Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ആകാശക്കൂടാരത്തില്‍ ആശങ്ക നിറയുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 08:43 am IST
in Varadyam

മനോഹരമായ വസ്തുക്കള്‍ കാണണമെങ്കില്‍ രാത്രിയില്‍ ആകാശത്തേക്ക് നോക്കണം. ഭൂമിയില്‍ നിശ്ചലമായി മനോഹരവസ്തുക്കള്‍ നിരവധിയുണ്ട്.  എന്നാല്‍ ആകാശവിരിവിലെ കാഴ്ചകള്‍ക്ക് പ്രത്യേകം എന്തോ ഒരു വിശേഷം ഉണ്ട്.” പൈലോ പോള്‍ ബി.എ ഒന്നേകാല്‍ നൂറ്റാണ്ടു മുന്‍പ് ശുക്രനെക്കുറിച്ച് ഭാഷാപോഷിണിയില്‍ (1898 രണ്ടാം പുസ്തകം) എഴുതിയ ലേഖനം തുടങ്ങുന്നതിങ്ങനെയാണ്. പക്ഷേ അദ്ദേഹം ഇപ്പോഴാണ് ജീവിച്ചിരുന്നതെങ്കില്‍ ഇപ്രകാരം തന്റെ ലേഖനം തുടങ്ങില്ലായിരുന്നു. കാരണം ‘മനോഹര’മായ ഭൂമിയിലേതുപോലെ ആകാശവിരിവിലും മാലിന്യങ്ങള്‍ നിറഞ്ഞുകഴിഞ്ഞിരിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രാറ്റജിക് കമാന്റിന്റെ കണക്കുപ്രകാരം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിത്തിരിയുന്നത് ഇരുപതിനായിരത്തോളം മാലിന്യക്കഷണങ്ങളാണ്. ഇത്തിരിക്കുഞ്ഞനായ മൊട്ടുസൂചി മുതല്‍ ഡബിള്‍ഡക്കര്‍ ബസിന്റെ വലിപ്പമുള്ള കാലഹരണപ്പെട്ട ഉപഗ്രഹങ്ങള്‍ വരെ.

ആകാശത്തെ ഈ അശാന്തി ഭൂമിയെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് ശാസ്ത്രജ്ഞര്‍. ആകാശമാലിന്യങ്ങള്‍ ബഹിരാകാശത്തേക്ക് കണ്‍തുറക്കുന്ന ടെലിസ്‌കോപ്പുകളുടെ കാഴ്ച തടസ്സപ്പെടുത്തുന്നുവെന്നത് ഒരു പ്രശ്‌നം. അത് ഗവേഷണത്തെ തടസ്സപ്പെടുത്തുന്നു. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും കാലാവസ്ഥാ പ്രവചന ഉപഗ്രഹങ്ങളുടെയും പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉപഗ്രഹ വിക്ഷേപണത്തില്‍ ഉന്നം പിഴയ്‌ക്കാന്‍ സാഹചര്യമൊരുക്കുന്നു. അതിനൊക്കെ പുറമെ ഏത് നിമിഷവും കൂട്ടിയിടിക്കാനും, ആകാശവീഥിയില്‍ ആയിരക്കണക്കിന് പുത്തന്‍ ആക്രിക്കഷണങ്ങള്‍ ജനിക്കാനും ഇടയാക്കുന്നു.

മനുഷ്യന്‍ വിക്ഷേപിച്ച ആദ്യ ഉപഗ്രഹമായ ‘സ്ഫുട്‌നിക്’ ആകാശത്തേക്കുയര്‍ന്നത് 1957-ലാണ്. അന്നുമുതല്‍ തുടങ്ങിയതാണ് ആകാശത്തേക്കുള്ള മാലിന്യപ്രവാഹം. തൊട്ടടുത്തവര്‍ഷം തൊടുത്തുവിട്ട ‘വാന്‍ഗാര്‍ഡ്-ഒന്ന്’ എന്ന ഉപഗ്രഹവും ആക്രി വസ്തുവായി ആകാശത്ത് ഭൂഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്നുണ്ട്. ആകാശത്ത് സദാചുറ്റിത്തിരിയുന്ന അന്തര്‍ദ്ദേശീയ സ്‌പേസ് സ്റ്റേഷനും മാലിന്യമുണ്ടാക്കുന്നതില്‍ മോശമല്ല. അതിലെ യാത്രികര്‍ ഉപയോഗശൂന്യമായ  ക്യാമറകള്‍ അടക്കം പലതും ആകാശത്തേക്ക് തള്ളുന്നതായാണ് റിപ്പോര്‍ട്ട്. അതിന്റെ ദോഷവും അവരനുഭവിക്കുന്നുണ്ടത്രെ. ഭ്രമണപഥത്തില്‍ അതിവേഗം പായുന്ന ഒരു മാലിന്യവസ്തു ഈ സ്‌പേസ്ഷട്ടിലിന്റെ പടുകൂറ്റന്‍ സോളാര്‍ പാനലില്‍ തട്ടിദ്വാരമുണ്ടായി. വാഹനത്തിലുണ്ടായിരുന്ന ആകാശചാരി ക്രിസ് ഹാഡ്ഫീല്‍ഡിന് അന്നത് റിപ്പയര്‍ ചെയ്യാനായത് ഭാഗ്യംകൊണ്ടുമാത്രമാണ്.

കേവലം 10 സെന്റിമീറ്റര്‍ മാത്രം വലിപ്പമുള്ള ഒരു വസ്തു വന്നിടിച്ചാല്‍ 25 ഡൈനമീറ്റുകള്‍ പൊട്ടുന്നത്രയും ആഘാതമാണത്രെ ആകാശത്ത് സംഭവിക്കുക. കാരണം അവയോരോന്നും സഞ്ചരിക്കുന്നത് 17000 കിലോമീറ്റര്‍ വേഗതയിലാണത്രെ. ആകാശത്തെ മാലിന്യം നിയന്ത്രിക്കാന്‍ നിലവില്‍ ശക്തമായ നിയമങ്ങളില്ല. ഐക്യരാഷ്‌ട്ര സഭയുടെ പഴയൊരു പ്രോട്ടോകോള്‍ പ്രകാരം ആകാശം സമാധാനപരമായ കാര്യങ്ങള്‍ക്കുമാത്രമേ ഉപയോഗിക്കാനാവൂ. പക്ഷേ വിവിധ വന്‍ ശക്തികള്‍ തൊടുത്തുവിടുന്ന ഉപഗ്രഹങ്ങളില്‍ ആണവ വസ്തുക്കള്‍പോലും  ഉപയോഗിക്കുന്നുണ്ട്. അതുകൊണ്ടാവണം, തങ്ങള്‍ തൊടുത്തുവിട്ട ഒരു ഉപഗ്രഹം തകരാറിലായപ്പോള്‍ മിസൈല്‍ ഉപയോഗിച്ച് അതിനെ തകര്‍ത്ത് തരിപ്പണമാക്കാന്‍ ചൈന മുന്നിട്ടിറങ്ങിയത്. 2007 ലായിരുന്നു ചൈനയുടെ ഈ അതിസാഹസം. ഇത്തരം നടപടികള്‍ ബഹിരാകാശത്ത് മാലിന്യങ്ങളുടെ ഒരു തുടര്‍പ്രവാഹമുണ്ടാക്കാന്‍ ഇടവരുത്തുമെന്ന് ‘നാസ’യിലെ ശാസ്ത്രജ്ഞനായ ഡൊണാള്‍ഡ് കെസ്‌ലര്‍ 1978 ല്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു മാലിന്യവസ്തു പതിനായിരം കഷണങ്ങളായി പൊട്ടിച്ചിതറുമ്പോള്‍ മാലിന്യംകൊണ്ടുള്ള ആപത്തിന്റെ വ്യാപ്തി ആയിരക്കണക്കിന് മടങ്ങ് വര്‍ധിക്കും. 

കാന്‍ബറയിലെ മൗണ്ട് സ്‌ട്രോംലോ ഒബ്‌സര്‍വേറ്ററിയിലെ ക്രെയ്ഗ് സ്മിത്തിന്റെ കൂട്ടാളികള്‍ ആകാശമാലിന്യം എരിച്ചു കളയാനുള്ള ലേസര്‍ നിര്‍മിക്കാനുള്ള തത്രപ്പാടിലാണ്. പക്ഷേ ഇതത്ര സുഖകരമല്ല. ആകാശയാനത്തില്‍ ഘടിപ്പിച്ച പടുകൂറ്റന്‍ വലകൊണ്ട് മാലിന്യത്തെ വീശിപ്പിടിച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കൊണ്ടുവരുന്നതിനെക്കുറിച്ചാണ് ~ിന്റേഴ്‌സ് യൂണിവേഴ്‌സിറ്റിയിലെ ഡോ. ആലീസ് ഗോര്‍മാന്‍ പറയുന്നത്. അത്തരം വസ്തുക്കള്‍ ഭൂമിയുടെ അന്തരീക്ഷവുമായി സമ്പര്‍ക്കത്തില്‍ വരുന്നതോടെ കത്തിച്ചാമ്പലാവുകയും ചെയ്യും. ‘സാബര്‍ അസ്‌ട്രോ നോട്ടിക്‌സ്’ തലവന്‍ ജാസന്‍ ഹെല്‍ഡാവട്ടെ, ‘ഡ്രാഗ്-എന്‍’ എന്നുപേരിട്ട അത്തരമൊരു വല രൂപകല്‍പന ചെയ്തുകഴിഞ്ഞു. ചാലകസ്വഭാവത്തോടെയുള്ള കയറുകള്‍കൊണ്ട് നിര്‍മിച്ച കനം കുറഞ്ഞ ഈ വല വൈദ്യുത-കാന്തിക ശക്തികളുടെ സഹായത്തോടെയാണ് അതിവേഗയാത്രികരായ മാലിന്യങ്ങളെ കുരുക്കില്‍ പെടുത്തുക. പക്ഷേ ഇത്തരം ഏര്‍പ്പാടുകളോട് വന്‍ ശക്തികള്‍ വിയോജിക്കാനാണ് സാധ്യത. അവരെ സംബന്ധിച്ചിടത്തോളം ദുഷ്ടലാക്കോടെ വിക്ഷേപിച്ച തങ്ങളുടെ ഉപഗ്രഹങ്ങള്‍ക്കുള്ളിലെ രഹസ്യം മറ്റുള്ളവര്‍ അറിയുന്നതില്‍ തെല്ലും താല്‍പ്പര്യം കാണില്ല. മറിച്ച് എതിര്‍പ്പും കണ്ടേക്കാം.

പക്ഷേ ആകാശമാലിന്യങ്ങള്‍ അനുദിനം വര്‍ധിച്ചുവരികയാണ്. അടുത്ത രണ്ട് പതിറ്റാണ്ടിനകം ചുരുങ്ങിയത് 3000 കൃത്രിമ ഉപഗ്രഹങ്ങള്‍ കൂടി ആകാശത്തെത്തുമെന്നാണ് കണക്ക്. അതോടെ ആകാശവീഥിയില്‍ വമ്പന്‍ കൂട്ടിയിടികള്‍ തന്നെ നടന്നേക്കാം. പല ഉപഗ്രഹങ്ങളും തകര്‍ന്നേക്കാം. അത്തരമൊരവസ്ഥ കാലാവസ്ഥാ പ്രവചനത്തെയും വാര്‍ത്താവിനിമയത്തെയുമൊക്കെ  ബാധിച്ചേക്കാം. അതുകൊണ്ടാണ് യുണൈറ്റഡ് നേഷന്‍സ് ഓഫീസ് ഫോര്‍ ഔട്ടര്‍ സ്‌പേസ് അഫയേഴ്‌സ്, നാസ,യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി എന്നിവര്‍ ഒത്തുചേര്‍ന്ന് ആകാശമാലിന്യം നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ രൂപപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഒരു ആകാശദൗത്യം ആസൂത്രണം ചെയ്യുമ്പോള്‍ത്തന്നെ 25 വര്‍ഷത്തിനകം ആ ഉപഗ്രഹത്തിനെ ഭ്രമണപഥത്തില്‍ നിന്ന് ഒഴിവാക്കുന്നതിനുള്ള ഏര്‍പ്പാടും ഉറപ്പാക്കിയിരിക്കണമെന്നാണ് അവരുടെ മാര്‍ഗനിര്‍ദ്ദേശം. പക്ഷേ അത് എത്രത്തോളം പ്രയോഗത്തില്‍ വരുത്താനാവുമെന്ന കാര്യം ‘കാല’മായിരിക്കും തീരുമാനിക്കുക.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.