Thursday, August 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഈ ‘വാവ്’ ദാഹിക്കുന്നവര്‍ക്കാണ്….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2018, 03:55 pm IST
inSpecial Article

മീനച്ചൂടു കനക്കുന്നു. കനത്ത വേനലിലേക്കാണു പോകുന്നത്. കിണറുകള്‍ വറ്റിത്തുടങ്ങി.അപൂര്‍വമായുള്ള കുളങ്ങള്‍ വറ്റിക്കഴിഞ്ഞു. ഇത്തവണ വെള്ളത്തിനുള്ള അലച്ചില്‍ നേരത്തേ തന്നെ തുടങ്ങിയിരിക്കുന്നു. അതിനിടെ കഴിഞ്ഞ ദിവസങ്ങളില്‍ ചെറുതായി ചാറിയ മഴ ചൂടു കൂട്ടിയെങ്കിലും ഒരു കുളിര്‍മയായി. കേരളത്തേപ്പോലുള്ള ജലസമൃദ്ധമായ ഒരു നാട് വെള്ളത്തിനായി കേഴുന്നത് ഒട്ടും ആശാസ്യമല്ല. പക്ഷേ യാഥാര്‍ത്ഥ്യം അതായിരിക്കുന്നു. ജലം ഇത്രയേറെ പാഴാക്കുന്ന ഒരു നാട് ലോകത്തില്‍ വേറെയുണ്ടോ?

ഭാരതത്തിലെ മരുഭു പ്രദേശം രാജസ്ഥാന്‍ ഗുജറാത്ത് തുടങ്ങിയ മേഖലകളിലാണ്. എത്രയോ നൂറ്റാണ്ടുകളായി ജലപരിമിതിയുടെ വിലയറിഞ്ഞവരാണ് അവര്‍. കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കു മുന്‍പ് അഹമ്മദാബാദിനടുത്തുള്ള ഒരു stepwell കാണാന്‍ അവസരമുണ്ടായി. ഗുജറാത്തുകാര്‍ ‘ വാവ് ‘ എന്നാണീ ജലസംഭരണിക്ക് പറയുക. പടിക്കിണര്‍ അഥവാ പടവുകിണര്‍ എന്ന് മലയാളം. കുടിക്കാനും കുളിക്കാനും അലക്കാനും ഈ പടിക്കിണറുകളായിരുന്നു ജനങ്ങള്‍ക്ക് ആശ്രയം. 5 മുതല്‍ 19 വരെയുള്ള നൂറ്റാണ്ടുകളിലായിരുന്നു ഇത്തരം കിണറുകളുടെ നിര്‍മ്മിതി. ബംഗളാദേശു മുതല്‍ പാകിസ്ഥാന്‍ വരെ നീണ്ടു കിടക്കുന്ന ബെല്‍റ്റില്‍ 140 ല്‍ അധികം പടിക്കിണറുകള്‍ അവശേഷിക്കുന്നുണ്ട്- ഭൂഗര്‍ഭ ജലം കൂടാതെ മഴവെള്ള സംഭരണവും ആണ് ഇത്തരം കിണറുകളുടെ സംഭരണ രീതി. ഉന്നതമായ വാസ്തുവിദ്യയുടേയും നിര്‍മ്മാണ സമ്പ്രദായത്തിന്‍റേയും ഉദാഹരണങ്ങളാണ് ഈ stepwell കള്‍. ഹൈന്ദവ ഇസ്ലാമിക പാരമ്പര്യ പശ്ചാത്തലമാണ് ഇതിന്‍റെ നിര്‍മ്മാണത്തില്‍ അവലംബിച്ചിരിക്കുന്നത്.

എനിക്ക് സന്ദര്‍ശിക്കാന്‍ കഴിഞ്ഞത് അഹമ്മദാബാദ് നഗരത്തിനടുത്ത് ആദാലാജ് ഗ്രാമത്തിലുള്ള ആദാലാജ് stepwell അല്ലെങ്കില്‍ രുദാബായ് stepwell ആയിരുന്നു. 1498 ല്‍ വഗേല രാജവംശത്തിലെ റാണാ വീര്‍ സിംഗ് ആണ് അതു പണി കഴിപ്പിച്ചത്. അത്യാഢംബര പൂര്‍ണ്ണമായ ഈ Stepwell പൂര്‍ത്തിയാവുന്നതിനു മുന്‍പു സമീപ രാജ്യത്തെ മഹമൂദ് ബെഗാദ എന്ന മുസ്ലിം ഭരണാധികാരിയുമായുള്ള യുദ്ധത്തില്‍ റാണാ വീര്‍ സിംഗ് കൊല്ലപ്പെട്ടു. അതിനു ശേഷം മെഹമൂദ് ബെഗാദ രാജാവാണ് ഈ stepwell പൂര്‍ത്തീകരിച്ചത്. അതു കൊണ്ടു തന്നെ ഒരു ഇന്തോ – ഇസ്ലാമിക് നിര്‍മ്മിതീ ശൈലിയാണ് ഈ പടിക്കിണറിനുള്ളത്. ഈ Stepwell ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്. നിരവധി കൊത്തുപണികളുടെ കൂട്ടത്തില്‍ നവഗ്രഹങ്ങളും ഇവിടെ ആലേഖിതമാണ്. വിവാഹ അവസരങ്ങളില്‍ ഇത് ഭക്തിപൂര്‍വം ആരാധന നടത്തുന്ന രീതി ഇപ്പോള്‍ നിലനില്‍ക്കുന്നു. ഒരു പശ്ചാത്തല കഥയും ഇതിന്‍റെ ചരിത്രവുമായി ഇഴ ചേര്‍ന്നു കിടക്കുന്നു.

റാണാ വീര്‍ സിംഗിന്റെ മരണശേഷം അദ്ദേഹത്തിന്റെ അതി സുന്ദരിയായ വിധവ രുദാബായിയെ പുതിയ ഭരണാധികാരി മഹമൂദ് ബെഗാദ വിവാഹം ചെയ്യാന്‍ ആഗ്രഹിച്ചു. വിധവയായ റാണിക്ക് ആ സംസ്‌ക്കാരത്തോടു യോജിക്കാന്‍ കഴിഞ്ഞില്ല. ഒടുവില്‍ ഒരു നിബന്ധനയോടെ അവര്‍ വിവാഹത്തിനു സമ്മതിച്ചു. തന്റെ ഭര്‍ത്താവിന്റെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ ‘വാവ് ‘പണി തീര്‍ത്തു കഴിഞ്ഞാല്‍ വിവാഹത്തിനു തയ്യാറാവാമെന്നായിരുന്നു അത്. അതു പ്രകാരം ആ പടിക്കിണര്‍ മനോഹരമായ ശില്പചാതുരിയോടെ രാജാവ് പൂര്‍ത്തീകരിച്ചു. ആഗ്രഹം നിറവേറ്റിയതിനുള്ള പ്രതിഫലമായി വിവാഹത്തിനു സമ്മതിക്കാന്‍ മഹമുദ് ബെഗാദ ആവശ്യപ്പെട്ടപ്പോള്‍ രുദാബായ് ഭക്തിപൂര്‍വ്വം ‘വാവ് ‘ വലംവച്ച് അതിലേക്കെടുത്തു ചാടി ആത്മാഹുതിവരിച്ചു. 

എന്തായാലും നൂറ്റാണ്ടുകളായി ജലദൗര്‍ലഭ്യനുഭവിക്കുന്ന ഒരു നാടിന്റെ ജലസ്രോതസ്സായി രുദാബായിയുടെ പേരില്‍ ഈ ‘വാവ് ‘ അറിയപ്പെടുന്നു. 

വെള്ളം. പ്രത്യേകിച്ചു ജീവവായു പോലെ പ്രധാനമായ കുടിവെള്ളം എത്രത്തോളം പ്രധാനമാണ്. ജലസമൃദ്ധിയില്‍ നാം മറന്നു പോകുന്ന ജലത്തിന്‍റെ അമൂല്യത ഇതു പോലുള്ള ചരിത്ര സ്തംഭങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കേണ്ടതാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പറക്കലിനിടെ വിമാനത്തില്‍ നടന്നത് അട്ടിമറി ശ്രമമോ? പാലക്കാടുകാരന്‍ ജംഷീറിനെ വിശദമായി ചോദ്യം ചെയ്യുന്നു

Kerala

6 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു:ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡണ്ട് പി.എസ് പ്രശാന്ത് പ്രതിപ്പട്ടികയില്‍

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Kerala

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതി: പ്രോസിക്യൂഷന്‍ അനുമതി ഉത്തരവ് പ്രതിയ്‌ക്ക് ആദ്യം ലഭ്യമാക്കിയത് മനപൂര്‍വമെന്ന് ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

മുത്തങ്ങ കേസ് : വിചാരണ കോടതി വിധിയില്‍ വിശദമായ പരിശോധന ആവശ്യമാണെന്ന് ഹൈക്കോടതി

ഡോക്ടര്‍മാരുടെ പണിമുടക്ക് നിരോധിക്കുമെന്ന മുന്നറിയിപ്പുമായി ഹൈക്കോടതി

തൃശൂരില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് നിരവധി വാഹനങ്ങളിലിടിച്ച് 2 മരണം

എസ്സി/എസ്ടി വിഭാഗങ്ങള്‍ക്ക് ക്രീമിലെയര്‍ ബാധകമാക്കാന്‍ കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ കൈകളില്‍ രക്തം പുരണ്ടിരുന്നതായി സാക്ഷി

മകളെ പീഡിപ്പിച്ചതിന് പിതാവിനെതിരെയുള്ള കേസ് അമ്മയ്‌ക്ക് ഒത്തുതീര്‍പ്പാക്കാനാവില്ലെന്ന് ഹൈക്കോടതി

ബഹിരാകാശത്ത് നടക്കുന്ന ആദ്യ മലയാളിയായി ചരിത്രമെഴുതി അനില്‍ മേനോന്‍

രാഷ്ട്രീയ നിരീക്ഷകനായ അഭിജിത് അയ്യര്‍ മിത്ര (ഇടത്ത്) പാറ്റ പാര്‍ട്ടി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)

സിജെപിയുടെ അഞ്ച് നേതാക്കളുടെ അവിശുദ്ധ ബന്ധം തുറന്നുകാട്ടി രാഷ്‌ട്രീയനിരീക്ഷകന്‍ അഭിജിത് അയ്യർ-മിത്ര

‘തുടക്കം’ കുറിക്കുംമുന്‍പ് നാഗത്താന്‍മാരുടെ അനുഗ്രഹം തേടിയെത്തി വിസ്മയ മോഹന്‍ലാല്‍

എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാണാം: അര്‍ജുന്‍ ആയങ്കിയുടെ ഭീഷണിക്ക് മന്ത്രി ചെന്നിത്തലയുടെ മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.