Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

അനാമികക്കും അവന്തികക്കും വേണം സുമനസ്സുകളുടെ കൈത്താങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 4, 2018, 07:25 pm IST
in Kannur

മയ്യഴി: പാറിപ്പറന്ന് നടക്കേണ്ട പ്രായത്തില്‍ അരയ്‌ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട രണ്ട് പെണ്‍കുട്ടികള്‍ വീട്ടുകാരിലും നാട്ടുകാരിലും നൊമ്പരമാവുന്നു. പന്തക്കലിലെ കുളമുള്ളതില്‍ താഴെക്കുനിയില്‍ ബിജുവിന്റേയും കെ.കെ.ബിന്ദുവിന്റേയും മക്കളായ അനാമികക്കും അവന്തികക്കുമാണ് ഈ ദുര്‍ഗതി. 

പേശികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമായ മസ്‌ക്കുലര്‍ ഡിസ് ട്രോഫി വിത്ത് ടെലിത്തോണ്‍ ആണ് ഈ കുരുന്നുകളുടെ ജീവിതത്തില്‍ ഓര്‍ക്കാപ്പുറത്ത് കരിനിഴല്‍ വീഴ്‌ത്തിയത്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതുള്‍പ്പെടെ ഏതാവശ്യങ്ങള്‍ക്കും പരസഹായം വേണമെന്നിരിക്കെ, മാതാപിതാക്കള്‍ പൂര്‍ണ്ണ സമയവും ഇവര്‍ക്കൊപ്പമുണ്ടാകണം. ബിന്ദുവിന് വീട്ടുജോലി ചെയ്യാന്‍ പോലും സമയം കിട്ടാത്ത അവസ്ഥയിലുമാണ്. അനാമിക (11) മൂലക്കടവ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയും അവന്തിക (10)പന്തക്കല്‍ ഗവ: എല്‍പി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമാണ്.

പഠിക്കാന്‍ മിടുക്കികളാണ് ഇരുവരും. ഇളയ കുട്ടിയായ അവന്തിക നൃത്ത പരിശീലന ക്ലാസ്സില്‍ തുടര്‍ച്ചയായി കാലിടറി വീഴുന്നത് രോഗലക്ഷണമാണെന്ന സംശയത്തില്‍ അധ്യാപിക രക്ഷിതാക്കളെ വിവരമറിയിക്കുകയായിരുന്നു. തലശ്ശേരി ഗവ: ജനറല്‍ ആശുപത്രിയിലെ എല്ല് രോഗവിദഗ്ധന്‍ ഡോ: ബിജുമോനാണ് പേശികളെ ബാധിക്കുന്ന അപൂര്‍വ്വ രോഗമാണെന്ന് കണ്ടെത്തിയത്. ഇതിനിടയില്‍ മൂത്തമകളിലും ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജിലെ ന്യൂറോളജി വിഭാഗം പ്രൊഫസര്‍ ഗോപിനാഥന്‍ പരിശോധനക്കൊടുവില്‍ രോഗം സ്ഥിരീകരിച്ചു. നിലവില്‍ ഈ രോഗത്തിന് മരുന്നില്ലെന്ന യാഥാര്‍ത്ഥ്യം അപ്പോഴാണ് മനസ്സിലാകുന്നത്. ഈ അസുഖകാരണങ്ങള്‍ സംബന്ധിച്ച ഗവേഷണം പൂര്‍ത്തിയായില്ലെന്നതിനാല്‍ താല്‍ക്കാലികമായ ചികിത്സ മാത്രമേ ലഭിക്കുന്നുള്ളു. 

ഒന്നര മാസം കിടത്തിച്ചികിത്സിച്ചു. മക്കളെ രോഗത്തില്‍ നിന്ന് മോചിപ്പിക്കാനുള്ള നെട്ടോട്ടമായി പിന്നീട്. മണിപ്പാല്‍ മെഡിക്കല്‍ കോളജിലെ ന്യൂറോളജിസ്റ്റ് നളിനി രാസക്കരാനന്ദിന്റെ ചികിത്സയിലായി പിന്നീടുള്ള രണ്ട് മാസം. ലക്ഷങ്ങള്‍ ചെലവഴിച്ചതല്ലാതെ കാര്യമായ മാറ്റങ്ങളില്ലെന്ന് വന്നപ്പോള്‍ പാലക്കാട് മണ്ണാര്‍ക്കാട് പ്രകൃതിചികിത്സകന്‍ മാത്യൂസ് വൈദ്യരുടെ മുന്നിലെത്തി. ഒന്നര വര്‍ഷം അവിടെ വാടകവീടെടുത്ത് താമസിച്ച് ചികിത്സ തുടര്‍ന്നു. ഫലം കാണാഞ്ഞതിനെ തുടര്‍ന്ന് കോഴിക്കോട് ബേബി മെമ്മോറിയലിലും ബാംഗഌര്‍ നിംഹാന്‍സിലും തുടര്‍ ചികിത്സ നടത്തി. ആശ്വാസത്തിനായി ആയുര്‍വേദ മരുന്നും ഫിസിയോ തെറാപ്പിയും മാത്രമാണ് പോംവഴിയെന്ന് നിര്‍ദ്ദേശിച്ചപ്പോള്‍ പിന്നീട് ആ വഴിക്കായി ചികിത്സ. പിന്നീട് വീട്ടിലെത്തി ചികിത്സ തുടര്‍ന്നു. 

ഇതിനിടയില്‍ തിരുനല്‍വേലിയിലെ മയോപ്പതി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മസ്‌ക്കുലര്‍ സിസ്‌ട്രോഫി ആന്റ് റിസര്‍ച്ച് സെന്ററിനെപ്പറ്റി കേട്ടതോടെ പ്രസ്തുത സ്ഥാപനത്തിലെ പാരമ്പര്യ വൈദ്യന്‍ ഡോ: രാമസ്വാമിയുടെ ചികിത്സയിലാണ് കുട്ടികളിപ്പോള്‍. മുപ്പത്തിയഞ്ചായിരം രൂപ ചിലവില്‍ വാങ്ങിയ യന്ത്രം ഉപയോഗിച്ചുള്ള ഫിസിയോ തെറാപ്പിയാണ് പ്രധാനമായും നടക്കുന്നത്. എട്ട് മാസത്തോളമായി ആശുപത്രിയില്‍ കിടത്തിച്ചികിത്സ തുടരുകയാണ്. കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട് നാട്ടിലെത്തിയതൊഴിച്ചാല്‍, ബിജുവും ബിന്ദുവും ആശുപത്രിവാസം തുടരുകയാണ്. മക്കളുടെ നിലവിലുള്ള ശാരീരികാവസ്ഥ നിലനിര്‍ത്താനല്ലാതെ ഇപ്പോഴത്തെ ചികിത്സക്കും മുന്നോട്ട് പോകാനാവുന്നില്ല. മാത്രമല്ല, ഇത് ശരീരത്തെയാകെ ബാധിക്കാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോള്‍ മാതാപിതാക്കളുടെ മനസ്സും ശരീരവും തളരുകയാണ്. ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും ഉദാരമനസ്‌കതയിലാണ് ഇത്രയും കാലം പിടിച്ചു നിന്നത്. 

നിര്‍ധനകുടുംബത്തിന് ഇതിനകം പതിനഞ്ച് ലക്ഷം രൂപ ചെലവഴിക്കേണ്ടി വന്നുകുഞ്ഞുമക്കളുടെ രോഗവിമുക്തി മരീചികയായി നിലനില്‍ക്കുമ്പോഴും തുടര്‍ചികിത്സക്കുള്ള പണത്തെക്കുറിച്ചാലോചിക്കുമ്പോള്‍, തോരാത്ത കണ്ണീര്‍ മാത്രമേ കൂട്ടിനുള്ളു. 

രോഗാവസ്ഥയിലും അനാമികയും അവന്തികയും പാഠ പുസ്തകങ്ങള്‍ വായിച്ചും മാതാപിതാക്കളുടെ ട്യൂഷനും കൊണ്ട് മാത്രം കഴിഞ്ഞ ക്ലാസ്സുകളൊക്കെ നല്ല നിലവാരത്തില്‍ ജയിച്ചു കയറി. എന്ത് ത്യാഗം സഹിച്ചും മക്കളെ പഴയ നിലയിലേക്ക് മടക്കിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ചിരിക്കുകയാണെങ്കിലും ഭാരിച്ച ചികിത്സാ ചിലവിനെക്കുറിച്ചാലോചിക്കുമ്പോള്‍ ഇരുവരും തളര്‍ന്ന് പോവുകയാണ്. മരുന്നും മറ്റ് ചികിത്സാച്ചെലവുകളുമടക്കം മാസം അമ്പതിനായിരത്തില്‍പരം രൂപയുടെ ചെലവാണുള്ളത്. ഡോ: വി.രാമചന്ദ്രന്‍ എംഎല്‍എ വ്യക്തിപരമായും മറ്റും സഹായിച്ചിരുന്നു. ഒപ്പം പള്ളൂരിലെ കാരുണ്യ പാലിയേറ്റീവ് ക്ലിനിക്കിന്റെയും സഹായങ്ങളും ലഭിച്ചിരുന്നു. തങ്ങളുടെ പിഞ്ചു മക്കളുടെ രക്ഷക്കായി ആരെങ്കിലുമെത്താതിരിക്കില്ലെന്ന പ്രതീക്ഷയിലാണ് ബിജുവും ബിന്ദുവും. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഡിവാളയില്‍ മലയാളി യുവാക്കളെ ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ തട്ടി

India

‘ഹിന്ദുക്കളെ ഭിന്നിപ്പിക്കാൻ നമുക്ക് മറ്റൊരു വഴി കണ്ടെത്തേണ്ടിവരും’ : ഹിന്ദു വിഭജനം ലക്ഷ്യമിട്ട് മുസ്ലീം വ്യക്തിനിയമ ബോർഡ് വക്താവ് സജ്ജാദ് നൊമാനി

Business

ബെംഗളൂരുവിലെ റെസ്റ്റോറന്‍റില്‍ നിന്നും മൈക്രോഗ്രീന്‍ കഴിച്ചു, പിന്നെ അജയ് ഗോപിനാഥിന്റെ ജീവിതം മാറി മറിഞ്ഞു, ഇന്ന് ലക്ഷങ്ങള്‍ സമ്പാദിക്കുന്നു

India

ആനന്ദ് അക്രമത്തെ ചെറുത്തപ്പോൾ, നസീർ, നിർഹൗ, ജഗം എന്നിവർ വളഞ്ഞിട്ട് മർദിച്ചു ; വാളുകൊണ്ട് ആക്രമിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തി

Business

സ്വന്തം വീട്ടില്‍ നിന്നുള്ള സംരംഭവുമായി മാസം 50,000 രൂപയുണ്ടാക്കുന്ന മിതേഷ്

പുതിയ വാര്‍ത്തകള്‍

മധ്യസ്ഥശ്രമങ്ങളുടെ പേരിൽ തിളങ്ങാനിരുന്ന പാകിസ്ഥാനെ തള്ളി ട്രമ്പ് ; കരാർ ഒപ്പിടാൻ പോലും ക്ഷണിച്ചില്ല ; അമേരിക്ക എന്നും ഇന്ത്യയ്‌ക്കൊപ്പമാണെന്നും ട്രമ്പ്

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

പരീക്ഷാ കേന്ദ്രങ്ങളില്‍ സ്ഥാപിച്ച സിസിടിവി ക്യാമറകള്‍ (ഇടത്ത്) കുട്ടികളെ കര്‍ശന പരിശോധനയ്ക്ക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ പരിശോധനിക്കുന്നു (വലത്ത്)

നീറ്റ് പുനപരീക്ഷയ്‌ക്ക് മുന്നോടിയായി ജൂണ്‍ 20 ശനിയാഴ്ച എന്‍ടിഎ രാജ്യവ്യാപകമായി മുന്‍കരുതല്‍ പരിശീലനം നടത്തും

കടയ്‌ക്കലില്‍ 7 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: ഒരാള്‍ പിടിയില്‍

ബംഗ്ലാദേശികളെ ഇന്ത്യയിൽ എത്തിക്കുന്നത് 900 കോടിയുടെ ബിസിനസ് : ബിഎസ്എഫിനെ നിരീക്ഷിക്കാനും ആളുകൾ ; എല്ലാം തകർത്തത് എസ് ഐ ആറെന്ന് ഏജന്റുമാർ

പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡ്: പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച എസ്എഫ്‌ഐ നേതാവിന് ജാമ്യം

മതപരവും ധാർമ്മികവുമായ മാനദണ്ഡങ്ങൾ ലംഘിച്ചു :  ഹിജാബ് ധരിക്കാത്തതിന് ഇറാനിയൻ കലാകാരി പരസ്തൂ അഹ്മദിക്ക് 74 ചാട്ടവാറടി ശിക്ഷ

‘ഞാനോ ഇറ്റലിയോ ഒരിക്കലും യാചിച്ചിട്ടില്ല ‘: തന്നോടൊപ്പമുള്ള ഫോട്ടോയ്‌ക്ക് വേണ്ടി മെലോണി യാചിച്ചു എന്ന ട്രംപിന്റെ പൊങ്ങച്ചത്തിന് മെലോണിയുടെ മറുപടി

ഡോ.കെ ജെ റീനയെ സ്ഥലംമാറ്റിയ നടപടി സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കി, ഡിഎച്ച് എസ് സ്ഥാനത്തിനായി കസേരകളി

ഡിഎംകെ സര്‍ക്കാരും ഇപ്പോഴത്തെ തമിഴ്നാട് സര്‍ക്കാരും സനാതന ധര്‍മ്മത്തെ ഉന്മൂലം ചെയ്യാന്‍ ശ്രമിക്കുന്നവരെന്ന് ഡോ. ടി.പി. സെന്‍കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.