Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

തട്ടിക്കൂട്ട് സംഘങ്ങള്‍ കൊണ്ടുപോയത് കോടികള്‍ സഹകരണ ബാങ്കുകളുടെ കിട്ടാക്കടം പെരുകി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2018, 02:00 am IST
in Kottayam

കെ.വി. ഹരിദാസ്

കോട്ടയം: സഹകരണമേഖലയില്‍ പെരുകുന്ന കിട്ടാക്കടം സംഘങ്ങളുടെ നിലനില്‍പിന് ഭീഷണിയാകുന്നു. ഭരണസ്വാധീനത്തിന്റെ പുറത്ത് അനുവദിക്കുന്ന വായ്‌പകള്‍ തിരിച്ചടയ്‌ക്കാതെ വരുന്നതാണ് സംഘങ്ങളെ തകര്‍ക്കുന്നത്. 

തിരിച്ചടവ് ശേഷി പരിശോധിക്കാതെ വായ്‌പകള്‍ അനുവദിക്കരുതെന്ന് സഹകരണ ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ മുന്നറിയിപ്പ് നല്‍കാറുണ്ട്.എന്നാല്‍ ഭരണസ്വാധീനത്തില്‍ ഇതെല്ലാം കീഴ്‌മേല്‍ മറിയും. വായ്‌പകള്‍ കിട്ടാക്കടമാകുന്നതോടെ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികള്‍ കൂടും. ഇത് സഹകരണമേഖലയ്‌ക്ക് കനത്ത ആഘാതമാണ് ഉണ്ടാക്കുന്നത്. 

തട്ടിക്കുട്ടു സംഘങ്ങള്‍ രൂപീകരിച്ച് സര്‍ക്കാരിനെയും സഹകരണ മേഖലയേയും നിക്ഷേപകരെയും കബളിപ്പിക്കുന്ന സംഭവങ്ങളും വ്യാപകമാണ്. സഹകാരികള്‍ മോഹന വാഗ്ദാനങ്ങളില്‍ മയങ്ങിയാണ്  തട്ടിപ്പിന് ഇരയാകുന്നത്. ഇത്തരം തട്ടിക്കുട്ടു സംഘങ്ങളില്‍ നിക്ഷേപം നടത്തിയ സഹകരണ ബാങ്കുകളും സംഘങ്ങളും കോടികളുടെ നഷ്ടമാണ് വരുത്തിയത്. . വലിയ വാഗ്ദാനങ്ങള്‍ നല്‍കി രംഗത്തു വന്ന പാലാഴി ടയര്‍ വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങി. കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കിയ ഈ തട്ടിക്കുട്ട് സംഘം പല സഹകരണ ബാങ്കുകളില്‍ നിന്നും നിക്ഷേപം സ്വീകരിച്ചു. 

പാലാ മാര്‍ക്കറ്റിങ് സൊസൈറ്റി, മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി ആന്‍ഡ് പ്രോസസിംങ് കോപ്പറേറ്റീസ് എന്നി സംഘങ്ങള്‍ക്കെതിരെയും ആരോപണമുണ്ട്. ജില്ലയില്‍ നൂറുകണക്കിന് മാര്‍ക്കറ്റിങ് സൊസൈറ്റികള്‍ നിക്ഷേപകരുടെ പണം തിരികെ നല്‍കിയിട്ടില്ല. കൂടാതെ പാഡി സൊസൈറ്റി, പൈനാപ്പിള്‍ സൊസൈറ്റി, കോക്കനട്ട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി എന്നിങ്ങനെ കടലാസ് സംഘങ്ങള്‍ നിരവധിയാണ്. ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ നേതൃത്വം നല്‍കുന്ന സ്പിന്നിംങ് മില്ലുകള്‍ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്തതാണ്. വായ്‌പയായും ഗ്രാന്റായും കമ്പനിക്കാവശ്യമായ മെഷ്യനറി വാങ്ങുന്നതിലും വിഹിതം കൈപ്പറ്റുന്നതായി ആരോപണം ഉയരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് വേതനം പോലും നല്‍കാറില്ല. 

സിപിഎമ്മിന്റെ നേതൃത്വത്തില്‍ പാമ്പാടിയില്‍ പ്രവര്‍ത്തിക്കുന്ന റബ്‌കോ സഹകരണ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് കോടികളാണ്. ജില്ലാ സഹകരണ ബാങ്കില്‍ നിന്നും എടുത്ത വായ്‌പയായ എട്ടു കോടിയും അതിന്റെ പലിശയും തിരിച്ചടച്ചിട്ടില്ല. ജില്ലയിലെ ഒരു പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന് സഹകരണ ബാങ്ക് നല്‍കിയ കോടികളുടെ വായ്‌പ തിരിച്ചടക്കാത്ത സംഭവം വിവാദമായിരുന്നു. 

അതില്‍ സിപിഎം നേതാക്കളുടെ പങ്ക് പാര്‍ട്ടിയില്‍ വലിയ ചര്‍ച്ചക്ക് കാരണമായി. സാധാരണക്കാര്‍ എടുക്കുന്ന വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ ജപ്തി നടപടികളുമായി വരുന്ന സഹകരണ ബാങ്കുകള്‍ ഉന്നതന്മാര്‍ക്കെതിരെ നടപടിക്ക് മടിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

Kerala

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

Kerala

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

India

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

പുതിയ വാര്‍ത്തകള്‍

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

എന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുന്നു , എന്നെ എല്ലാവര്‍ക്കും പേടിയാണ് : സ്വയം മൈക്ക് ഓഫാക്കിയ ശേഷം സഭയിൽ രാഹുലിന്റെ പ്രഹസനം

ഇത്രയും വലിയ അഴിമതിക്കാരനെയാണോ വലിയ പദവികളില്‍ ഇരുത്തുന്നതെന്ന് ഹൈക്കോടതി, പരാമര്‍ശം കശുവണ്ടി അഴിമതിക്കേസിലെ പ്രതി രതീഷിനെതിരെ

കശ്മീരിലേക്ക് വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്ന സോനം വാങ്ചുക് മോദി ഉദ്ഘാടനം ചെയ്ത കശ്മീരിലേക്കുള്ള വന്ദേഭാരത് യാത്രയേയും ചെനാബ് പാലത്തേയും പുകഴ്ത്തുന്നു (ഇടത്ത്) ചെനാബ് പാലം (നടുവില്‍) വന്ദേഭാരത് ട്രെയിന്‍ (വലത്ത്)

നിരാഹാരം കഴിഞ്ഞ് മടങ്ങുമ്പോള്‍ മോദി കശ്മീരിനായി കൊണ്ടുവന്ന ചെനാബ് പാലത്തേയും വന്ദേഭാരത് ട്രെയിനിനെയും അഭിനന്ദിച്ച് സോനം വാങ്ചുക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.