Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആദരിക്കപ്പെടണം ഈ ഫുട്ബോൾ വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 3, 2018, 03:55 am IST
inEditorial

സന്തോഷ്  ട്രോഫി ഫുട്‌ബോള്‍ എന്നും  മലയാളികള്‍ക്ക് ഒരു വികാരമാണ്. ആ വികാരത്തെയാണ്  കഴിഞ്ഞ ദിവസത്തെ കിരീട വിജയത്തോടെ കേരളത്തിന്റെ  കുട്ടികള്‍ തൊട്ടുണര്‍ത്തിയത്. അനിവാര്യമായ സമയത്തായിരുന്നു അതെന്നത് ആറാം ചാമ്പ്യന്‍ പട്ടത്തിന്റെ   തിളക്കം കൂട്ടുന്നു; അതും പരാജയമറിയാതെയുള്ള കിരീടധാരണം. രാഹുല്‍ വി. രാജ് നയിച്ച ടീമിനും, രണ്ടു സ്‌പോട് കിക്കുകള്‍  തടഞ്ഞിട്ട്  ഫൈനലിലെ ഹീറോയായ ഗോള്‍ കീപ്പര്‍ വി. മിഥുനും, അവരെ ഒരുക്കിയിറക്കിയ കോച്ച് സതീവന്‍ ബാലനും അഭിനന്ദനങ്ങള്‍! 

ഫൈനല്‍ വിജയം  ഷൂട്ടൗട്ടിലായിരുന്നു എന്നത് നേട്ടത്തിന് മങ്ങലേല്‍പ്പിക്കുന്നില്ല. എതിരാളികള്‍ ബംഗാള്‍ ആയിരുന്നു എന്നത് മാറ്റുകൂട്ടുന്നുണ്ടുതാനും. അവരുടെ ഫുട്‌ബോള്‍ തലസ്ഥാനമായ കൊല്‍ക്കത്തയില്‍വച്ചുതന്നെ നേടിയ ജയത്തിനു പിന്നെയും കൊടുക്കണം മാര്‍ക്ക്.   കീഴടക്കാനാവാത്ത മഹാമേരുവായി ബംഗാള്‍ നമുക്കുമുന്നില്‍ തലയുയര്‍ത്തി നിന്നിരുന്ന കാലമുണ്ടായിരുന്നു. അവര്‍ക്കെതിരെ ഒരു ഗോളടിക്കുന്നതുപോലും വലിയ സംഭവമായിരുന്ന കാലം.  ആ പഴയകാലം മനസ്സിലുള്ളവര്‍ക്ക് ഈ വിജയം ഒരുതരം പകപോക്കലിന്റെ  സുഖം നല്‍കും. കളിക്കാര്‍ക്ക് ഈ ജയം നല്‍കുന്ന ആത്മവിശ്വാസവും ചെറുതല്ല.  

അന്നത്തെ സന്തോഷ് ട്രോഫിയല്ല ഇന്നത്തേത് എന്നത് ശരിതന്നെ. വളര്‍ന്നുവരുന്ന യുവനിരയുടെ പോരാട്ടവേദിയാണ് ഇന്ന് സന്തോഷ്‌ട്രോഫി.  വളര്‍ച്ചയെത്തിയ താരങ്ങളുടെ പോരാട്ടവേദിയല്ല അത്.  അതുകൊണ്ടുതന്നെ, ഐഎസ്എല്‍, ഐ ലീഗ് എന്നിവയുടെ നിലവാരം സന്തോഷ് ട്രോഫിക്ക് ഉണ്ടാവുകയുമില്ല. പക്ഷേ, അവിടെയാണ് അതിന്റെ  പ്രസക്തി. നാളെയുടെ താരങ്ങള്‍ വിരിയുന്ന പൂന്തോപ്പാണ് ഇന്ന് ഈ ചാമ്പ്യന്‍ഷിപ്പ്. സൂക്ഷ്മദൃഷ്ടിയോടെ കളിക്കാരെ നിരീക്ഷിക്കേണ്ട വേദി. ആ ചുമതല ഫുട്‌ബോള്‍ സംഘടനയാണ് ഏറ്റെടുക്കേണ്ടത്. ആരാധകര്‍ ആവേശവും വികാരവും കൊള്ളട്ടെ. കളിയെ നിയന്ത്രിക്കുന്നവര്‍ ദീര്‍ഘവീക്ഷണത്തോടെ  കണ്ണു തുറന്ന് നോക്കിക്കാണേണ്ടത് ഭാവിയിലേക്ക് കരുതിവയ്‌ക്കാവുന്ന മികവുള്ള കളിക്കാരെയാണ്. സെലക്ഷന്‍ മത്സരമായിക്കൂടി ഈ ചാമ്പ്യന്‍ഷിപ്പിനെ  കാണണമെന്ന് ചുരുക്കം. 

ആരാധകരുടെ മനസ്സ്  പ്രാദേശിക ചിന്തയ്‌ക്ക് അപ്പുറത്തേക്ക് വളര്‍ന്നിരിക്കുന്നു എന്നതാണ് കേരള ഫുടബോളിന്റെ ഏറ്റവും വലിയ നേട്ടം. നാളെ ഈ കുട്ടികളെ ഐഎസ്എല്ലിലോ ഐ ലീഗിലോ കളിക്കുന്ന മറുനാടന്‍ ക്ലബ്ബ് ടീമുകളില്‍ കണ്ടാലും അവര്‍ അവരെ നെഞ്ചോട് ചേര്‍ക്കും. 

ബംഗാള്‍ ഫുട്‌ബോളിന്റെ പതനത്തിന്റെ ചിത്രം കൂടിയുണ്ട് അവരുടെ ഈ തോല്‍വിയില്‍. ഭൂരിഭാഗവും ആളൊഴിഞ്ഞ ഗാലറികള്‍ക്ക് മുന്നിലായിരുന്നു ഫൈനല്‍ മത്സരം പോലും. അങ്ങനെ ബംഗാളും കൈവിട്ട ഇന്ത്യന്‍ ഫുട്‌ബോളിനെ കേരളം ഇന്നും താലോലിക്കുന്നെങ്കില്‍, ഇന്ത്യയുടെ ഫുട്‌ബോള്‍ തലസ്ഥാനം  ഇനി എവിടെ വേണമെന്ന് കളി ഭരിക്കുന്നവര്‍ കാര്യമായി ചിന്തിക്കേണ്ടിയിരിക്കുന്നു. അവിടെ കേരള ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസക്തിയേറുന്നു. കളിക്കാരെ ചടങ്ങിന് അനുമോദിക്കുന്നിടത്ത് കാര്യങ്ങള്‍ അവസാനിക്കരുത്. ഭാവിയിലെ മികവിലേക്ക്  അവരെ ദിശാബോധം  നല്‍കി നയിക്കണം. അവര്‍ക്കു പിന്നാലെ  പുതുനിരയെ ഒരുക്കിക്കൊണ്ടുവരണം. ഇവരുടെ നേട്ടത്തിലൂടെ  കേരളത്തിന്റെ ഫുട്‌ബോള്‍ പ്രേമവും പാരമ്പര്യവും ആദരിക്കപ്പെടണം. അതായിരിക്കും ഈ ചാമ്പ്യന്മാര്‍ക്കു നല്‍കാവുന്ന ഏറ്റവും മൂല്യമുള്ള സമ്മാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

India

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

Kerala

അന്വേഷണം റിയാസിലേക്കോ?… റിയാസിനെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും; സിപിഎം പ്രതിരോധത്തില്‍

Kerala

മാസപ്പടിക്കേസ്: 20.5 കോടിയുടെ ഹവാല ഇടപാട് ഇ ഡി കണ്ടെത്തി; രേഖകള്‍ കണ്ടെത്തിയത് മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളുടെ വീട്ടിലെ റെയ്ഡില്‍

Hockey

ലോകകപ്പ് ഹോക്കി 2026: ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെ നിലംപരിശാക്കി ഭാരതം

പുതിയ വാര്‍ത്തകള്‍

ശ്രീലങ്കന്‍ പര്യടനം: ഭാരതത്തിന് 165 റണ്‍സ് വിജയം

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

ഇന്ത്യയുടെ ഇലക്ട്രിക് കാറുകള്‍ യൂറോപ്പ് കീഴടക്കുന്നു

വീണ്ടും റഹ്മാനെ തോല്‍പിച്ച് അനിരുദ്ധിന്റെ അല ബൊലേലോ….ജയിലര്‍ 2 ലെ ഗാനവും ഹരം

രവി നായരെ ഗുജറാത്ത് പൊലീസ് പീഢിപ്പിക്കുന്നു എന്ന പ്രതീതി ജനിപ്പിക്കാന്‍ വേണ്ടി മലയാള മാധ്യമത്തില്‍ വന്ന പോസ്റ്റ് (ഇടത്ത്) അദാനി (നടുവില്‍) ജേണലിസ്റ്റ് രവി നായര്‍ (വലത്ത്)

മലയാളി ജേണലിസ്റ്റായ രവി നായരെ എന്തിനാണ് അറസ്റ്റ് ചെയ്തത്?

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.