തിരുവനന്തപുരം: സംസ്ഥാനത്ത് സ്വന്തമായി ഭൂമിയില്ലാത്ത 11,520 പട്ടിക വര്ഗകുടുംബങ്ങള് ഉണ്ടെന്ന് മന്ത്രി എ.കെ.ബാലന് നിയമസഭയെ അറിയിച്ചു. വാണിജ്യ സ്ഥാപനങ്ങളില്‍ ജോലിക്കിടയിലെ വിശ്രമവേളകളില്‍ ഇരിക്കുന്നതിനുള്ള സൗകര്യം തൊഴില്സ്ഥലത്തുതന്നെ ഏര്‍പ്പെടുത്തി നല്‍കുന്നതിനുള്ള ഭേദഗതി സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന് അറിയിച്ചു.
ക്ഷീരോത്പാദന മേഖലയില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി കന്നുകുട്ടികളെ ദത്തെടുക്കല്‍ പദ്ധതി, ഹീഫര്‍ പാര്‍ക്കുകള്‍ എന്നിവ ആരംഭിക്കുമെന്ന് മന്ത്രി കെ.രാജു അറിയിച്ചു.
കേരള- കര്‍ണാടക അതിര്‍ത്തിയിലെ ബന്ദിപ്പൂര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്ര നിരോധിച്ച കര്‍ണാടക ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഫയല്‍ ചെയ്ത ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. കോടതി നിര്‍ദ്ദേശ പ്രകാരം ഒരു ഉന്നതതല സമിതി രൂപീകരിക്കാന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: