Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കണ്ടുപഠിക്കാൻ ഒരു കടൽ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 10, 2018, 02:32 am IST
inVaradyam

ഇളകിമറിഞ്ഞ വടക്കന്‍ കടലിലൂടെ അതിവേഗം സഞ്ചരിക്കുകയായിരുന്നു ‘ബാള്‍ട്ടിക് എയ്‌സ്’ എന്ന ചരക്ക് കപ്പല്‍. ബല്‍ജിയം വഴി ഫിന്‍ലാന്റിലേക്കായിരുന്നു യാത്ര. തീരത്തുനിന്ന് സുമാര്‍ 60 കിലോമീറ്ററകലെ റോട്ടര്‍ഡാം തുറമുഖത്തിന്റെ സമീപത്തെത്തിയപ്പോഴാണ് അത് സംഭവിച്ചത്. സൈപ്രസില്‍ രജിസ്റ്റര്‍ ചെയ്ത ‘കോര്‍വസ് ജെ’ എന്ന കണ്ടെയ്‌നര്‍ കപ്പല്‍ ബാള്‍ട്ടിക്കില്‍ വന്നിടിച്ചു. കൃത്യം 15 മിനിറ്റ്. ബാള്‍ട്ടിക് ഏയ്‌സ് ആഴക്കടലില്‍ മറഞ്ഞു. ഒപ്പം പകുതിയോളം നാവികരും.

അഞ്ച് വര്‍ഷമായിരുന്നു കപ്പലിന്റെ പഴക്കം. കാറുകള്‍ കടത്തുന്നതിന് പ്രത്യേക രീതിയില്‍ സജ്ജീകരിച്ച ബാള്‍ട്ടിക്കില്‍ അപകടം സംഭവിച്ചപ്പോഴുണ്ടായിരുന്ന ഏതാണ്ട് 1500 കാറുകള്‍. പുതുപുത്തന്‍ മിത്‌സുബിഷി കാറുകള്‍. അപകടം നടന്നപ്പോള്‍ കപ്പലിലുണ്ടായിരുന്നത് അഞ്ചരലക്ഷം ലിറ്റര്‍ ഓയില്‍. 2012 ഡിസംബര്‍ അഞ്ചിനായിരുന്നു അപകടം.

തീരദേശത്തുള്ള ബല്‍ജിയം-ഡച്ച് സര്‍ക്കാരുകളെയും പരിസ്ഥിതി ശാസ്ത്രജ്ഞരെയും ഈ കപ്പലപകടം വല്ലാതെ വിഷമിപ്പിച്ചു. കാരണം കപ്പലിലുണ്ടായിരുന്ന അഞ്ചരലക്ഷം ലിറ്റര്‍ പെട്രോള്‍! അത് ലീക്ക് ചെയ്താല്‍ കടല്‍പരലും കടലോരവും അമ്പേ വിഷമയമാവും. മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തൊടുങ്ങും. സമുദ്ര ജൈവ-ആവാസവ്യവസ്ഥ പാടേ തകിടം മറിയും. കപ്പല്‍ നിര്‍മിക്കാനുപയോഗിച്ച 13000 ടണ്‍ ഇരുമ്പും അനുബന്ധ വസ്തുക്കളും തുരുമ്പെടുത്ത് കടലിന് വിനയാകും. കപ്പല്‍പ്പാത തടസ്സപ്പെടാനും റോട്ടര്‍ഡാം തുറമുഖത്തിലേക്കുള്ള പ്രവേശനം തന്നെ തടസ്സപ്പെടാനും കടലിനടിയിലെ കപ്പല്‍ കാരണമാവുമെന്ന് വിദഗ്‌ദ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഡച്ച് സര്‍ക്കാരിന്റെ പരിസ്ഥിതി മന്ത്രാലയവും വിവിധ ഏജന്‍സികളും ആ വെല്ലുവിളി ഏറ്റെടുക്കാനുറച്ചു. ആദ്യം കപ്പല്‍ കിടക്കുന്ന സ്ഥാനം വ്യക്തമായി കണ്ടെത്തി. കടല്‍ നിരപ്പില്‍നിന്ന് 35 മീറ്റര്‍ താഴ്ചയില്‍. തിരമാലകളുടെ ഉയരം ശരാശരി മൂന്നുമീറ്റര്‍. ഏപ്രില്‍-സെപ്തംബര്‍ കാലത്തു മാത്രമേ ജോലി ചെയ്യാന്‍ കഴിയൂ. ആദ്യം വേണ്ടത് കപ്പലിലെ എണ്ണ അപകടരഹിതമായി നീക്കം ചെയ്യുക എന്നത്. അതിന് തണുത്തുറഞ്ഞ എണ്ണയെ ചൂടുപിടിപ്പിക്കണം. 2010 ല്‍ ഇറ്റാലിയന്‍ ദ്വീപായ ജിഗ്ലിയോ തീരത്ത് മുങ്ങിയ കോസ്റ്റാ കോണ്‍കോര്‍ഡിയയില്‍ നിന്നും എണ്ണ എടുത്ത അതേ സംവിധാനം- ‘ഹീറ്റ് ടാപ്പിങ്’ ഇവിടെയും ഉപയോഗിക്കാന്‍ തീരുമാനിച്ചു. വമ്പന്‍ ബാര്‍ജുകളില്‍ ഉറപ്പിച്ച കൂറ്റന്‍ നീരാവി യന്ത്രങ്ങളുടെ  സഹായത്തോടെയാണ് എണ്ണം സുകരമായി വലിച്ചൂറ്റി കരയിലെത്തിച്ചത്.

തൊട്ടടുത്ത വര്‍ഷം കപ്പല്‍ കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങി. 2015 ഏപ്രില്‍-മെയ് മാസമായിരുന്നു ആ ദൗത്യം. ഏതാണ്ട് 150 മീറ്റര്‍ നീളമുള്ള കൂറ്റന്‍ കപ്പലിനെ എട്ട് കഷണമായി വെട്ടിമുറിച്ചു. പിന്നെ ഓരോ കഷണവും കൂറ്റന്‍ ക്രെയിനുകള്‍ വലിച്ചുകയറ്റി, മാലിന്യസംസ്‌കരണ കേന്ദ്രത്തിലെത്തിച്ചു. തുരുമ്പെടുത്ത ആയിരത്തിലേറെ കാറുകളും കടലില്‍ നിന്നുയര്‍ന്ന് കരയിലെത്തി. ആകെ 75 ദശലക്ഷം ഡോളര്‍ ചെലവ്. പക്ഷേ മാലിന്യത്തിന്റെ അംശം വരെ നീക്കം ചെയ്തു.

വടക്കന്‍ കടലില്‍ നടന്ന ഈ കപ്പല്‍ നിര്‍മാര്‍ജന യജ്ഞം എല്ലാ രാജ്യങ്ങള്‍ക്കും ഇന്നൊരു മാതൃകയാണ്. കാരണം കടല്‍ ശുചിയായി സൂക്ഷിക്കേണ്ടത് മനുഷ്യവര്‍ഗത്തിന്റെയാകെ ബാധ്യതയാണ്. യന്ത്രക്കപ്പലുകളുടെ കണ്ടുപിടുത്തത്തിനുശേഷം ലോകത്ത് ആയിരക്കണക്കിന് കപ്പല്‍ച്ചേതങ്ങളാണ് സംഭവിച്ചിട്ടുള്ളത്. അവയിലെ മാലിന്യങ്ങളപ്പാടെ സമുദ്രത്തില്‍ വിലയംപ്രാപിച്ചു. എണ്ണക്കപ്പലുകള്‍ മുങ്ങിയപ്പോള്‍ കടലിലെത്തിയത് ലക്ഷക്കണക്കിന് ഗ്യാലന്‍ എണ്ണയാണ്. രണ്ട് ലോക മഹായുദ്ധങ്ങളില്‍ തകര്‍ന്നടിഞ്ഞതും നൂറുകണക്കിന് കപ്പലുകളത്രെ. അവയിലെ രാസവസ്തുക്കളും ആയുധക്കോപ്പുകളുമെല്ലാം കടലിലെത്തി. ചില കപ്പലുകളില്‍ ആണവ പദാര്‍ത്ഥങ്ങളുമുണ്ടായിരുന്നു. തകര്‍ന്ന കപ്പലുകള്‍ സംബന്ധിച്ച രഹസ്യങ്ങള്‍ പലപ്പോഴും പുറത്തുവരാറില്ലെന്നതാണ് സത്യം. പക്ഷേ അവയിലെ അപകടകാരികളായ വസ്തുക്കള്‍ ആരോരുമറിയാതെ സമുദ്ര ആവാസവ്യവസ്ഥയെ കാര്‍ന്നുതിന്നുകയാണ്…

വാല്‍ക്കഷണം: ശാന്തസമുദ്രത്തിലെ വിനോദസഞ്ചാരകേന്ദ്രമായ മൈക്രോനേഷ്യ എന്ന ചെറുദ്വീപിനു ചുറ്റും മുങ്ങിക്കിടക്കുന്നത് 50 യുദ്ധക്കപ്പലുകളെന്ന് നാഷണല്‍ ജിയോഗ്രഫിക് സൊസൈറ്റിയുടെ കണക്ക്. ആറ് പതിറ്റാണ്ടായി അവ മാലിന്യങ്ങളും എണ്ണയും പുറത്തുവിട്ടുകൊണ്ടിരിക്കുന്നു. ചിലത് ഇപ്പോഴും പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടത്രെ. യുദ്ധകാലത്ത് അമേരിക്കന്‍ വ്യോമസേന ബോംബിട്ട് തകര്‍ത്ത ജപ്പാന്റെ ‘ഹോയോ മാരോ’ എന്ന എണ്ണ ടാങ്കര്‍ ഇപ്പോള്‍ കിടക്കുന്നത് അത്യപൂര്‍വമായ 200 ഇനം മത്സ്യങ്ങളുടെയും കടലാമകളുടെയും പ്രജനന കേന്ദ്രത്തില്‍…

ഡോ അനിൽകുമാർ വടവാതൂർ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)
India

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

Kerala

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)
Kerala

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

Kerala

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

ഡോളറിനെതിരെ രൂപയുടെ മൂല്യം 6 പൈസ ഉയർന്ന് 95.64 ആയി

തഹസില്‍ദാര്‍ക്ക് ഔദ്യോഗിക വാഹനത്തില്‍ ചുവന്ന ബീക്കണ്‍ലൈറ്റ് വയ്‌ക്കാമോ? കോടതി പറഞ്ഞത് ഇതാണ്

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.