കണ്ണൂര്‍: എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ശക്തമായ പ്രതിഷേധവും ദുഖവും രേഖപ്പെടുത്തുന്നതായി സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.സന്തോഷ്കുമാര്‍ അറിയിച്ചു. രാഷ്ട്രീയ പ്രശ്നങ്ങളെ ഇത്തരത്തില്‍ അപരിഷ്കൃതമായ നിലയില്‍ കൈകാര്യം ചെയ്യുന്ന രീതി ലോകത്ത് മറ്റെവിടെയെങ്കിലും ഉണ്ടോ എന്ന് സംശയമാണ്. രാഷ്ട്രീയ എതിരാളികളെ കൊല്ലുന്നതും അക്രമിക്കുന്നതുമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ പാര്‍ട്ടി വിരുദ്ധരായി കണക്കാക്കി സംഘടനയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുള്ള ശക്തമായ നടപടികള്‍ സ്വീകരിക്കണം. അവര്‍ക്ക് യാതൊരു തരത്തിലുള്ള പ്രത്യക്ഷമോ പരോക്ഷമോ ആയ സഹായങ്ങളും പാര്‍ട്ടിയില്‍ നിന്നോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളില്‍ നിന്നോ ലഭിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുകയും വേണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തലശ്ശേരി: ആയുധം താഴെ വെക്കാന്‍ സിപിഎം തയ്യാറല്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് മട്ടന്നൂര്‍ എടയന്നൂരിലെ യുത്ത് കോണ്‍ഗ്രസ് നേതാവിന്റ കൊലപാതകമെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുരേന്ദ്രന് പ്രതികരിച്ചു. എടയന്നൂര്‍ തെരുവിലുണ്ടായ അക്രമത്തില്‍ പരിക്കുകളോടെ രക്ഷപ്പെട്ട് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സംരക്ഷകരെന്ന് പറഞ്ഞു നടക്കുന്നവര്‍ തന്നെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: