Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

ഗുരുവായൂരും യേശുദാസും, വിശ്വാസികൾ പ്രതികരിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 29, 2018, 06:22 pm IST
in Special Article

ഗുരുവായൂർ ക്ഷേത്രദർശനത്തിന് കൊതിച്ചിരിക്കുന്ന യേശുദാസിന്റെ പ്രലപനങ്ങൾ എത്തേണ്ടിടത്ത് എത്തുമോ എന്നത് പ്രശ്നഭരിതമാണ്. കാരണം, നമ്മുടെ ബോധമണ്ഡത്തിൽ അടിഞ്ഞുകിടക്കുന്ന യാഥാസ്ഥിതികത്വവും മാമൂലുകളുടെ കഠോരതയും അത്രമാത്രമാണ്.  

കാലമേറെ കഴിഞ്ഞിട്ടും ജീർണ്ണിച്ച ആചാരങ്ങളുടെ ഉരുക്കു കോട്ടയായി തുടരുകയാണ് കേരളത്തിലെ ക്ഷേത്രങ്ങൾ. പൊടിപിടിച്ച പ്രാചീന തന്ത്രസമുച്ചയങ്ങളുടെ അഷ്ടബന്ധത്തിൽനിന്നും പുതിയകാലത്തിന്റെ ഭാവസാന്ദ്രമായ ശിരോധാര പെയ്യുവാൻ മലയാളം കാത്തിരിക്കുന്നത് ആചാരങ്ങളിലെ കാലാനുസൃതമായ മാറ്റത്തെയാണ്. ഇതിന്റെ വ്യക്തമായ സൂചനകൾ യേശുദാസിന്റെ ഭക്തിവിചാരത്തിലൂടെ മുന്നോട്ടുവരുന്നുണ്ട്. ജാതിയുടേയും അനാചാരത്തിന്റെയും കാര്യത്തിൽ ഗുരുവായൂർ ക്ഷേത്രം അത്ര നല്ല സന്ദേശമല്ല നമുക്കു പകർന്നു തരുന്നത്. 

ഗുരുവായൂർ ക്ഷേത്രത്തിലെ ജാതിവിവേചനത്തെ ചോദ്യം ചെയ്ത  വിപ്ളവകാരിയായിരുന്നു, ശ്രീനാരായണഗുരു അവസാനം ശിഷ്യത്വം കൊടുത്ത സ്വാമി ആനന്ദ തീർത്ഥൻ. ഗൗഢസാരസ്വത ബ്രാഹ്മണനായിരുന്നിട്ടുകൂടി ഗുരുവായൂർ ക്ഷേത്രത്തിലെ ക്രൂരമായ മർദനമേൽക്കേണ്ടി വന്ന യോഗിവര്യനായിരുന്നു അദ്ദേഹം. ജാതി വിവേചനത്തിന്റെ പേരിൽ

ഗുരുവായൂർ ക്ഷേത്രത്തിനകത്ത് ഇടത്തിരുത്തിക്കാവ് ഭഗവതിയുടെ ഉത്സവത്തോടനുബന്ധിച്ച് പഞ്ചവാദ്യസംഘാംഗമായ കല്ലൂർ ബാബുവിനെ ഇലത്താളം വായിക്കാൻ അനുവദിക്കാത്തതിന്. കാരണം ബാബു കീഴാള ജാതിക്കാരനായതുകൊണ്ടാണത്രെ! വാർത്ത വിവാദമായപ്പോൾ ദേവസ്വം ബോർഡ് ക്ഷേത്രത്തിനകത്ത് ഇത്തരം ചില അലിഖിതമായ ചിട്ടവട്ടങ്ങളുണ്ടെന്നും ഇവയെ ജാതീയമായ വിവേചനമെന്ന് വ്യാഖ്യാനിക്കേണ്ടതില്ലെന്നും പ്രസ്താവിച്ചു. കൂടുതൽ വിവാദമായപ്പോൾ ക്ഷേത്രത്തിനകത്ത് ഒരു വിവേചനവും നടക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് തിരുത്തി പറഞ്ഞു.ദേവസ്വം ബോർഡിന്റെ ഈ മലക്കം മറിച്ചിലും ക്ഷേത്രത്തിനകത്തെ ജാതിവിവേചനവും ഗുരുവായൂരിനെ സംബന്ധിച്ച് പുതുമയുള്ളതല്ല. 

കീഴാള ജാതിക്കാർ ക്ഷേത്രത്തിൽ പ്രവേശിച്ചാൽ വിഗ്രഹത്തിന്റെ ചൈതന്യം നശിക്കുമെന്ന് പ്രചണ്ഡമായി പ്രചരിക്കപ്പെട്ടു. 1936ലെ ക്ഷേത്രപ്രവേശനത്തിന്റെ മുന്നോടിയായി ക്ഷേത്രനടയിൽ സത്യഗ്രഹം ഇരിക്കാൻ പോവുകയായിരുന്ന ഭടൻമാരെ തലശ്ശേരിയിൽവച്ച് മർദിച്ചത് തീയ്യപ്രമാണിമാരായിരുന്നു. ബ്രാഹ്മണരോ നായൻമാരോ ആയിരുന്നില്ല. കേന്ദ്ര മന്ത്രി വയലാർ രവിയുടെ പേരക്കുട്ടിയുടെ ചോറൂണ് ഗുരുവായൂർ

ക്ഷേത്രത്തിൽ നടത്തിയ വാർത്ത കുപ്രസിദ്ധമാണ്. അന്നും ഇതുപോലെ ചില ഞൊട്ടു ന്യായങ്ങൾ പറഞ്ഞ് ദേവസ്വം ബോർഡ് ന്യായീകരണത്തിന്റെ പാതയിൽ ഉറച്ചു നിന്നു. പുരോഗമനത്തിന്റെ കൺകണ്ട ദൈവങ്ങൾ അർത്ഥഗംഭീരമാം വിധം മൗനം പാലിച്ചു.  ഗുരുവായൂർ ക്ഷേത്രത്തിൽ ബ്രാഹ്മണർക്ക് സർവ്വാധിപത്യമാണ്. ശുകപുരം ഗ്രാമത്തിലും സമീപ പ്രദേശങ്ങളായ അഞ്ച് ഗ്രാമങ്ങളിൽ നിന്നും മാത്രമാണ് തന്ത്രിമാരെ നിയമി

ക്കുന്നത്. ഇതിനപ്പുറം ലോകമില്ലെന്ന ഭാവം. ക്ഷേത്രജീവനക്കാരുടെ അതിക്രമങ്ങൾക്ക് കയ്യും കണക്കുമില്ല. ഗുരുവായൂരിലെ ജീവിനക്കാരുടെ ആട്ടുകേട്ട് മനംമടുത്ത് മഹാനായ അക്കിത്തം കവിതയെഴുതിയപ്പോൾ, ഗുരുവായൂർ ക്ഷേത്രസമിതി കാണിച്ച ക്രൗര്യം, മഹാകവിയെ അവരുടെ മാസികയായ ഭക്തപ്രിയയിലെ പത്രാധിപസമിതിയിൽ നിന്നു പുറത്താക്കിക്കൊണ്ടായിരുന്നു. ദർശനത്തിന് കാത്തുകെട്ടിക്കിടക്കുന്ന ഭക്തരെ അകാരണമായി മർദിക്കുക എന്നത് ഗുരുവായൂർ ക്ഷേത്രജീവനക്കാരുടെ വഴിപാടാണ്. 

സാധാരണക്കാർ മണിക്കൂറുകണക്കിന് വരിനിൽക്കുമ്പോൾ ചൊല്ലും ശുപാർശയുമുള്ളവർക്ക് നിമിഷങ്ങൾക്കകം ദർശനം പ്രസാദം എന്നു വേണ്ട എല്ലാ വഴിപാടുകളും പ്രസാദ ഊട്ടു വരെ  ഇവിടെ നടക്കും. വർഷങ്ങക്ക് മുൻപ് കീഴാളർ അനുഭവിച്ച ദൈന്യതകൾ തിരുവിതാംകൂർ മുഖ്യമന്ത്രിയായിരുന്ന സി.കേശവന്റെ ആത്മകഥയിൽ വിവരിക്കുന്നുണ്ട്. പ്രാകൃതവും യാഥാസ്ഥിതിക വ്യവസ്ഥിതിയുടെ കേദാരവുമായ  ഗുരുവായൂരിൽ എപ്പോൾ നവീനതയുടെ നാമ്പുകൾ ദൃശ്യമാകുന്നുവോ അതേ ക്ഷണം അതിനെ നിശ്ശേഷം നശിപ്പിക്കാൻ ക്ഷേത്ര ഭാരവാഹികൾ കച്ചകെട്ടിയിറങ്ങും. മുക്കാൽ നൂറ്റാണ്ടു മുൻപ് ഗുരുവായൂർ ക്ഷേത്രത്തിൽ കേളപ്പജിയുടെ നേതൃത്വത്തിൽ അവർണ്ണർക്ക് ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന ആവശ്യവുമായി നടത്തിയ സത്യഗ്രഹം ഓർമിക്കുക. അന്ന് നേതൃനിരയിലെ സത്യഗ്രഹികൾ അനുഭവിച്ച മർദനങ്ങളുടേയും ത്യാഗങ്ങളുടേയും കഥ അവർണ്ണനീയമാണ്. 

ഞെരളത്ത് രാമപ്പൊതുവാളിന്റെ മകൻ ഹരിഗോവിന്ദന് ഗുരുവായൂർ ക്ഷേത്രസന്നിധിയിൽ സോപാനസംഗീതം ആലപിക്കാൻ അനുമതിയില്ലാത്തത്  ജാതി പ്രശ്നം തന്നെ. പരാതികൾക്കുള്ള ദേവസ്വം ബോർഡിന്റെ സ്ഥിര മറുപടി ആചാരങ്ങളിൽ അവസാന വാക്ക് തന്ത്രിയുടേതാെന്നാണ്. ആയിക്കോട്ടെ. പക്ഷെ ഒന്നോർക്കണം, തന്ത്രിമാരും ജീവിക്കുന്നത് പൊതുസമൂഹത്തിലാണെന്നത്. പഴയകാലത്തെ ‘ഞാനും എന്റെ തേവരും’ എന്ന കാലാവസ്ഥയിൽനിന്നും മാറ്റത്തിന്റെ വിർച്വൽ യുഗത്തിലാണ് നാം ജീവിക്കുന്നതെന്നു മറന്നുപോകരുത്.

ചുരിദാർ ധരിച്ചു ഗുരുവായൂർ അമ്പലത്തിൽ കയറാമോ എന്ന വിഷയത്തെ അതിലളിതമായി പരിഹരിച്ചവരുംകൂടിയാണ് അവിടുത്തെ തന്ത്രിമാർ എന്നത് വിസമരിക്കുന്നില്ല. അത്രയും ഉൽപതിഷ്ണുത്വം കാണിച്ച അവരുടെ കൈയിലാണ് ഇനിയുള്ള കാലവും ഗുരുവായൂരിന്റെ ജാതകം. അതിലെ പുഴുക്കുത്തുകൾ മാറും എന്നുതന്നെ നമുക്കു പ്രിതീക്ഷിക്കാം. പ്രതീക്ഷകളാണല്ലോ ജീവിതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

India

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

India

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

Kerala

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

India

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

പുതിയ വാര്‍ത്തകള്‍

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

ഷിംല കരാര്‍ ഇന്ത്യയെ വില്‍ക്കലാണ് എന്ന് ഇന്ദിരാഗാന്ധിയുടെ മുഖത്ത് നോക്കി പറഞ്ഞ മനേക്ഷാ….1971ലെ യുദ്ധം ജയിപ്പിച്ച മനേക്ഷായ്‌ക്ക് പിന്നീട് അവഗണന

ഇന്ത്യയെയും ഇന്ത്യക്കാരെയും മോശമായി ചിത്രീകരിക്കാൻ ശ്രമിച്ചു ; ബംഗ്ലാദേശിയെ കൊണ്ട് മാപ്പ് പറയിച്ച് ഇന്ത്യൻ യുവതികൾ

അറിയിച്ചു; അത്രമാത്രം, ഇറാനെതിരായ ആക്രമണത്തിന് ട്രംപിന്റെ അനുവാദമൊന്നും തേടിയിട്ടില്ലെന്ന് നെതന്യാഹു

യുദ്ധം മതിയാക്കണമെന്ന് യുഎസ് കോണ്‍ഗ്രസ്, പ്രമേയം അംഗീകരിച്ചത് അനവസരത്തിലെന്ന് ട്രംപ്

മോദി സര്‍ക്കാര‍് സൈനികരെ നെഞ്ചേറ്റു, അതാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍….കോണ്‍ഗ്രസ് സര്‍ക്കാര്‍ 1971ലെ യുദ്ധം ജയിപ്പിച്ച മനേക് ഷായെ വരെ തഴഞ്ഞു ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.