Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അധികാരത്തിന് ദളിതരെ ബലിയാടുകളാക്കരുത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2018, 02:55 am IST
inEditorial

നഷ്ടപ്പെട്ട അധികാരം തിരിച്ചുപിടിക്കുന്നതിനുവേണ്ടി ഏതറ്റംവരേയും പോയി, എന്തും ചെയ്യാമെന്ന അപകടകരമായ മാനസികാവസ്ഥയിലാണ് കോണ്‍ഗ്രസ്സും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും. ദളിതര്‍ക്കെതിരായ അക്രമങ്ങള്‍ തടയുന്ന എസ്‌സി-എസ്ടി നിയമപ്രകാരം കേസെടുക്കുന്നതില്‍ ചില മാര്‍ഗരേഖകള്‍ നിശ്ചയിച്ച സുപ്രീംകോടതി വിധിക്കെതിരെ ‘ചില ദളിത് സംഘടനകള്‍’ നടത്തിയ ഭാരതബന്ദില്‍ പതിനൊന്ന് പേര്‍ മരിച്ചത് അത്യന്തം നിര്‍ഭാഗ്യകരമാണ്. വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത പാലിക്കുന്നു എന്നാരോപിച്ച് പ്രക്ഷോഭത്തിനിറങ്ങിയവര്‍ ആസൂത്രിതമായി അക്രമങ്ങള്‍ കുത്തിപ്പൊക്കുകയാണുണ്ടായത്. പലയിടങ്ങളിലും ഗുണ്ടാസംഘങ്ങള്‍ അഴിഞ്ഞാടുകയായിരുന്നു. വാഹനങ്ങള്‍ക്ക് തീയിട്ടും പോലീസ്‌സ്‌റ്റേഷന്‍ ആക്രമിച്ചും കരുതിക്കൂട്ടി വെടിയുതിര്‍ത്തും അന്തരീക്ഷം കലാപകലുഷിതമാക്കി. സംസ്ഥാന സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചതിനെത്തുടര്‍ന്ന് സമാധാനം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ ആശ്വസിക്കാം.

ദളിത് പ്രക്ഷോഭമെന്നാണ് പേരെങ്കിലും ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനുള്ള കോണ്‍ഗ്രസിന്റെ ഹീനബുദ്ധിയാണ് ഇതിനുപിന്നിലെന്ന് വ്യക്തം. അക്രമങ്ങള്‍ കുത്തിപ്പൊക്കുന്നതില്‍ മായാവതിയുടെ ബിഎസ്പിയും വലിയ പങ്കുവഹിച്ചു. അക്രമികളെ പ്രോത്‌സാഹിപ്പിച്ചതിന് ഉത്തര്‍പ്രദേശിലെ മുന്‍ ബിഎസ്പി എംഎല്‍എ യോഗേഷ് വെര്‍മ അറസ്റ്റിലാവുകയും ചെയ്തു. സുപ്രീംകോടതി വിധിയെത്തുടര്‍ന്ന്, ബിജെപിയും ആര്‍എസ്എസും ദളിത്‌വിരുദ്ധരാണെന്ന് കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി നടത്തിയ നിരുത്തരവാദപരവും ദുരുപദിഷ്ടവുമായ പ്രസ്താവന ഒരര്‍ത്ഥത്തില്‍ കലാപത്തിനുള്ള ആഹ്വാനമായിരുന്നു. വിധിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ കാലതാമസം വരുത്തിെയന്ന ആരോപണം അടിസ്ഥാനരഹിതമാണ്. മാര്‍ച്ച് ഇരുപതിനാണ് കോടതിവിധി ഉണ്ടായത്. ഇരുപത്തിയഞ്ചിനുതന്നെ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കോടതി ദിവസങ്ങളോളം അവധിയിലുമായിരുന്നു. വിധിന്യായം സസൂക്ഷ്മം പഠിക്കേണ്ടതുണ്ടായിരുന്നു. ഈ വസ്തുതകളൊക്കെ ബോധപൂര്‍വ്വം വിസ്മരിച്ച്, ദളിതര്‍ക്കെതിരെ സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയെന്ന തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. 

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കണ്ണുവച്ചാണ് ബിജെപിയും നരേന്ദ്ര മോദി സര്‍ക്കാരും ദളിത്‌വിരുദ്ധമാണെന്നു വരുത്താന്‍ പ്രതിപക്ഷം ശ്രമിക്കുന്നത്. ജാതിയുടെയും മതത്തിന്റെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിച്ച് ബിജെപി അധികാരത്തില്‍ തുടരുന്നത് തടയാനാണ് ശ്രമം. ഇത് വിജയിക്കാന്‍ പോകുന്നില്ല. കാരണം കോണ്‍ഗ്രസ്സ് എന്ന പാര്‍ട്ടി അടിമുടി ദളിത്‌വിരുദ്ധമാണ്. ഗാന്ധിജിയുടെ ഹരിജനോദ്ധാരണം കൊടിലുകൊണ്ടുപോലും തൊടാന്‍ അറച്ചവരാണവര്‍. ദളിതരുടെ വിമോചകനായ ഡോ. ബി.ആര്‍. അംബേദ്കറെ മുംബൈയില്‍നിന്ന് ലോക്‌സഭയിലേക്ക് ജയിക്കാന്‍ കോണ്‍ഗ്രസ് അനുവദിച്ചില്ല. 1990 വരെ അദ്ദേഹത്തിന്റെ ഛായാചിത്രം പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ വയ്‌ക്കാന്‍പോലും കോണ്‍ഗ്രസ്സ് ഇഷ്ടപ്പെട്ടില്ല. അംബേദ്കര്‍ക്ക് ‘ഭാരതരത്‌ന’ കൊടുക്കാനും തയ്യാറായില്ല.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലും മഹാരാഷ്‌ട്രയിലെ കൊറേഗാവിലും ജാതീയമായ കലാപങ്ങളുണ്ടാക്കി കോണ്‍ഗ്രസ് രാഷ്‌ട്രീയ മുതലെടുപ്പിന് ശ്രമിച്ചതിന്റെ തുടര്‍ച്ചയാണ് സുപ്രീംകോടതിവിധിയുടെ മറപിടിച്ച് ഇപ്പോള്‍ ആ പാര്‍ട്ടി ചെയ്തുകൊണ്ടിരിക്കുന്നത്. ഇതിന്റെ എതിര്‍ധ്രുവത്തിലാണ് ബിജെപിയും നരേന്ദ്ര മോദിയും. ദളിതരുടെ സംരക്ഷണം ഉറപ്പുവരുത്തുകയും, അവരുടെ അഭിമാനം ഉയര്‍ത്തുകയും ചെയ്യുന്ന സര്‍ക്കാരാണ് മോദിയുടേത്. പാര്‍ലമെന്റില്‍ ദളിത് വിഭാഗങ്ങളില്‍നിന്ന് ഏറ്റവും കൂടുതല്‍ എംപിമാരുള്ളത് ബിജെപിക്കാണ്. ഇവരില്‍ എട്ടുപേര്‍ ജനറല്‍ സീറ്റില്‍നിന്നാണ് ജയിച്ചിട്ടുള്ളതെന്നോര്‍ക്കണം. ദളിതരെ വാഗ്ദാനങ്ങള്‍ നല്‍കി വഞ്ചിക്കുന്നതിലല്ല, ശാക്തീകരിക്കുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. മോദിയുടെ ഭരണത്തിന്‍കീഴില്‍ അതാണ്  നടക്കുന്നത്. ദളിതരുടെ പേരില്‍ കലാപങ്ങള്‍ സൃഷ്ടിച്ച് ഇതൊക്കെ തകിടംമറിക്കാമെന്നും ദളിതരുടെ മൃതദേഹങ്ങളില്‍ ചവിട്ടി  അധികാരത്തിലേറാമെന്നും കോണ്‍ഗ്രസ്സും പ്രതിപക്ഷ പാര്‍ട്ടികളും വ്യാമോഹിക്കേണ്ട. കാലം മാറിയിരിക്കുന്നു; ദൡത് ജനവിഭാഗങ്ങളും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

India

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)
Kerala

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

പുതിയ വാര്‍ത്തകള്‍

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.