Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇത് ‘ഗുളിക രാജോ’ ഗുളിക കാലമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2018, 02:42 am IST
in Vicharam

വാര്‍ത്തകളില്‍ നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത് ആരോഗ്യവകുപ്പിന്റെ പ്രധാന പണി ഗുളിക വിതരണമാണെന്നാണ്. മറ്റൊരു പ്രധാന പണി പ്രതിരോധമരുന്നു വിതരണവും പ്രതിരോധ കുത്തിവയ്‌പും. എത്രയോ ദശാബ്ദങ്ങളായി ഈ പരിപാടി തുടരുന്നു. എന്നിട്ടും ഒട്ടുമിക്ക മാധ്യമങ്ങളും കേരളത്തെ രോഗികളുടെയും രോഗങ്ങളുടെയും സ്വന്തം നാടായിട്ടാണ് വിശേഷിപ്പിക്കുന്നത്.

‘രോഗാതുരത’യുടെ കാര്യത്തിലും കേരളം ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ചു വളരെ മുന്നിലാണ്. ഭാരത ജനസംഖ്യയുടെ ഏകദേശം മൂന്നു ശതമാനം മാത്രമാണ് മലയാളികള്‍. പക്ഷേ രാജ്യത്തു വിറ്റഴിയുന്ന രാസഔഷധങ്ങളുടെ (ഇംഗ്ലീഷ് മരുന്നുകള്‍) പതിനഞ്ചു ശതമാനത്തിലേറെ കഴിക്കുന്നത് മലയാളികള്‍! ബീഹാര്‍, ഒഡീഷ, ഛത്തീസ്ഗഢ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗി-ഡോക്ടര്‍ അനുപാതത്തിലും ആശുപത്രികളുടെ എണ്ണത്തിലുമൊക്കെ കേരളം അസൂയാവഹമാംവണ്ണം മുന്നിട്ടുനില്‍ക്കുന്നു. എന്നിട്ടും രോഗാതുരത മേല്‍പ്പറഞ്ഞ സംസ്ഥാനങ്ങളേക്കാള്‍ വളരെക്കൂടിയ നിരക്കിലാണിവിടെ. രോഗം വരാതിരിക്കാനുള്ള പ്രതിരോധ സംവിധാനങ്ങള്‍ വന്‍ പ്രചാരണം നല്‍കി നടപ്പാക്കിയിട്ടും ഇല്ലായ്‌മ ചെയ്തു എന്നവകാശപ്പെടുന്ന പല മഹാമാരികളും തിരിച്ചുവരുന്നു.

ക്ഷയരോഗം വരാതിരിക്കാന്‍ ബിസിജി കുത്തിവയ്‌പ്പ് തുടങ്ങിയിട്ട് പത്തെഴുപതു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇന്നുമത് തുടരുന്നു. പക്ഷേ ക്ഷയരോഗം ഭീതി ജനകമാംവിധം വര്‍ധിച്ചുവരുന്നു. മുപ്പതുലക്ഷത്തോളം പേര്‍ക്ക് വര്‍ഷംതോറും ക്ഷയരോഗം പിടിപെടുന്നു. അഞ്ചുലക്ഷത്തില്‍ താഴെപേര്‍ മരിക്കുന്നു, ഭാരതത്തില്‍ മാത്രം. ഇതുവരെ കണ്ടെത്തിയിട്ടുള്ള മരുന്നുകളെയൊക്കെ പരാജയപ്പെടുത്തി ക്ഷയരോഗം മുന്നേറുന്നു. മള്‍ട്ടിഡ്രഗ് റസിഡന്റ് ടിബി ആധുനിക വൈദ്യ ശാസ്ത്രത്തിനു വെല്ലുവിളിയായി വികസ്വര രാജ്യങ്ങളില്‍ ഭീഷണിമുഴക്കുന്നു. ലോകാരോഗ്യ സംഘടന റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. പ്രതിരോധ മരുന്നു നല്‍കി പോളിയോ നിയന്ത്രിക്കാനാകുമെന്ന് പറയുന്നവര്‍ പ്രതിരോധമരുന്നു നല്‍കിയിട്ടും ടിബി നിയന്ത്രിക്കാനാകാത്തതെന്തെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതല്ലേ?

മന്തു വരാതിരിക്കാന്‍ ഹെട്രസാന്‍ (ഡിഇസി) ഗുളിക നല്‍കി സാമൂഹ്യ ചികിത്സ. വിളര്‍ച്ച മാറ്റാന്‍ അയണ്‍ ഗുളിക, ആരോഗ്യത്തിന് വിറ്റമിന്‍ ഗുളിക, വിരകളെ ഇല്ലാതാക്കാന്‍ വിരഗുളിക (അല്‍ബെന്റസോള്‍) എന്നിങ്ങനെ മാസങ്ങളിടവിട്ട് കോടിക്കണക്കിന് ഗുളികകളാണ് പിഞ്ചുകുട്ടികള്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും നല്‍കുന്നത്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും അയണ്‍ഫോലിക് ആസിഡ് ഗുളികകളും പ്രായഭേദമെന്യേ എല്ലാവര്‍ക്കും മന്തുമരുന്നും. സെലിബ്രിറ്റികളെക്കൊണ്ട് ആഹ്വാനം ചെയ്യിപ്പിച്ചും വന്‍പരസ്യങ്ങള്‍ നല്‍കിയും നിരന്തരം ആബാലവൃദ്ധം ജനങ്ങളെയും സാമൂഹ്യചികിത്സയ്‌ക്കു വിധേയരാക്കിയിട്ടും കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല.

മേല്‍പ്പറഞ്ഞ പരിപാടികള്‍ കൂടാതെ ആദിവാസികള്‍ക്ക് പോഷകാഹാരവും ആരോഗ്യ പരിരക്ഷയും സംയോജിത ശിശുവികസന പദ്ധതിപ്രകാരം പഴുതുകള്‍ അടച്ചാണ് നടപ്പാക്കുന്നത്. അതിനായി ട്രൈബല്‍ വികസന വകുപ്പും ആരോഗ്യവകുപ്പും സാമൂഹ്യനീതിവകുപ്പും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പക്ഷേ ആദിവാസികള്‍ക്കിടയില്‍ നവജാത ശിശുമരണം ഒരു തുടര്‍ക്കഥയാണിന്നും. കടുത്ത പോഷകാഹാരക്കുറവ്, വിളര്‍ച്ച, അരിവാള്‍ രോഗം, വന്ധ്യത തുടങ്ങി ആദിവാസികള്‍ വിവിധരോഗങ്ങളുടെ പിടിയിലാണ് ഈ നിലയ്‌ക്ക് പോയാല്‍ ആദിവാസികളുടെ വംശംതന്നെ അന്യംനിന്നുപോകും എന്നു ഭയപ്പെടേണ്ടിയിരിക്കുന്നു.

ആരോഗ്യവകുപ്പ് വഴി നല്‍കുന്ന എല്ലാംതന്നെ രാസ ഔഷധങ്ങളാണ്, വാക്‌സിനുകളായാലും ഗുളികകളായാലും. ഒന്നിലേറെ ദോഷഫലങ്ങളില്ലാത്ത ഒരു രാസൗഷധവും ഉണ്ടെന്നു തോന്നുന്നില്ല. ആരോഗ്യവകുപ്പു നല്‍കുന്ന പല മരുന്നുകളും മാരകപാര്‍ശ്വഫലങ്ങള്‍ കണ്ടെത്തുന്നതിനാല്‍ പത്തോപതിനഞ്ചോ വര്‍ഷങ്ങള്‍ കഴിഞ്ഞ് നിരോധിക്കാറുണ്ട്. കഴിഞ്ഞ വര്‍ഷം 343 കോമ്പിനേഷന്‍ ഡ്രഗ്‌സ് നിരോധിച്ചു. ഈ വര്‍ഷം ആദ്യം ആറായിരം മരുന്നുകള്‍ നിരോധിച്ചതായി ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഈ സാഹചര്യത്തില്‍ ‘ആയുഷ്’ വകുപ്പിന് കീഴിലുള്ള ചികിത്സാ രീതികള്‍ക്ക് പ്രസക്തി ഏറുന്നു. ആയുര്‍വേദം, ഹോമിയോ, സിദ്ധ, യുനാനി,  നാച്വറോപ്പതി, പാരമ്പര്യ വൈദ്യം തുടങ്ങി സഹസ്രാബ്ദങ്ങളായി മനുഷ്യരുടെ ആരോഗ്യം സംരക്ഷിച്ചു പോന്ന ചികിത്സാ രീതികള്‍ക്ക് വിരഗുളികകള്‍ക്കും അയണ്‍ ഗുളികകള്‍ക്കും വിറ്റാമിന്‍ ഗുളികകള്‍ക്കും പകരം ഒന്നും നിര്‍ദ്ദേശിക്കാനില്ലേ? പോഷകാഹാരക്കുറവിനും വിളര്‍ച്ചയ്‌ക്കും രോഗപ്രതിരോധ ശേഷി നിലനിര്‍ത്താനും ‘ആയുഷ്’ വിദഗ്‌ദ്ധര്‍ക്ക് ജനങ്ങള്‍ക്ക് നല്‍കാന്‍ നിര്‍ദ്ദേശങ്ങള്‍ ഒന്നുമില്ലേ? രാസ ഔഷധങ്ങളില്‍ താല്‍പര്യമില്ലാത്ത എത്രയോ ആളുകളും കുടുംബങ്ങളും കേരളത്തിലുണ്ട്.  അത്തരക്കാര്‍ക്കുവേണ്ടിയെങ്കിലും ആയുഷ് വകുപ്പ് സ്‌കൂളുകള്‍ വഴിയും അങ്കണവാടികള്‍ വഴിയും നിര്‍ദ്ദേശങ്ങള്‍ നല്‍കണം.

ആയുഷ് വകുപ്പിന് കീഴിലുള്ള ആയിരക്കണക്കിനു ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും എന്തുകൊണ്ടാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഴിയും അങ്കണവാടികള്‍ വഴിയും അവരുടേതായ ‘റെമഡികള്‍’ നിര്‍ദ്ദേശിക്കാത്തത്? കളക്ടര്‍മാരും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും എന്തുകൊണ്ടാണ് ‘ആയുഷ്’ വകുപ്പ് ഡോക്ടര്‍മാരെ അകറ്റിനിര്‍ത്തുന്നത്? ജീവിതശൈലീ രോഗങ്ങളും ഭക്ഷണശൈലീരോഗങ്ങളും വര്‍ധിച്ചുവരുന്ന ഇക്കാലത്ത് ആ വക കാര്യങ്ങളില്‍ ഏറ്റവും ആധികാരികവും ശാസ്ത്രീയവുമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആരോഗ്യവകുപ്പിനേക്കാള്‍ എന്തുകൊണ്ടും മുന്നില്‍ നില്‍ക്കുക ആയുഷ് വകുപ്പ് തന്നെ. പക്ഷേ സര്‍ക്കാരും സെലിബ്രിറ്റികളും മാധ്യമങ്ങളും അലോപ്പതി രീതികള്‍ പ്രചരിപ്പിക്കാനാണ് താല്‍പ്പര്യപ്പെടുന്നത്. ഈ സ്ഥിതിവിശേഷം മാറ്റാന്‍ ആയുഷ് വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രമം നടത്തുന്നതായും കാണുന്നില്ല.

പല രോഗങ്ങള്‍ക്കും ജീവിതകാലം മുഴുവന്‍ മരുന്നു കഴിക്കാനാണ് അലോപ്പതി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നത്. മരിക്കുന്നതുവരെ മരുന്നു കഴിക്കുന്ന ദുരവസ്ഥയില്‍ നിന്ന് മനുഷ്യരെ രക്ഷിക്കാന്‍ ആയുഷ് വിദഗ്‌ദ്ധര്‍ക്ക് കഴിയേണ്ടതാണ്.

അലോപ്പതിയില്‍ വന്ധ്യതാ നിവാരണത്തിന് ലക്ഷങ്ങളാണ് ചെലവ്. വന്ധ്യതാ നിവാരണം സാധ്യമാണ് ഹോമിയോപ്പതിയിലൂടെ. കണ്ണൂര്‍ ജില്ലാ ഹോമിയോ ആശുപത്രി ഇക്കാര്യം സംശയരഹിതമായി തെളിയിച്ചുകൊണ്ടിരിക്കുന്നു. എന്നിട്ടും ഈ നേട്ടം ജനങ്ങളെ അറിയിക്കാന്‍ ഒരു സെലിബ്രിറ്റിയേയും സര്‍ക്കാര്‍ നിയോഗിക്കുന്നില്ല. ഗുളിക വിതരണത്തിനു നല്‍കുന്ന പബ്ലിസിറ്റിയുടെ ഒരംശംപോലും ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ സര്‍ക്കാര്‍ തുനിയുന്നില്ല. മരുന്നുമാഫിയയെ തൃപ്തിപ്പെടുത്താനുള്ള മത്സരത്തിലാണ് ആരോഗ്യവകുപ്പും മാധ്യമങ്ങളും. ചെലവുകുറഞ്ഞ ചികിത്സ പ്രചരിപ്പിക്കാന്‍, ബദല്‍ നിര്‍ദ്ദേശങ്ങള്‍ ജനങ്ങള്‍ക്കുനല്‍കാന്‍ ആയുഷ് വകുപ്പ് മുന്നോട്ട് വരേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേന്ദ്രത്തിലേതുപോലെ കേരളത്തിലും ആയുഷിന് പ്രത്യേക മന്ത്രിയും മന്ത്രാലയവും രൂപീകരിക്കുകയും ബജറ്റ് വിഹിതത്തിന്റെ സിംഹഭാഗവും അലോപ്പതിക്കു നീക്കിവയ്‌ക്കുന്ന പതിവ് അവസാനിപ്പിക്കുകയും വേണം.

അലോപ്പതി ചികിത്സ ഇക്കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കിടെ ആറരക്കോടി ഭാരതീയരെ പാപ്പരാക്കിയെന്ന് കേന്ദ്ര സര്‍ക്കാരിന്റെ നാഷണല്‍ സാമ്പിള്‍സര്‍വ്വേ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ചികിത്സാ ചെലവു മൂലം കോടിക്കണക്കിനാളുകള്‍ ദാരിദ്ര്യരേഖയ്‌ക്ക് താഴെപ്പോകാതിരിക്കാന്‍ ആയുഷ് വകുപ്പിന് അതര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുക മാത്രമാണ് പോംവഴി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ ഇക്കാര്യത്തില്‍ ആവശ്യമായ സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രത്യാശിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

Kerala

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

Kerala

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

Kerala

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.