കണ്ണൂര്‍: എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ അതാത് ബാങ്കുകളില്‍ നിന്നുള്ള പ്രത്യേക സ്ക്വാഡിനെക്കൊണ്ട് പരിശോധിപ്പിക്കാന്‍ തീരുമാനിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബാങ്ക് ഭരണസമിതി അംഗങ്ങള്‍, ചീഫ് എക്സിക്യുട്ടീവ്, ജീവനക്കാരുടെ പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് എല്ലാ സഹകരണ ബാങ്കുകളിലെയും സ്വര്‍ണ ഉരുപ്പടികള്‍ പരിശോധിക്കുക. ഒരു മാസത്തിനകം ഈ പരിശോധന പൂര്‍ത്തിയാക്കണമെന്നാണു നിര്‍ദേശം.
സംസ്ഥാനത്തെ ചില ബാങ്കുകളില്‍ സ്വര്‍ണപ്പണയത്തില്‍ തിരിമറി നടന്നതു ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണു നിര്‍ദേശം. അതത് ബാങ്കുകളില്‍ നടത്തുന്ന പരിശോധനയുടെ സാക്ഷ്യപത്രം തയ്യാറാക്കണം. സഹകരണ കോണ്‍ഗ്രസിനോടനുബന്ധിച്ച് മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.
ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി പ്രത്യേക സഹകരണ സംഘം രൂപീകരിക്കും. സഹകരണനിയമം അനുശാസിക്കുന്നത്ര അംഗങ്ങളെ ലഭ്യമാകുന്ന ജില്ലകളിലാകും ആദ്യം ട്രാന്‍സ്ജെന്‍ഡേഴ്സ് സഹകരണ സംഘം രൂപീകരിക്കുക.
രാജ്യത്ത് ആദ്യമായാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിനായി സഹകരണസംഘങ്ങള്‍ രൂപീകരിക്കുന്നത്. പ്രഫഷണല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് സഹകരണസംഘങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സഹകരണ കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: