കൊച്ചി: വടയമ്പാടിയില്‍ ഇല്ലാത്ത ‘ജാതിമതിലിന്റെ’ പേരില്‍ നടത്തുന്ന വ്യാജ സമരം മാവോയിസ്റ്റുകളും ഇസ്ലാമിക തീവ്രവാദികളും ചേര്‍ന്നാണ് നയിക്കുന്ന വിമര്‍ശനം ശക്തമാകുന്നു. പിന്നാക്ക വിഭാഗങ്ങളെ ദളിതരെന്ന് വിളിച്ച് സഹായിക്കാനെന്ന പേരില്‍ ഇറങ്ങിയിരിക്കുന്ന സംഘടകള്‍ തമ്മില്‍ തല്ലുന്നതിനു പിന്നാലെയാണ് പുതിയ വാര്‍ത്തകള്‍.
വടയമ്പാടി സംഭവത്തില്‍ അനീഷ് ഷംസുദീന്‍ ഫേസ്‌ബുക് പോസ്റ്റില്‍ എഴുതുന്നത് ഇങ്ങനെ:
1, സിപിഐ നേതാവ് പി.എസ് ശ്രീനിവാസൻ റവന്യൂമന്ത്രി ആയിരിക്കുമ്പോഴാണ് സർക്കാർ ഭൂമി എന്‍എസ്‌എസിന് കൈമാറുന്നത്. സർക്കാർ ഭൂമി കൈമാറുമ്പോ പരാതി ഒഴിവാക്കാൻ അത് രഹസ്യമായി വച്ചു. ഭൂമിയുടെ ഉടമസ്ഥാവകാശം എന്‍എസ്‌എസിന് സ്വന്തമാണെന്ന് അറിയാവുന്നത് എന്‍എസ്‌എസിനും സിപിഐ നേതാക്കൾക്കും മാത്രമായിരുന്നു . മറ്റാർക്കും അറിയില്ല (സിപിഐ പതിവ് പോലെ ഇപ്പോൾ സമരത്തിന് മുന്നിൽ തന്നെയുണ്ട്)
2, ഏതാണ്ട് മുപ്പത്തിയാറു വർഷത്തിനു ശേഷം ഇപ്പോൾ “മദ്യപാനികളും സാമൂഹിക വിരുദ്ധരുമൊക്കെ മൈതാനം ദുരുപയോഗം ചെയുന്നു എന്ന് ആരോപിച്ച് “എന്‍എസ്‌എസ് മൈതാനത്തിനു ചുറ്റും മതിൽ കെട്ടുന്നു.
3, ഭൂമി ഉടമസ്ഥാവകാശത്തിനെതിരെ ഹൈക്കോടതിയിൽ കേസിനു പോയ അരുൺ ചെല്ലപ്പൻ എന്ന നാട്ടുകാരനോട് കോടതി പറഞ്ഞത് “36 വർഷമായി ഭൂമി എന്‍എസ്‌എസിന് സ്വന്തമായിട്ട്. 30 വയസുള്ള നിങ്ങൾ ആ സമയം ജനിച്ചിട്ടുപോലും ഇല്ല. കഴിഞ്ഞ 36 വർഷമായി ഇല്ലാത്ത പരാതി ഇപ്പോൾ പരിഗണിക്കാൻ പറ്റില്ല. അങ്ങനെ ഭൂമിയുടെ ഉടമസ്ഥാവകാശം ഹൈക്കോടതി തന്നെ എന്‍എസ്‌എസിന് അനുവദിച്ചു കൊടുത്തു .
4, എന്‍എസ്‌എസുകാർ സിപിഐയുടെ സഹായത്തോടെ 1981 ൽ സ്വന്തമാക്കിയ ഭൂമി, അതിരുകെട്ടി തിരിചു എന്നതാണു ഇപ്പോഴുള്ള പ്രശ്നം. ‘കൈവശാകാശം’ സ്വന്തമായുള്ള ഭൂമിയിൽ പണിത മതിൽ ജാതിമതിൽ ആക്കിയത് പതിവുപോലെ എല്ലാ ജനകീയ സമരങ്ങളിലും നുഴഞ്ഞു കയറുന്ന മാവോ /മൗദൂദി/സുഡാപ്പി (മാമൗസു) കളാണ്.
5, സമരത്തിന് മുന്നിലുള്ള നേതാക്കൾ ആരൊക്കെയാ?
തുഷാർ നിർമ്മൽ സാരധിയും, മാണിക്കുട്ടി വക്കീലുമൊന്നും മാവോയിസ്റ്റ ആശയക്കാർ അല്ലെന്ന് അവർ തന്നെ ഒന്ന് പറയട്ടെ .
ആരാ ജോയി പവേലി ?
മാവോയിസ്റ്റ് നേതാവ് മുരളി കണ്ണംബള്ളിയുടെ ഭാര്യ വി.സി ജെന്നി അവിടെ സമരം നയിക്കാൻ ഉണ്ടല്ലോ. അർഷദ് പെരിങ്ങാല ജമാഅത് ഇസ്ലാമി വെൽഫയർ പാർട്ടിയുടെ നേതാവ്.
സുഡാപ്പികളുടെ ” മനുഷ്യാവകാശ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് വിളയോടി ശിവൻ കുട്ടിയും അവിടെ ഉണ്ട്. സുഡാപ്പി നേതാവ് അബ്ദുറഹ്മാനും, അവരുടെ ട്രേഡ് യൂണിയൻ നേതാവ് വാസുവുമൊക്കെയാണു സമര നേതാക്കൾ!! മാവോയിസ്റ്റ്, മൗദൂദി, സുഡാപ്പി നേതാക്കളും അവർ തെറ്റിധരിപ്പിച്ച് ഇറക്കിയ ചില ദളിത് സംഘടനാ പ്രവർത്തകരുമാണ് സമരം നയിക്കുന്നത്
6, ഇതേ ക്ഷേത്രത്തിലെ കഴകക്കാരി തന്നെ കുഞ്ഞി കുറുംബ എന്ന് പേരായ ദളിത് വിഭാഗത്തിൽ നിന്നുള്ള സ്ത്രീയാണ്. വിശ്വാസികളായി ധാരാളം ദളിതർ വരാറുണ്ട്, ഇപ്പോൾ വരുന്നതിന് ആരും തന്നെ തടസം നിന്നിട്ടില്ല . എന്നാൽ “ദളിതർ ക്ഷേത്രത്തിൽ കയറാതിരിക്കാൻ വൻ മതിൽ പണിതു” എന്നരീതിയിലാണ് പ്രചാരണങ്ങൾ കൊഴുക്കുന്നത്. ക്ഷേത്രത്തിലേക്ക് നാല് പ്രവേശന സ്ഥലം ഉണ്ട്. അത് വഴി വിശ്വാസികളായ ആർക്ക് വേണമെങ്കിലും ക്ഷേത്രത്തിലേക്ക് കയറാൻ ഒരു തടസവും ഇല്ല .
കെപിംഎംഎസ് ജനറൽ സെക്രട്ടറി തുറവൂർ വിജയൻ തന്നെ പറയുന്നു കെപിഎംഎസിന് 441 അംഗങ്ങൾ ആ പരിസരത്തുണ്ട്. ജാതിപരമായ വിവേചനമല്ല, മറിചു പൊതു ഉപയോഗത്തിനുള്ള ഭൂമി വളച്ച് കെട്ടിയതാണ് പ്രശ്നമെന്ന്.
7, കെപിഎംഎസ് ഓഫീസിനോട് ചേർന്ന് സമരപ്പന്തൽ കെപിഎംഎസിന്റെ പരാതിയിലാണ് പോലീസ് ഇടപെട്ട് പൊളിച്ച് നീക്കിയത്. സമരപ്പന്തൽ പൊളിച്ചു മാറ്റാൻ ആവശ്യപെട്ട കെപിഎംഎസ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയതിനാണ് സമര സമിതി നേതാവ് ജോയ് പവേലിനെ അട്രോസിറ്റി പ്രകാരം അറസ്റ്റ് ചെയ്തത് ജയിലിൽ ഇട്ടതെന്ന് നിങ്ങൾ മറച്ചുവച്ചാൽ ഇല്ലാതാകുമോ? (ജാതി മതിൽ പൊളിക്കാൻ വന്ന ജോയി ദളിതനെ ജാതി വിളിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായി)
8 , കളക്ടർ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗത്തിൽ എന്‍എസ്‌എസ് പണിത കവാടം, സമരപന്തൽ എന്നിവ പൊളിചു നീക്കാൻ തീരുമാനിചു. പുതുതായി മതിൽ പണിയില്ല, പ്രദേശത്ത് യോഗങ്ങൾ നടത്താൻ മുൻകൂർ അനുമതി വേണം എന്നും തീരുമാനിചു. ഉടമസ്ഥാവകാശം സംബന്ധിച്ച കേസ് വിധി ആവുന്നത് വരെ തൽസ്ഥിതി തുടരാനും തീരുമാനിച്ചു. എന്നാൽ “സമരസമിതി” എന്ന പേരിലുള്ള മാവോ/ മൗദൂദി ടീമുകൾ കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ പോലും തയാറായില്ല . മാത്രമല്ല ആ യോഗ തീരുമാനത്തിന് വിരുദ്ധമായി ദളിത് ആത്മാഭിമാന റാലി നടത്താനും തീരുമാനിച്ചു . ജില്ലാ ഭരണകൂടം ബലം പ്രയോഗിച് സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി .
9 , സിപിഎമ്മിന്റെ നയം ഈ വിഷയത്തിൽ പൊതു ആവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി എന്‍എസ്‌എസ്, സിപിഐ നേതാക്കളെ സ്വാധീനിച്ച് അനധികൃതമായി നേടിയെടുത്തതാണ്. അത് സർക്കാരിനു തന്നെ വിട്ടു നൽകി, പൊതു ഉപയോഗത്തിനായി നിലനിര്‍ത്തണം. ഏതെങ്കിലും ജാതിക്കാരെ തൊട്ടുകൂടാത്തവരായി അകറ്റി നിര്‍ത്താൻ നിർമ്മിച്ച മതിൽ ആണെന്ന വാദത്തോട് യോജിപ്പില്ല. കാരണം മുകളിൽ പറഞ്ഞതൊക്കെ തന്നെ.
ചുരുക്കിപ്പറഞ്ഞാൽ ദളിതരോ നാട്ടുകാരൊ അല്ലാത്ത മാവോ / സുഡാപ്പി / മൗദൂദി ടീം ഒരു ജനകീയ സമരത്തെ ഹൈജാക്ക് ചെയ്ത് “അയിത്തമതിലിനെതിരെ ഐതിഹാസിക സമരം” എന്നാക്കി. ഈ സമര നേതാക്കളിൽ ഒരുത്തനെ ദളിത് പീഡനക്കേസിൽ അറസ്റ്റ് ചെയ്തത് നാട്ടുകാരനായ ഒരു ദളിതനെ ഭീഷണിപ്പെടുത്തിയതിനാണെന്നും ഓർക്കണം.
കോടതി വ്യവഹാരം നിലനിൽക്കുംബോഴും ഭൂമി വിട്ടു നൽകണമെന്ന് പറഞ്ഞ് സമരം ചെയാൻ നിങ്ങൾക്ക് അവകാശമുണ്ട്. പക്ഷെ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനു അത് അനുവദിച്ച് തരാൻ പറ്റില്ല . പോലീസിന് ബലം പ്രയോഗിക്കേണ്ടിവരും . അതൊന്നും ഓർത്ത് നിങ്ങൾ തളരരുത്. പൂർവ്വാധികം ശക്തിയായി സമരവുമായി മുന്നോട്ട് പോകുക .
വിപ്ലവത്തിന്റെ വഴികൾ ചെംമ്പട്ടു വിരിച്ചവയല്ല , മറിച്ച് കാരമുള്ളും കുപ്പിച്ചില്ലും നിറഞ്ഞതായിരിക്കും . അതൊക്കെ തരണം ചെയ്ത് നിങ്ങൾ വിജയിച്ച് വരൂ പ്രിയ ” മാമൗസു “
















