കൊല്‍ക്കൊത്ത: ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ എങ്ങിനെയാണ് ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ദിമാഗി നക്സലുകളുടെ കേന്ദ്രമാക്കി മാറ്റുന്നത് എന്നറിയാമോ? ഇക്കാര്യം വിശദീകരിച്ചത് ബിജെപി എംഎല്‍എ സര്‍ബോബി മുഖര്‍ജിയാണ്.
“ജാദവ് പൂര്‍ സര്‍വ്വകലാശാലയില്‍ വിവിധ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുണ്ട്, അവരെയാണ് ഞങ്ങൾ ‘ദിമാഗി നക്സൽ’ (ചിന്താഗതിയിൽ നക്സലുകൾ) എന്ന് വിളിക്കുന്നത്. വിദ്യാർത്ഥികളെ റിക്രൂട്ട് ചെയ്യുന്ന രീതി കണക്കിലെടുക്കുമ്പോൾ, ‘ദിമാഗി നക്സൽ’ എന്നതിനെക്കുറിച്ചുള്ള പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ വളരെ ശരിയാണ്. ഇടത് സംഘടനകള്‍ പ്രത്യേക വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നത്: ‘ഓരോ 1,000 പേരിൽ 150 പേരും ഞങ്ങളുടേതാണ്’ എന്നതാണ് അവരുടെ കണക്ക്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികളെ പ്രത്യേകം കണ്ടെത്തി റിക്രൂട്ട് ചെയ്യും. അവരെ പതാകയേന്താനും ആശയങ്ങൾ ഏറ്റുപിടിക്കാനും രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കാനും നിർബന്ധിക്കും. ഇത്തരത്തിൽ ചിന്താഗതിയെ സ്വാധീനിച്ച് മാറ്റിയെടുക്കുന്ന പ്രക്രിയയെയാണ് ഞങ്ങൾ ‘ദിമാഗി നക്സലിസം’ എന്ന് വിളിക്കുന്നത്.” -സര്‍ബോബി മുഖര്‍ജി പറയുന്നു.
“ഇടത് സംഘടനകളിലെ ചെറുപ്പക്കാരായ വിദ്യാർത്ഥികൾ വീടും കുടുംബവും വിട്ട് രാത്രി 10 മണി വരെ ക്യാമ്പസിൽ തങ്ങുന്നു. എന്തിനാണ്? രാവിലെ 10 മുതൽ രാത്രി 10 വരെ ഒരു കോളേജ് വിദ്യാർത്ഥി ക്യാമ്പസില്‍ തങ്ങി എന്താണ് ചെയ്യുന്നത്? ഞങ്ങൾ ഇതിനെതിരെ ശബ്ദമുയർത്തിയാൽ ഞങ്ങളെ അവര്‍ മോശക്കാരാക്കുന്നു. കോളേജുകളിൽ എന്താണ് നടക്കുന്നത്? എന്തുകൊണ്ടാണ് ചുവരുകളിൽ രാജ്യവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതുന്നത്? ഞങ്ങൾ അത് ചൂണ്ടിക്കാണിച്ചാൽ ഞങ്ങളെ വർഗീയവാദികളായി മുദ്രകുത്തുന്നു… കഴിഞ്ഞ അമ്പത് വർഷമായി ഇത് തുടരുന്നു.”-സര്‍ബോബി മുഖര്‍ജി ചൂണ്ടിക്കാട്ടി.
ബംഗാളില്‍ ജാദവ്പൂർ സർവകലാശാലയ്‌ക്ക് സമീപം ബിജെപി പ്രത്യേകം ഒരു റാലി നടത്തിയത് തന്നെ ഈ ദിമാഗി നക്സലുകളുടെ കടന്നു കയറ്റം അവസാനിപ്പിക്കാനാണ്. : “ജാദവ്പൂരിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങൾ വിജയിച്ചതുകൊണ്ട് ഈ റാലിക്ക് വലിയ പ്രാധാന്യമുണ്ട്; ജാദവ്പൂർ ദേശീയതയെ പിന്തുണച്ചു… 1,06,992 വോട്ടുകൾ നേടിയാണ് ഞങ്ങൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. എന്നാൽ ജാദവ്പൂർ സർവകലാശാലയിലെ പ്രശ്നങ്ങൾ അതേപടി തുടരുന്നു. അവിടെ യുവ വിദ്യാർത്ഥികൾ തങ്ങളുടെ വീടും കുടുംബവും വിട്ട് രാത്രി 10 മണി വരെ ക്യാമ്പസിൽ കഴിയുന്നു. അവര്‍ ചുവരുകളിൽ ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിവെക്കുന്നത്? അത് ചൂണ്ടിക്കാണിച്ചാൽ ഞങ്ങളെ വർഗീയവാദികളായി മുദ്രകുത്തുന്നു… കഴിഞ്ഞ അമ്പത് വർഷമായി ഇത് തുടരുന്നു ഇനി അത് നടപ്പില്ല. “.-സര്‍ബോബി മുഖര്‍ജി വെല്ലുവിളിച്ചു.
















