Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പാര്‍ലമെന്റിലെ കോപ്രായങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 02:20 am IST
inEditorial

ചര്‍ച്ചകളും സംവാദങ്ങളും തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ തീരുമാനമെടുക്കേണ്ട പരമോന്നത സഭയാണ് പാര്‍ലമെന്റ്. അതിനെ അപഹാസ്യമാക്കുക എന്നാല്‍ അതില്‍പ്പരം തെറ്റും കുറ്റവും വേറെയില്ല. പാര്‍ലമെന്റിന്റെ രണ്ടാംപാദ ബജറ്റ് സമ്മേളനം പ്രതിപക്ഷം അക്ഷരാര്‍ത്ഥത്തില്‍ അപഹാസ്യമാക്കിയിരിക്കുന്നു. ജനങ്ങളോടും പാര്‍ലമെന്റിനോടും ഭരണഘടനയോടുപോലും കൂറും ഭക്തിയുമില്ലാത്തവരാണ് തങ്ങളെന്ന് പ്രതിപക്ഷം ഒന്നടങ്കം തെളിയിച്ചിരിക്കുകയാണ്. 23 ദിവസത്തെ സമ്മേളനകാലത്ത് ഒരു ദിവസംപോലും നേരാംവണ്ണം സഭ ചേരാനായില്ല. ബഹളങ്ങളും തടസ്സങ്ങളും ഒരു തടസ്സവുമില്ലാതെ തുടര്‍ന്നു. ലോക്‌സഭാ സ്പീക്കറുടെയും രാജ്യസഭാ അദ്ധ്യക്ഷന്റെയും വാക്കുകളെ തൃണവല്‍ഗണിച്ചു എന്നുപറയുന്നത് ജനാധിപത്യത്തിന് നാണക്കേടാണ്. എന്തുവേണമെങ്കിലും ചര്‍ച്ച ചെയ്യാമെന്ന അദ്ധ്യക്ഷന്മാരുടെ വാക്കുകള്‍ ഗൗനിച്ചതേയില്ല. ആര്‍പ്പും അട്ടഹാസവും ഗോഗ്വാവിളികളുംകൊണ്ട് ഒരു സമ്മേളനകാലം മുഴുവന്‍ അലങ്കോലപ്പെട്ടതിന്റെ ചരിത്രം ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇതിന് മുമ്പെങ്ങും ഉണ്ടായിട്ടില്ല. ഏറ്റവും വലിയ ജനാധിപത്യപാര്‍ട്ടി എന്ന് ഊറ്റംകൊള്ളുന്ന, 47 വര്‍ഷം രാജ്യം തനിച്ച് ഭരിച്ച കോണ്‍ഗ്രസ്സിന്റെ പ്രേരണയോടെയും പിന്തുണയോടെയുമാണ് ഈ കോപ്രായങ്ങള്‍ എന്നറിയുമ്പോഴാണ് രാജ്യം ലജ്ജകൊണ്ട് തലകുനിക്കേണ്ടി വരുന്നത്. 

ജയവും തോല്‍വിയും ജനാധിപത്യത്തിന്റെ അനിവാര്യ ഘടകങ്ങളാണ്. അത് അംഗീകരിക്കുക എന്നതാണ് മാന്യതയും മര്യാദയും. അത് അംഗീകരിക്കാത്ത സ്വഭാവവും ജനാധിപത്യവിരുദ്ധമാണ്. ജനഹിതത്തിന് ചേരാത്തതുമാണ്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി നയിച്ച ദേശീയ ജനാധിപത്യ സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനം പൂര്‍ണമായും പാലിച്ച് അഴിമതിമുക്ത ഭരണവും ജനോപകാരപ്രദമായ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. അഞ്ചുവര്‍ഷത്തെ ജനവിധി അംഗീകരിക്കാന്‍ ഭരണകക്ഷിയെപ്പോലെ പ്രതിപക്ഷത്തിനും ബാധ്യതയുണ്ട്. പക്ഷേ ജനവിധിയെ അട്ടിമറിക്കാന്‍ അവിഹിതമാര്‍ഗ്ഗം സ്വീകരിക്കാനാണ് പ്രതിപക്ഷം ഒരുമ്പെട്ടത്. അതിന്റെ ഭാഗമായിരുന്നു ഒരു സമ്മേളനകാലം മുഴുവന്‍ പാര്‍ലമെന്റിന്റെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന നടപടി. യഥാവിധി അവിശ്വാസപ്രമേയം അവതരിപ്പിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുള്ളതാണ്. എന്നാല്‍ ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി, കീഴ്‌വഴക്കങ്ങളെ ലംഘിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടാണ് പാര്‍ലമെന്റ് സ്തംഭിപ്പിച്ചത്. ഭരണഘടനാപരമായ ബാധ്യതകള്‍ പോലും നിര്‍വ്വഹിക്കാന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്നായിരുന്നു അവരുടെ വാശി. അനാവശ്യമായ പിടിവാശികള്‍ക്ക് കീഴടങ്ങുന്ന സര്‍ക്കാരും പ്രധാനമന്ത്രിയുമല്ല കേന്ദ്രത്തിലുള്ളതെന്നറിഞ്ഞുകൊണ്ടുതന്നെ പ്രതിപക്ഷം സമ്മേളനക്കാലം മുഴുവന്‍ കരഞ്ഞു തീര്‍ത്തു എന്നതാണ് കൗതുകകരം.

മുമ്പും പാര്‍ലമെന്റ് നടപടികള്‍ പല ദിവസങ്ങളില്‍ സ്തംഭിച്ചിട്ടുണ്ട്. ലോകം കണ്ടിട്ടില്ലാത്ത അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ അത് പാര്‍ലമെന്റില്‍ ചര്‍ച്ചചെയ്യപ്പെടണമെന്ന ആവശ്യം ഉയര്‍ന്നു. അത് അംഗീകരിക്കപ്പെടാത്തപ്പോള്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഭാസ്തംഭനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇന്നത്തെ അവസ്ഥ അങ്ങനെയല്ല. ഒരു മിനിട്ട് പാര്‍ലമെന്റ് നടപടി ക്രമങ്ങള്‍ സ്തംഭിച്ചാല്‍ നഷ്ടപ്പെടുന്നത് 2.5 ലക്ഷം രൂപയാണെന്ന് 2012-ല്‍ പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സാല്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇന്ന് അഞ്ച് ലക്ഷമായി ഉയര്‍ന്നിട്ടുണ്ടാകും. സര്‍ക്കാരിന്റെ നേട്ടങ്ങളും കോട്ടങ്ങളും നിരത്താനുള്ള സന്ദര്‍ഭമാണ് പാര്‍ലമെന്റ് ചര്‍ച്ച. പ്രത്യേകിച്ച് ബജറ്റിന്റെ പൊതുചര്‍ച്ച. നിര്‍ഭാഗ്യവശാല്‍ ഇത്തവണ ധനബില്ലും നിര്‍ദ്ദേശങ്ങളും ചര്‍ച്ചയില്ലാതെയാണ് പാര്‍ലമെന്റ് പാസാക്കിയത്. 96 ലക്ഷത്തോളം കോടി രൂപയുടെ ധനബില്ല് ചര്‍ച്ച കൂടാതെ പാസ്സാക്കാന്‍ കഴിഞ്ഞെന്ന് ആശ്വസിക്കാനാവുമെങ്കിലും അത് ജനാധിപത്യത്തിന് ഒട്ടും ആശാസ്യമല്ല. ആ സാഹചര്യമുണ്ടാക്കിയ പ്രതിപക്ഷം മാപ്പര്‍ഹിക്കാത്ത തെറ്റാണ് ചെയ്തത്. 

ലോക്‌സഭ നിശ്ചിത സമയത്തിന്റെ നാല് ശതമാനമേ പ്രയോജനപ്പെട്ടുള്ളൂ. രാജ്യസഭയാകട്ടെ എട്ടുശതമാനവും. ഈ പാര്‍ലമെന്റ് സമ്മേളനത്തിന് ശമ്പളവും ബത്തയും ഉപേക്ഷിക്കുകയാണെന്ന എന്‍ഡിഎ എംപിമാരുടെ തീരുമാനം സ്വാഗതാര്‍ഹമാണ്. ആ സമീപനം  സ്വീകരിച്ച് മാതൃകകാട്ടാന്‍ പ്രതിപക്ഷം തയ്യാറാകുമോ? ആന്ധ്രയ്‌ക്ക് പ്രത്യേക അവകാശമില്ലാത്തതിന്റെ പേരില്‍ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അഞ്ച് എംപിമാര്‍ രാജി പ്രഖ്യാപിച്ചത് നന്നായി. ദേശീയ ഐക്യത്തിന്റെ സംസ്‌കാരം ഉള്‍ക്കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പറഞ്ഞിട്ടുള്ള ഇടമല്ലല്ലോ പാര്‍ലമെന്റ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.