തും (ഇടത്ത്)

മ‌‌ഞ്ജു പിള്ളയുടെ മകളെ അപമാനിച്ച് ഷെഫീനബീവിയുടെ തെറി; അതിരുവിട്ട അസഭ്യത്തിനെതിരെ ആഞ്ഞടിച്ച് മഞ്ജു പിള്ള

അമല ആശുപ്രതിയിലെ യു എന്‍ എ ഉപരോധ സമരം അവസാനിച്ചു

പാലക്കാട് ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

ശശി തരൂര്‍ എം പി സ്വകാര്യ ഹോട്ടലിന്റെ ലിഫ്റ്റില്‍ കുടുങ്ങി

പുരിയിലെ ജഗന്നാഥ ക്ഷേത്രത്തിലെ രഥഘോഷയാത്ര (ഇടത്ത്) ഘോഷയാത്രയില്‍ പങ്കെടുത്ത ഭാരതീയ നാമം സ്വീകരിച്ച ഇന്ദിരാ ദേവി ദാസി എന്ന ഇംഗ്ലണ്ടുകാരി (വലത്ത്)

പുരി ജഗന്നാഥക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയ ഇംഗ്ലണ്ട് കാരി പറയുന്നു “ഭക്തിനിര്‍ഭരമായ ആഘോഷം…ഇംഗ്ലണ്ടില്‍ ഇതുപോലൊന്നില്ല”

കാഫിര്‍ സ്ക്രീൻഷോട്ട് കേസ്; ജിതിൻ ഭാസ്കറിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി കോടതി

ഹയർ സെക്കൻ്ററി ഒന്നാം വർഷ പരീക്ഷ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 62.01%

നിക്ഷേപ തട്ടിപ്പ്: ടാല്‍റോപ്പ് കമ്പനി ഡയറക്ടര്‍ യഹ്യ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.