ബെംഗളൂരു: കര്‍ണ്ണാടകയിലെ ചിക്കബെല്ലാപുര നന്ദിഹിൽസിന് സമീപമുള്ള ഹോംസ്റ്റേയിൽ പെണ്‍കുട്ടിയുടെ മരണത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കുടുംബം. ബെംഗളൂരു ബെനശങ്കരി സ്വദേശിനി സായി സുരഭിയുടെ (25) മരണത്തിന് പിന്നില്‍ ലവ് ജിഹാദാണെന്ന് കര്‍ണ്ണാടകയിലെ കുടുംബം ആരോപിച്ചു.
സഞ്ജിത് അലി സുരഭിയ്‌ക്ക് ലഹരിമരുന്ന് നല്‍കുകയായിരുന്നെന്നും മരണകാരണം ലവ് ജിഹാദാണെന്നും സുരഭിയുടെ അമ്മയും സഹോദരനും ആരോപിച്ചു.
സുരഭിയെ മരിച്ച നിലയില്‍ കണ്ടെത്തിയ മുറിയില്‍ അബോധാവസ്ഥയിലായ നിലയില്‍ കോഴിക്കോട്ടുകാരനായ പി.പി. സഞ്ജിത് അലിയെയും കണ്ടെത്തിയിരുന്നു. പി.പി. സഞ്ജീത് അലി ഇപ്പോള്‍ ചികിത്സയിലാണ്.
നന്ദിഹിൽസിലെ മുദ്ദേനഹള്ളിയിലുള്ള ആശുപത്രിയിൽ ഫിസിയോതെറാപ്പിസ്റ്റായി ജോലി ചെയ്യുകയായിരുന്നു മരണപ്പെട്ട സുരഭി. കഴുത്തിൽ കുരുക്കോടെയാണ് സുരഭിയുടെ മൃതദേഹം മുറിയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ഫോറൻസിക് പരിശോധനയും ലഭിച്ചാൽ മാത്രമേ മരണത്തിലെ ദുരൂഹത നീങ്ങുകയുള്ളൂവെന്ന് ചിക്കബെല്ലാപുര പൊലീസ് സൂപ്രണ്ട് കുശാൽ ചൗക്സി അറിയിച്ചു. കാമുകിയെ കൊന്ന് സന്‍ജിത് ജീവനൊടുക്കാന്‍ ശ്രമിച്ചതാണോ അതോ ഇരുവരും ഒന്നിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതാണോ എന്നും വ്യക്തമായിട്ടില്ല.
എന്നാല്‍ സുരഭി ലവ് ജിഹാദിന്റെ ഇരയാണെന്ന് അമ്മ ഗീതയും സഹോദരന്‍ ശങ്കര്‍ നാരായണനും ആരോപിച്ചു. 10 ദിവസം മുന്‍പാണ് സുരഭി വീണ്ടും സത്യസായി ആശുപത്രിയില്‍ ജോലിക്ക് ചേര്‍ന്നത്. പോയിവരാനുള്ള സൗകര്യത്തിന് ചിക് ബെല്ലാപൂരില്‍ മുറിയും എടുത്തിരുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ബെനശങ്കരിയിലുള്ള വീട്ടില്‍ എത്തുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ശനിയാഴ്ച ആശുപത്രിയില്‍ പരിപാടിയുണ്ടെന്നായിരുന്നു സുരഭി അറിയിച്ച് അവിടെ തങ്ങുകയായിരുന്നു.
അലി സ്ഥിരമായി സുരഭിയ്‌ക്ക് മദ്യവും മയക്കമരുന്നും നല്കി പീഡിപ്പിക്കുമായിരുന്നു. മദ്യവും ലഹരിയും ഉപയോഗിക്കാന്‍ സുരഭിയെ ശീലിപ്പിച്ചു. അലിയില്‍ നിന്നും പിരിഞ്ഞ ശേഷം പുരനധിവാസകേന്ദ്രത്തില്‍ ലഹരിയില്‍ നിന്നും മോചിപ്പിക്കാന്‍ പ്രത്യേക ചികിത്സ സുരഭിയ്‌ക്ക് നല്‍കേണ്ടിവന്നു. പക്ഷെ പിന്നീടും അലി സുരഭിയുമായി ബന്ധം പുനസ്ഥാപിച്ചു. കോളെജില്‍ പഠിയ്‌ക്കുന്ന കാലത്താണ് സുരഭി അലിയുമായി പരിചയത്തിലായത്. പിന്നീട് അലി ബെനശങ്കരിയിലെ വീട്ടില്‍ എത്താന്‍ തുടങ്ങി. അലിയുമായി അടുക്കുന്നതിനെ അമ്മയും സഹോദരനും എതിര്‍ത്തിരുന്നു. അലി തന്നെ ഉപദ്രവിക്കുന്നതായി ഇടയ്‌ക്ക് സുരഭി വീട്ടുകാരെ അറിയിച്ചിരുന്നു.
മുറിയിൽ നിന്ന് കയർ, ഗുളികകൾ, ഛർദ്ദിയുടെ ലക്ഷണങ്ങൾ എന്നിവ കണ്ടതായി പോലീസ് പറഞ്ഞു. എങ്കിലും, യുവതിയുടെ ശരീരത്തിൽ ബാഹ്യമായ മുറിവുകളോ രക്തക്കറയോ ഇല്ല. അതേ സമയം ഇത് കൊലപാതകമാണെന്നാണ് കരുതുന്നതെന്ന് പൊലീസ് സൂപ്രണ്ട് പറയുന്നു. ,സ്ഥിരീകരണത്തിന് മെഡിക്കല്‍ പരിശോധന കൂടി ബാക്കിയുണ്ട്. .
സായ് സുരഭിയും സഞ്ജീത് അലിയും ഏറെ നാളായി പ്രണയത്തിലായിരുന്നു. കുടുംബത്തിന്റെ എതിർപ്പിനെത്തുടർന്ന് ഇരുവരും കണ്ണൂരിലേക്ക് നാടുവിട്ട് ഓടിപ്പോയിരുന്നു. പിന്നീട് പോലീസ് ഇടപെടലിലൂടെ സുരഭി ബെനശങ്കരിയിലെ വീട്ടില്‍ തിരിച്ചെത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച അലിയാണ് ഹോം സ്റ്റേയിൽ മുറിയെടുത്തത്. സുരഭി എപ്പോഴാണ് വന്നതെന്ന് അറിയില്ലെന്ന് ഹോം സ്റ്റേ ജീവനക്കാർ പറഞ്ഞു. തിങ്കളാഴ്ച മുറി ഒഴിയാതെ വന്നതോടെ ജീവനക്കാർ പരിശോധിച്ചപ്പോ ഴാണ് സംഭവം പുറത്തറിഞ്ഞത്.
മകളെ കൊലപ്പെടുത്തിയതാണെന്ന് കാണിച്ച് സഞ്ജീത് അലിയുടെ പേരിൽ സുരഭിയുടെ അമ്മ നന്ദിഗിരിധാമ പോലീസിൽ നല്‍കിയ പരാതി പ്രകാരം കൊലപാതകത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
















