Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വയല്‍ക്കിളി സമരം: ജനകീയ സമരങ്ങളെ മുളയിലേ നുള്ളാന്‍ സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2018, 04:45 pm IST
in Kannur

കണ്ണൂര്‍: ദേശീയപാതാ ബൈപാസ് നിര്‍മ്മാണത്തിന്റെ ഭാഗമായി വയല്‍ നികത്തപ്പെടുന്നതിനെതിരെ കുപ്പത്ത് ജനകീയ സമരത്തിലേര്‍പ്പെട്ടവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് ജനകീയ സമരങ്ങളെ മുളയിലേ നുള്ളാനുള്ള സിപിഎം നേതൃത്വത്തിന്റെ തീരുമാനത്തിന്റെ ഭാഗം. പ്രകൃതിയെയും പരിസ്ഥിതിയെയും മുച്ചൂടും നശിപ്പിച്ചുകൊണ്ടും ജനങ്ങളുടെ വികാരങ്ങളെ മാനിക്കാതെയും സിപിഎം നടപ്പിലാക്കാന്‍ പോകുന്ന പദ്ധതികളെ എതിര്‍ത്താല്‍ അത്തരക്കാര്‍ പടിക്ക് പുറത്തായിരിക്കുമെന്ന നിലപാട് വ്യക്തമാക്കുന്നതാണ് സിപിഎം നടപടി. പാര്‍ട്ടി നയങ്ങളോ പാര്‍ട്ടി പ്രവര്‍ത്തകരോ അല്ല മറിച്ച് ചില നേതാക്കളുടെ ഇഷ്ടക്കാര്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുകയെന്ന് വ്യക്തമാക്കുന്നതാണ് സിപിഎം നിലപാട്. കേരളത്തില്‍ സൈലന്റ് വാലി ഉള്‍പ്പടെ പരിസ്ഥിതി പ്രാധാന്യമുള്ള നിരവധി പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ ഇടത് സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇത്തരം പദ്ധതികള്‍ക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. എന്നാല്‍ ഇതിനു പുറമേ പാര്‍ട്ടിക്കകത്തു നിന്നും ഉയരുന്ന ശബ്ദങ്ങളെയും സിപിഎം ഭയക്കുന്നു.

തളിപ്പറമ്പ് ബൈപ്പാസ് കീഴാറ്റൂര്‍ വഴി കൊണ്ടുവന്നത് ചില ഭൂമാഫിയകളെയും സ്വകാര്യ കുത്തക മുതലാളിമാരെയും സഹായിക്കുന്നതിനു വേണ്ടിയാണെന്ന ആരോപണം തുടക്കത്തില്‍ തന്നെ ഉയര്‍ന്നിരുന്നു. നാല് കിലോമീറ്റര്‍ ദൂരത്തില്‍ അറുപത് മീറ്റര്‍ വീതിയിലും പത്ത് മീറ്റര്‍ ഉയരത്തിലും വയല്‍ നികത്തിയാണ് കുപ്പം ബൈപ്പാസ് വരുന്നത്. ഏകദേശം ഇരുനൂറ്റി അന്‍പത് ഏക്കറോളം വയലാണ് ഇതു വഴി നികത്തപ്പെടുക. തളിപ്പറമ്പിലും പരിസരപ്രദേശങ്ങളിലുമുള്ള നിരവധി കുന്നുകള്‍ പൂര്‍ണ്ണമായും ഇടിച്ച് നിരത്തിയാല്‍ മാത്രമേ ഇത്രയും സ്ഥലം മണ്ണിട്ട് നികത്താന്‍ സാധിക്കുകയുള്ളു. സ്വകാര്യ മുതലാളിമാര്‍ ഇത് മുന്നില്‍ കണ്ട് നിരവധി കുന്നുകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നാണ് സമരക്കാര്‍ ആരോപിക്കുന്നത്. നിലവില്‍ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുന്നിടിക്കല്‍ തടസ്സപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ദേശീയപാതാ വികസനത്തിന്റെ പേരില്‍ സ്വകാര്യ വ്യക്തികള്‍ക്ക് നിര്‍ലോഭം കുന്നിടിക്കാന്‍ സാധിക്കും.

ഒരു ഗ്രാമത്തിന്റെ നിലനില്‍പിന് വേണ്ടി സമരത്തിനിറങ്ങിയവരെ തള്ളിപ്പറയുന്ന നിലപാടാണ് തുടക്കം മുതലെ സിപിഎം നേതൃത്വം സ്വീകരിച്ചത്. പ്രദേശവാസികള്‍ സമരത്തില്‍ നിന്ന് പിന്‍മാറണമെന്നായിരുന്നു കീഴാറ്റൂരിലെത്തിയ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞത്. എന്നാല്‍ സിപിഎം നേതൃത്വത്തിന്റെ ഭീഷണി വകവെയ്‌ക്കാതെ അനിശ്ചിതകാല സമരം നടത്തിയ ഗ്രാമവാസികള്‍ ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനുള്‍പ്പടെയുള്ളവര്‍ ഐക്യദാര്‍ഢ്യവുമായി എത്തിയതോടെ സമരം സംസ്ഥാനത്താകെ ശ്രദ്ധപിടിച്ച് പറ്റിയിരുന്നു. കഴിഞ്ഞ ദിവസം സമരത്തിന്റെ വാര്‍ഷികാഘോഷത്തിന് മൈക്ക് പെര്‍മിഷന്‍ നിഷേധിച്ചത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് മുന്നോട്ട് പോകുന്ന കീഴാറ്റൂര്‍ ഗ്രാമവാസികളെ സംഘടനാ ചട്ടക്കൂടിലൊതുക്കി തകര്‍ക്കാനുള്ള നീക്കമാണ് ഇപ്പോള്‍ സിപിഎം നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അ​ന്‍​സി​ബ​യു​ടെ പ​രാ​തി: ടി​നി ടോ​മി​നെ ചോ​ദ്യം ചെ​യ്തു

Kerala

നഗ്‌നനായെത്തി വീട്ടിലെത്തി കോളിംഗ് ബെല്ലടിക്കും; അഞ്ജാതനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി പോലീസ്

Kerala

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

Kerala

മാപ്രകളെ, ഹമാസിനെ പോലെ ഡൽഹിയിലെ ‘ബർഗർ’കലാപത്തിനിടെ വനിതാ മാധ്യമ പ്രവർത്തകരെ ലൈംഗികമായി ഉപദ്രവിച്ചതിനെ കൂടി ഒന്ന് വെളുപ്പിക്കണം- ജിതിൻ ജേക്കബ്

Kerala

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

പുതിയ വാര്‍ത്തകള്‍

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

ബെംഗളൂരുവിൽ വൻ ലഹരിമരുന്ന് വേട്ട; 15.29 കോടിയുടെ മയക്കുമരുന്ന് പിടികൂടി, വിദേശിയടക്കം 17 പേർ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.