Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Agriculture

വീട്ടിലൊരുക്കാം മുന്തിരിത്തോട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 02:43 am IST
in Agriculture

തളിര്‍ത്തുനില്‍ക്കുന്ന മുന്തിരിവളളികള്‍ എന്നും രസകരമായ കാഴ്ചയാണ്. കാഴ്ചയില്‍ മാത്രമല്ല ഗുണഫലത്തിന്റെ കാര്യത്തിലും ലോകത്തില്‍ ഏറ്റവും കൂടുതല്‍  ഉത്പാദിപ്പിക്കുന്ന പഴവര്‍ഗങ്ങളിലൊന്നായ മുന്തിരി കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്. വിറ്റാമിനുകളുടെ കലവറയായും സൗന്ദര്യസംരക്ഷണത്തിനുതകുന്ന ഫലമായും ശ്രദ്ധിക്കപ്പെട്ട ഈ പഴത്തിലടങ്ങിയിരിക്കുന്ന പോളിഫെനോല്‍ എന്ന ഘടകം അന്നനാളം, ശ്വാസകോശം, പാന്‍ക്രിയാസ്, വായ, പ്രോസ്‌റ്റേറ്റ് എന്നീ അവയവങ്ങളിലെ കാന്‍സറിനെ പ്രതിരോധിക്കുന്നു. വൈനുണ്ടാക്കാനും ജ്യൂസിനും കൂടുതലായി ഉപയോഗിക്കുന്നതിനാല്‍ മുന്തിരിക്ക് ആഗോളവിപണിയില്‍ വന്‍സാധ്യതയാണുളളത്. ഈ സാധ്യതയെ മുന്‍നിര്‍ത്തി ലോകത്തെമ്പാടും മുന്തിരി ഉത്പാദനം അമിതമായ രാസവളത്തിന്റേയും കീടിനാശിനികളുടേയും ഉപയോഗത്തോടെയാണ് നടക്കുന്നത്. അതേസമയം, വീട്ടുവളപ്പിലോ ടെറസിലോ ജൈവവളം ഉപയോഗിച്ച് കൃഷിചെയ്യുന്ന രീതിയും പതിവായി.

സാധാരണ വിപണിയില്‍ സാധ്യതയുള്ള ഇനമായ ബെംഗളൂര്‍ പര്‍പ്പിള്‍ ആണ് വീട്ടുവളപ്പിലെ കൃഷിക്കനുയോജ്യം. കേരളത്തില്‍നിന്ന് കിഴക്കോട്ട് പോയാല്‍ ഈയിനത്തെ ചാണദ്രാക്ഷ എന്ന് വിളിക്കുന്നു. നീല കലര്‍ന്ന കറുപ്പും ഉരുണ്ട വിത്തുമാണ് ഇതിന്റെ പ്രത്യേകത. ഈയിനം പഴമായും ജ്യൂസിനായും ഉപയോഗിച്ചുവരുന്നു. എല്ലാക്കാലത്തും നടാവുന്നതാണ് മുന്തിരി. എന്നാല്‍ ഈയിനം മിതമായ ചൂടും തണുപ്പുമുളള കാലാവസ്ഥയില്‍ വളരുന്നു. വെയില്‍ ധാരാളമായി ലഭ്യമാകുന്ന സ്ഥലത്താണ് മുന്തിരി കൃഷി മികച്ച വിളവ് നല്‍കുന്നത്. ടെറസ്സില്‍ ആണെങ്കില്‍ ചട്ടികളിലോ ബാഗുകളിലോ നടാം. നടുന്നതിന് മുമ്പ് ഉണങ്ങിയ ചാണകം, കമ്പോസ്റ്റ്, മണ്ണിരവളം ഇവയിലേതിലെങ്കിലും ഒന്ന് മണ്ണില്‍ കലര്‍ത്തി കുതിര്‍ക്കണം. ശേഷം കാര്‍ഷിക സംരംഭങ്ങളില്‍ നിന്ന് വാങ്ങുന്ന ഒരടിവരെ പൊക്കമുള്ള തൈ ശ്രദ്ധയോടെ വേര് പൊട്ടിപ്പോകാതെ മണ്ണില്‍ കുഴിയുണ്ടാക്കി നടണം. താങ്ങിനിര്‍ത്താനായി കമ്പ് കുത്തി നിര്‍ത്തണം. ചെറിയ തോതില്‍ ദിവസേന ജലസേചനം നടത്താം. അങ്ങനെ മുറ്റത്ത് കുറേയധികം തൈകള്‍ നട്ട് താങ്ങുകൊമ്പുകള്‍ കൊണ്ട് പന്തല്‍ ഉണ്ടാക്കാം.

കൃഷിസ്ഥലം ടെറസ്സിലാണ്  ഒരുക്കുന്നതെങ്കില്‍ വള്ളികള്‍ ടെറസ്സില്‍ നിന്ന് ആറടി ഉയരംവരെ പൊക്കി വളര്‍ത്തിക്കൊണ്ടു വരണം. മികച്ച പരിചരണത്തിന് വേണ്ടിയാണ് പന്തലുകള്‍ ഈ രീതിയില്‍ ക്രമീകരിക്കുന്നത്.

വളര്‍ച്ചയുടെ ഘട്ടങ്ങളില്‍ ഇലപ്പടര്‍പ്പുകളില്‍ വരുന്ന പാഴ്‌വള്ളികള്‍ പറിച്ച് കളയണം. പല ശിഖരങ്ങളായി പടര്‍ന്നു വളരാന്‍ മുന്തിരി വളളിയുടെ തലപ്പ് നുള്ളിവിടേണ്ടത് ആവശ്യമാണ്. ഇതിനെ പ്രൂണിങ്ങ് അഥവാ കവാത്ത് എന്ന് പറയുന്നു. ഇങ്ങനെ ചെയ്താല്‍ ഒരു വളളി വളര്‍ന്ന് 10 മാസം കൊണ്ട് ഒരു സെന്റ് വരെ വളരും. അങ്ങനെ വളര്‍ന്ന എല്ലാ വള്ളികളുടെയും തലപ്പ് ഒരടി നീളത്തില്‍ നുള്ളി വിടുകയും, ഇലകള്‍ അടര്‍ത്തി മാറ്റുകയും വേണം. ശേഷം ഒരു മാസത്തിനുള്ളില്‍ പുതിയ തളിരിലകളിടുകയും ഇളം പച്ച നിറത്തില്‍ പൂക്കള്‍ വരുകയും ചെയ്യുന്നു. വീണ്ടും ഒരടി തലപ്പ് വളരുമ്പോള്‍ നുള്ളി വിടണം. 

ശേഷം ഇലകള്‍ അടര്‍ത്തിയെടുക്കുന്നു. തളിരിലകളുടെ കൂടെ സ്പ്രിങ് പോലെയുള്ള വളളികളും വരുന്നു. അതിനെയും യഥാസമയം നുള്ളി കളയണം. അങ്ങനെ പന്തലില്‍ വള്ളി മാത്രം ഉണ്ടാവുന്നു. ഈ വള്ളികളിലെ പൂക്കള്‍ പൂത്തുകായ്ച്ച് നാലുമാസം കൊണ്ട് കായകള്‍ പറിക്കാന്‍ പാകമാകുന്നു. പഴുത്ത മുന്തിരികള്‍ മാത്രമേ പറിക്കാവൂ. പഴങ്ങള്‍ പറിച്ച ശേഷം വീണ്ടും ആ വള്ളികളില്‍ തന്നെ കൃഷി തുടങ്ങിയാല്‍ പത്ത് മാസത്തിനുളളില്‍ മൂന്നു തവണ വരെ വിളവെടുക്കാം. പഴങ്ങളെ കിളികളില്‍ നിന്നും മറ്റു ജീവികളില്‍ നിന്നും സംരക്ഷിക്കാന്‍ പന്തലിന് മുകളില്‍ വല വലിച്ചുകെട്ടാവുന്നതാണ്.  ശാസ്ത്രീയമായ രീതിയില്‍ പരിചരിച്ചാല്‍ 20 വര്‍ഷത്തില്‍ കൂടുതല്‍വരെ മുന്തിരി വള്ളികള്‍ നിലനില്‍ക്കുന്നു. 

മുന്തിരി കൃഷിക്കാവശ്യമായ ജൈവവളങ്ങള്‍, ഒരു മാസത്തില്‍ ഒരു തവണ എന്ന കണക്കിനുസരിച്ച് ഒരു തൈയ്‌ക്ക് കാല്‍ക്കിലോ കടലപ്പിണ്ണാക്ക് വെള്ളത്തില്‍ കുതിര്‍ത്ത് ചെടിക്ക് ചുവട്ടില്‍ മണ്ണ് കുഴിച്ച് അതിലിട്ട് മൂടണം. കടലപ്പിണ്ണാക്ക് ഉറുമ്പ് കൊണ്ടുപോകാന്‍ സാധ്യതയുള്ളതിനാല്‍ മൂടിയിടേണ്ടത് ആവശ്യമാണ്. കൂടാതെ കീടശല്യം ഒഴിവാക്കാനായി വേപ്പിന്‍ പിണ്ണാക്കും ചേര്‍ക്കാം. അറുപതു ദിവസത്തിലൊരിക്കല്‍ ജൈവവളവും ചാണകം, കമ്പോസ്റ്റ്, എല്ലുപൊടി എന്നിവയും ഇട്ടുകൊടുക്കാം.

മുന്തിരി വളളികളെ അലട്ടുന്ന പ്രധാന രോഗങ്ങളാണ് ഇലമുരടിപ്പ്, പൂപ്പല്‍ രോഗം എന്നിവ. അതിനെ അകറ്റാന്‍ വെര്‍ഹകമ്പോസ്റ്റോടീയോ, ബോര്‍ഡോ മിശ്രിതമോ ഇലകളില്‍ തളിക്കാം. മണ്ണൊലിപ്പിനുളള സാധ്യതയുള്ളതിനാല്‍ എപ്പോഴും മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്തണം.  മുന്തിരിയുടെ മധുരം വര്‍ധിപ്പിക്കാനായി വിളവെടുപ്പിന് ഒരാഴ്ച മുന്‍പ് മുതല്‍ ജലസേചനം ഒഴിവാക്കാം.

എണ്ണായിരത്തില്‍പ്പരം മുന്തിരിയിനങ്ങളാണ് ലോകത്തുള്ളത്. ഇന്ത്യയില്‍ അനാബെഷാഹി, ബാംഗ്ലൂര്‍ പര്‍പ്പിള്‍, ബോഖ്‌റി, കാളിസഹേബി, ഗുലാബി, തോംസസീഡ്‌ലസ് തുടങ്ങിയവയാണ് കൃഷി ചെയ്യുന്നത്. മുന്തിരിത്തോട്ടങ്ങളായാണ് മുന്തിരി കൃഷി കാണപ്പെടുന്നത്. ഒരു കിലോ മുന്തിരിക്ക് 80 മുതല്‍100 രൂപ വരെയാണ് മാര്‍ക്കറ്റ് വില. ഇനങ്ങള്‍ക്കനുസരിച്ച് വില ഏറിയും കുറഞ്ഞുമിരിക്കുന്നു. ഗ്രീന്‍ ഗ്രേപ്‌സിന് കിലോക്ക് 90 രൂപയും ബ്ലാക്ക് ഗ്രേപ്‌സിന് കിലോക്ക് 350 രൂപയും വൈറ്റ് ഗ്രേപ്‌സിന് ഒരു ടണ്ണിന് 25000 രൂപയിലധികവും വിപണിയില്‍നിന്ന് ലഭിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ സാമ്പത്തിക തിളക്കം കുറയുന്നില്ല…രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ കുതിയ്‌ക്കുന്നു, ലാഭം 1.98 ലക്ഷം കോടി, കിട്ടാക്കടം കുറഞ്ഞു

India

സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചെന്ന കേസ്: തെഹല്‍ക്ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിനെതിരായ അപ്പീലില്‍ വിധി പറയുന്നത് മാറ്റി

India

സിജെപി മുഖം മൂടി അഴിയുന്നു…പഞ്ചാബിലെ പരീക്ഷാപേപ്പര്‍ ചോര്‍ച്ച സിജെപിയ്‌ക്ക് വിഷയമല്ല, പകരം അമിത് ഷാ രാജിവെയ്‌ക്കണമെന്ന് അഭിജിത് ദീപ്കെ

Kerala

കനത്ത മഴ:5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് ജില്ലയിലെ 2 താലൂക്കുകളിലും അവധി

India

പൊതു പരീക്ഷ നിയമ ഭേദഗതി ബില്ല് രാജ്യസഭ പാസാക്കി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും, 52 ദിവസത്തെ വറുതിയില്‍ നിന്ന് തീരമേഖലയ്‌ക്ക് ആശ്വാസം

മഹാരാഷ്ട്രയിലെ ലാത്തൂരിലെ കോണ്‍ഗ്രസ് നേതാവായ അമിത് ദേശ് മുഖ് (വലത്ത്) നീറ്റ് കെമിസ്ട്രി പേപ്പര്‍ ചോര്‍ത്തിയ റാക്കറ്റിലുള്ള ശിവരാജ് രഘുനാഥ് മട്ടേഗാവോങ്കര്‍ (ഇടത്ത്)

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയ്‌ക്ക് പിന്നില്‍ കോണ്‍ഗ്രസും? കോണ്‍ഗ്രസുമായി ബന്ധമുള്ള ലാത്തൂരിലെ ഒരു കോച്ചിംഗ് സെന്‍റര്‍ ഉടമ സിബിഐ കസ്റ്റഡിയില്‍

പാറ്റയില്ലാതെ എന്ത് എസ്എഫ്‌ഐ, എന്ത് വിദ്യാര്‍ത്ഥി യൂണിയന്‍! വി സിയോടു പോരടിക്കാനും പാറ്റ മുന്നില്‍ വേണം

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.