Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുപ്പതിസാരം മഹാവിഷ്ണു സന്നിധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2018, 03:03 am IST
in Samskriti

നാഗര്‍കോവിലില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായാണ് വൈഷ്ണവരുടെ 108 ദിവ്യദേശങ്ങളില്‍ ഒന്നായ തിരുപ്പതിസാരം ക്ഷേത്രം.  തിരുവാഴ്മാര്‍ബന്‍ എന്നും തിരുക്കുറലപ്പന്‍ എന്നും അറിയപ്പെടുന്നു.ഭഗവാന്‍ മഹാവിഷ്ണു ശ്രീരാമന്റെ രൂപത്തില്‍ വിഭീഷണന് ഇവിടെ ദര്‍ശനം നല്‍കിയതായാണ് ഐതിഹ്യം. ചതുര്‍ബാഹുവായ ഭഗവാന്റെ കൈകളില്‍ ശംഖും ചക്രവും കാണാം.

അയോദ്ധ്യയില്‍ ശ്രീരാമപട്ടാഭിഷേകത്തിന് സാക്ഷ്യം വഹിച്ച് മടങ്ങവെ, ശ്രീരംഗനാഥന്റെ പൂജാവിഗ്രഹം കാവേരീതീരത്ത് വയ്‌ക്കാന്‍ വിഭീഷണന്‍ നിര്‍ബന്ധിതനായി. ശ്രീരംഗത്തു നിന്ന് ലങ്കയിലേക്ക് മടങ്ങും വഴി രാമനെത്തന്നെ ഓര്‍ത്തുകഴിയുകയായിരുന്ന വിഭീഷണന്‍ ഇവിടം സന്ദര്‍ശിച്ച് പ്രാര്‍ത്ഥനകള്‍ നടത്തിയത്രെ.

ഭഗവാന്‍ മുന്നില്‍ പ്രത്യക്ഷപ്പെട്ട് ഇഷ്ടവരം ചോദിച്ചുകൊള്ളുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ ശ്രീരാമ ദര്‍ശനത്തിനാണത്രെ വിഭീഷണന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. വിഷ്ണുഭഗവാന്‍, ഉടന്‍ ശ്രീരാമന്റെ രൂപത്തില്‍ ദര്‍ശനം നല്‍കുകയും ചെയ്തു. അതുകൊണ്ട് മൂല പ്രതിഷ്ഠയുടെ വലതുവശത്തായി ശ്രീരാമന്റെയും സീതാദേവിയുടേയും ലക്ഷ്മണന്റെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

തിരുവന്‍ പരിസരം, തിരുപരിസരം, തൃപ്പതിസാരം എന്നും ഈ സ്ഥലത്തിന് പേരുണ്ട്.ഉദയനങ്ങയുടെ ജന്മസ്ഥലമാണ് ഇവിടം. കുറുഗുറിലെ ഒരാള്‍ അവരെ വിവാഹം കഴിച്ചു. കുട്ടികളില്ലാത്തതില്‍ ദുഃഖിച്ചു കഴിയുകയായിരുന്ന അവര്‍ തിരുക്കുറുങ്കുടിയിലെ നമ്പി ഭഗവാന്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് 41 ദിവസം തൃപ്പതിസാരം ക്ഷേത്രത്തില്‍ തപസ്സനുഷ്ഠിച്ചു. ഇതിന്റെ ഫലമായി ഗര്‍ഭം ധരിച്ച ഇവര്‍ക്കുണ്ടായ കുഞ്ഞാണ് നമ്മാഴ്‌വാര്‍. പിറന്നുവീണ കുഞ്ഞ് കരയുകയോ പാല്‍കുടിക്കുകയോ ചെയ്തില്ല. ആഴ്‌വാര്‍ തിരുനഗരിയിലെ ഒരു പുളിമരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച കുട്ടി വര്‍ഷങ്ങളോളം മൗനം ഭജിച്ച് തപസ്സ് തുടര്‍ന്നു. പിന്നീടാണ് വൈഷ്ണവ കവിയായി ഇദ്ദേഹം പേരെടുത്തത്.

വൈഷ്ണവ ഭക്തകവികളായ ആഴ്‌വാര്‍മാര്‍ രചിച്ച സ്‌തോത്രങ്ങള്‍ ജ്ഞാനസാരമത്രെ. നാലായിരം ദിവ്യപ്രബന്ധങ്ങള്‍ എന്നറിയപ്പെടുന്ന ഈ സ്‌തോത്രങ്ങള്‍ അതതു വൈഷ്ണവ സന്നിധികളില്‍ പാടി ഉപാസിക്കുന്നത് വളരെയേറെ നല്ലതാണ്.സപ്തര്‍ഷികള്‍ മഹാവിഷ്ണുവിന്റെ ദര്‍ശനം ലഭിക്കുന്നതിനായി ശുചീന്ദ്രത്തിനു സമീപം ഒരിടത്ത് തപസ്സനുഷ്ഠിച്ചു.  ശുചീന്ദ്രത്തിന് പത്തു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറായി വീണ്ടും തപസ്സനുഷ്ഠിക്കാന്‍ അവര്‍ക്ക് നിര്‍ദ്ദേശമുണ്ടായി. പിന്നീട് തിരുവന്‍ പരിസരത്ത് മഹാവിഷ്ണു ഏഴ് ഋഷികള്‍ക്കും ദര്‍ശനം നല്‍കിയതായി പറയപ്പെടുന്നു.

അസുരനായ ഹിരണ്യകശിപുവിന്റെ മാറ് പിളര്‍ന്ന് കൊന്ന ശേഷം നരസിംഹസ്വാമിയുടെ കോപം ശമിക്കുകയുണ്ടായില്ല. ഭഗവാന്റെ കോപം ശമിപ്പിക്കുന്നതിനായി ദേവി മഹാലക്ഷ്മിയും ഇവിടെ തപസ്സനുഷ്ഠിച്ചുവത്രെ. പ്രഹ്ലാദന്റെ അഭ്യര്‍ത്ഥന മാനിച്ച് ലക്ഷ്മീദേവിയെ തേടി നരസിംഹസ്വാമി ഇവിടെയെത്തി. കോപംലേശവുമില്ലാതെ ശാന്തസ്വരൂപിയായി ഭഗവാനെ കï് സന്തുഷ്ടയായ ദേവി ഭഗവാന്റെ ഹൃദയത്തില്‍ തനിക്ക് ഒരു ഇടം ആവശ്യപ്പെട്ടുവെന്നും ഭഗവാന്‍ അത്യാഹ്ലാദത്തോടെ അതനുവദിച്ചുവെന്നും പറയുന്നു. അങ്ങനെ ലക്ഷ്മി, ഭഗവാന്റെ മാറില്‍ വസിക്കുന്നതിനാലാണത്രേ തിരുവാഴ്മാര്‍ബ്ബന്‍ എന്ന് ഭഗവാന് പേര് വന്നത്.

ഹനുമാന്‍ അഭ്യര്‍ത്ഥിച്ചതനുസരിച്ച് അഗസ്ത്യമഹര്‍ഷി ഇവിടുത്തെ ഭക്തന്മാര്‍ക്കു മുന്നില്‍ രാമായണകഥ പൂര്‍ണമായും പറഞ്ഞു പോല്‍. ഈ സംഭവത്തിന്റെ ഓര്‍മ്മയ്‌ക്കായി അഗസ്ത്യമഹര്‍ഷിയുടെയും ഹനുമാന്റെയും പ്രതിഷ്ഠകളുണ്ടിവിടെ. ഇരിക്കുന്ന നിലയിലുള്ള അഗസ്ത്യമഹര്‍ഷിക്കു മുമ്പിലായി എതിര്‍വശത്ത് കൂപ്പിയ കൈകളോടെ നില്‍ക്കുന്ന ഹനുമാനെയാണ് ഇവിടെ കാണുന്നത്. വിഭീഷണന്റെയും കുലശേഖര ആഴ്‌വാരുടെയും പ്രതിഷ്ഠകളും ഇവിടെ കാണാം.

മുഖ്യപ്രതിഷ്ഠയ്‌ക്ക് ഇടതുവശത്തായി കുഞ്ഞായനമ്മാഴ്‌വാരുടെ പ്രതിഷ്ഠയും കാണാം.തിരുക്കുറലപ്പന്റെ മാറിലായി കമലവല്ലി തായാറെ കാണാം.രാവിലെ 4 ന് തുറക്കുന്ന അമ്പലം 10.30 ന് അടയ്‌ക്കും. വൈകിട്ട് 5.30 ന് തുറന്ന് 7.30 ന് അടയ്‌ക്കും.ചിത്തിര, പുരട്ടാശി ഉത്സവങ്ങള്‍ വളരെ പ്രധാനമാണ്. എല്ലാ ശനിയാഴ്ചകളും ഇവിടെ പ്രത്യേകതയുള്ളതാണ്.വൈകുണ്ഠ ഏകാദശിയും ആവണി മാസത്തിലെ തിരുവോണവും വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു.തമിഴ്‌നാട്ടിലെ നാഗര്‍കോവില്‍ ജംഗ്ഷനില്‍നിന്ന് തിരുനെല്‍വേലി ഹൈവേയില്‍ കയറി മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ച് ഹൈവേ വിട്ട് രണ്ട് കിലോമീറ്റര്‍ ഉള്ളിലേക്ക് പോയാല്‍ ക്ഷേത്രത്തിലെത്താം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന് കിട്ടിയത്  ആമയെ ആണെന്ന് കേന്ദ്രബജറ്റിനെ പരിഹസിച്ച ജോണ്‍ ബ്രിട്ടാസ്, ലോകത്തിലെ ഏറ്റവും പ്രായമേറിയ ആമയെ കണ്ട് മോദി സീഷെല്‍സില്‍

India

നീറ്റായി ഒരു നീറ്റ് പരീക്ഷ…2020 മുതല്‍ നീറ്റ് അട്ടിമറിക്കാന്‍ നടന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി…ഇനി നീറ്റിനെ തൊട്ടാല്‍ കളിമാറും

Football

ജപ്പാന്റെ പ്രതിരോധക്കോട്ട തകര്‍ത്ത് ബ്രസീലിന് ജയം (2-1),വിജയം നേടിയത് മാര്‍ട്ടിനെല്ലിയുടെ ഗോളില്‍

Business

അഭിനയരംഗത്ത് നിന്നും ചിക്കന്‍ ബിസിനസിലേക്ക്….സൊറാബിയന്‍ ചിക്കന്‍ ഇപ്പോള്‍ 120 കോടി രൂപയുടെ സ്ഥാപനം

Kerala

ചൈനയില്‍ നിന്നും പച്ചക്കൊടി കിട്ടിയോ? കോക്രോച്ച് ജനതാ പാര്‍ട്ടി സമരത്തിന് പിന്തുണയുമായെത്തി എം.എ. ബേബി

പുതിയ വാര്‍ത്തകള്‍

വ്യാജ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പ് നൽകി സൗദി വാണിജ്യ മന്ത്രാലയം

അയോധ്യ രാമക്ഷേത്ര നിർമ്മാണം ; ആയിരം ഗ്രാമങ്ങളിൽ നിന്ന് സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതി പിരിച്ചെടുത്ത 1008 കിലോ സ്വർണ്ണം എവിടെ ?

നടന്‍ സൂര്യയും രാഷ്‌ട്രീയത്തിലേക്ക്?

തിരുവനന്തപുരം കോര്‍പ്പറേഷനിലെ സംഘര്‍ഷത്തില്‍ കോണ്‍ഗ്രസിന്റെ വ്യാജ പരാതി: ബിജെപി കൗണ്‍സിലര്‍മാര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

‘തുടക്കത്തിൽ തന്നെ അദ്ദേഹം ‘ക്ഷമിക്കണം’ എന്ന് പറഞ്ഞിരുന്നെങ്കിൽ…..’ ; ബോബി ചെമ്മണ്ണൂരിന്റെ ക്ഷമാപണം സ്വീകരിച്ച് ഹണി റോസ്

ഗഡ് ചിരോളി…മഹാരാഷ്‌ട്രയിലെ കുപ്രസിദ്ധ മാവോയിസ്റ്റ് സങ്കേതം..ഈ വനത്തില്‍ ഭൂഗര്‍ഭ ആയുധ നിര്‍മ്മാണ ഫാക്ടറി കണ്ടെത്തി സൈന്യം തകര്‍ത്തു

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട്:മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍

പിഎം ശ്രീ: പിന്‍മാറിയാല്‍ കേന്ദ്രസര്‍ക്കാരില്‍നിന്നുള്ള രണ്ടായിരം കോടി നഷ്ടമാകുമെന്ന് മന്ത്രി എന്‍.ഷംസുദ്ദീന്‍

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.