Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സി-സ്റ്റെഡിന് പൂട്ട് വീഴുന്നു; വഴിയാധാരമായി ജീവനക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:40 am IST
in Kerala

ഇടുക്കി: അക്ഷയ അടക്കമുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കിയ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്‌മെന്റിന്റെ (സി-സ്റ്റെഡ്) സബ് സെന്ററുകള്‍ അടച്ചുപൂട്ടുന്നു. 55 ജീവനക്കാരാണ് സി-സ്റ്റെഡിലുള്ളത്. ശമ്പളയിനത്തില്‍ മാത്രം ഇവര്‍ക്ക് നല്‍കാനുള്ളത് കോടികള്‍. 

സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴില്‍ സ്വയംഭരണ സൊസൈറ്റി എന്ന നിലയിലാണ് സി-സ്റ്റെഡ് പ്രവര്‍ത്തിച്ചിരുന്നത്. 20 മാസത്തിലധികമായി സ്ഥാപനത്തിന് സ്ഥിരം ഡയറക്ടറില്ലായിരുന്നു. പൂട്ടുന്നത് സംബന്ധിച്ച നീക്കങ്ങള്‍ മാര്‍ച്ചില്‍ ആരംഭിച്ചെങ്കിലും ഈ 20 നാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. കോഴിക്കോട്ടെ ആസ്ഥാനമൊഴിച്ച് മറ്റുള്ളവയെല്ലാം സാമ്പത്തിക ബാധ്യതമൂലം അടക്കുകയാണെന്നാണ് അറിയിപ്പിലുള്ളത്. 

രണ്ടര വര്‍ഷത്തിലധികമായി ജീവനക്കാര്‍ക്ക് ശമ്പളമില്ല. ശമ്പളം ഇല്ലാതെ വന്നതോടെ 12 പേര്‍ കോടതിയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് ആസ്ഥാന ഓഫീസില്‍ ജോലി നല്‍കാനാണ് തീരുമാനം. ബാക്കി വരുന്ന 43 പേര്‍ക്ക് ജോലിയടക്കമുള്ള കാര്യങ്ങളില്‍ ഒരറിയിപ്പും ഇതുവരെയും നല്‍കിയിട്ടില്ല. ഉത്തരവില്‍ ഇവരുടെ ബാധ്യത തീര്‍ക്കണമെന്ന് പറയുന്നുണ്ടെങ്കിലും എങ്ങനെയെന്നത് വ്യക്തമല്ല. 

1985ല്‍ നിലവില്‍ വന്ന സ്ഥാപനത്തില്‍ നിന്ന് ഇതുവരെ 3.5 ലക്ഷത്തിലധികം ആളുകള്‍ക്കാണ് തൊഴില്‍ പരിശീലനം നല്‍കിയത്. നാനൂറിലേറെ വ്യവസായ സംരംഭങ്ങള്‍ നിലവില്‍ വന്നത് സി-സ്‌റ്റെഡിന്റെ സഹായത്തോടെയാണ്. നൂതന ശാസ്ത്ര സാങ്കേതിക വിദ്യകളുപയോഗിച്ച് വ്യവസായ-സംരഭകത്വ വികസനം, തൊഴിലവസരം സൃഷ്ടിക്കല്‍, തൊഴില്‍ സാധ്യതാ മേഖലകളില്‍ വിദഗ്ധരെ വാര്‍ത്തെടുക്കല്‍ എന്നിവയാണ് സി-സ്റ്റെഡ് നടത്തിയിരുന്നത്.

പരിശീലനങ്ങള്‍ക്കായി ലഭിച്ചിരുന്ന സര്‍ക്കാര്‍ ഫണ്ടിലൂടെയാണ് ദൈനംദിന കാര്യങ്ങള്‍ മുന്നോട്ട് പോയിരുന്നത്. ഫണ്ട് ലഭിക്കുന്നതില്‍ കുറവു വന്നതും സ്ഥാപനത്തെ സംരക്ഷിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ നിലപാടുമാണ് താഴ് വീഴാന്‍ കാരണമാകുന്നത്.

ഇടുക്കി ഓഫീസ് തൊടുപുഴയിലെ ഒരു വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ദിവസങ്ങളായി ഓഫീസ് അടഞ്ഞുകിടക്കുകയാണ്. 20 മാസത്തെ വാടക നല്‍കാനുണ്ട്. 28ന് ഈ സ്ഥാപനത്തിലെ സാധനങ്ങള്‍ ലേലത്തിന് വെയ്‌ക്കും. എന്നാല്‍, ശമ്പളവും ജോലിയുടെ കാര്യത്തില്‍ ഉറപ്പും ലഭിക്കാതെ ഇതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ജീവനക്കാര്‍. പൊതുമേഖലാ സ്ഥാപനങ്ങളെ സംരക്ഷിക്കണമെന്ന ഇടത് സര്‍ക്കാരിന്റെ നയം നിലനില്‍ക്കെയാണ് ഒരു അര്‍ധസര്‍ക്കാര്‍ സ്ഥാപനം അടച്ചു പൂട്ടുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

Kerala

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)
India

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

പുതിയ വാര്‍ത്തകള്‍

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

പുതിയൊരു ‘ഗവർണർ’ അവതരിക്കുന്നു: ഈ ഗവർണ്ണർ ‘നിശ്ശബ്ദനായ രക്ഷകൻ’; പേര് എ. രമണൻ

ബംഗാളിലെ ബിജെപിയുടെ വൻ വിജയത്തിന് ശേഷം ബംഗ്ലാദേശ് കടുത്ത ഭീതിയിൽ ; അനധികൃത കുടിയേറ്റക്കാരെ ഒന്നടങ്കം തിരിച്ചയക്കുമോയെന്ന് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.