Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റഷ്യയില്‍ ഫുട്ബോള്‍ ജയിച്ചു, ഫ്രാന്‍സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 17, 2018, 02:50 am IST
in Editorial

കിരീടധാരണം കഴിഞ്ഞു. അടുത്ത നാലു കൊല്ലം ഫുട്ബോള്‍ ലോകത്തിന്റെ സിംഹാസനത്തില്‍ ഫ്രാന്‍സ് വാഴും. രണ്ടാം ലോക കിരീടത്തിലേയ്‌ക്കുള്ള യാത്രയില്‍ ഒരു തോല്‍വി പോലും വഴങ്ങാത്ത ഫ്രാന്‍സ് അഭിനന്ദനം അര്‍ഹിക്കുന്നു. സ്വന്തം നാട്ടില്‍ നേടിയ ഏക ചാംപ്യന്‍പട്ടം വെറും തിണ്ണമിടുക്കു മാത്രമെന്ന ആരോപണത്തിന് റഷ്യയിലെ വിജയത്തോടെ അവര്‍ മറുപടി നല്‍കിയിരിക്കുന്നു. 1998ലേയും ഇത്തവണത്തേയും വിജയത്തില്‍ നായകന്‍ എന്ന നിലയിലും പരിശീലകനെന്ന നിലയിലും പങ്കു വഹിച്ച ദിദിയെ ദഷാം അപൂര്‍വ നേട്ടമാണു കൈവരിച്ചത്. ജേതാക്കളെ അഭിനന്ദിക്കുമ്പോഴും ഓര്‍ക്കാന്‍ വേറെയും പലതുണ്ട് ഈ ലോകകപ്പിന്റെ ബാക്കിപത്രത്തില്‍. അതില്‍ പ്രധാനം ഗ്ളാമറിന്റെ പരിവേഷം ചാര്‍ത്തിക്കിട്ടാത്ത ടീമുകള്‍ നടത്തിയ മുന്നേറ്റം തന്നെയാണ്. കപ്പിന്റെ സംഘാടന മികവ്, പുത്തന്‍ സാങ്കേതിക വിദ്യയുടെ വരവും വിജയവും അങ്ങനെ മറ്റുപലതും വേറേയും. 

പുതിയൊരു ചാംപ്യന്‍ ടീമിനെ കാണാനായില്ല എന്ന കാര്യം ബാക്കിനില്‍ക്കുമ്പോള്‍ തന്നെ, ഫുട്ബോള്‍ ലോകം ചിലരുടെ കുത്തകയല്ല എന്ന ഉറച്ച പ്രഖ്യാപനം ഏറെ ശ്രദ്ധിക്കപ്പെടണം. വമ്പന്‍ ടീമുകള്‍ വഴിക്കു വീണതും പ്രതീക്ഷിക്കാത്തവര്‍ കയറിവന്നതും അട്ടിമറി എന്ന പതിവു കാഴ്ചപ്പാടില്‍ ഒതുക്കിയാല്‍ മതിയാവില്ല. ഫുട്ബോള്‍ ലോകം വളര്‍ന്നിരിക്കുന്നു. ടീമുകള്‍ തമ്മിലുള്ള അന്തരം കുറഞ്ഞുവരുന്നു. വലിയവര്‍ക്ക് അടി തെറ്റിയതു ലോകകപ്പില്‍ വച്ചു മാത്രമല്ല. ഫൈനല്‍ റൗണ്ട് വേദിയായ റഷ്യയിലേയ്‌ക്കു കടന്നുവരാന്‍ പോലും കഴിയാതെ പുറത്തായവരുമുണ്ടല്ലോ. നാലുതവണ കപ്പു ജയിച്ച ഇറ്റലിയും ലോക ഫുട്ബോളില്‍ കോളിളക്കം സൃഷ്ടിച്ച ഹോളണ്ടും വടക്കന്‍ അമേരിക്കന്‍ വന്‍ശക്തികളായ യുഎസും ലാറ്റിനമേരിക്കയില്‍ നിന്നുള്ള ചിലിയും അതില്‍പ്പെട്ടവരാണ്. ഇവരുടെ ഒഴിവിലേയ്‌ക്ക് പാനമയും ഐസ്ലന്‍ഡും പോലുള്ളവര്‍ കടന്നുവന്നത് യാദൃശ്ചികമെന്നു കരുതാവുന്ന കാലം കടന്നുപോയിരിക്കുന്നു. ലോക ഫുട്ബോളില്‍ ഇനി ആരും സുരക്ഷിതരല്ല. ആരും ആരേയും വീഴ്‌ത്തിയേക്കാം. ഈ ഉണര്‍ന്നെഴുന്നേല്‍പ്പ് യൂറോപ്പിലും ലാറ്റിനമേരിക്കയിലും ഒരുപോലെ സംഭവിച്ചു എന്നതും ശ്രദ്ധിക്കേണ്ടതുതന്നെ. കപ്പിനെത്തിയവരില്‍ത്തന്നെ ബ്രസീലും അര്‍ജന്റീനയും ജര്‍മനിയും സ്പെയിനും യുറഗ്വായും ഇംഗ്ളണ്ടും വീണിട്ടും പിടിച്ചുനിന്ന ഫ്രാന്‍സ്, പുതിയൊരു ചാംപ്യന്റെ ഉദയം തടഞ്ഞുവെന്നു മാത്രം. പക്ഷേ, ക്രൊയേഷ്യയും ബല്‍ജിയവും യുറഗ്വായും മെക്സിക്കോയും മറ്റും ചാംപ്യന്‍മാരുടെ കളികളിച്ചു തന്നെയാണു പുറത്തേയ്‌ക്കു പോയത്. ഏഷ്യന്‍ ടീമുകളായ ഇറാനും ദക്ഷിണ കൊറിയയും ജപ്പാനും അവരവരുടെ നിലയില്‍ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നല്ലോ. 

ബ്രസീലിലെ കഴിഞ്ഞ ലോകകപ്പില്‍ത്തന്നെ ഇത്തരം ഒരു ഉണര്‍വിന്റെ സൂചന കണ്ടിരുന്നു. ചിലിയും ഘാനയും കൊളംബിയയും കോസ്റ്റാറിക്കയുമൊക്കെ നടത്തിയ വിപ്ളവം ജയിക്കാതെ പോയത് അവരുടെ പരിചയക്കുറവുകൊണ്ടു മാത്രമായിരുന്നു. ലോകകപ്പ,് ഗ്ളാമര്‍ താരങ്ങളുടേതു മാത്രമല്ലാതാകുന്നു എന്നതാണ് റഷ്യയുടെ മറ്റൊരു പാഠം. ഇത്തവണ കളിക്കാരല്ല ടീമുകളാണു ജയിച്ചു കയറിയത്. ഫുട്ബോളിനു കിട്ടുന്ന ഏറ്റവും വലിയ അനുഗ്രഹവും അതുതന്നെയാണ്. 2010ല്‍ സ്പെയിന്‍ നേടിയ വിജയത്തിനു സമാനമാണ് ഇത്തവണത്തെ ഫ്രാന്‍സിന്റെ വിജയം. ഫുട്ബോള്‍ ലോകത്ത് താരങ്ങളുടെ വില പിടിച്ചാല്‍ കിട്ടാത്ത പോലെ കുതിച്ചുയരുന്നതിനെതിരെ ഫിഫ തന്നെ മുന്‍പു മുന്നറിയിപ്പു നല്‍കിയിരുന്നു. ഫുട്ബോള്‍ ടീം ഗെയിം ആണെന്നും ഒരു താരത്തില്‍ ഒതുങ്ങുന്നതല്ലെന്നുമുള്ള പ്രഖ്യാപനമാണു റഷ്യയില്‍ നിന്നു മുഴങ്ങുന്നത്. അതു സ്വാഗതാര്‍ഹം തന്നെ. പുത്തന്‍ സാങ്കേതിക വിദ്യയായ വിഎആര്‍ കളിയുടെ ആകര്‍ഷകത്വവും ഒഴുക്കും നഷ്ടമാക്കുമെന്ന ആരോപണമുണ്ടായിരുന്നെങ്കിലും ടീമുകള്‍ക്ക് അര്‍ഹിച്ചതു തന്നെ കിട്ടുന്നു എന്ന വശംകൂടി അതിനുണ്ട്. പരാതികളില്ലാത്ത കളികാണാന്‍ ഇത് അവസരമൊരുക്കി. 

32 ടീമുകളില്‍ ഒതുങ്ങാത്തത്ര വളര്‍ന്നിരിക്കുന്നു ലോകകപ്പ്. 2026-ല്‍ ടീമുകളുടെ ലോകകപ്പ് കളിക്കുന്ന ടീമുകളുടെ എണ്ണം 48 ആകും. ക്രമത്തില്‍ വളര്‍ന്നുവരുന്ന ടീം എണ്ണം ഇനിയും കൂട്ടുന്നതിനെതിരെ ലോക ഫുട്ബോള്‍ സംഘടനയായ ഫിഫയ്‌ക്കു ഒരു തലവേദന സംഘാടനം തന്നെയാണ്. മുന്‍പ് പരിഗണയ്‌ക്കു വന്ന ഈ നിര്‍ദേശം തള്ളപ്പെട്ടതും അതുകൊണ്ടൊക്കെത്തന്നെ. പക്ഷേ, എണ്ണം കൂട്ടിയാല്‍ അനര്‍ഹര്‍ കടന്നുവരുമെന്നും അതു ലോകകപ്പിന്റെ നിലവാരം തകര്‍ക്കുമെന്നും ഒരു ആരോപണവുമുണ്ടായിരുന്നു. അതില്‍ കഴമ്പില്ലെന്നു റഷ്യന്‍ ലോകകപ്പ് തെളിയിച്ചു. അതാണ് ഈ ലോകകപ്പിന്റെ ഏറ്റവും വലിയ വിജയം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ കണ്ടെത്തുക , നാടുകടത്തുക ‘ അമിത് ഷായുടെ നയം പിന്തുടരാൻ സുവേന്ദു അധികാരി : പിടികൂടുന്ന ബംഗ്ലാദേശികളെ  ഇനി നേരിട്ട് ബിഎസ് എഫിന് കൈമാറും

India

2034 വരെ ബിജെപി ഇന്ത്യ ഭരിയ്‌ക്കുമെന്ന് പ്രദീപ് ഗുപ്ത; നടന്‍ വിജയിന്റെ വിജയം കൃത്യമായി പ്രവചിച്ചയാളുടെ പ്രവചനം കേട്ട് ഞെട്ടി രാഹുല്‍ ഗാന്ധി

Kerala

മനോരമയ്‌ക്ക് സന്തോഷമായി…രാജ്യത്ത് കലാപം നടക്കാന്‍ പോകുന്നുവെന്ന് കൊട്ടിഘോഷിച്ച് മാമ്മന്‍മാപ്പിള പത്രം

Kerala

ഉറുമി…ഭാരതത്തിലെ എഞ്ചിനീയറിംഗ് അത്ഭുതം

Kerala

അടച്ചുപൂട്ടല്‍ സൂചനയുമായി കേരള ബ്ലാസ്റ്റേഴ്സ്

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമന ഉത്തരവ് ഇറങ്ങി, റോയ് മാത്യു മീഡിയ സെക്രട്ടറി

മലയിടംതുരുത്തില്‍ ശനിയാഴ്ച കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടാകില്ല, സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കും

ഹോണ്ടുറാസിൽ വ്യത്യസ്ത ആക്രമണങ്ങളിലായി ആറ് പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ 25 പേർ കൊല്ലപ്പെട്ടു

പൊലീസുകാരുടെ ദുരവസ്ഥ മാറും, പിണറായി വിജയന്റെ വീടിന് മുന്നിലെ പൊലീസ് കാവല്‍ പിന്‍വലിക്കാന്‍ നീക്കം

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ ലഭിക്കാന്‍ 4 വര്‍ഷ സര്‍വീസ് നിര്‍ബന്ധമാക്കും ?

ആര്‍സിസി കോച്ചിംഗ് സെന്‍റര്‍ ഉടമ

നീറ്റ് പേപ്പർ ചോർച്ച: പ്രധാന പ്രതി ആർസിസി കോച്ചിംഗ് ക്ലാസ് ഉടമ ശിവരാജ് മോട്ടെഗാവ്കറിന്റെ സ്വത്തുക്കൾ ബുൾഡോസര്‍ പൊളിക്കും

സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര നടപ്പിലാക്കിയാല്‍ കെഎസ്ആര്‍ടിസിക്ക് 112 കോടി നഷ്ടം

ബംഗാളില്‍ മമതയുടെ മരുമകന്‍ അഭിഷേക് ബാനര്‍ജിക്ക് പ്രശ്‌നങ്ങൾ വർദ്ധിക്കുന്നു

മമതയെ താഴെയിറക്കിയ ഝാൽമുരി ; നരേന്ദ്ര മോദിക്ക് ഝാൽമുരി നൽകിയ പ്രാദേശിക കടയുടമയ്‌ക്ക് ബംഗ്ലാദേശിൽ നിന്ന് വധഭീഷണി

വാഹനങ്ങള്‍ പരിശോധിക്കാതെ രജിസ്‌ട്രേഷന്‍ പുതുക്കി: വനിതാ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറെ സസ്പന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.