Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൊടികുത്തിവാഴുന്ന ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2018, 02:53 am IST
inVicharam

കമ്യുണിസ്റ്റ് ഭരണത്തില്‍ പ്രതിപക്ഷമില്ല, പ്രതിപക്ഷനേതാവുമില്ല. ഇത് മനസിലാക്കാന്‍ ഷീയുടെ ചൈനയിലേക്കോ ഉന്നിന്റെ ഉത്തര കൊറിയയിലേക്കോ പോകേണ്ട. കേരള സംസ്ഥാനത്തിന്റെ അവസ്ഥ നോക്കിയാല്‍ മതി.

കേരളത്തില്‍ കുറച്ചു നാളുകളായി രണ്ടു പ്രബലമുന്നണികളുടെ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയമാണ് നടക്കുന്നത്. ടി പി വധക്കേസിലാണ് അറിയപ്പെടുന്ന ആദ്യ ഒത്തുതീര്‍പ്പ്. പ്രയോജനമുണ്ടായത് മാര്‍ക്‌സിസ്റ്റു പാര്‍ട്ടി നേതാക്കള്‍ക്ക്. സോളാര്‍ ഒത്തുതീര്‍പ്പില്‍ ഗുണഭാക്താക്കളായത് പ്രധാനമായും കോണ്‍ഗ്രസ് നേതാക്കള്‍. ആരോപണ വിധേയരായ 14 നേതാക്കള്‍ യാതൊരു ഉളുപ്പുമില്ലാതെ ജന സേവനം തുടരുന്നു.ബാര്‍ക്കോഴ ഒത്തുതീര്‍പ്പില്‍ നേട്ടം മാണി കോണ്‍ഗ്രസ് പോലുള്ള വലതിലും ഇടതിലും മാറി മാറി ചേക്കേറുന്ന ഘടക കക്ഷിക്കാണ്. ഇതു നാടിന് ആപത്താണെന്ന് നിഷ്പക്ഷമതികള്‍ ചൂണ്ടിക്കാണിച്ചു കൊണ്ടിരിക്കെയാണ് വിവാദ മെഡിക്കല്‍ കോളേജ് ബില്ലിന് പ്രതിപക്ഷം പിന്തുണ നല്‍കിയത്.

ഭരണകക്ഷി നടത്തുന്ന അഴിമതിക്ക് പിന്തുണ പ്രഖ്യാപിച്ച ലോകത്തിലെ ഏക പ്രതിപക്ഷമാണ് കേരളത്തിലേതെന്നതു ചരിത്രമായി മാറി. മുഖ്യമന്ത്രിക്ക് ഒപ്പം ചേര്‍ന്ന് പ്രതിപക്ഷ നേതാവും അഴിമതി നടത്തിയെന്നതാണ് ആരോപണം. ഭരണപക്ഷത്തിന് കിട്ടേണ്ട വിമര്‍ശനം പ്രതിപക്ഷ നേതാവ് ഏറ്റെടുക്കുകയായിരുന്നു.വിദ്യാര്‍ഥികളുടെ പേരുപറഞ്ഞ് രണ്ടു നേതാക്കളും സ്വാശ്രയ മുതലാളിമാരുടെ താല്‍പര്യമാണ് സംരക്ഷിച്ചത്. വിവാദമായ മെഡിക്കല്‍ ബില്‍ പാസാക്കാന്‍ രണ്ടു മുന്നണികളും കൂട്ടുചേര്‍ന്നതില്‍ കോടികളുടെ അഴിമതിയുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് ബെന്നി ബെഹനാന്‍ തന്നെ സമ്മതിച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്‌ട്രീയത്തില്‍ ഒപ്പിച്ചെടുത്ത വിവാദ മെഡിക്കല്‍ ബില്‍ ഒപ്പിടാനായി ഗവര്‍ണ്ണര്‍ക്കയച്ചു കൊടുത്തതാണ് കൂടുതല്‍ രസകരം. മുന്‍ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ആയ ഗവര്‍ണര്‍ക്ക് നിയമം അറിയില്ലെങ്കിലോ എന്നു കരുതി ബില്ലിനൊപ്പം പ്രത്യേക കുറിപ്പുമുണ്ടായിരുന്നു. നിയമപരമായി ബില്ലു നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി എഴുതി വെച്ചിരുന്നത്. വന്ന സ്പീഡില്‍ ബൗണ്‍സ് അടിക്കേണ്ട ബില്‍ ഗവര്‍ണര്‍ തടഞ്ഞു വെച്ചിരിക്കുകയാണ്.

ഒത്തുതീര്‍പ്പു രാഷ്ടീയത്തില്‍ വെള്ളം കുടിക്കുന്നത് ചെങ്ങന്നൂരിലെ സ്ഥാനാര്‍ത്ഥികളാണ്. തെരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കാത്തതിനാല്‍ പ്രചാരണത്തിനിറങ്ങിയവര്‍ കുഴഞ്ഞു. പ്രചാരണം നടത്താനിറങ്ങിയവര്‍ക്ക് നാരങ്ങാവെള്ളം വാങ്ങിക്കൊടുത്ത് തന്നെ സ്ഥാനാര്‍ത്ഥികളുടെ കൈയ്യിലെ കാശുതീരും. ചെങ്ങന്നൂരിനെ കത്തിരിക്കുന്നത് ഒത്തുതീര്‍പ്പു രാഷ്‌ട്രീയമെന്ന് ആരെങ്കിലും കരുതിയാല്‍ തെറ്റുപറയാനില്ല. സമൂഹത്തെ വഞ്ചിക്കുന്ന നിലപാട് ഇരുമുന്നണികളും  അവസാനിപ്പിച്ചില്ലെങ്കില്‍ അവരെ കാത്തിരിക്കുന്നത്  വന്‍തിരിച്ചടിയാണ്.

കെ.എ. സോളമന്‍, 

എസ്എല്‍ പുരം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

Kerala

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി
World

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

India

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

Kerala

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

പുതിയ വാര്‍ത്തകള്‍

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

പിറന്നാള്‍ ദിനത്തില്‍ വെള്ളാപ്പള്ളി നടേശനും ഭാര്യ പ്രീതി നടേശനും ചേര്‍ന്ന് കേക്ക് മുറിക്കുന്നു

വെള്ളാപ്പള്ളി നടേശന്‍ നവതി നിറവില്‍

റിപ്പോർട്ടർ ടി.വി ആസ്ഥാനത്തെ എസ്.ഐ.ടി റെയ്ഡ് നിയപ്രകാരം; മാധ്യമ സ്വാതന്ത്ര്യത്തെപ്പറ്റി സിപിഎം പഠിപ്പിക്കേണ്ട: മന്ത്രി രമേശ് ചെന്നിത്തല

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

ഷഹ്‌സാദ് ഭട്ടി നെറ്റ്‌വര്‍ക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചു

മുന്നണികള്‍ ഒത്തുകളിക്കുന്നു; മാസപ്പടി കേസ് അട്ടിമറിക്കാന്‍ നീക്കം

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവിന് നാളെ തിരിതെളിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.