Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കുറ്റിപ്പുറത്തെ ആയുധങ്ങള്‍: ആശങ്കയകറ്റണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2018, 02:45 am IST
inVicharam

ഭാരതപ്പുഴയില്‍ കുറ്റിപ്പുറത്ത് വന്‍ ആയുധശേഖരം കണ്ടെത്തിയത് ആശങ്കയുളവാക്കുന്നതാണ്. ഉഗ്രപ്രഹരശേഷിയുള്ള മൈനുകളും ഉപയോഗയോഗ്യമായ നൂറുകണക്കിന് വെടിയുണ്ടകള്‍,  ഗ്രനേഡുകള്‍ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന ട്യൂബ് ലോഞ്ചറുകള്‍ എന്നിവയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കണ്ടെടുത്തത്. സൈനിക വിഭാഗങ്ങള്‍ ഉപയോഗിക്കുന്ന 7.62 എം.എം വിഭാഗത്തില്‍പ്പെടുന്ന തോക്കുകളില്‍ ഉപയോഗിക്കുന്നതാണ് വെടിയുണ്ടകള്‍ എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. മിലിട്ടറി ഇന്റലിജന്‍സ്, പോലീസ് ഇന്റലിജന്‍സ് എന്നിവ അന്വേഷണം ആരംഭിച്ചെങ്കിലും ജനങ്ങളുടെ ആശങ്കയകറ്റുന്ന തരത്തില്‍ വസ്തുതകള്‍ വ്യക്തമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. വെടിയുണ്ടകള്‍ ഉപയോഗക്ഷമമാണെങ്കിലും അത് ഉപയോഗിക്കാന്‍ സൂക്ഷിച്ചതാകാമെന്ന സാധ്യത അന്വേഷണ സംഘം തള്ളിക്കളയുകയാണ്. എന്നാല്‍ ഇത്രയധികം വെടിയുണ്ടകള്‍ സൂക്ഷിച്ചതെന്തിനാണെന്ന ചോദ്യം അവശേഷിക്കുന്നു.

മിനി പമ്പ, കുറ്റിപ്പുറം റെയില്‍വേ പാലം എന്നിവയ്‌ക്കടുത്തുവച്ചാണ് ആയുധ ശേഖരം കണ്ടെത്തിയിരിക്കുന്നത്. പഴക്കമില്ലാത്തതും ഉപയോഗയോഗ്യവുമായ ആയുധങ്ങളും കണ്ടെത്തിയവയില്‍ ഉണ്ടെന്ന വിവരം ഞെട്ടിപ്പിക്കുന്നതാണ്. പുഴയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. സമഗ്രവും ശക്തവുമായ അന്വേഷണത്തിലൂടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ കഴിയണം. വിവിധ വര്‍ഷങ്ങളില്‍ നിര്‍മ്മിച്ച കുഴിബോംബുകളാണ് കുറ്റിപ്പുറത്ത് കണ്ടെത്തിയത്. ഏതാണ്ട് അഞ്ഞൂറു മീറ്റര്‍ പരിധിയില്‍ ആള്‍നാശം ഉണ്ടാക്കാന്‍ ഈ കുഴിബോംബുകള്‍ക്ക് കഴിയും. ഒളി ആക്രമണങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഈ മാരകായുധങ്ങള്‍ ഉപയോഗിക്കാനായി സൂക്ഷിച്ചതാണെങ്കിലും ഉപേക്ഷിച്ചതാണെങ്കിലും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്തേണ്ടതുണ്ട്.

മാവോയിസ്റ്റ്, ഭീകരവാദ  ഭീഷണികള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ആയുധ ശേഖരം കണ്ടെത്തിയ വാര്‍ത്ത ജനങ്ങളില്‍ ഏറെ ആശങ്കയാണുളവാക്കിയിരിക്കുന്നത്. ആയുധ ശേഖരം കണ്ടെത്തി രണ്ടു ദിവസം കഴിഞ്ഞിട്ടും അന്വേഷണ പുരോഗതി തൃപ്തികരമല്ല. വെടിയുണ്ടകള്‍ മഹാരാഷ്‌ട്രയിലെ പുല്‍ഗാവ് ആയുധപ്പുരയിലേതാണെന്ന് നിഗമനമുണ്ടെങ്കിലും സൈന്യം ഇത് സ്ഥിരീകരിച്ചിട്ടില്ല.  പുല്‍ഗാവില്‍നിന്ന് ഏത് സംസ്ഥാനത്തേക്കായിരുന്നു ഇവ വിതരണം ചെയ്തതെന്നും കണ്ടെത്തേണ്ടതുണ്ട്. അവിടെനിന്ന് ആയുധങ്ങള്‍ എങ്ങനെ കുറ്റിപ്പുറത്തെത്തി എന്നതിനെക്കുറിച്ചും അന്വേഷണം വേണം.  എന്താവശ്യത്തിനായാലും ആയുധമെത്തിച്ചവരെ കണ്ടെത്തി ജനങ്ങളുടെ ആശങ്കയകറ്റാന്‍ സര്‍ക്കാരിന് ബാദ്ധ്യതയുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം ഇക്കാര്യത്തില്‍ ഇതുവരെ ഉണ്ടായിട്ടില്ല.

കേരളത്തില്‍ നിന്ന് അടിക്കടി പുറത്തുവരുന്ന വാര്‍ത്തകള്‍ കാര്യങ്ങള്‍ അത്ര നിസ്സാരമല്ലെന്ന സൂചനകളാണ് നല്‍കുന്നത്. ഐഎസ് ഭീകരവാദ റിക്രൂട്ട്‌മെന്റിന്റെ രാജ്യത്തെ കേന്ദ്രമാണ് കേരളം എന്ന് തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. മുന്നറിയിപ്പുകളെ രാഷ്‌ട്രീയ ലക്ഷ്യംവച്ച് തള്ളിക്കളയുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാരിന്. ഈ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുത്തേ മതിയാവൂ.  മാരകശേഷിയുള്ള വെടിയുണ്ടകളും മറ്റായുധങ്ങളും ഭാരതപ്പുഴയില്‍ എങ്ങനെ എത്തിയെന്ന് വിശദമാക്കേണ്ടതുണ്ട്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിന്നിലെ ശക്തികളെ നടപടിക്ക് വിധേയമാക്കണം.  സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്തം സുരക്ഷിതമായ ജീവിത സാഹചര്യം ഒരുക്കുക എന്നതാണ്. വിട്ടുവീഴ്ചയില്ലാത്ത നടപടികളും നിലപാടുകളുമായിരിക്കണം ഇതിലുണ്ടാവേണ്ടത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

പുതിയ വാര്‍ത്തകള്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.