അങ്കാറ: ഇറാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 5.7 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. ദക്ഷിണ ഇറാനിലെ ബുഷ്ഹറില്‍ ആണവ നിലയത്തിനടുത്താണ് ഭൂചലനമുണ്ടായത്. അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഭൂചലനം ആണവനിലയത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രോജക്ട് മാനേജരായ മഹ്മൂദ് ജാഫ്റി പറഞ്ഞു. ഇറാനിലെ കാക്കിയാണ് പ്രഭവകേന്ദ്രം. ആണവ നിലയം സ്ഥിതി ചെയ്യുന്ന ബുഷ്ഹറില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പമുണ്ടായതെന്ന് ഇറാന് ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രാദേശിക സമയം 9.30ഓടെയാണ് ഭൂചലനം ഉണ്ടായത്. ആണവ നിലയത്തിനടുത്ത് ഭൂചലനമുണ്ടായത് ആളുകളില്‍ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. 2017ല്‍ 7.3 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ 620 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: