മുംബൈ: കനത്ത മഴയില്‍ മുംബൈയില്‍ ജനജീവിതം സ്തംഭിച്ചു. ശക്തമായ മഴയില്‍ ദാദര്‍, പരേല്‍, കഫ് പരേഡ്, ബാന്ദ്ര, ബോറിവാലി, അന്തേരി എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. അടുത്ത 24 മണിക്കൂറില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ സേന മുന്നറിയിപ്പ് നല്കി.
റോഡിലും റെയില്‍വേ പാളങ്ങളിലും വെള്ളം കയറിയതോടെ ഗതാഗതം ഏറെക്കുറെ സ്തംഭിച്ചു. നിരവധി ട്രെയിന്‍ സര്‍വീസുകള്‍ വൈകിയാണ് ഓടുന്നത്. മുംബൈ-താനെ റൂട്ടില്‍ 20 മിനിറ്റ് വൈകിയാണ് സര്‍വീസ് നടക്കുന്നത്.32 വിമാന സര്‍വ്വീസുകള്‍ വൈകി. മൂന്നെണ്ണം റദ്ദാക്കി. പലയിടത്തും വൈദ്യുതി ബന്ധങ്ങളും തകരാറിലായി.
കൊലാബ, വറോലി, ഘത്കോപര്, ട്രോംബേ, മലാദ് എന്നിവിടങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയെ വിന്യാസിച്ചിരിക്കുകയാണ്. സ്കൂളുകള്‍ ദുരിതാശ്വാസ ക്യാംപുകളാക്കി മാറ്റി. മണ്‍സൂണിനു മുന്നോടിയായുള്ള മഴയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. മഴ ഇനിയും കനക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മഴയെ തുടര്‍ന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളൊരുക്കാന്‍ രക്ഷാസേനകള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്പ് ചെയ്തിട്ടുണ്ട്. ദേശീയ ദുരന്തര നിവാരണ സേനയും മുന്‍കരുതലുകളെടുത്തിട്ടുണ്ട്. തീരദേശ കര്‍ണാടക, തെക്കന്‍ മഹാരാഷ്ട്ര, ഗോവ എന്നിവിടങ്ങളിലും വന്‍ മഴയായിരിക്കുമെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: