Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപി‌എം പത്മവ്യൂഹത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2018, 05:33 am IST
inVicharam

മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐക്കാരനായ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ ദാരുണമായ കൊലപാതകത്തിനോട് സിപിഎമ്മും അവരുടെ കുഴലൂത്തുകാരായ സാംസ്‌ക്കാരിക നായകര്‍ എന്ന് സ്വയം അവരോധിച്ചവരും പ്രതികരിച്ച രീതി ശ്രദ്ധിച്ചാല്‍ ഒരു കാര്യം മനസ്സിലാകും. അതായത്, അവര്‍ അളവറ്റ ഭീതി കലര്‍ന്ന ഇതികര്‍ത്തവ്യമൂഢതയുടെ പിടിയിലമര്‍ന്നിരിക്കുകയാണ്. അതിന്റെ കാരണം അഭിമന്യുവിന്റെ കൊലപാതകം നടത്തിയവരായി കരുതപ്പെട്ടുന്നത് ഇസ്ലാമിക തീവ്രവാദ സംഘടനയിലെ പ്രവര്‍ത്തകരാണ് എന്നുള്ളതാണ്. 

എസ്എഫ്‌ഐ തിരുവനന്തപുരത്ത് പേരിന് മാത്രം നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ ആരോപണ വിധേയരായ പോപ്പുലര്‍ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് എന്നീ സംഘടനകള്‍ക്കെതിരെ കമാന്ന് മിണ്ടാതെ അപ്പോഴും ബിജെപിയുടെ കൊടിയും ഫ്ളക്‌സുകളും നശിപ്പിക്കുന്നതില്‍ മാത്രം പ്രതിഷേധം ഒതുക്കുകയായിരുന്നു. 

തങ്ങളുടെ ഒരു പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിനെ കുറിച്ച് ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ പ്രതികരണം കണ്ടവര്‍ക്കെല്ലാം മനസ്സിലായിട്ടുണ്ട് അദ്ദേഹത്തിന്റെ ഉള്ളില്‍ എത്ര മാത്രം വൈക്ലബ്യമുണ്ടെന്ന്. നാട്ടില്‍ ഒരു കൊതുക് ചത്താല്‍ പോലും ഉടന്‍ കൊന്നത് ആര്‍എസ്എസ് ആണ്, ബിജെപി ആണ് എന്നെല്ലാം യാതൊരന്വേഷണവും നടത്താതെ തന്നെ വിളിച്ചു പറയുന്ന ആളാണ് പിണറായി വിജയന്‍. ആ പിണറായി വിജയനാണ് എന്തൊക്കെയോ തൊട്ടും തൊടീക്കാതെയും വിക്കി വിക്കി മാധ്യങ്ങളോട് പറയുന്നത് കേട്ടത്. 

നാഴികയ്‌ക്ക് നാല്‍പ്പത് വട്ടം നരേന്ദ്ര മോദിയെ കുറ്റപ്പെടുത്തിക്കൊണ്ട് ട്വിറ്റര്‍ സന്ദേശമയയ്‌ക്കുന്ന പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയൊ ഹൈന്ദവ ക്ഷേത്രങ്ങളിലെ ശാന്തിക്കാരുടെ അടിവസ്ത്ര പരിശോധന നടത്തി അഭിപ്രായം പറയുന്നവരോ ഒന്നും തന്നെ ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ട് യാതൊന്നും മിണ്ടിയിട്ടില്ല എന്നു വന്നാല്‍ ഇവരെ ഗ്രസിച്ചിരിക്കുന്ന ഭയം എത്രയുണ്ട് എന്നൂഹിക്കാമല്ലോ.

 ഇവര്‍ നിവര്‍ത്തിപ്പിടിച്ച കത്തിയുടേയും ഊരിപ്പിടിച്ച വാളിന്റെയും എല്ലാം ഇടയിലൂടെ നടന്നിട്ടുള്ളവരാണ് പോലും. പാര്‍ട്ടി സെക്രട്ടറി യെച്ചൂരിയെ ദല്‍ഹിയില്‍ വച്ച് ആരോ തുറിച്ചു നോക്കിയതിന് കേരളത്തിലെ ബിജെപിക്കാരെ ആക്രമിച്ചവരാണ് ഇവര്‍. നരേന്ദ്ര മോദിക്ക് വോട്ടു ചെയ്ത 31 ശതമാനം ഹിന്ദുക്കളെയും വെടിവച്ചു കൊല്ലാന്‍ ആഹ്വാനം ചെയ്തവര്‍ ഉള്ള പാര്‍ട്ടിയാണ് ഇവരുടേത്. ഇസ്ലാമിക തീവ്രവാദികളാണ് തങ്ങളുടെ ഒരു പ്രവര്‍ത്തകനെ 51 വെട്ടൊന്നും വെട്ടാതെ ഒറ്റക്കുത്തിന് കൊന്നതെന്നുള്ള അറിവ് ഈ വീരശൂരന്മാരെ വിറപ്പിച്ച് നിശബ്ദരാക്കിയിരിക്കുന്നു. 

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷം നടന്ന എണ്ണമറ്റ കൊലപാതകങ്ങള്‍ എല്ലാം തന്നെ ഒറ്റപ്പെട്ട സംഭവമായിരുന്നെന്ന് അഭിപ്രായപ്പെട്ട പോലെ അഭിമന്യു കൊലപാതകവും പാര്‍ട്ടിക്കാരെ ഗ്രസിച്ചിരിക്കുന്ന ഭീതിയാല്‍ ഒറ്റപ്പെട്ടതാക്കി മാളത്തില്‍ കയറിയിരിക്കുകയാണ് സിപിഎം. 

പോപ്പുലര്‍ ഫ്രണ്ടു പോലുള്ള തീവവാദികളല്ലായിരുന്നു മറുപക്ഷത്തെങ്കില്‍ ഈ കൊലപാതകത്തിന്റെ മറവില്‍ അവര്‍ എന്തെല്ലാം കാട്ടിക്കൂട്ടുമായിരുന്നു. എന്തുകൊണ്ടാണ് സിപിഎം പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ തീവ്രവാദ സംഘടനകളെ ഇത്ര ഭയക്കുന്നത്? അതിന് ഒരേ ഒരു കാരണം മാത്രമേ യുക്തിയില്‍ തോന്നുകയുള്ളു. അതാകട്ടെ, കേരളത്തില്‍ വളരെ നാളായിട്ട് സിപിഎമ്മും ഇസ്ലാമിക തീവ്രവാദികളുമായി രൂപപ്പെട്ടു വന്നിട്ടുള്ള ബന്ധമാണ് കാരണം. 

കഴിഞ്ഞ അസംബ്ലി തെരഞ്ഞെടുപ്പ് മുതല്‍ ആ ബന്ധം വളരെ പ്രകടമായി രംഗത്തുവന്നു. പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും സിപിഎമ്മിനെ 2016ലെ തിരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ട് എന്ന് ആര്‍ക്കാണറിയാത്തത്? അതിന് പ്രതിഫലമായി സിപിഎം ഈ വക തീവ്രവാദികളെ അവര്‍ക്ക് ഐഎസിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനായി ട്രെയിനിംഗ് ക്യാമ്പു നടത്താനും ഒളിത്താവളങ്ങള്‍ സ്ഥാപിക്കാനും മറ്റും പാര്‍ട്ടി ഗ്രാമങ്ങളില്‍ സൗകര്യം ഒരുക്കിക്കൊടുക്കുന്നു. എന്നാല്‍ കോളേജ് ക്യാമ്പസില്‍ ഈ സഹകരണം കുറവായിട്ടാണ് കാണുന്നത്.

 അവിടെ സര്‍വ ജനാധിപത്യ മര്യാദയും മറന്നാണ് എസ്എഫ്‌ഐയും ക്യാമ്പസ് ഫ്രണ്ടും പ്രവര്‍ത്തിക്കുന്നത്. ഇരുകൂട്ടരും എബിവിപിയെയാണ് ലക്ഷ്യം വയ്‌ക്കാറ്. എന്നാല്‍ മഹാരാജാസ് കോളേജ് പോലെയുള്ള വന്‍ സ്ഥാപനത്തില്‍ എസ്എഫ്‌ഐയെ തുരത്താനുള്ള ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു എന്നു വേണം കരുതാന്‍. അവിടെ എസ്എഫ്‌ഐക്ക് പ്രിന്‍സിപ്പാളിനെ കയ്യേറ്റം ചെയ്യാനും അവരുടെ കസേര കത്തിക്കാനും ഉള്ള ശക്തിയൊക്കെയുണ്ടെങ്കിലും എസ്ഡിപിഐക്കാരുടെ കൊലക്കത്തിക്ക് വിധേയമായേ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യമുള്ളു എന്ന് മനസ്സിലാക്കിക്കൊടുക്കാനായിരിക്കണം കഴിഞ്ഞ ദിവസം നടത്തിയ കൊലപാതകം. 

ഒരു പാലമിട്ടാല്‍ അങ്ങോട്ടും ഇങ്ങോട്ടും പോകണ്ടേ? ഇസ്ലാമിക തീവ്രവാദ സംഘടനകള്‍ വെറുതെ സഹായിക്കും എന്ന് സിപിഎം പ്രതീക്ഷിക്കരുത്. അവരുടെ സഹായത്തിന് ഇത്തരം വിലകള്‍ സിപിഎം നല്‍കിക്കൊണ്ടിരിക്കണം. ഇത് മനസ്സിലാക്കിയതുകൊണ്ട് മാത്രമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ സിപിഎം നേതാക്കള്‍ മൗനം പാലിക്കുന്നത്. സിപിഎം അറിഞ്ഞു കൊണ്ട് അകപ്പെട്ട പന്മവ്യൂഹത്തില്‍ നിന്ന് അവര്‍ക്ക് മോചനത്തിനുള്ള സാദ്ധ്യത കുറവാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദി മുര്‍മു

Health

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

Entertainment

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

Kerala

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

India

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

പുതിയ വാര്‍ത്തകള്‍

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാളെ കൊള്ളയടിക്കാന്‍ ശ്രമം, കര്‍ണാടകയില്‍ ചില്ലിന് നേരെ മുട്ടയെറിഞ്ഞു

സര്‍ക്കാര്‍ സ്‌കൂള്‍ വരാന്തയിലിരുന്ന് മദ്യപിക്കുന്ന വിദ്യാര്‍ത്ഥിനികള്‍; അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.