Monday, August 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സമാനതകളില്ലാത്ത സാന്ത്വന പരിചരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2018, 02:45 am IST
in Varadyam

‘പ്രായം വര്‍ദ്ധിച്ചതുകൊണ്ട് വ്യക്തി വ്യക്തിയല്ലാതെ ആവുന്നില്ല. അടച്ചിട്ട് ഭക്ഷണവും വസ്ത്രവും കൊടുക്കുകയാണ് ധര്‍മ്മമെങ്കില്‍ അതും ജയിലും തമ്മില്‍ എന്തു വ്യത്യാസം?  വ്യക്തിയുടെ അന്തസ്സ് ആവുന്നത്ര ഹനിക്കാതെ അനുവദിക്കാവുന്നത്ര സ്വാതന്ത്ര്യം അനുവദിക്കുക എന്നത് മുഖ്യം. വൃദ്ധജനങ്ങളെ പരിചരിക്കുന്നത് സമൂഹത്തിന്റെ കടമയാണ്. അതിനുള്ള അംഗീകാരം പരക്കെ ഉണ്ടായാല്‍ അതിനു വേണ്ട പരിശീലനം കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കും. ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ സാധാരണ ആശുപത്രി സംവിധാനം മതിയാവില്ല. പാലിയേറ്റീവ് കെയര്‍ സെന്ററുകള്‍ എത്രത്തോളം വയോജന പ്രവര്‍ത്തകരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുന്നോ അത്രയും പരിഹാരം മെച്ചപ്പെടും’. ജീവിതത്തില്‍ ആശയറ്റ്, വേദന അനുഭവിച്ച് ജീവിക്കുന്ന കാന്‍സര്‍ രോഗികള്‍ക്ക് ആശ്വാസമാകുകയും അവരുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങളില്‍ കാല്‍ നൂറ്റാണ്ടായി മുഴുകിയിരിക്കുന്ന ഡോ. എം.ആര്‍. രാജഗോപാലിന്റെ വാക്കുകളാണിത്.

ലോകത്തിനു മുന്നില്‍ സാന്ത്വന പരിചരണ രംഗത്ത് ഭാരതത്തിന്റെ പേര് പ്രതിഷ്ഠിച്ച ഡോ. എം.ആര്‍. രാജഗോപാലിന് രാജ്യം ആദരവായി നല്‍കിയത് പത്മശ്രീ. സാന്ത്വന പരിചരണ ചികിത്സയാണ് രോഗികള്‍ക്കു വേദനകളില്‍ നിന്നും ആശ്വസം പകരുന്നതെന്നും മരുന്നും ശസ്ത്രക്രിയകളും ഇതിലെ ഒരു ഘടകം മാത്രമാണെന്നുമാണ് ഡോ. രാജഗോപാലിന്റെ പക്ഷം. ഇത് വിളിച്ചു പറഞ്ഞപ്പോള്‍ ലോകം ഏറ്റുപറയുകയും അംഗീകരിക്കുകയും ചെയ്തു. സാന്ത്വന പരിചരണരംഗത്ത് പ്രവര്‍ത്തിക്കുന്ന ലോകത്തിലെ 30 പ്രമുഖരുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടതും ഇദ്ദേഹമാണ്.

സാന്ത്വന ചികിത്സയുടെ പ്രാധാന്യംസംസ്ഥാനത്തെ ബോധ്യപ്പെടുത്തിയ ഡോ. എം.ആര്‍. രാജഗോപാലിനെ പത്മശ്രീയ്‌ക്ക്  ശുപാര്‍ശ ചെയ്യാന്‍ കേരളം ബോധപൂര്‍വ്വം മറന്നെങ്കിലും അംഗീകാരം അര്‍ഹരെ തേടിയെത്തുമെന്നതുപോലെ ഇവിടെയും സംഭവിച്ചു. രോഗികളെ ഭവനങ്ങളില്‍ എത്തി പരിചരിക്കുന്ന ചികിത്സാ രീതിയായിരുന്നു ഭാരതത്തില്‍ മുന്‍കാലങ്ങളില്‍ നിലനിന്നിരുന്നത്. കാലഘട്ടത്തിന്റെ അനിവാര്യ മാറ്റത്തിന് വിധേയമാക്കി രാജഗോപാ

ല്‍ പാലിയേറ്റീവ് കെയര്‍ എന്ന സാന്ത്വന പരിചരണ ചികിത്സാരീതി അവലംബിച്ചു. ആദ്യകാലങ്ങളില്‍ വേണ്ടത്ര അംഗീകരിക്കപ്പെട്ടില്ലെങ്കിലും നിരാശപ്പെടാന്‍ അദ്ദേഹം തയ്യാറായില്ല. സാന്ത്വനചികിത്സ എന്നത് ഇന്ത്യയില്‍ കേട്ടുകേള്‍വി മാത്രമായിരുന്നു ആ കാലത്ത്. 1993 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുമ്പോഴായിരുന്നു ഈ ആശയത്തിന് മുളപാകിയത്. അങ്ങനെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ സ്ഥാപകരില്‍ ഒരാളായി. 1995 ല്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനത്തിന് ലോക ആരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചു. തുടര്‍ന്ന് കേരള ഫോര്‍ പോളിസി ആന്‍ഡ് ട്രെയിനിങ് ആക്‌സസ് ടു പെയിന്‍ റിലീഫ് ലോക ആരോഗ്യ സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. ഇതിന്റെ ഡയറക്ടറായിരുന്നു എം.ആര്‍. രാജഗോപാല്‍.

വേദന കുറയ്‌ക്കുന്നതിനുള്ള മാര്‍ഗ്ഗം അന്വേഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു അനസ്‌തേഷ്യ പഠനം.  ഔപചാരികതയില്ലാത്ത നിറഞ്ഞ ചിരിയോടെയാണ് ഓരോ രോഗിയേയും രാജഗോപാല്‍ സമീപിക്കുന്നത്. വൈദ്യപാഠപുസ്തകങ്ങളുടെ അപ്പുറം മാനസികമായ വൈകാരികത അദ്ദേഹം കാത്തു സൂക്ഷിച്ചു. പുറമെയുള്ള വേദനയേക്കാള്‍ മനസ്സിന്റെ നീറ്റലുകള്‍ക്കും ആശ്വാസം പകരാന്‍ അദ്ദേഹം സമയം കണ്ടെത്തി. മെഡിക്കല്‍ കോളേജില്‍ വകുപ്പു തലവനായപ്പോള്‍ സാന്ത്വന പരിചരണ ചികിത്സാരീതിയില്‍ കൂടുതല്‍ പഠനങ്ങളും ക്രിയാത്മക ഇടപെടലുകളും നടത്തി. വേദനകൊണ്ട് നിലവിളിക്കുന്നവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഈ മേഖലയിലേക്ക് ശ്രദ്ധ തിരിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് രാജഗോപാല്‍ പറയുന്നു. 

രോഗം മൂലം കടുത്ത വേദന അനുഭവിക്കുന്നവര്‍ക്ക് വേദന കുറയ്‌ക്കുന്നതിനുള്ള മരുന്നുകള്‍ ഉറപ്പാക്കുന്ന തരത്തില്‍ എന്‍ഡിപിഎസ് ആക്ടില്‍ 2014 ല്‍ ഭേദഗതി വരുത്തിയത് രാജഗോപാലിന്റെ ഇടപെടലുകൊണ്ടാണ്. 2008 ല്‍ സാന്ത്വന ചികിത്സ എന്നത് സംസ്ഥാന സര്‍ക്കാരിന്റെ ആരോഗ്യനയങ്ങളുടെ ഭാഗമായി മാറിയതിനു പിന്നിലും രാജഗോപാലിന്റെ പങ്കുണ്ടായിരുന്നു. 2012 ല്‍ കേന്ദ്രസര്‍ക്കാരും സാന്ത്വന പരിചരണം ആരോഗ്യനയത്തിന്റെ ഭാഗമാക്കി.എന്‍ജിഒ എന്ന നിലയ്‌ക്ക് പാലിയേറ്റീവ് കെയറിനെ ബഹുജന പ്രസ്ഥാനമാക്കി മാറ്റി. ഇന്ന് പാലിയം ഇന്ത്യ എന്ന പേരില്‍ രാജ്യവ്യാപകമായി സാന്ത്വനപരിചരണശ്രമവുമായി അദ്ദേഹം മുന്നോട്ട് പോകുകയാണ്. 1947 സെപ്തംബര്‍ 23നു തിരുവനന്തപുരത്തു ജനിച്ച അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് എംബിബിഎസും ന്യൂദല്‍ഹി എഐഐഎമ്മില്‍ നിന്നു പിജിയും നേടി. തിരുവനന്തപുരം ആസ്ഥാനമായാണ് ഡോ. എം.ആര്‍. രാജഗോപാല്‍ ചെയര്‍മാനായ പാലിയം ഇന്ത്യ പ്രവര്‍ത്തിക്കുന്നത്.ദേശീയ-അന്തര്‍ദേശീയ പ്രശസ്തിക്കൊപ്പം ലോകാരോഗ്യ സംഘടനയടക്കം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്. 

ലോകമെമ്പാടും സാന്ത്വന ചികിത്സയ്‌ക്കുള്ള പ്രാധാന്യം പുനര്‍നിര്‍വ്വചിച്ചു തുടങ്ങിയ ഈ കാലഘട്ടത്തില്‍ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ കേരളത്തില്‍ തഴച്ചു വളര്‍ന്നു. ലോകമെങ്ങുമുള്ള പ്രസിദ്ധ ജേര്‍ണലുകളെല്ലാം പാലിയം ഇന്ത്യയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനകത്തും പുറത്തും ഇത്തരം സാന്ത്വന ചികിത്സാ പ്രസ്ഥാനങ്ങള്‍ തുടങ്ങാനുള്ള മാതൃകയായതും പാലിയം ഇന്ത്യയും ഡോ. എം.ആര്‍. രാജഗോപാലുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി ചൊവ്വാഴ്ച പത്തനംതിട്ടയില്‍, മഴക്കെടുതി ബാധിതരെ കാണും, നീക്കം വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ

Entertainment

രജനി ചിത്രത്തിന്‌റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കാം, റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

ശബരിമലയിലെ മില്‍മ നെയ്യ് വിതരണ ക്രമക്കേട്: വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്, ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പിഎസ് പ്രശാന്തും സംശയ നിഴലില്‍

India

സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 33 ല്‍ നിന്ന് 38 ആയി ഉയര്‍ത്തുന്ന ബില്‍ ലോക്സഭ പാസാക്കി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ ബി ജെ പി ഭരണം അട്ടിമറിക്കാന്‍ കൂട്ടുനില്‍ക്കാത്ത തദ്ദേശ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഡോ ചിത്രയ്‌ക്ക് സസ്പന്‍ഷന്‍

പുതിയ വാര്‍ത്തകള്‍

‘പാതിരാക്കുറുക്കൻ’ …16 വര്‍ഷങ്ങള്‍ക്ക് ശേഷം ജഗദീഷും മുകേഷും സിദ്ദിഖും അശോകനും ഒന്നിക്കുന്ന സിനിമ

എന്‍ മാധവന്‍ കുട്ടിയുടെ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിക്കാന്‍ മെറ്റയോട് നിര്‍ദ്ദേശിച്ച് ഹൈക്കോടതി

‘ചാരിത്ര്യം നഷ്ട’പ്പെടുത്തേണ്ട, ‘നിസ്സഹായയായ സ്ത്രീ’ വേണ്ട : കോടതികള്‍ സ്ത്രീ കേന്ദ്രീകൃത പദങ്ങള്‍ ഉപയോഗിക്കണമെന്ന് ശുപാര്‍ശ

നിരവധി ആരാധകരുള്ള അല്ലു അര്‍ജുന്‍ നടി ശ്രീദേവിയെ ആരാധിച്ചു..ശ്രീദേവിയുടെ വിവാഹം കഴിഞ്ഞതറിഞ്ഞ് അല്ലു അര്‍ജുന്‍ ദിവസം മുഴുവന്‍ കരഞ്ഞു

പി എസ് സി പരീക്ഷ വീണ്ടും എഴുതാന്‍ അവസരം, പുനഃപരീക്ഷ ആഗസ്ത് 22-ന്

പാറ്റ പ്രക്‌ഷോഭം: കേസുകള്‍ പിന്‍വലിക്കാം, ഗുരുതര കുറ്റകൃത്യങ്ങള്‍ ചെയ്തവരുടെ കാര്യത്തിലല്ല, വ്യക്തത വരുത്തി സുപ്രീം കോടതി

പുലര്‍ച്ചെ ഫ്‌ലാറ്റില്‍ ഉറങ്ങിക്കിടന്ന യുവതിയുടെ ദേഹത്ത് സ്പര്‍ശനം: ഉണര്‍ന്നപ്പോള്‍ അജ്ഞാതന്‍ ശരീരത്തില്‍ കയറി ഇരിക്കുന്നത് കണ്ട ഞെട്ടലില്‍ യുവതി

ലോക രണ്ടാം നമ്പര്‍താരമായ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ ഫ്രഞ്ച് ഡിഫന്‍സില്‍ പ്രജ്ഞാനന്ദ വീഴ്‌ത്തിയ കളി കാണാം

തന്റെ വ്യക്തിത്വ അവകാശങ്ങളുടെ സംരക്ഷണം തേടി നടി ശ്രുതി ഹാസന്‍ ബോംബെ ഹൈക്കോടതിയില്‍

ജന്തര്‍ മന്തര്‍ പ്രതിഷേധങ്ങള്‍ക്കുള്ള ഇടമായി തുടരണോ? ആദ്യം സര്‍ക്കാര്‍ അഭിപ്രായം പറയട്ടെയെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.