Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ ‘വാവ്’ ദാഹിക്കുന്നവര്‍ക്കാണ്….

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 03:55 pm IST
in Special Article

മീനച്ചൂടു കനക്കുന്നു. കനത്ത വേനലിലേക്കാണു പോകുന്നത്. കിണറുകള്‍ വറ്റിത്തുടങ്ങി.അപൂര്‍വമായുള്ള കുളങ്ങള്‍ വറ്റിക്കഴിഞ്ഞു. ഇത്തവണ വെള്ളത്തിനുള്ള അലച്ചില്‍ നേരത്തേ തന്നെ തുടങ്ങിയിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി ചാറിയ മഴ ചൂടു കൂട്ടിയെങ്കിലും ഒരു കുളിര്‍മയായി. കേരളത്തേപ്പോലുള്ള ജലസമൃദ്ധമായ ഒരു നാട് വെള്ളത്തിനായി കേഴുന്നത് ഒട്ടും ആശാസ്യമല്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കുന്നു. ജലം ഇത്രയേറെ പാഴാക്കുന്ന ഒരു നാട് ലോകത്തില്‍ വേറെയുണ്ടോ?

ഭാരതത്തിലെ മരുഭു പ്രദേശം രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങിയ മേഖലകളിലാണ്. എത്രയോ നൂറ്റാണ്ടുകളായി ജലപരിമിതിയുടെ വിലയറിഞ്ഞവരാണ് അവര്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അഹമ്മദാബാദിനടുത്തുള്ള ഒരു stepwell കാണാന്‍ അവസരമുണ്ടായി. ഗുജറാത്തുകാര്‍ ‘ വാവ് ‘ എന്നാണീ ജലസംഭരണിക്ക് പറയുക. പടിക്കിണര്‍ അഥവാ പടവുകിണര്‍ എന്ന് മലയാളം. കുടിക്കാനും കുളിക്കാനും അലക്കാനും ഈ പടിക്കിണറുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. 5 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു ഇത്തരം കിണറുകളുടെ നിര്‍മ്മിതി. ബംഗളാദേശു മുതല്‍ പാകിസ്ഥാന്‍ വരെ നീണ്ടു കിടക്കുന്ന ബെല്‍റ്റില്‍ 140 ല്‍ അധികം പടിക്കിണറുകള്‍ അവശേഷിക്കുന്നുണ്ട്- ഭൂഗര്‍ഭ ജലം കൂടാതെ മഴവെള്ള സംഭരണവും ആണ് ഇത്തരം കിണറുകളുടെ സംഭരണ രീതി. ഉന്നതമായ വാസ്തുവിദ്യയുടേയും നിര്‍മ്മാണ സമ്പ്രദായത്തിന്‍റേയും ഉദാഹരണങ്ങളാണ് ഈ stepwell കള്‍. ഹൈന്ദവ ഇസ്ലാമിക പാരമ്പര്യ പശ്ചാത്തലമാണ് ഇതിന്‍റെ നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്.

എനിക്ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അഹമ്മദാബാദ് നഗരത്തിനടുത്ത് ആദാലാജ് ഗ്രാമത്തിലുള്ള ആദാലാജ് stepwell അല്ലെങ്കില്‍ രുദാബായ് stepwell ആയിരുന്നു. 1498 ല്‍ വഗേല രാജവംശത്തിലെ റാണാ വീര്‍ സിംഗ് ആണ് അതു പണി കഴിപ്പിച്ചത്. അത്യാഢംബര പൂര്‍ണ്ണമായ ഈ Stepwell പൂര്‍ത്തിയാവുന്നതിനു മുന്‍പു സമീപ രാജ്യത്തെ മഹമൂദ് ബെഗാദ എന്ന മുസ്ലിം ഭരണാധികാരിയുമായുള്ള യുദ്ധത്തില്‍ റാണാ വീര്‍ സിംഗ് കൊല്ലപ്പെട്ടു. അതിനു ശേഷം മെഹമൂദ് ബെഗാദ രാജാവാണ് ഈ stepwell പൂര്‍ത്തീകരിച്ചത്. അതു കൊണ്ടു തന്നെ ഒരു ഇന്തോ – ഇസ്ലാമിക് നിര്‍മ്മിതീ ശൈലിയാണ് ഈ പടിക്കിണറിനുള്ളത്. ഈ Stepwell ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി കൊത്തുപണികളുടെ കൂട്ടത്തില്‍ നവഗ്രഹങ്ങളും ഇവിടെ ആലേഖിതമാണ്. വിവാഹ അവസരങ്ങളില്‍ ഇത് ഭക്തിപൂര്‍വം ആരാധന നടത്തുന്ന രീതി ഇപ്പോള്‍ നിലനില്‍ക്കുന്നു. ഒരു പശ്ചാത്തല കഥയും ഇതിന്‍റെ ചരിത്രവുമായി ഇഴ ചേര്‍ന്നു കിടക്കുന്നു.

റാണാ വീര്‍ സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ അതി സുന്ദരിയായ വിധവ രുദാബായിയെ പുതിയ ഭരണാധികാരി മഹമൂദ് ബെഗാദ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. വിധവയായ റാണിക്ക് ആ സംസ്‌ക്കാരത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു നിബന്ധനയോടെ അവര്‍ വിവാഹത്തിനു സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ‘വാവ് ‘പണി തീര്‍ത്തു കഴിഞ്ഞാല്‍ വിവാഹത്തിനു തയ്യാറാവാമെന്നായിരുന്നു അത്. അതു പ്രകാരം ആ പടിക്കിണര്‍ മനോഹരമായ ശില്പചാതുരിയോടെ രാജാവ് പൂര്‍ത്തീകരിച്ചു. ആഗ്രഹം നിറവേറ്റിയതിനുള്ള പ്രതിഫലമായി വിവാഹത്തിനു സമ്മതിക്കാന്‍ മഹമുദ് ബെഗാദ ആവശ്യപ്പെട്ടപ്പോള്‍ രുദാബായ് ഭക്തിപൂര്‍വ്വം ‘വാവ് ‘ വലംവച്ച് അതിലേക്കെടുത്തു ചാടി ആത്മാഹുതിവരിച്ചു. 

എന്തായാലും നൂറ്റാണ്ടുകളായി ജലദൗര്‍ലഭ്യനുഭവിക്കുന്ന ഒരു നാടിന്റെ ജലസ്രോതസ്സായി രുദാബായിയുടെ പേരില്‍ ഈ ‘വാവ് ‘ അറിയപ്പെടുന്നു. 

വെള്ളം. പ്രത്യേകിച്ചു ജീവവായു പോലെ പ്രധാനമായ കുടിവെള്ളം എത്രത്തോളം പ്രധാനമാണ്. ജലസമൃദ്ധിയില്‍ നാം മറന്നു പോകുന്ന ജലത്തിന്‍റെ അമൂല്യത ഇതു പോലുള്ള ചരിത്ര സ്തംഭങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരമായ ശാരീരിക പീഡനം, ഭീഷണി; ലിവ് — ഇൻ പങ്കാളിയെ യുവതി വെടിവച്ചുകൊന്നു‌

Entertainment

അജിത്തിന്റെ റേസിംഗ് ജീവിതം വെള്ളിത്തിരയിലേക്ക്; ‘ഗ്ലാഡിയേറ്റേഴ്സ് – ഇൻ പഴ്സ്യൂട്ട് ഓഫ് ചലഞ്ചസ്’ ഡോക്യുമെന്ററി ടീസർ പുറത്ത്

India

തൃണമൂൽ പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നു; പ്രതിഷേധവുമായി നാട്ടുകാർ

Kerala

2018-ലെ പ്രളയത്തിന് കാരണമായ സര്‍ക്കാര്‍ ഗൂഢാലോചന അന്വേഷിക്കണം; ഡിജിപിക്ക് പരാതി നല്‍കി ബിജെപി

Kozhikode

ഡി. വിനോദിന് ‘മലയാളി മുദ്ര’ പുരസ്‌കാരം

പുതിയ വാര്‍ത്തകള്‍

തളയ്‌ക്കാന്‍ ആകാഞ്ഞ പ്രതിഭ; സാഹിത്യത്തിലേക്കും ചുവടുവച്ച് ആതിര ഹരികുമാര്‍

ഇടിമിന്നലോടുകൂടിയ മഴയ്‌ക്ക് സാധ്യത, ഈ ജില്ലകളിൽ യെല്ലോ അലർട്ട്

ആദി പമ്പ തോടായി മാറി; നദീ മധ്യത്തില്‍ മണ്‍പുറ്റ്, നദീതീരത്തെ കിണറുകളില്‍ പോലും വെള്ളമില്ലാത്ത അവസ്ഥ

വീരേന്ദ്രകുമാര്‍ പുരസ്‌കാരം സുനിത കൃഷ്ണന്

തിരുവനന്തപുരം മൃഗശാലയില്‍ കടുവ ചത്തു

സ്ത്രീകളുടെയും കുട്ടികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് വിൽപന; മലപ്പുറത്ത് യുവാവ് പിടിയിൽ

ഐഐഎംസി: മലയാളം ജേര്‍ണലിസം അപേക്ഷ മെയ് 18 വരെ

ഭാരതീയ വിചാരകേന്ദ്രം ‘പൂര്‍ണം’: വിദ്യാര്‍ത്ഥികള്‍ക്ക് ദ്വിദിന പഠന പരിപാടി

തപസ്യ അക്ഷരോത്സവം 2026: സ്വാഗതസംഘമായി

അനു സിത്താരയും സംഘവും അമേരിക്കയിൽ; ഒപ്പം അതുല്യ പ്രകടനങ്ങളിലൂടെ മായാജാലം സൃഷ്‌ടിക്കാൻ കുറെ കലാകാരന്മാരും കാലകാരികളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.