Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഘ്നങ്ങളകറ്റാൻ വിരാലിമലയിലെ ഷണ്മുഖ സ്വാമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Samskriti

മലമുകളിലും കുന്നിന്‍മുകളിലും പാര്‍ക്കുന്ന ദൈവമാണല്ലൊ മുരുകന്‍. തിരുച്ചിറപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ വിരാലിമലയിലെ കുന്നിന്‍ മുകളിലാണ് ആറുമുഖനായ ഷണ്മുഖസ്വാമിയുടെ ക്ഷേത്രം. വളരെ അകലെ നിന്നുതന്നെ ക്ഷേത്രം കാണാന്‍ കഴിയും. നഗരമധ്യത്തില്‍ തന്നെയാണ് മല. അതുകൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരവും വിരാലിമല എന്നറിയപ്പെടുന്നു. പുതുക്കോട്ടൈ ജില്ലയിലാണ് ഈ ക്ഷേത്രം. വിഘ്‌നങ്ങളകറ്റാന്‍ വിരാലിമലയിലെ മുരുകനെ ഉപാസിച്ചാല്‍ മതിയെന്നാണ് പറഞ്ഞുവരാറുള്ളത്.

പുതുക്കോട്ടയില്‍നിന്ന് 40 കി.മീറ്റര്‍ ഉണ്ട് ഇവിടേയ്‌ക്ക്. മണപ്പാറയില്‍നിന്ന് 15 കി.മീറ്ററും.

ശിവനും ബ്രഹ്മാവും തമ്മിലുള്ള തര്‍ക്കം മൂത്ത് കലഹമായി. കോപാവേശത്താല്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളില്‍ ഒന്ന് പറിച്ചെറിഞ്ഞു. പരമശിവന്റെ ഈ കൃത്യത്തെ ബ്രഹ്മാവിന്റെ പുത്രനായ നാരദന്‍ അപലപിക്കവെ ശിവന്‍ നാരദനെയും ശപിച്ചു. പശ്ചാത്താപ വിവശനായ നാരദന്‍ തനിക്ക് ശാപമോചനത്തിനായുള്ള മാര്‍ഗം നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ചു. വിരാലിമലയിലെത്തി മുരുകനെ ദര്‍ശിക്കുന്നതോടെ ശാപമോചനം കിട്ടുമെന്ന് ശിവന്‍ അറിയിച്ചു. അതനുസരിച്ച് നാരദമഹര്‍ഷി വിരാലിമലയിലെത്തി മുരുകനെ നമസ്‌കരിച്ച് ശാപമോചനം നേടി. വസിഷ്ഠമഹര്‍ഷിയും പത്‌നിയായ അരുന്ധതീ ദേവിയും ഇവിടെയെത്തി മുരുകനെ നമസ്‌കരിച്ച് ശാപമോചനം നേടിയതായും പറയപ്പെടുന്നു.

ആറുമുഖങ്ങളും പന്ത്രണ്ട് കൈകളുമുള്ള ഷണ്‍മുഖന്‍ സ്വന്തം വാഹനമായ മയിലിന് മീതെ ഇരിക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ. പത്‌നിമാരായ വള്ളിയും ദേവയാനിയും ഷണ്മുഖനൊപ്പമുണ്ട്. മഹര്‍ഷിമാരും സിദ്ധന്മാരും മറ്റും വൃക്ഷരൂപത്തില്‍ ഈ മലയില്‍ നിന്നുകൊണ്ട് ഷണ്മുഖനെ വണങ്ങുന്നതായാണ് പറയപ്പെടുന്നത്. ഈ നിബിഡവനത്തില്‍ മയിലുകളെയും ധാരാളമായി കാണാം. ഇരുനൂറ്റി ഏഴ് പടികള്‍ കയറിവേണം വിരാലിമലയുടെ മുകളിലെത്തി ഷണ്മുഖനെ ദര്‍ശിക്കാന്‍. ക്ഷിപ്രപ്രസാദിയായ മുരുകന്‍ ഭക്ത ഇംഗിതങ്ങള്‍ എളുപ്പം നിറവേറ്റിക്കൊടുക്കുന്നു. നടന്നു കയറുന്ന ഭക്തര്‍ക്ക് ക്ഷീണമകറ്റാന്‍ ഇരിക്കുന്നതിനായി പടവുകള്‍ക്ക് മുകളില്‍ പലയിടങ്ങളിലും ചെറുമണ്ഡപങ്ങളുണ്ട്.

ആറ് പൂജകളാണ് ഇവിടെ പതിവ്. പാല്‍, പഴം, പഞ്ചാമൃതം എന്നിവ കൂടാതെ ചുരുട്ടും നിവേദ്യമാണെന്നതാണ് പ്രത്യേകത. കറുപ്പമുത്തു എന്ന ഒരു ഭക്തന്‍ ശക്തമായ മഴയിലും തണുപ്പിലും നിന്ന് മോചനം നേടാന്‍ ചുരുട്ടുവലിച്ചു, ഭഗവാന് നിവേദ്യമായി ചുരുട്ട് സമര്‍പ്പിക്കുകയും ചെയ്തു. രാജാവ് അത് വിലക്കിയെങ്കിലും സ്വപ്നദര്‍ശനത്തില്‍ മുരുകന്‍ ഭക്തനെ തടയരുതെന്നാവശ്യപ്പെട്ടു. ഭക്തിയും ഉപാസനയുമാണ് പ്രധാനം, നിവേദ്യ വസ്തുവല്ല എന്ന് വ്യക്തമാകുന്നു ഇവിടെ.

മലമുകളില്‍ കാശ്യപമഹര്‍ഷിയുടെയും നാരദന്റെയും പ്രതിഷ്ഠയുണ്ട്. കൂടാതെ അഗസ്ത്യമഹര്‍ഷിയുടെയും അരുന്ധതീ ദേവിയുടെയും. വഴിയരികിലെ തൂണുകളില്‍ ആറുമുഖന്റെയും അരുണഗിരിനാഥരുടെയും രൂപങ്ങള്‍ കൊത്തിവെച്ചതു കാണാം. കുന്നിനു താഴെ പടികള്‍ കയറുംമുമ്പ് തെക്കുഭാഗത്തായി ശരവണപ്പൊയ്‌ക എന്നറിയപ്പെടുന്ന തീര്‍ത്ഥക്കുളമുണ്ട്. കിഴക്കുഭാഗത്ത് ദേവി മൈക്കണ്ണുടൈയാളുടെ പ്രതിഷ്ഠയുണ്ട്. ഇവിടെ തൊഴുതിട്ടുവേണം മല കയറാന്‍.

പടികള്‍ കയറുമ്പോള്‍ ഹിഡുംബരുടെ സന്നിധിയുണ്ട്. ചെറിയ ഗുഹപോലുള്ള ഒരിടത്ത് മീനാക്ഷീ സുന്ദരേശ്വരര്‍ പ്രതിഷ്ഠയും കാണാം. പടവുകള്‍ കയറി മുകളില്‍ എത്തുന്നിടത്ത് സന്താനകോട്ടം മണ്ഡപമാണുള്ളത്. ഇതിനടുത്തായി നവരാത്രി മണ്ഡപവും ഷണ്മുഖമൂര്‍ത്തി മണ്ഡപവുമുണ്ട്.

പുതുക്കോട്ടയില്‍നിന്ന് 40 കിലോമീറ്റര്‍ അകലെ മധുര- തിരുച്ചിറപ്പള്ളി റോഡിലാണ് വിരാലിമല. മെയ്- ജൂണ്‍ മാസത്തില്‍ 10 ദിവസത്തെ വൈകാശി വിശാഖോത്സവം ഐപ്പശി മാസത്തില്‍ ആറ് ദിവസത്തെ സ്‌കന്ദ ഷഷ്ഠി ഉത്സവം, തൈപ്പൂയം, സംഗീതോത്സവം എന്നിവയാണ് പ്രധാന ആഘോഷങ്ങള്‍.

ദീപാവലിക്കും തമിഴ് പുതുവര്‍ഷദിനത്തിലും ഭക്തരുടെ വന്‍ തിരക്ക് അനുഭവപ്പെടാറുണ്ട്. ആരോഗ്യം, ദീര്‍ഘായുസ്സ്, വിദ്യാലാഭം എന്നിവയാണ് ദര്‍ശനഫലം. രാവിലെ 6 മണിക്ക് നടതുറന്ന് 11ന് അടയ്‌ക്കും. വൈകിട്ട് 5ന് തുറന്ന് 8ന് അടയ്‌ക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.