Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഇന്ത്യന്‍ മാരിടൈം വാഴ്സിറ്റിയില്‍ പ്രൊഫഷണല്‍ ഡിഗ്രി,​ പിജി കോഴ്സുകള്‍ പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:31 am IST
in Education

ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ (ഐഎംയു) പ്രൊഫഷണല്‍ ഡിഗ്രി, പിജി കോഴ്‌സുകളിലേക്കുള്ള കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (ഐഎംയുസിഇടി 2018) ജൂണ്‍ 2 ന് ദേശീയതലത്തില്‍ നടക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന് കീഴിലെ സ്വയംഭരണ സ്ഥാപനമാണിത്. ഈ സെന്‍ട്രല്‍ വാഴ്‌സിറ്റിയുടെ ചെന്നൈ, കൊച്ചി, വിശാഖപട്ടണം, മുംബൈ, നവിമുംബൈ, കൊല്‍ക്കത്ത ക്യാമ്പസുകളിലായാണ് കോഴ്‌സുകള്‍ നടത്തുന്നത്. വാഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള 21 സ്ഥാപനങ്ങളിലെ പ്രവേശനവും ഈ പൊതു പ്രവേശനപരീക്ഷയുടെ റാങ്ക് പരിഗണിച്ചാണ്.

കപ്പലുകളില്‍ ക്യാപ്റ്റന്‍, എന്‍ജിനീയര്‍, ഷിപ്പ്ബില്‍ഡര്‍, ഡിസൈനര്‍, പോര്‍ട്ട് മാനേജര്‍, ലോജിസ്റ്റിക്‌സ് എക്‌സ്‌പെര്‍ട്ട് തുടങ്ങിയ നിരവധി പ്രൊഫഷണലുകളിലേക്ക് വഴിയൊരുക്കുന്ന കോഴ്‌സുകളാണ് വാഴ്‌സിറ്റിയിലുള്ളത്. ഷിപ്പിംഗ് ഇന്‍ഡസ്ട്രിക്ക് അനുയോജ്യമായ ഈ കോഴ്‌സുകള്‍ പഠിച്ചിറങ്ങുന്നവര്‍ക്ക് തൊഴില്‍സാധ്യതകളേറെയാണ്. ഇന്ത്യന്‍ മാരിടൈം യൂണിവേഴ്‌സിറ്റിയുടെ വിവിധ ക്യാമ്പസുകളില്‍ ലഭ്യമായ കോഴ്‌സുകളും സീറ്റുകളും ചുവടെ-

അണ്ടര്‍ ഗ്രാജുവേറ്റ് കോഴ്‌സുകള്‍

ഐഎംയു കൊല്‍ക്കത്ത ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 4 വര്‍ഷം, 246 സീറ്റുകള്‍.

ഐഎംയു മുംബൈ പോര്‍ട്ട് ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 40 സീറ്റുകള്‍; ബിഎസ്‌സി മാരിടൈം സയന്‍സ്, 3 വര്‍ഷം, 40 സീറ്റുകള്‍.

ഐഎംയു നവിമുംബൈ ക്യാമ്പസ്: ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ്, 3 വര്‍ഷം, 180 സീറ്റുകള്‍; ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, ഒരുവര്‍ഷം, 40 സീറ്റുകള്‍.

ഐഎംയു ചെന്നൈ ക്യാമ്പസ്: ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, 80 സീറ്റുകള്‍; ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ്, 120 സീറ്റുകള്‍; ഡിപ്ലോമ ഇന്‍ നോട്ടിക്കല്‍ സയന്‍സ്, 40 സീറ്റുകള്‍; ബിബിഎ ലോജിസ്റ്റിക്‌സ്, റീട്ടെയിലിംഗ് ആന്റ് ഇ-കോമേഴ്‌സ്, 3 വര്‍ഷം, 60 സീറ്റുകള്‍.

ഐഎംയു വിശാഖപട്ടണം ക്യാമ്പസ്: ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, 4 വര്‍ഷം, 40 സീറ്റുകള്‍.

ഐഎംയു കൊച്ചി ക്യാമ്പസ്: ബിബിഎ ലോജിസ്റ്റിക്‌സ്, റീട്ടെയിലിംഗ് ആന്റ് ഇ-കോമേഴ്‌സ്, 3 വര്‍ഷം, 40 സീറ്റുകള്‍; ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ്, 40 സീറ്റുകള്‍; ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് (ലാറ്ററല്‍ എന്‍ട്രി), 3 വര്‍ഷം, 40 സീറ്റുകള്‍.

പ്രവേശന യോഗ്യത: നാലുവര്‍ഷത്തെ ബിടെക് മറൈന്‍ എന്‍ജിനീയറിംഗ്, നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 60 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.

ലാറ്ററല്‍ എന്‍ട്രി ബിടെക് നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ്ഓഷ്യന്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് 60 % മാര്‍ക്കില്‍ കുറയാതെ 4 വര്‍ഷത്തെ ഷിപ്പ്ബില്‍ഡിംഗ് എന്‍ജിനീയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ നേവല്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഓഫ്‌ഷോര്‍ എന്‍ജിനീയറിംഗില്‍ ത്രിവതസ്‌ര ഡിപ്ലോമ അല്ലെങ്കില്‍ മെക്കാനിക്കല്‍/സിവില്‍ എന്‍ജിനീയറിംഗ് ത്രിവത്‌സര ഡിപ്ലോമ വിജയിച്ചിട്ടുള്ളവര്‍ക്ക് അപേക്ഷിക്കാം.

ഏകവര്‍ഷം നോട്ടിക്കല്‍ സയന്‍സ് ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 60 % മാര്‍ക്കില്‍ കുറയാതെ പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചവര്‍ക്കും ബിഎസ്‌സി ഫിസിക്‌സ്/കെമിസ്ട്രി/മാത്തമാറ്റിക്‌സ്/ഇലക്‌ട്രോണിക്‌സ് വിഷയങ്ങള്‍ പഠിച്ച് 60 % മാര്‍ക്കില്‍ കുറയാതെ വിജയിച്ചവര്‍ക്കും 50 % മാര്‍ക്കില്‍ കുറയാതെ ബിഇ/ബിടെക് ബിരുദമെടുത്തവര്‍ക്കും അര്‍ഹതയുണ്ട്.

ബിഎസ്‌സി നോട്ടിക്കല്‍ സയന്‍സ്, മാരിടൈം സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് മൊത്തം 60 ശതമാനം മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും നേടി പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.

ബിഎസ്‌സി ഷിപ്പ്ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ കോഴ്‌സ് പ്രവേശനത്തിന് ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ക്ക് 50 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം.

ബിഎസ്‌സി ഷിപ്പ്ബില്‍ഡിംഗ് ആന്റ് റിപ്പയര്‍ ബിരുദം 60 % മാര്‍ക്കില്‍ കുറയാതെ നേടുന്നവര്‍ക്ക് മൂന്നാംവര്‍ഷം ബിടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ് പ്രവേശനത്തിന് അര്‍ഹതയുണ്ട്.

ബിടെക്, ബിഎസ്‌സി, ഡിപ്ലോമ കോഴ്‌സുകള്‍ക്ക്  ഓരോന്നിനും മൊത്തം വാര്‍ഷിക ഫീസ് 2,25,000 രൂപയാണ്.

ബിബിഎ ലോജിസ്റ്റിക്‌സ്, റീട്ടെയിലിംഗ്ആന്റ് ഇ-കോമേഴ്‌സ് കോഴ്‌സ് പ്രവേശനത്തിന് ഏതെങ്കിലും വിഷയത്തില്‍/സ്ട്രീമില്‍ 60 % മാര്‍ക്കില്‍ കുറയാതെയും ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയും പ്ലസ്/തത്തുല്യ ബോര്‍ഡ് പരീക്ഷ വിജയിച്ചിരിക്കണം. ഇതിന് എന്‍ട്രന്‍സ് പരീക്ഷയില്ല. യോഗ്യതാപരീക്ഷയുടെ മെറിറ്റ് പരിഗണിച്ചാണ് സെലക്ഷന്‍. മൊത്തം വാര്‍ഷിക കോഴ്‌സ് ഫീസ് ഒരു ലക്ഷം രൂപയാണ്.

എല്ലാ കോഴ്‌സുകള്‍ക്കും പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് അപേക്ഷിക്കുന്നതിന് യോഗ്യതാ പരീക്ഷയില്‍ 5 % മാര്‍ക്കിളവുണ്ട്.

പിജി പ്രോഗ്രാമുകള്‍:

ഐഎംയു കൊല്‍ക്കത്ത: എംടെക് മറൈന്‍ എന്‍ജിനീയറിംഗ് ആന്റ് മാനേജ്‌മെന്റ്. യോഗ്യത- മറൈന്‍ എന്‍ജിനീയറിംഗ്/മെക്കാനിക്കല്‍/നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ബിഇ/ബിടെക് ബിരുദം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും.

ഐഎംയു മുംബൈ & ചെന്നൈ: എംഎസ്‌സി കൊമേര്‍ഷ്യല്‍ ഷിപ്പിംഗ് ആന്റ് ലോജിസ്റ്റിക്‌സ്. യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ 50 % മാര്‍ക്കില്‍ കുറയാത്ത ബിരുദം. പ്ലസ്ടു തലത്തില്‍ ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെയുണ്ടാകണം.

ഐഎംയു ചെന്നൈ & കൊച്ചി: എംബിഎ പോര്‍ട്ട് ആന്റ് ഷിപ്പിംഗ് മാനേജ്‌മെന്റ്.

ഐഎംയു ചെന്നൈ, കൊച്ചി, കൊല്‍ക്കത്ത, വിശാഖപട്ടണം: എംബിഎ ഇന്റര്‍നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ലോജിസ്റ്റിക്‌സ് മാനേജ്‌മെന്റ്.

യോഗ്യത- ഏതെങ്കിലും ഡിസിപ്ലിനില്‍ 50 % മാര്‍ക്കില്‍ കുറയാത്ത ബാച്ചിലേഴ്‌സ് ഡിഗ്രി. പ്ലസ്ടു/ഡിഗ്രി തലത്തില്‍ ഇംഗ്ലീഷിന് 50 % മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം. എംബിഎ കോഴ്‌സുകള്‍ക്ക് വാര്‍ഷിക ഫീസ് രണ്ടുലക്ഷം രൂപയാണ്.

ഐഎംയു വിശാഖപട്ടണം: എംടെക് നേവല്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഓഷ്യന്‍ എന്‍ജിനീയറിംഗ്, ഡ്രെഡ്ജിംഗ് ആന്റ് ഹാര്‍ബര്‍ എന്‍ജിനീയറിംഗ്.

യോഗ്യത: ബിഇ/ബിടെക്- മെക്കാനിക്കല്‍/സിവില്‍/മറൈന്‍/നേവല്‍ ആര്‍ക്കിടെക്ച്ചര്‍ മൊത്തം 60 % മാര്‍ക്കില്‍ കുറയാതെ നേടി വിജയിച്ചിരിക്കണം. വാര്‍ഷിക ഫീസ് 2,25,000 രൂപയാണ്.

എന്‍ട്രന്‍സ് പരീക്ഷ (IMU-CET 2018): ബിബിഎ ഒഴികെയുള്ള എല്ലാ അണ്ടര്‍ഗ്രാഡുവേറ്റ് (യുജി), പോസ്റ്റ് ഗ്രാഡുവേറ്റ് (പിജി) കോഴ്‌സുകളിലേക്കുള്ള കമ്പ്യൂട്ടര്‍ അധിഷ്ഠിത ഓണ്‍ലൈന്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് 2018 ജൂണ്‍ 2 ന് രാവിലെ 11 മുതല്‍ 2 മണിവരെ നടക്കും. ബിടെക്, ബിഎസ്‌സി, ഡിപ്ലോമ ഉള്‍പ്പെട്ട അണ്ടര്‍ ഗ്രാഡുവേറ്റ് കോഴ്‌സുകള്‍ക്കും എംബിഎ, എംഎസ്‌സി കോഴ്‌സുകള്‍ക്കും എംടെക് കോഴ്‌സുകള്‍ക്കും വേവ്വേറെ എന്‍ട്രന്‍സ് പരീക്ഷകള്‍ പൊതുവായി നടത്തും. കൊച്ചി, തിരുവനന്തപുരം, കോയമ്പത്തൂര്‍, ചെന്നൈ, മധുര, ബംഗളൂരു, ഹൈദരാബാദ്, വിശാഖപട്ടണം, മുംബൈ, പൂണൈ, ന്യൂദല്‍ഹി, നോയിഡ, കാണ്‍പൂര്‍, ലക്‌നൗ, കൊല്‍ക്കത്ത എന്നിവ എന്‍ട്രന്‍സ് പരീക്ഷാകേന്ദ്രങ്ങളില്‍പ്പെടും. എന്‍ട്രന്‍സ് പരീക്ഷയുടെ വിശദവിവരങ്ങള്‍ വെബ്‌സൈറ്റിലുണ്ട്.

രജിസ്‌ട്രേഷന്‍: IMU-CET 2018 ല്‍ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷന്‍ www.imu.edu.in ല്‍ ‘CET June 2018’ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇപ്പോള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 1000 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 700 രൂപ. മേയ് 11 വരെ രജിസ്‌ട്രേഷന് സമയമുണ്ട്. വിശദവിവരങ്ങളടങ്ങിയ അക്കാദമിക് ബ്രോഷര്‍ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് അതിലെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി വേണം രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. ഹാള്‍ടിക്കറ്റ് മേയ് 16 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാം

എന്‍ട്രന്‍സ് പരീക്ഷ ഫലം ജൂണ്‍ 5 ന് പ്രസിദ്ധപ്പെടുത്തും. വിവിധ ഐഎംയു ക്യാമ്പസുകളിലേക്കുള്ള പ്രവേശനത്തിന് കൗണ്‍സിലിങ് നടത്തും. ഇതിലേക്കുള്ള രജിസ്‌ട്രേഷന്‍ ജൂണ്‍ 7 മുതല്‍ 20 വരെ ഓണ്‍ലൈനായി നടത്താം. പ്രവേശനത്തിന് അര്‍ഹരായവരുടെ ലിസ്റ്റ് ജൂണ്‍ 23 ന് പ്രസിദ്ധപ്പെടുത്തും.

ഐഎംയു-സിഇടി 2018 ല്‍ യോഗ്യത നേടുന്നവര്‍ വാഴ്‌സിറ്റിയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള  സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് അതത് സ്ഥാപനങ്ങളില്‍ പ്രത്യേകം നല്‍കണം. സ്ഥാപനങ്ങലും കോഴ്‌സുകളും സീറ്റുകളുമൊക്കെ www.imu.edu.in ല്‍ ലഭിക്കുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

Kerala

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

India

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

Kerala

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

ഇൻസ്റ്റഗ്രാമില്‍ മോദിയെ പിന്തുടരുന്നത് 10.5 കോടി പേര്‍; ഇത്രയും ഫോളോവേഴ്സ് തികയ്‌ക്കുന്ന ലോകത്തിലെ ആദ്യത്തെ നേതാവായി മാറി പ്രധാനമന്ത്രി മോദി

ശ്വേത മേനോനെതിരെ രമേഷ് പിഷാരടി; കേസില്‍ തന്നെ പ്രതിയാക്കിയത് രാഷ്‌ട്രീയ ലക്ഷ്യത്തോടെയെന്ന് പിഷാരടി

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

പാറ്റാ സമരത്തിലെ വിദേശ ബന്ധങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ച് മഹാരാഷ്‌ട്ര സൈബർ ക്രൈം ; 500 ഓളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷണത്തിൽ

സ്ത്രീകളെ അക്രമിച്ച പാറ്റകൾക്ക് പണി വരുന്നുണ്ട് : സർക്കാർ രജിസ്റ്റർ ചെയ്ത കേസുകളിൽ മാത്രമേ ഇളവ് നൽകൂ : സ്വകാര്യ പരാതികളിൽ നടപടികൾ ഉറപ്പെന്ന് പൊലീസ്

സുപ്രീം കോടതിയില്‍ കെട്ടിക്കിടക്കുന്നത് 95,936 കേസുകള്‍, ഹൈക്കോടതികളില്‍ 63.76 ലക്ഷം, പലതും മുപ്പതോളം വര്‍ഷം പഴക്കമുള്ളവ

അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലെന്ന കാരണത്താല്‍ സ്വകാര്യബാങ്കുകള്‍ ചെറിയ പിഴ ഈടാക്കി കഴി‍ഞ്ഞ സാമ്പത്തിക വര്‍ഷം സമ്പാദിച്ചത് 5000 കോടി രൂപ

ഡീപ്പ്‌ഫേക്കുകളും ഡിജിറ്റല്‍ അറസ്റ്റുകളും നേരിടാന്‍ പുതിയനിയമം വരുമെന്ന് കേന്ദ്രസര്‍ക്കാര്‍, കഠിന ശിക്ഷ വേണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.