Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തന്ത്രത്തിന്റെ പൊരുള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:10 am IST
inSamskriti

തന്ത്രം- ഹിന്ദുആധ്യാത്മികപദ്ധതികളില്‍ വെച്ച,് കേവലം ഭഗശിശ്‌നോദരപരായണ•ാരായ അപക്വമതികളാല്‍ ഏറ്റവും അധികം ദുരുപയോഗം ചെയ്യപ്പെട്ടതും, അതുകൊണ്ടുതന്നെ ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെട്ടതും, ആയ മാര്‍ഗമാണ് തന്ത്രം. മദ്യം, മാംസം, മീനം, മുദ്രാ, മൈഥുനം എന്നിവ കൊണ്ടുള്ള പഞ്ചമകാരസാധന ആണ്, അതു മാത്രമാണ,്് തന്ത്രം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. വെന്‍ഡി ഡോനിജറുടെ ദി ഹിന്ദൂസ് ആന്‍ ആള്‍ടര്‍നേറ്റീവ് ഹിസ്റ്ററി, പെന്‍ഗ്വിന്‍, 2009 എന്ന ദുരുദ്ദേശപരവും വിവാദം സൃഷ്ടിച്ചതും പിന്നീട് നിരോധിക്കപ്പെട്ടതും ആയ പുസ്തകം ഈ തെറ്റായ ധാരണയുടെ അടിസ്ഥാനത്തില്‍ എഴുതപ്പെട്ടതാണ്. നമുക്കിന്നു ലഭ്യമായ മിക്ക തന്ത്രഗ്രന്ഥങ്ങളിലും  അവയെ അടിസ്ഥാനമാക്കി ഇംഗ്‌ളീഷ് ഉള്‍പ്പടെ പല ഭാഷകളിലും എഴുതപ്പെട്ട പുസ്തകങ്ങളിലും ഈ പഞ്ചമകാരസാധനയെ അതിരുകവിഞ്ഞു വര്‍ണ്ണിക്കുന്നുമുണ്ട്. ഇവയെല്ലാം ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യുന്നുണ്ട്. ആധ്യാത്മികത എന്ന പേരുള്ള, ലേബലുള്ള, എന്തും (യാഗ, യോഗ, തന്ത്രാദികളെല്ലാം) ഇന്നു മുന്തിയ ഇനം വില്‍പ്പനച്ചരക്കാണല്ലോ!

ലോകായത എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തില്‍ ദേബീപ്രസാദ് ചട്ടോപാദ്ധ്യായ ഇപ്രകാരം പറയുന്നു- തന്ത്രത്തെ കേവലം വൈകൃതം (പെര്‍വേര്‍ഷന്‍) ആയി കാണാന്‍ കഴിയുകയില്ല. അങ്ങിനെ എങ്കില്‍ ഇത്തരം വൈകൃതങ്ങളെ പുല്‍കുന്നവരുടെ (പെര്‍വേര്‍ട്‌സ്) ഒരു രാഷ്‌ട്രം ആണ് നമ്മളും  എന്നു പറയേണ്ടിവരും..അതുകൊണ്ട്, ഈ വിശ്വാസങ്ങളുടെയും ആചാരങ്ങളുടെയും പിന്നില്‍ യഥാര്‍ത്ഥമായ ഒരു പ്രാധാന്യം ഉണ്ടാകാനാണ് സാധ്യത. സഭ്യതയുടെ, സദാചാരത്തിന്റെ, പേരില്‍ ജുഗുപ്‌സ കാണിച്ച് ഒഴിവാക്കിയാല്‍, ഈ പ്രാധാന്യം നാം കാണാതെ പോയെന്നുവരാം. നമ്മുടെ പൂര്‍വികര്‍ വളരെ ഗൗരവം കൊടുത്തതിനാല്‍, ഇന്നത്തെ വികസിതമായ അറി വിന്റെയും സദാചാരമൂല്യങ്ങളുടെയും പശ്ചാത്തലത്തില്‍ അങ്ങിനെ ആണെന്നു വ്യക്തമാണെങ്കിലും, തന്ത്രമാര്‍ഗത്തിന്റെ വാമാചാരം വെറും വൈകൃതം ആകാനിടയില്ല. ഇന്നു നാം ഇങ്ങനെ ആയതിന്റെ കാരണം മനസ്സിലാക്കണമെങ്കില്‍ നമ്മുടെ പൂര്‍വികര്‍ ഇത്തരം അസംബന്ധജഡിലമായ വിശ്വാസങ്ങള്‍ എന്തുകൊണ്ടു വെച്ചുപുലര്‍ത്തി എന്ന് അറിയേണ്ടിയിരിക്കുന്നു.

തന്ത്രത്തിന്റെ പൊരുള്‍ എന്തെന്നു നോക്കാം. തന്ത്രത്തെ സംബന്ധിച്ച് എഴുതപ്പെട്ട നിരവധി ഗ്രന്ഥങ്ങള്‍, പ്രത്യേകിച്ചും സംസ്‌കൃതഭാഷയില്‍ എഴുതപ്പെട്ടവ, ഇന്നു നമുക്കു ലഭ്യമാണ്. തന്ത്രം, ആഗമം, നിഗമം, യാമളം, ഡാമരം എന്നിങ്ങനെ പലപേരുകളില്‍ ഇവ അറിയപ്പെടുന്നു. സംഹിത, കല്‍പസൂത്രം, സൂത്രം, ഉപനിഷത്ത് എന്നീ വൈദികസാഹിത്യത്തിന്റേതായ ചട്ടക്കൂടുകളില്‍ എഴുതപ്പെട്ട തന്ത്രസാഹിത്യങ്ങളും കാണാം. ഇവ കൂടാതെ താന്ത്രികവിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്‌തോത്രരൂപത്തിലുള്ള കൃതികളും നിരവധിയാണ്. തന്ത്രത്തിന്റെ പ്രമാണഗ്രന്ഥങ്ങള്‍ ആയി കരുതപ്പെടുന്ന ഇവയില്‍ മിക്കതും താരതമ്യേന ആധുനികസൃഷ്ടികളാണ്.

തന്ത്രം നാഥസമ്പ്രദായം പോലെ അവൈദികമാണ്. നാഥസമ്പ്രദായത്തിന്റെ വിവരണത്തില്‍ പറഞ്ഞതുപോലെ സാധാരണക്കാരിലെ അസാധാരണക്കാരായിരുന്നു ഇതിന്റെയും ദാര്‍ശനികര്‍. ഇവയ്‌ക്കു രണ്ടിനും പൊതുവായ ഗുരുപരമ്പര ഉണ്ടെന്നും അതില്‍ സ്ത്രീകളും പെടും എന്നും നാം കണ്ടു. അതിനാല്‍ പാലി, പ്രാകൃതം മുതലായ നാടന്‍ ഭാഷകളിലാണ് തന്ത്രസാഹിത്യം ആദ്യം ഉണ്ടായത്. കാശ്മീരദേശത്തെ അഭിനവഗുപ്തന്‍ പാലിയില്‍ എഴുതപ്പെട്ട ഇത്തരം തന്ത്രഗ്രന്ഥങ്ങളെ തന്റെ കൃതികളില്‍ പ്രമാണങ്ങളായി ഉദ്ധരിക്കുന്നുമുണ്ട്. 

ഒരു കാലത്ത് വൈദികര്‍ തന്ത്രം അവൈദികവും വേദവിരുദ്ധവും ആണെന്നു പറഞ്ഞ് അതിനെ ഒഴിവാക്കിയിരുന്നു. എന്നാല്‍ പില്‍ക്കാലങ്ങളില്‍ വൈദികസമൂഹങ്ങളിലെ ത്രൈവര്‍ണ്ണികര്‍ (ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യര്‍) തന്ത്രമാര്‍ഗത്തിന്റെ വിവിധവശങ്ങളെ സ്വാംശീകരിച്ചു. ഈ തിരസ്‌കാര-സ്വീകാരങ്ങളെ പുരാണങ്ങളിലും മറ്റും വിവരിക്കുന്നുണ്ട്. പരശുരാമകല്‍പസൂത്രത്തിനു താനെഴുതിയ വ്യാഖ്യാനത്തില്‍ രാമേശ്വരസൂരി ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്.

വൈദികപശ്ചാത്തലത്തില്‍ അവര്‍ തന്ത്രത്തെ പുനരാവിഷ്‌കരിച്ചു. തങ്ങളുടെ നിത്യ, നൈമിത്തിക, കാമ്യ കര്‍മ്മങ്ങളുടെ ഭാഗമാക്കി. ആ വൈദിക-താന്ത്രികമാണ്, വൈദികപ്രധാനമായ തന്ത്രം ആണ്,  മേല്‍പ്പറഞ്ഞ സംസ്‌കൃതത്തിലെഴുതപ്പെട്ട പ്രമാണഗ്രന്ഥങ്ങളില്‍ ഉള്ളത്. സൂതസംഹിതയില്‍ – ശ്രുതിസ്തു ദ്വിവിധാ. വൈദികീ താന്ത്രികീ ച (ശ്രുതി രണ്ടുതരം. വൈദികവും താന്ത്രികവും) – എന്നു പറയുന്നു. തന്ത്രത്തെ ധര്‍മ്മശാസ്ത്രത്തില്‍ പെടുത്തിയിരിക്കുന്നു (തന്ത്രാണാം ധര്‍മ്മശാസ്‌ത്രേ അന്തര്‍ഭാവ:) എന്നു ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യപ്രകാശം എന്ന ഗ്രന്ഥത്തില്‍ പറയുന്നു. മനുസ്മൃതി മുതലായ സ്മൃതികള്‍ വൈദികകര്‍മ്മകാണ്ഡത്തിന്റെ ഭാഗവും തന്ത്രം ജ്ഞാനകാണ്ഡത്തിന്റെ ഭാഗവും ആണെന്നും ഭാസ്‌കരരായന്‍ ചൂണ്ടിക്കാണിക്കുന്നുണ്ട് (സൗഭാഗ്യഭാസ്‌കരം).തന്ത്രത്തിന്റെ ഒരു പ്രമാണഗ്രന്ഥമായി കരുതിവരുന്ന പരശുരാമകല്‍പസൂത്രം എന്ന ശ്രീവിദ്യോപാസനാപദ്ധതി തന്നെ ത്രൈവര്‍ണികര്‍ക്കു വേണ്ടി പരശുരാമന്‍ എഴുതിയതാണെന്ന് അതിന്റെ പരിശിഷ്ടത്തില്‍ വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ടാണ് ആ പരശുരാമപദ്ധതിയില്‍ പ്രവേശിക്കുന്നവര്‍ക്ക് വൈദികമായ യജ്ഞോപവീതധാരണം, സൂര്യഗായത്രീജപം (രശ്മിമാലാജപത്തില്‍ ആദ്യം), കുളിക്കുന്ന സമയത്ത് മാര്‍ത്തണ്ഡഭൈരവതര്‍പ്പണം, പൂജാംഗമായി വൈദികഋക്കുകളുടെ ഉപയോഗം, വൈദികമായ ഹോമവിധാനം, പരിശിഷ്ടത്തില്‍ കൊടുത്തിരിക്കുന്ന ശ്രാദ്ധകര്‍മ്മം തുടങ്ങിയവ നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. 

പൂജ അഥവാ ദേവതാരാധന, ശാക്തേയം എന്നും മധ്യമപൂജ എന്നും പറയുന്ന ചടങ്ങിലെ മൃഗബലി എന്നിവയും തന്ത്രത്തിന്റെ ഭാഗമായി കരുതിവരുന്നു. വേദത്തിലെ ആരണ്യകം എന്ന ഉപാസനാകാണ്ഡത്തിലെ പ്രതീകകല്‍പ്പനയെക്കുറിച്ചു നാം വായിച്ചിരുന്നു. അതുപോലെയാണ് തന്ത്രത്തിലേയും വിവിധദേവതാസങ്കല്‍പ്പങ്ങള്‍. പൂജ എന്ന ചടങ്ങ് അതിഥിസല്‍ക്കാരം, ഭക്തി എന്നിവയുടെ അടിസ്ഥാനത്തിലുള്ളതാണ് എന്നു കാണാം. ഇവയുടെ പശ്ചാത്തലം സ്മൃതി-പുരാണങ്ങള്‍ ആണ്. 

ലോകത്തെമ്പാടും അതിപ്രാചീനകാലത്തെ സമൂഹങ്ങളില്‍ നിലവിലിരുന്ന ദൈവവാദമാണ് ഇതിനെല്ലാം അടിസ്ഥാനം. അതനുസരിച്ച് പ്രപഞ്ചബാഹ്യനായ ദൈവത്തിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി ജീവിച്ചാലേ ജീവിതം സുഖമാകൂ. ആ ജഗദീശ്വരനെ ആവും വിധത്തില്‍ തൃപ്തിപ്പെടുത്തുക എന്നതാണ് എല്ലാതരം ആരാധനകളുടെയും പിന്നിലുള്ള ദൈവവാദത്തിന്റെ യുക്തി. നികൃഷ്ടമായ മൃഗബലിക്കു പിന്നിലും ഇതുതന്നെ യുക്തി. വൈദികമായ യാഗച്ചടങ്ങുകളിലും ശ്രാദ്ധാദികളിലും  മറ്റും ഇത്തരം പ്രാചീനവിശ്വാസങ്ങളും ആചരണങ്ങളും തുടരുന്നതുപോലെ തന്നെയാണ് തന്ത്രമാര്‍ഗത്തിലും ഇവയുടെ തുടര്‍ച്ച. വിവിധവൈദികയാഗങ്ങളില്‍ തന്ത്രത്തില്‍ പറയപ്പെടുന്ന പഞ്ചമകാരങ്ങളെ (പ്രത്യേകിച്ചും ആദ്യവും അവസാനവുമുള്ളവയെ) തികച്ചും വ്യത്യസ്തമായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതും കാണാം.

ഇത്തരം ഗര്‍ഹണീയങ്ങളായ ചടങ്ങുകള്‍ അനിവാര്യങ്ങള്‍ അല്ലെന്നും നിശ്ശേഷം ഒഴിവാക്കാവുന്നതാണെന്നും ഇവ ശരിയായ തന്ത്രസാധനാമാര്‍ഗമല്ലെന്നും തന്ത്രത്തിന്റെ ആധ്യാത്മികതലത്തെ വേണ്ടതുപോലെ ഉള്‍ക്കൊണ്ടാല്‍ ആര്‍ക്കും ബോധ്യമാകും. പ്രസിദ്ധപണ്ഡിതനും താന്ത്രികസിദ്ധനും ശ്രീവിദ്യോപാസകനും ആയ ഭാസ്‌കരരായന്‍ തന്റെ വരിവസ്യാരഹസ്യം, അതിന്റെ വ്യാഖ്യാനമായ പ്രകാശം എന്നിവയില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്- ഋഷി ഛന്ദസ്സ് ദേവതാ ബീജാദികള്‍, ന്യാസം, പൂജാ മുതലായവ ബഹിരംഗങ്ങള്‍. ലോകത്തില്‍ ബഹിരംഗങ്ങള്‍ ധാരാളമുണ്ട്. എന്നാല്‍ അന്തരംഗങ്ങള്‍ വളരെ ദുര്‍ലഭങ്ങളാണ്. അവ അന്തര്‍മുഖജനങ്ങളാല്‍ മാത്രം ആദരിക്കത്തക്കവ ആകുന്നു. അവര്‍ക്കുവേണ്ടിത്തന്നെയാണ് ഈ രഹസ്യവരിവസ്യയും സ്ഥാപിതമായത്്. ഈ ക്രമം വിട്ട് മൂഢന്മാര്‍ ചെയ്യുന്ന ബാഹ്യാഡംബരോപാസ്തി പ്രാണന്‍ പോയ സുന്ദരിയെപ്പോലെയും ചരട് അറ്റുപോയ പാവയെപ്പോലെയും നിഷ്പ്രയോജനമായിരിക്കുന്നു..

കെ.കെ. വാമനന്‍

(വരിവസ്യാരഹസ്യം, കണ്ടിയൂര്‍ മഹാദേവശാസ്ത്രികളുടെ

മലയാളപരിഭാഷ)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

ജന്തര്‍ മന്തര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മുംബൈ പൊലീസ് വാഹനം തടയുന്ന റിയ ആഹിര്‍ (ഇടത്ത്) ഹിന്ദി ബിഗ് ബോസ് പതിപ്പിലെ ആദ്യ എലിമിനേഷന്‍ റൗണ്ടില്‍ ജനങ്ങളുടെ വോട്ട് കുറഞ്ഞതിനാല്‍ റിയ ആഹിര്‍ പുറത്തായതായി പ്രഖ്യാപിച്ച് ബിഗ് ബോസ് അവതാരകന്‍ സല്‍മാന്‍ ഖാന്‍ (വലത്ത്)
India

മോദിയെ താഴെയിറക്കാന്‍ ജെന്‍ സീയ്‌ക്കൊപ്പം നിന്ന താരം ബിഗ് ബോസില്‍; പക്ഷെ ജനങ്ങളുടെ വോട്ടില്ല; ആദ്യറൗണ്ടില്‍ സല്‍മാന്‍ഖാന്‍ പുറത്താക്കി

India

ആരോപണങ്ങള്‍ ഗുരുതരം, കര്‍ണ്ണാടക പിഎസ്സി ചെയര്‍മാനെ ഹൈക്കോടതിയും കൈവിട്ടു, മുന്‍കൂര്‍ ജാമ്യമില്ല

News

സ്മാർട് ഫോൺ ഉപയോഗിച്ച് ഇനി മീനിനെ അളക്കാം, ‘മത്സ്യമെട്രി’ ആപ്പുമായി സിഎംഎഫ്ആർഐ

Kerala

ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം : വനിതാ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ കേസെടുത്തത് അപലപനീയം – രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള ബാസിലിനെതിരായ നടപടികൾ നിർത്താൻ നിർദേശം നൽകി ചെന്നിത്തല : ഇസ്ലാം ഭീകരതയെ വിമർശിച്ച ആരിഫ് ഹുസൈനെ പറ്റി അന്വേഷിക്കാനും ഉത്തരവ്

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.