Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആത്മാവിനെ അറിയാനുള്ള ഉപാധി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2018, 02:45 am IST
in Samskriti

സര്‍വ്വ അന്തര്യാമിയായ ആത്മാവിന്റെ ശ്രേഷ്ഠനായാണ് വര്‍ണിക്കുന്നത്-

ഇന്ദ്രിയേഭ്യ പരം മനോ മനസഃ സത്ത്വമുത്തമം

സത്ത്വാദധി മഹാനാത്മ മഹതോളവ്യക്തമുത്തമം

ഇന്ദ്രിയങ്ങളേക്കാള്‍ മനസ്സും മനസ്സിനേക്കാള്‍ ബുദ്ധിയും ബുദ്ധിയേക്കാള്‍ മഹാനായ ആത്മാവും (ഹിരണ്യഗര്‍ഭനും) അതിനേക്കാള്‍ അവ്യക്തമായ മൂല പ്രകൃതിയും ഉത്തമമാകുന്നു. ‘സത്ത്വം’ എന്ന വാക്കുകൊണ്ട് ‘ബുദ്ധി’ എന്ന് അറിയണം. മുമ്പ് ‘ഇന്ദ്രിയേഭ്യഃ പതഹ്യര്‍ത്ഥാ’ എന്ന മന്ത്രത്തിന്റെ അര്‍ത്ഥം തന്നെയാണ് ഇവിടെയും. ഇന്ദ്രിയങ്ങളേയും ഇന്ദ്രിയവിഷയങ്ങളെയും ഇവിടെ പ്രത്യേകം വേര്‍തിരിച്ച് പറഞ്ഞിട്ടില്ല. ഇവ ഒരേപോലെയുള്ളവ ആയതിനാലാണത്. ക്രമത്തില്‍ മൂല പ്രകൃതിയിലേക്ക് പോകുന്തോറും ഓരോന്നും സൂക്ഷ്മങ്ങളും ഉത്തമങ്ങളുമാണ്.

അവ്യക്താത്തുപരഃ പുരുഷോ

വ്യാപകോളലിംഗ ഏവച

യം ജ്ഞാത്വാമുച്യതേ ജന്തു-

രമൃതത്വം ച ഗച്ഛതി

അവ്യക്തത്തേക്കാള്‍ പുരുഷന്‍ പരനാകുന്നു. (ശ്രേഷ്ഠന്‍). വ്യാപിച്ചുനില്‍ക്കുന്ന ആകാശം ഉള്‍പ്പെടെയുള്ള എല്ലാറ്റിനും കാരണമായതിനാല്‍ ആ പുരുഷന്‍ വ്യാപകനുമാണ്.

ബുദ്ധി മുതലായ ലിംഗങ്ങള്‍ (അടയാളങ്ങള്‍) ഇല്ലാത്തതിനാല്‍ അലിംഗനുമാണ്. പുരുഷനായ ആത്മാവിന് സംസാര ധര്‍മ്മങ്ങളൊന്നുമില്ല. ശാസ്ത്ര വാക്യങ്ങളിലൂടെയും ആചാര്യ ഉപദേശത്തിലൂടെയും ആ പുരുഷനെ അറിഞ്ഞാല്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവിദ്യ മുതലായ ഹൃദയ ഗ്രന്ഥികളില്‍ നിന്ന് മുക്തനാകും. (അവിദ്യ, കാമകര്‍മ്മങ്ങളാണ് ഹൃദയ ഗ്രന്ഥികള്‍ എന്നുപറയുന്ന ഹൃദയത്തിലെ കെട്ടുകള്‍) ശരീരപതനത്തിനുശേഷം മരണമില്ലാത്ത അവസ്ഥയെ മോക്ഷത്തെ പ്രാപിക്കുകയും ചെയ്യും. ജീവിച്ചിരിക്കുമ്പോള്‍ തന്നെ മുക്തിയെ നേടുന്നയാളെ ജീവന്‍ മുക്തന്‍ എന്നുവിളിക്കുന്നു.

അറിയാനുള്ള അടയാളങ്ങളൊന്നുമില്ലെങ്കില്‍ എങ്ങനെയാണ് ആ പുരുഷനെ അറിയുക-

ന സന്ദൃശേ തിഷ്ഠതി രൂപമസ്യ

നചക്ഷുഷാ പശ്യതി കശ്ചനൈനം

ഹൃദാ മനീഷാ മനാസാഭിക്ലാപ്‌തോ

യ ഏതദ് വിദുരമൃതാസ്‌തേ ഭവന്തി

ഈ പുരുഷന്റെ സ്വരൂപം കാണാവുന്ന തരത്തില്‍ സ്ഥിതിചെയ്യുന്നില്ല. കണ്ണുകൊണ്ട് കാണാനോ മറ്റ് ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയാനോ കഴിയില്ല. മനസ്സിനെ നിയന്ത്രിക്കുന്നതും ഹൃദയത്തിലിരിക്കുന്നതുമായ ബുദ്ധികൊണ്ട് മനനം ചെയ്ത് അറിയണം. ഇതറിയുന്നവര്‍ അമൃതത്വത്തെ നേടുന്നു.

ഇന്ദ്രിയ പ്രത്യക്ഷമല്ല ആത്മാവ് എന്നതിനാല്‍ അവയ്‌ക്കൊന്നും ആത്മാവിനെ അറിയാനാവില്ല. പലയിടത്തും അലഞ്ഞുനടക്കുന്ന മനസ്സിനെ ബുദ്ധികൊണ്ട് നിയന്ത്രിച്ചു മനനം ചെയ്തുവേണം അറിയാന്‍. മനസ്സിനെ നല്ലപോലെ നിയന്ത്രണം ചെയ്യുന്നത്-ഈശന്നു ചെയ്യുന്നത് എന്ന അര്‍ത്ഥത്തിലാണ് ‘മനീഷാ’ എന്ന പദം ഉപയോഗിച്ചിട്ടുള്ളത്. ‘അഭിക്ലപ്ത’ എന്നാല്‍ പ്രകാശിപ്പിക്കുക, വെളിപ്പെടുത്തുക എന്നറിയണം. ബുദ്ധികൊണ്ട് സമ്യക്ദര്‍ശനത്തിലൂടെ ആത്മാവിനെ അറിയുന്നവര്‍ക്ക് പിന്നെ ജനനമരണരൂപമായ സംസാരം ഉണ്ടാകില്ല.

സമ്യക്ദര്‍ശനത്തെ നല്‍കുന്നതായ മനനത്തിന് ചെയ്യേണ്ടവ എന്തൊക്കെയെന്ന് പറയുന്നു-

യദാ പഞ്ചാവതിഷ്ഠന്തേ

ജ്ഞാനാനി മനസാ സഹ

ബുദ്ധിശ്ച ന വിചേഷ്ടതി താമാഹുഃ പരമാംഗതി

ജ്ഞാനേന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും പ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ട് നിശ്ചലമായി നില്‍ക്കണം. ആ അവസ്ഥയെയാണ് പരമമായ ഗതിയെന്ന് പറയുന്നത്. ഇന്ദ്രിയങ്ങളെ വിഷയങ്ങളില്‍ നിന്നും പിന്‍വലിച്ച് മനസ്സില്‍ ലയിപ്പിക്കണം. മനസ്സിനെ സങ്കല്‍പവികല്‍പത്തില്‍നിന്ന് വിമുക്തമാക്കി ബുദ്ധിയില്‍ ചേര്‍ക്കുക. ബുദ്ധിയെ പിന്നീട് ആത്മാവിലും ലയിപ്പിക്കുക. ഇങ്ങനെയായാല്‍ ആത്മാനുഭൂതി കൈവരും. ഇന്ദ്രിയനിയന്ത്രണവും മനോ നിയന്ത്രണവും സാധ്യമാവാന്‍ മനനം ചെയ്യാനും സമ്യക്ദര്‍ശനത്തെ തേടാനുള്ള കഴിവ് ബുദ്ധിക്ക് ഉണ്ടാകും. ആത്മതത്വത്തെ നല്ലപോലെ വിചിന്തനം ചെയ്യാന്‍ വിവേകബുദ്ധി കൊണ്ടേ സാധിക്കൂ. പിന്നീട് അതില്‍ ബുദ്ധി നിശ്ചലമാകണം.

താം യോഗമിതി മന്യന്തേ

സ്ഥിരാമിന്ദ്രിയധാരണാം

അപ്രമത്തസ്തദാഭവതി

യോഗോഹിപ്രഭവാപ്യയൗ

സ്ഥിരമായി ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന അവസ്ഥയെയാണ് യോഗം എന്നുപറയുന്നത്. അപ്പോള്‍ പ്രമാദമില്ലാതിരിക്കണം. എന്തെന്നാല്‍ യോഗത്തിന് ഉല്‍പ്പത്തിയും നാശവുമുണ്ട്.

അകത്തും പുറത്തുമുള്ള കരണങ്ങളെ ഇളകാതെ നിര്‍ത്തുന്ന അവസ്ഥയാണ് യോഗം. എല്ലാം അനര്‍ത്ഥങ്ങളില്‍ നിന്നുമുള്ള വിയോഗമാണ്. ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും നിശ്ചലമായ ഈ അവസ്ഥയില്‍ അറിവില്ലായ്‌മ മൂലമുള്ള അധ്യാരോപങ്ങള്‍ ഇല്ലാത്തതിനാല്‍ ജീവാത്മാ-പരമാത്മാ ഐക്യം സാധിക്കുന്നതിനാല്‍ അതിനെ യോഗം എന്നുപറയുന്നു. യോഗാവസ്ഥയില്‍ പ്രമാദം പകരാതിരിക്കുവാന്‍ നോക്കണം.

ഇന്ദ്രിയ നിയന്ത്രണത്തിന് കുറവ് വന്നാല്‍ യോഗത്തില്‍നിന്ന് വഴുതിവീഴും. അറിവുള്ളവരെപ്പോലും ഇന്ദ്രിയങ്ങള്‍ വട്ടംകറക്കും. അതുകൊണ്ട് അലസത, പിഴവ് തുടങ്ങിയ പ്രമാദങ്ങള്‍ വരാതെ ശ്രദ്ധിക്കണം. പ്രമാദം വന്നാല്‍ യോഗം ക്ഷയിക്കും. അതിനാല്‍ ഇന്ദ്രിയങ്ങളുള്‍പ്പെടെ എല്ലാ കരണങ്ങളെയും വേണ്ടപോലെ നന്നായി നിയന്ത്രിച്ചു നിര്‍ത്തുകയാണ് വേണ്ടത്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.