Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സ്വാമി ഇഎംഎസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 28, 2018, 02:30 am IST
in Varadyam

അമൃത് അധികം കഴിച്ചാല്‍ വിഷത്തിന്റെ ഫലം ചെയ്യുമെന്ന് പറയാറുണ്ട്. ഒന്നും അധികമാകരുത് എന്ന് സൂചിപ്പിക്കാനാണത്. എന്നാല്‍ എത്ര കഴിച്ചാലും അപകടം ഉണ്ടാവുന്നില്ല എന്നു മാത്രമല്ല കഴിക്കുംതോറും കൂടുതല്‍ അമൃതത്വത്തിലേക്ക് കയറിപ്പോകാന്‍ കഴിയുന്ന ഒരു സംഗതിയുണ്ട്. അതിനെപ്പറ്റിയാണ് സൂചിപ്പിക്കാനുള്ളത്. അത് മറ്റൊന്നുമല്ല ‘അമൃത്’ എന്ന പുസ്തകമാണ്. കൃതഹസ്തനായ ഒരെഴുത്തുകാരന്റെ സാധനാബദ്ധമായ പ്രവര്‍ത്തനത്തിന്റെ ഫലമാണത്. വെണ്ണല മോഹന്‍ എന്ന എഴുത്തുകാരന്റെ തൂലികയിലൂടെ വാര്‍ന്നുവീണ അക്ഷര സംസ്‌കാരമാണ് ബുദ്ധ ബുക്‌സ് പുറത്തിറക്കിയ ‘അമൃത്’.

നൂറ്റെട്ടോളം സുഭാഷിതങ്ങളും അസംഖ്യം സാരോപദേശ കഥകളും  ചേര്‍ത്തൊരുക്കിയ ഒരു അമൃതകുംഭം തന്നെയാണ് ഈ കൃതി. സമൂഹത്തിന്റെ ഇന്നത്തെ പോക്കില്‍ ആകുലപ്പെട്ടുകഴിയുന്ന ഒട്ടനവധി പേരുണ്ട്. നിരാശാബാധിതരായ അത്തരക്കാര്‍ ഇന്നത്തെ സമൂഹത്തിലെ യൗവനങ്ങളെക്കുറിച്ച് എന്നും പരാതിപ്പെടുന്നു. അതേസമയം അത് എങ്ങനെ ഇല്ലാതാക്കാം, അവര്‍ക്ക് എങ്ങനെ മൂല്യ ബോധം പകര്‍ന്നുകൊടുക്കാം, സംസ്‌കാരത്തെ എങ്ങനെ ചൂണ്ടിക്കാണിച്ചുകൊടുക്കാം എന്നതിനെക്കുറിച്ച് ഒന്നും അവര്‍ക്ക് ധാരണയില്ല. ഒരു പക്ഷേ, ഈ മൂല്യബോധം തന്നെ എന്താണെന്ന് അറിയാത്തതുകൊണ്ടുമാവാം അത്. നമ്മുടെ സംസ്‌കാരത്തെ ചിട്ടപ്പെടുത്തുന്നതിലും അത് പരിപക്വമാക്കുന്നതിലും സുപ്രധാനമായ പങ്കു വഹിക്കുന്നവയാണ് സുഭാഷിതങ്ങളും സാരോപദേശ കഥകളും. എന്നാല്‍ ആരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ല. പാശ്ചാത്യ സമ്പ്രദായങ്ങളെ പൂണ്ടടക്കം പിടിക്കുമ്പോഴും നമ്മുടെ ദര്‍ശനങ്ങളും രീതികളും അവഗണിക്കപ്പെടുന്നു. അതിന്റെ ആത്യന്തിക ഫലമോ? ഒന്നുമില്ലാത്ത അവസ്ഥയിലേക്ക് നമ്മുടെ തലമുറ അടിതെറ്റി വീഴുന്നു. അത് തടയേണ്ടതുണ്ട്. അവര്‍ക്ക് നേര്‍വഴി കാണിച്ചുകൊടുക്കേണ്ടതുണ്ട്.

എന്നാല്‍ അതിനുള്ള പരിശ്രമം കഠിനതരമത്രേ. ആദ്യം നമ്മുടെ സംസ്‌കാരം എന്തെന്നറിയണം. നമ്മുടെ രീതികളെക്കുറിച്ച് വ്യക്തമായ അവബോധം വേണം. അനിതര സാധാരണമായ മെയ് വഴക്കത്തിലൂടെ ഒരാള്‍ പണിക്കുറ തീര്‍ന്ന അഭ്യാസിയായി മാറുന്നതുപോലെയാണ് ഇവിടെ വെണ്ണല മോഹന്‍. നിസ്തന്ദമായ പരിശ്രമവും ത്യാഗവും നിലപാടും കലാബോധവും അദ്ദേഹത്തെ പ്രിയങ്കരനായ എഴുത്തുകാരനാക്കിത്തീര്‍ത്തിരിക്കുകയാണ്. അതിമനോഹരമായ ഒരു ഭാഷയുടെ ഉടമയാണദ്ദേഹം. ‘അമൃത്’ ഒരു തവണ വായിച്ച് താഴെ വെക്കുമ്പോള്‍ ഉപബോധമനസ്സില്‍ നിന്ന് അപേക്ഷ ഉയരും, ഒന്നുകൂടി, ഒന്നുകൂടി. 

കഥ പറഞ്ഞുകൊടുക്കുന്ന കഥയമ്മാവനിലൂടെ കുട്ടികളിലേക്ക് സംസ്‌കാരത്തിന്റെയും മാനുഷികതയുടേയും അമൃത് പകര്‍ന്നുകൊടുക്കുകയാണ് ഗ്രന്ഥകാരന്‍. ആലോചനാമൃതവും രസനിഷ്യന്ദിയുമായ കഥകള്‍. വായിക്കുന്തോറും മധുരം കിനിഞ്ഞു കിനിഞ്ഞു വരുന്ന അനുഭവം. ഭാരതീയ പൈതൃക സംസ്‌കാരത്തിന്റെ മഹാസാഗരതീരത്ത് നില്‍ക്കുമ്പോള്‍ ഇതെങ്ങനെ ഉള്‍ക്കൊള്ളുമെന്ന് പരിഭ്രമിച്ചുപോവും. അവിടേക്കാണ് വെണ്ണല മോഹന്‍ നല്ലൊരു കപ്പിത്താനായി നമ്മെ ധൈര്യപൂര്‍വം നയിക്കാന്‍ മുന്നോട്ടു വരുന്നത്. അതൊരു സമര്‍പ്പണമാണ്. നാം കണ്ടുമടുത്തതും കേട്ടുമടുത്തതുമായ ഒന്നിനെപ്പറ്റിയുമല്ല പറയുന്നത്. പറഞ്ഞു തീരും മുമ്പെ ഒന്നുകൂടി കേള്‍ക്കട്ടെ എന്ന ആവേശമാണുണ്ടാവുന്നത്. അതു കൊണ്ടു തന്നെ ബുദ്ധ ബുക്‌സിന്റെ ആമുഖക്കുറിപ്പില്‍ ‘ഇതൊരു വെല്‍കം ഡ്രിങ്കാ’ണ് എന്ന് സൂചിപ്പിക്കുന്നുണ്ട്. പ്രകാശഭരിതമായ ഒരു ലോകത്തേക്ക് നമ്മെ കൈപിടിച്ചുയര്‍ത്താനുള്ള നല്ല ഊര്‍ജം ഈ വെല്‍കം ഡ്രിങ്കിലുണ്ട്. കഥയുടെ ഊര്‍ജം അങ്ങനെ തന്നെ സജീവമായി നിലനിര്‍ത്തുന്ന തരത്തിലാണ് ടി. ആര്‍. രജീവിന്റെ വരയും. ശ്ലോകങ്ങള്‍ ഉദ്ധരിച്ച് അതിന്റെ സാരാംശം പറഞ്ഞ് ഗ്രന്ഥകാരന്‍ മുന്നോട്ടുപോവുമ്പോള്‍ ഒപ്പം പോകാതിരിക്കാനാവില്ല ആര്‍ക്കും.

കെ. മോഹന്‍ദാസ് റമഹെമസ@ഴാമശഹ.രീാ

അമൃത്- വെണ്ണല മോഹന്‍

ബുദ്ധ ബുക്‌സ്- പേജ് 127, വില : 100.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

Kerala

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.