കൊച്ചി: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. മണ്ണാര്‍ക്കാട് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പന്ത്രണ്ടുപേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. കേരള മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമാണ് മധുവിന്റെ കൊലപാതകമെന്ന് കുറ്റപത്രത്തില്‍ പോലീസ് ചൂണ്ടിക്കാട്ടി.
പൊട്ടിക്കല്‍ വനത്തിലെ പാറയിടുക്കില്‍ കഴിഞ്ഞിരുന്ന മധുവിനെ പിടികൂടി മുക്കാലിയില്‍ എത്തിച്ചവരാണ് പ്രതികള്‍. മുക്കാല സ്വദേശികളായ കിളിയില്‍ മരയ്ക്കാര്‍ (33), പൊതുവച്ചോല ഷംസുദ്ദീന് (34), താഴുശ്ശേരി രാധാകൃഷ്ണന് (34), ആനമൂളി പൊതുവച്ചോല അബൂബക്കര്‍ (ബക്കര്‍ 31), പടിഞ്ഞാറെ പള്ളകുരിക്കള് സിദ്ധിഖ് (38), തൊട്ടിയില്‍ ഉബൈദ് (25), വിരുത്തയില് നജീബ് (33), മണ്ണമ്ബറ്റ ജെയ്ജുമോന്‍ (44), പുത്തര്പുരയ്ക്കല് സജീവ് (30), മുരിക്കട സതീഷ് (39) ചെരിവില്‍ ഹരീഷ് (34), ചെരുവില്‍ ബിജു (41) എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: