Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌റ്റേഷനുകളുടെ ഭരണം സിഐമാര്‍ക്ക് നല്‍കിയതില്‍ ഗുരുതര പാകപ്പിഴകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 8, 2018, 01:22 am IST
in Kerala

ഇടുക്കി: പോലീസ് സ്‌റ്റേഷനുകളുടെ ഭരണം സിഐമാര്‍ക്ക് നല്‍കിയതില്‍ ഗുരുതര പാകപ്പിഴകള്‍. പോലീസിനെതിരായ പരാതികള്‍ കൂടുമ്പോഴും കൃത്യമായ മുന്നൊരുക്കമോ ദീര്‍ഘവീക്ഷണമോ ഇല്ലാതെ മാറ്റം നടപ്പാക്കിയതാണ് പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നത്. 

സംസ്ഥാനത്ത്  471 സ്റ്റേഷനുകളാണ് ഉള്ളത്. പഴയ സംവിധാനം വെച്ച് ഒരോ സ്‌റ്റേഷനുകളിലും എസ്എച്ച്ഒമാരായി എസ്‌ഐമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് മുകളില്‍ രണ്ടോ അതിലധികമോ സ്‌റ്റേഷനുകളെ ചേര്‍ത്ത് സിഐമാരും ഇതിനും മുകളില്‍ ജില്ലയെ വിവിധ ഭാഗങ്ങളായി തിരിച്ച് ഡിവൈഎസ്പിമാരുമാണ് ഉണ്ടായിരുന്നത്. പുതിയ സംവിധാനത്തിലേക്ക് വന്നതോടെ സിഐമാര്‍ എസ്എച്ച്ഒമാരായി മാറി. അതും പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയത് നിലവില്‍ സിഐമാരുണ്ടായിരുന്ന 196 സ്റ്റേഷനുകളില്‍ മാത്രമാണ്. പകുതിയില്‍ കൂടുതല്‍ സ്റ്റേഷനുകളിലും ഇത്തരം ഒരു നിയമനം നടന്നിട്ടില്ല. 

ഇത്തരമൊരു മാറ്റം വന്നതോടെ എസ്‌ഐക്ക് പരാതി നല്‍കിയാല്‍ നടപടി സ്വീകരിക്കാതെ വരുന്ന കേസുകളില്‍ സിഐമാരെ സമീപിക്കാനുള്ള ജനങ്ങളുടെ വഴിയടഞ്ഞു. ഡിവൈഎസ്പിമാര്‍ക്ക് നിന്ന് തിരിയാന്‍ സമയമില്ലാത്ത തിരക്കാണ്. മുന്‍പ് എസ്‌ഐയുടെ എല്ലാ നടപടികളും സിഐയെ ബോധ്യപ്പെടുത്തിയ ശേഷമായിരുന്നു മുന്നോട്ട് പോയിരുന്നത്. പരാതിയിന്മേല്‍ കേസെടുക്കാനുള്ള അവകാശം എസ്എച്ച്ഒയ്‌ക്ക് മാത്രമാണ് എന്നുള്ളതാണ്. സിഐ പറഞ്ഞാല്‍ കേസെടുക്കുമായിരുന്ന നടപടി ഇത്തരത്തിലുള്ള മാറ്റത്തോടെ ഇല്ലാതായി, സമീപത്തെ സ്റ്റേഷനുകളില്‍ നിന്ന് ഇന്നും നിരവധി പേരാണ് സിഐമാരോട് പരാതിയില്‍ നടപടിയില്ല എന്ന് പറഞ്ഞ് വിളിക്കുന്നത്. ഇതില്‍ ഒന്നും ചെയ്യാനാകില്ലെന്ന് പറഞ്ഞ് മടക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

സിഐമാര്‍ ചുമതല ഏറ്റതോടെ എസ്‌ഐമാര്‍ ജോലിയില്‍ ശ്രദ്ധിക്കാതെ വരുന്നതും കൂടി. അടുത്തിടെ നടന്ന കെവിന്റെ കൊലപാതകത്തില്‍ വില്ലനായതും ഈ മാറ്റം തന്നെയാണ്. 10 സ്റ്റേഷനുകളുടെ പരിധിയിലൂടെ വാഹനം കടന്നുപോയിട്ടും ആരും സംഭവം റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ തടയാനാകാതെ വന്നതും എടുത്ത് പറയേണ്ട വീഴ്ചയാണ്. ഓരോ സിഐക്ക് കീഴിലും കുറഞ്ഞത് മൂന്ന് എസ്ഐമാരാണ് നിലവിലുള്ളത്. ക്രമസമാധാനം, കുറ്റാന്വേഷണം, ട്രാഫിക് എന്നിങ്ങനെ എസ്ഐമാര്‍ക്ക് ചുമതല വീതിച്ച് നല്കിയതോടെ പോലീസ് സ്‌റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അവതാളത്തിലായി. സിഐമാര്‍ വന്നതോടെ എസ്‌ഐമാര്‍ ഉള്‍വലിഞ്ഞതും സ്റ്റേഷനുകളില്‍ ആവശ്യത്തിന് ഉദ്യോഗസ്ഥര്‍ ഇല്ലാത്തതും പ്രശ്‌നമാകുന്നുണ്ട്.

ഡിവൈഎസ്പിമാരുടെ എണ്ണം കൂട്ടണം

രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സ്‌റ്റേഷനുകളിലും സിഐമാര്‍ തന്നെ എസ്എച്ച്ഒമാരാകും. ഇതിനായി ഡിജിപിയും മുഖ്യമന്ത്രിയും അടക്കമുള്ളവര്‍ നീക്കം തുടങ്ങിക്കഴിഞ്ഞു. ധനവകുപ്പ് അനുവാദം നല്‍കാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. 

അപ്പോഴും മുകള്‍തട്ടില്‍ ഡിവൈഎസ്പി, എസ്പി എന്നീ രണ്ട് പേരെ മാത്രമാണ് നടപടി ഇല്ലാതെ വന്നാല്‍ പരാതിക്കാരന് സമീപിക്കാനാവുക. 10ല്‍ അധികം സ്റ്റേഷനുകളുടെ ചുമതലയുള്ള ഡിവൈഎസ്പിക്ക് ഇക്കാര്യത്തില്‍ വേണ്ടത്ര സമയം കണ്ടെത്താനാകില്ല. 

പരമാവധി മൂന്നോ നാലോ സ്റ്റേഷനുകള്‍ യോജിപ്പിച്ച് പുതിയ ഡിവൈഎസ്പിമാര്‍ കൂടി വന്നെങ്കില്‍ മാത്രമെ ഇതിന് കൃത്യമായ പരിഹാരം കാണാനാകൂ എന്നതാണ് ഉന്നത പോലീസുകാര്‍ തന്നെ സമ്മതിക്കുന്ന കാര്യം. കൃത്യമായ ചട്ടക്കൂടില്‍ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥരുണ്ടെങ്കില്‍ മാത്രമെ കേരള പോലീസിന് ഇന്നുണ്ടായിരിക്കുന്ന നാണക്കേടില്‍ നിന്ന് കരകയറാനാകൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍
ഇടുക്കി-തൃശൂര്‍ മത്സരത്തില്‍ നിന്ന്‌
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ലീഗ് മത്സരങ്ങള്‍ സമാപിച്ചു

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

പുതിയ വാര്‍ത്തകള്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.