Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ രഹസ്യം ചുരുളഴിയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2018, 02:45 am IST
in Editorial

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി. ചിദംബരത്തിന്റെ ദല്‍ഹിയിലെ വസതിയില്‍നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജനുവരി പതിമൂന്നിന് നടത്തിയ റെയ്ഡില്‍ ഒരു രഹസ്യരേഖയുടെ പകര്‍പ്പ് കണ്ടെടുത്തിരുന്നു. എയര്‍സെല്‍-മാക്‌സിസ് ഇടപാടുമായി ബന്ധപ്പെട്ട അഴിമതിയെക്കുറിച്ച് സിബിഐ അന്വേഷിച്ച് സുപ്രീംകോടതിക്ക് നല്‍കിയ രഹസ്യരേഖയുടെ പകര്‍പ്പാണിത്.

രണ്ടാമത്തെ യുപിഎ സര്‍ക്കാരില്‍ ചിദംബരം മന്ത്രിയായിരിക്കെ ജസ്റ്റിസുമാരായ എ.എസ്. സിങ്‌വി, കെ. രാധാകൃഷ്ണന്‍ എന്നിവരുടെ ബെഞ്ചില്‍ 2013 ജനുവരി ഒന്നിന് സിബിഐ മുദ്രവച്ച കവറില്‍ നല്‍കിയതാണ് ഈ റിപ്പോര്‍ട്ട്. ഒപ്പുവയ്‌ക്കാത്ത റിപ്പോര്‍ട്ടാണ് ചിദംബരത്തിന്റെ വസതിയില്‍നിന്ന് കണ്ടെടുത്തത്. ഞെട്ടിക്കുന്ന സംഭവമാണിത്. ഇതില്‍നിന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് ചോര്‍ന്നതാണെന്ന് വരുന്നു.  അതുകൊണ്ടുതന്നെ സിബിഐ ഉദ്യോഗസ്ഥര്‍ക്കു മാത്രം ലഭ്യമായ ഈ റിപ്പോര്‍ട്ട് അവരില്‍നിന്നുതന്നെയാവണം ചിദംബരത്തിനു ലഭിച്ചതെന്ന് കരുതേണ്ടിയിരിക്കുന്നു. റിപ്പോര്‍ട്ട് എങ്ങനെയാണ് ചോര്‍ന്നത്, ആരൊക്കെയാണ് ഇതിനു പിന്നില്‍ കളിച്ചത് എന്നറിയാന്‍ സിബിഐ അന്വേഷണം നടത്തുകയാണ്.

മലേഷ്യന്‍ കമ്പനിയായ മാക്‌സിസിന് 3,200 കോടി രൂപ എയര്‍ സെല്ലില്‍ നിക്ഷേപിക്കാന്‍ മന്ത്രിയായിരുന്ന ചിദംബരം അനുമതി നല്‍കിയതുമായി ബന്ധപ്പെട്ടാണ് കേസ്. 600 കോടി രൂപ നിക്ഷേപിക്കാനുള്ള അനുമതി നല്‍കാനേ മന്ത്രിയെന്ന നിലയ്‌ക്ക് ചിദംബരത്തിന് അധികാരമുണ്ടായിരുന്നുള്ളൂ. ഇതിനു മുകളിലുള്ള തുകയാണെങ്കില്‍ മന്ത്രിസഭാ സമിതി വേണം അനുമതി നല്‍കാന്‍. നിയമപരമായ നടപടിക്രമം ഇതായിരിക്കെ 3,200 കോടിക്ക് അനുമതി നല്‍കിയത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വാധീനംകൊണ്ടാണെന്നും, ഇതുവഴി കോടികളുടെ അഴിമതി നടന്നിട്ടുണ്ടെന്നുമാണ് സിബിഐ കേസ്.

ഇത്ര ഗുരുതരമായ ഒരു കേസ് സംബന്ധിച്ച രഹസ്യരേഖ മുഖ്യപ്രതിയുടെ അച്ഛനായ ചിദംബരത്തിന് ലഭിച്ചുവെന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരിക്കണം. റിപ്പോര്‍ട്ട് ചോര്‍ത്തിയത് ആരെന്ന് കണ്ടെത്തുന്നതോടെ ‘നമ്പര്‍ വണ്‍ മാനിപ്പുലേറ്റര്‍’ എന്നറിയപ്പെടുന്ന ചിദംബരത്തിന്റെ  തനിനിറം പുറത്താവും. എയര്‍സെല്‍-മാക്‌സിസ് അഴിമതിയില്‍ മകന്‍ മാത്രമല്ല, ചിദംബരവും പ്രതിയാവുന്ന  സ്ഥിതിവരും.

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് സഹസ്രകോടികളുടെ അഴിമതിക്കേസുകള്‍ വന്നപ്പോഴാണ് സിബിഐ കൂട്ടിലടച്ച തത്തയാണെന്ന് സുപ്രീംകോടതി പറഞ്ഞത്. അഴിമതിക്കേസുകളുടെ അന്വേഷണം സിബിഐക്ക് നേരാംവണ്ണം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാതിരുന്നപ്പോഴായിരുന്നു അസാധാരണമായ ഈ പ്രതികരണമുണ്ടായത്. പത്തുവര്‍ഷം നീണ്ട കോണ്‍ഗ്രസ് ഭരണകാലത്തെ പല അഴിമതികളുടെയും മുഖ്യ ഗുണഭോക്താക്കളില്‍ ഒരാളാണ് ചിദംബരമെന്ന് ഡോ. സുബ്രഹ്മണ്യന്‍ സ്വാമിയെപ്പോലുള്ളവര്‍ ആവര്‍ത്തിച്ച് ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഇതുസംബന്ധിച്ച പല കേസുകളും ഇപ്പോഴും കോടതിയുടെ പരിഗണനയിലുമാണ്.

ഭരണം മാറിയിട്ടും താന്‍ മന്ത്രിയായിരുന്ന കാലത്ത് എന്‍ഫോഴ്‌സ്‌മെന്റിലും മറ്റും നിയമിച്ച ഉദ്യോഗസ്ഥരെവച്ച് അന്വേഷണം വഴിതെറ്റിക്കുകയും വച്ചുതാമസിപ്പിക്കുകയുമാണ് ചിദംബരമെന്നും ആരോപണം ഉയരുകയുണ്ടായി. ഏതായാലും ചിദംബരത്തിന്റെ വീട്ടില്‍നിന്ന് ലഭിച്ച രഹസ്യറിപ്പോര്‍ട്ട് ആരാണ് ചോര്‍ത്തിയതെന്ന് കണ്ടെത്തുന്നതോടെ  അഴിമതിക്കെതിരായ പോരാട്ടത്തില്‍ വഴിത്തിരിവാകും. നിയമത്തിന്റെ നീണ്ട കരങ്ങള്‍ ചിദംബരത്തെ പിടികൂടും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിട്ട ടി. പുരുഷോത്തമന്റെ കൃഷി സ്ഥലത്തെ ഷെഡിന് തീയിട്ടു; ചെമ്മീൻ കുഞ്ഞുങ്ങളെ കൊല്ലാനും ശ്രമം

Kerala

പ്ലസ് ടു സേ ഫലം അനിശ്ചിതത്വത്തിൽ; ഒരു ലക്ഷത്തോളം വിദ്യാർത്ഥികളുടെ ഭാവി പ്രതിസന്ധിയിൽ

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

Kerala

വാഗമണ്ണിൽ പട്ടയത്തിന്റ മറവിൽ കൈയേറിയ 10 ഏക്കർ തിരിച്ചുപിടിച്ചു; നടൻ പ്രകാശ് രാജിന് നോട്ടീസ്

റോഡു വികസനത്തിനായി ഏറ്റെടുത്ത കാഞ്ഞിരംപാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന്റെ ഗോപുരം. തൊട്ടുപിന്നില്‍ പുതിയ ഗോപുരത്തിന്റെ നിര്‍മാണം പുരോഗമിക്കുന്നു
Kerala

വട്ടിയൂർക്കാവിൽ ഹലാൽ തീണ്ടിയ വികസനം; അഞ്ച് ആരാധനാലയങ്ങളുടെയും 48 വീടുകളുടെയും 226 കച്ചവട സ്ഥാപനങ്ങളുടെയും വസ്തു ഏറ്റെടുത്തു

പുതിയ വാര്‍ത്തകള്‍

രാജ്യത്തെ യുവാക്കളുടെ ക്ഷേമവും ഭാവിയുമാണ് സർക്കാരിന്റെ പ്രഥമ പരിഗണന, കുറ്റവാളികളെ ശിക്ഷിക്കും ; പാറ്റകളുടെ പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിയുടെ ഉറപ്പ്

നീറ്റ് പേപ്പർ ചോർച്ചയിൽ അതിവേഗ കോടതികൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ

സ്വാമിശരണം ‘മുദ്രാവാക്യം’ രക്ഷിച്ചില്ല; നെറ്റിക്കുറി മാത്രം പോരാ, ആരാണ് ഈ പ്രശാന്ത്?

കേരളത്തെ വഞ്ചിച്ചവര്‍ ദല്‍ഹിയില്‍ നിലവിളിക്കുന്നു

മുൻ സിപിഎം നേതാവ് വി. കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ പയ്യന്നൂരിലെ ചെമ്മീൻ ഫാം ഷെഡ് കത്തിച്ചു

രക്തസാക്ഷികളെ തേടിയൊരു രാഷ്‌ട്രീയം

ഇന്ന് ബിഎംഎസ് സ്ഥാപനദിനം: തൊഴില്‍ രംഗത്തെ വെല്ലുവിളികളും ബിഎംഎസിന്റെ പ്രസക്തിയും

പാകിസ്ഥാൻ റിപ്പോർട്ടർ ഇന്ത്യാ വിരുദ്ധ പ്രസ്താവനയുമായി രംഗത്തെത്തി ; യുഎസ് പ്രതിനിധി അദ്ദേഹത്തെ ശാസിച്ചു നിശബ്ദനാക്കി

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

ചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.