Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതു സ്ഥലങ്ങളില്‍ സിപിഎം ചുവരെഴുത്ത്; ഉഭയകക്ഷി തീരുമാനത്തിന്റെ ലംഘനമെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:46 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ഭരണകൂടത്തെ വെല്ലുവിളിച്ച് പൊതുസ്ഥലങ്ങളില്‍ സിപിഎമ്മിന്റെയും അനുബന്ധ സംഘടനകളുടെയും ചുവരെഴുത്ത്. ജില്ലയില്‍ സമാധാനാന്തരീക്ഷം കൊണ്ടുവരുന്നതിന് ഇലക്ട്രിക്ക് പോസ്റ്റില്‍ ഉള്‍പ്പടെ പൊതുഇടങ്ങളിലുള്ള രാഷ്‌ട്രീയ പാര്‍ട്ടികളുടെ പരസ്യ പ്രചാരണങ്ങള്‍ നിര്‍ത്തണമെന്ന് കഴിഞ്ഞ ദിവസം നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമെടുത്തിരുന്നു. കലക്റ്ററുടെയും എസ്പിയുടെയും സാന്നിധ്യത്തില്‍ ആര്‍എസ്എസ്, സിപിഎം നേതാക്കള്‍ ഇതിനോട് യോജിക്കുയും ചെയ്തിരുന്നു. ജില്ലാ ഭരണകൂടം തന്നെ മുന്‍കയ്യെടുത്ത് ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള എഴുത്തുകള്‍ മായ്ച്ച് കളയുമെന്നായിരുന്നു അന്ന് കലക്ടര്‍ വ്യക്തമാക്കിയിരുന്നത്.

എന്നാല്‍ ഇതിന് കടകവിരുദ്ധമായ നിലപാടുകളാണ് ജില്ലാ ഭരണകൂടത്തിന്റെയും സിപിഎം നേതൃത്വത്തിന്റെയും ഭാഗത്തുനിന്നുണ്ടാകുന്നത്. നേരത്തെ സിപിഎമ്മിന്റെയും പോഷക സംഘടനകളുടെയും പേരുകള്‍ മാത്രമാണ് എഴുതിയിരുന്നതെങ്കില്‍ ഇപ്പോള്‍ പ്രകോപനപരമായ മുദ്രവാക്യങ്ങളും ഇലക്ട്രിക്ക് പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. കണ്ണൂര്‍ നഗരത്തിനോട് ചേര്‍ന്ന താളിക്കാവിലും പരിസര പ്രദേശങ്ങളിലും ആര്‍എസ്എസിനെയും അനുബന്ധ സംഘടനകളെയും പരസ്യമായി വെല്ലുവിളിച്ച് ഇലക്ട്രിക്ക് പോസ്റ്റുകളില്‍ മുദ്രാവാക്യങ്ങള്‍ പ്രത്യക്ഷപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ആര്‍എസ്എസിന് സ്വാധീനമുള്ള പ്രദേശങ്ങളില്‍ പ്രകോപനപരമായ മുദ്രാവാക്യമഴുതി ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുകയെന്ന നയത്തിന്റെ ഭാഗമാണ് പുതിയ എഴുത്തിന് പിന്നിലെന്നാണ് സൂചന.

ജില്ലയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മതിലുകളിലും ചുമരുകളിലും സിപിഎം പോഷക സംഘടനയായ എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. തോട്ടട ഐടിഐയുടെ മതിലില്‍ എസ്എഫ്‌ഐയുടെതല്ലാത്ത ചുമരെഴുത്തുകള്‍ക്ക് സ്ഥാനമില്ല. എസ്എഫ്‌ഐ മുദ്രാവാക്യത്തോടൊപ്പം പ്രകോപനപരമായ മുദ്രാവാക്യങ്ങളും ഇവിടെ കാണാം. തങ്ങള്‍ക്ക് നേരെ വന്നാല്‍ നട്ടെല്ലൂരി ചെങ്കൊടി നാട്ടുമെന്ന അത്യന്തം പ്രകോപനപരമായ മുദ്രാവാക്യങ്ങളെഴുതിയിട്ടും നടപടിയെടുക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല. പെരളശ്ശേരിയിലെ സിപിഎം നിയന്ത്രണത്തിലുള്ള സ്‌കൂളിന്റെ മതിലിലും എസ്എഫ്‌ഐയുടെ ചുവരെഴുത്തുകളാണ്. സ്‌കൂളിലന്റെ പ്രധാന കവാടത്തില്‍ പോലും എസ്എഫ്‌ഐ എന്ന് എഴുതിവെച്ചതായി കാണാം. ഇതിനെതിരെ നടപടിയെടുക്കാന്‍ സ്‌കൂള്‍ അധികൃതരോ പോലീസോ തയ്യാറാക്കുന്നില്ലെന്നതും ശ്രദ്ധേയമാണ്.

ജില്ലാ ഭരണകൂടമെടുത്ത തീരുമാനപ്രകാരം വളരെ ചുരുങ്ങിയ സ്ഥലങ്ങളില്‍ മാത്രമേ പൊതു സ്ഥലങ്ങളിലുള്ള ചുമരെഴുത്തുകള്‍ മായ്ച്ച് കളഞ്ഞിട്ടുള്ളു. ഇലക്ട്രിക്ക് പോസ്റ്റുകളിലുള്ള സിപിഎമ്മിന്റെ എഴുത്തുകള്‍ മായ്ച്ച് കളയാന്‍ മടിക്കുന്ന പോലീസ് ബിജെപിയുടെ എഴുത്തുകള്‍ തേടിപ്പിടിച്ച് പെയിന്റടിക്കുകയാണ്. സിപിഎം സ്വാധീന കേന്ദ്രങ്ങളില്‍ അധികൃതര്‍ക്ക് നേരിട്ടെത്തി ചുമരെഴുത്തുകള്‍ നശിപ്പിക്കാന്‍ സാധിക്കില്ലെന്നതാണ് വസ്തുത. ഭരണകൂടത്തിന്റെ നിര്‍ദ്ദേശത്തെ വെല്ലുവിളിച്ച് പുതിയ സ്ഥലങ്ങളില്‍ എഴുത്തുകള്‍ വ്യാപകമാക്കുന്നത് സ്ഥിതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.