Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുവലയാപീഡവധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2017, 02:45 am IST
in Samskriti

പ്രഭാതകര്‍മ്മങ്ങള്‍ കഴിഞ്ഞു: ആലോചനാമഗ്നനായി മുറിയില്‍ ഉലാത്തുകയായിരുന്നു കംസന്‍. ദ്വാസ്ഥന്‍ വന്നറിയിച്ചു: കുറിക്കൂട്ടും സുഗന്ധലേപനങ്ങളുമായി സൈരന്ധ്രി വന്നിട്ടുണ്ട്. പറഞ്ഞയക്കട്ടെ?’

കംസന്‍ തലയനക്കി സമ്മതം നല്‍കിയ നേരം ദ്വാസ്ഥന്‍ അകത്തുപോയി. മാത്രകള്‍ക്കുള്ളില്‍, കര്‍പ്പൂരവും ചന്ദനവും അകിലും കസ്തൂരിയും ചേര്‍ന്ന കുറിക്കൂട്ടിന്റേയും പനിനീരിന്റെയും നേര്‍ത്ത പരിമളം പേറി ഇളംകാറ്റ് അകത്തുവന്നു; അതിനു പിറകെ ത്രിവക്രയും.

‘സ്വാമിന്‍’- ത്രിവക്ര തന്റെ സാന്നിദ്ധ്യം അറിയിച്ച് നേരം, കംസന്‍ തിരിഞ്ഞുനോക്കി. ഞൊടിയിട ആ കണ്ണുകളില്‍ അദ്ഭുതം മിന്നിമറഞ്ഞു. ത്രിവക്ര അത് കണ്ടില്ലെന്ന് നടിച്ചു. കുറിക്കൂട്ടിന്റെ ലോഹപ്പാത്രങ്ങള്‍ അവളുടെ കയ്യിലിരുന്നു തിളങ്ങുന്നതില്‍ കംസന്‍ ശ്രദ്ധയൂന്നി. ജനലരികിലെ തട്ടത്തില്‍ അവകൊണ്ടു വയ്‌ക്കാന്‍ അവള്‍ അലസം നീങ്ങുന്നതും കംസന്‍ ശ്രദ്ധിച്ചു. കംസനു തോന്നി: അവളുടെ രൂപത്തെക്കുറിച്ച് അവള്‍ക്ക് തികഞ്ഞ അഭിമാനമുണ്ട്. ഒരു സംശയം മനസ്സില്‍ മുള വലിച്ചു: നാരദന്റെ പ്രവചനം സത്യമാവുന്നതിന്റെ എന്തെങ്കിലും സൂചന ഇതിലുണ്ടോ?

ഇല്ലാ. ഇല്ലാ- മനസ്സ് ഉറക്കെ വിളിച്ചുപറഞ്ഞു. തീര്‍ത്തും സാധാരണമട്ടില്‍ കുറിക്കൂട്ടണിയിക്കുന്നതിന് കംസന്‍ വശംവദനായി. തിടുക്കത്തില്‍ തയ്യാറായി. ആചാരപൂര്‍വം വേദിയിലേക്ക് ആനയിക്കപ്പെട്ടു. സചിവന്മാരാല്‍ ചുറ്റപ്പെട്ട്, സാമന്തരുടെ മധ്യത്തില്‍, അലങ്കരിച്ച മഞ്ചത്തില്‍ ഇരുന്ന മഹാരാജന്‍ എല്ലാവരേയും അഭിവീക്ഷിച്ചു.

കംസ പരിവൃതോളമാതൈ്യ രാജമഞ്ച ഉപാവിശത്

മണ്ഡലേശ്വര മധ്യസ്ഥോ ഹൃദയേന വിദൂയതാ

‘മല്ലന്മാര്‍ എത്തട്ടെ’- ആ വിളംബരം മുഴങ്ങിക്കേട്ടു. പെരുമ്പറ ഗര്‍ജിച്ചു. ആര്‍പ്പും വിളികളും പൊങ്ങി. എല്ലാവര്‍ക്കും കാണാം- മല്ലന്മാരുടെ സംഘം വേദിയില്‍ എത്തുന്നു. ഏറ്റവും മുന്നിലായി ചാണൂരന്‍. പിറകെ മുഷ്ടികന്‍. പിന്നെ തോശലന്‍… ആ നിര നീണ്ടു.

പെട്ടെന്ന്. ആര്‍പ്പും വിളികളും നിന്നു. കംസന്‍ നോക്കി-ഗോപുരവാതില്‍ക്കല്‍ രണ്ടു കുമാരന്മാര്‍. കൃഷ്ണനും ബലരാമനും. ഗോപാലകരുടെ വേഷമണിഞ്ഞ്, ചന്ദനം ചാര്‍ത്തി, ശിരോമാല ചൂടി, കഴുത്തില്‍ മണിമാലയണിഞ്ഞ്, കൈകള്‍ കോര്‍ത്തുപിടിച്ചു….

‘കുവലാപീഡം സമാജദ്വാരത്തിലെത്തട്ടെ’- വിളംബരം മുഴങ്ങിക്കേട്ടു. അതിന്റെ അലകള്‍ അലിഞ്ഞുതീരും മുന്‍പേ, കുടമണികള്‍ കിലുങ്ങുന്ന ശബ്ദം: കുവലയാപീഡത്തിന്റെ വരവാണ്…

‘ഗാഥയില്‍ ഇങ്ങനെയല്ലല്ലോ. ആദ്യം വരുന്നത് കുവലയാപീഡമാണ്. പിന്നെയാണ് കൃഷ്ണനും രാമനും എത്തുന്നത്. അല്ലേ?’ മുത്തശ്ശി ആരാഞ്ഞു.

‘ശരിയാണ്’- മുത്തശ്ശന്‍ സമ്മതിച്ചു: ഭാഗവതത്തിലും ഇപ്പറഞ്ഞലെത്തന്നെയാണ്. ഞാന്‍ പറഞ്ഞത് ഗര്‍ഗഭാഗവതത്തിലെ കഥാരൂപമാണ്. ഇത്രയും ശ്രദ്ധ നോല്‍ക്കുന്നുണ്ട് എന്നു ഓര്‍ത്തില്ല’-

‘സപ്താഹങ്ങളില്‍ പങ്കെടുക്കാറുള്ളതുകൊണ്ട് ഇത്തരം വ്യത്യാസങ്ങള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെടും’ ഒന്നു നിറുത്തി, മുത്തശ്ശി തുടര്‍ന്നു: ‘ഇതിത്ര കൃത്യമായി ഓര്‍ക്കാന്‍ മറ്റൊരു കാരണം കൂടിയുണ്ട്.’

‘അതെന്താ?’

‘വഴിയില്‍ ആന, വഴിമുടക്കാനെന്നപോലെ നില്‍ക്കുന്നതുകണ്ടപ്പോള്‍, തങ്ങള്‍ക്കു വഴിവേണമെന്നു ഗാഥയില്‍ കൃഷ്ണന്‍ ശഠിക്കുന്നില്ലേ?

ഗോപാലബാലരും രാമനും താനുമായ്

ഗോപുര വാതില്‍ക്കല്‍ ചെന്നനേരം

വാരണവീരനെ നിന്നതു കണ്ടിട്ടു

പാരാതെ ചൊല്ലിനാന്‍ പവാനോട്

പോവാനായുള്ളോരു വാതില്‍ വഴങ്ങേണം

പാവാനെ ഞങ്ങള്‍ക്കു പാരാതെ നീ…

നീങ്ങുന്നതില്ലെന്നു നിര്‍ണയമുണ്ടെങ്കില്‍

നീക്കുന്നതുണ്ടെന്നു നിര്‍ണയം താന്‍

എങ്കില്‍, അതൊന്നു കാണട്ടെയെന്നു കരുതിയമട്ടില്‍ ആനയെ ആനക്കാരന്‍ കൃഷ്ണന്റെ നേര്‍ക്കുപായിച്ചു. ഭാഗവതത്തില്‍-

സ പര്യാ വര്‍തമാനേന സവ്യദക്ഷിണതോളച്യുതഃ

ബഭ്രാമ ഭ്രാമ്യമാണേന ഗോവത്സേനേവ ബാലകഃ

അച്യുതന്‍ എന്നിവിടെ എടുത്തുപറഞ്ഞിരിക്കുന്നു. വീഴ്ചയില്ലാത്തവന്‍ എന്നുതന്നെ. ആനയുടെ വാല്‍ പിടിച്ചപ്പോള്‍, പിടിച്ചവനെ പിടിക്കാനായി ആന ഇടംവലം തിരിഞ്ഞു. ഒരു പശുക്കുട്ടിയുടെ വാലില്‍ പിടിക്കും മട്ടില്‍ അനായാസമായാണ് ആനയെ കൃഷ്ണന്‍ കൈകാര്യം ചെയ്തതെന്നു സ്പഷ്ടം.

വാലേപ്പിടിച്ചു വലിച്ചുതുടങ്ങിനാന്‍

ബാലകന്‍ കന്നിനെയെന്നപോലെ

പക്ഷങ്ങള്‍ രണ്ടിലും തുമ്പിക്കൈ തന്നെക്കൊ-

ണ്ടക്ഷണം വീയുന്ന വാരണന്താന്‍

പന്നഗവായോടു കാല്‍പിണഞ്ഞീടുന്ന

മണ്ഡൂകവേലയെപ്പൂണ്ടു നിന്നാന്‍

‘എന്താണ് മണ്ഡൂകവേല?’

‘അതോ? നൂല്‍ച്ചരടുപോലെ കൃശനായ ഒരു പാമ്പ് കാലില്‍പ്പിടിച്ചു വിഴുങ്ങിയാല്‍, നാളികേരത്തോളം മുഴുപ്പുള്ള തവളയും, സ്തംഭനാസ്ത്രം തറച്ചപോലെ, ശത്രുവിന്റെ ആക്രമണത്തെ എതിര്‍ക്കാതെ, ക്രോം ക്രോം എന്നു തൊളള തുറക്കും. അതാണ് മണ്ഡൂകവേല. കുവലയാപീഡത്തിന്റെ ഗതിയും അതുതന്നെയായി എന്നു സാരം.’

‘തിരുമേനിയുടെ പരിഹാസത്തിനു നല്ല മൂര്‍ച്ചയുണ്ട്’-

‘ഗാഥയില്‍ പലയിടത്തും അദ്ദേഹമതു ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. ശ്രദ്ധിച്ചുനോക്കിയാലേ കാണൂ.’

‘ഇളക്കിനോക്കിയാലേ കാണൂ എന്നത് ഇവിടേയും ബാധകമാണ്, അല്ലേ?’

‘കൃഷ്ണനും കുവലയാപീഡനും തമ്മിലുള്ള പിടിവലി അവസാനിച്ചിട്ടില്ല. ദയ തോന്നിയിട്ടാവണം, വാലിലെ പിടിവിട്ട കൃഷ്ണന്‍ ആനയെ നേരെ ചെന്നു എതിരിട്ടു. വിറളി പൂണ്ട് അത് ഓടിവരുമ്പോള്‍, തൊട്ടുമുന്നിലായി കൃഷ്ണന്‍ നിന്ന് അതിനെ പ്രലോഭിപ്പിച്ചു; അടുത്ത ചുവടില്‍ കുത്തിക്കോര്‍ക്കാം എന്നു മോഹം പൂണ്ട കുവലയാപീഡം, കൃഷ്ണനെ തൊട്ടു തോട്ടില്ല എന്ന മട്ടില്‍ ഓട്ടം തുടര്‍ന്നു; ക്ഷീണം വര്‍ധിപ്പിക്കാനേ അത് സഹായകമായുള്ളൂ.

പേടിയും പൂണ്ടുടന്‍ വാടിയ മെയ്യുമായ്

ഓടുവാനായി തുടങ്ങുന്നേരം

വമ്പോടു വേറായ തുമ്പിക്കരം തന്നെ

വമ്പില്‍ പിടിച്ചുവലിച്ച കണ്ണന്‍

മാതംഗവീരനു മാനസംതന്നുള്ളി-

ലാതങ്കമേറ്റമെഴുന്നതപ്പോള്‍

വാ പിളര്‍ന്നങ്ങു കരഞ്ഞു തുടങ്ങിനാന്‍

കൗപീനമായ് വന്നു വാലുമപ്പോള്‍

ഒരു തൊടിച്ചിപ്പട്ടിയെപ്പോലെ വാല്‍ കോണകമാക്കിയെന്നാണ് വിവക്ഷ. കുവലയാ പീഡമെന്ന ഗജവീരന്റെ ഗതികേടിനെക്കുറിച്ച് സഹതപിക്കാനല്ലേ ആവൂ? കിളിപ്പാട്ടില്‍ ആചാര്യന്‍ അത് വെളിപ്പെടുത്തുന്നതു കേള്‍ക്കട്ടെ-

ഹസ്തങ്ങള്‍കൊണ്ടു പിടിച്ചുവലിച്ചുടന്‍

മസ്തകത്തിന്മേല്‍ ചവിട്ടിപ്പറിച്ചപ്പോള്‍

അന്തകന്‍ വീടു പുക്കൂ ഗജശ്രഷ്ഠനും

വന്മലപോലെ മറിഞ്ഞങ്ങൂവീണപ്പോള്‍

ഭൂമിയുമൊന്നു കുലുങ്ങിച്ചമഞ്ഞിതു

ദന്തിയെപ്പാലിച്ചുപോരുന്ന ദുഷ്ടരെ

ദന്തിദന്തത്താല്‍ പ്രഹരിച്ചൊടുക്കിനാന്‍

ദന്തിതന്‍ കൊമ്പൊന്നു രാമനു നല്‍കിനാന്‍

ചന്തമായൊന്നു തന്‍ തോളില്‍ വെച്ചങ്ങനെ

വേര്‍പ്പുപൊടിഞ്ഞ മുഖശോഭയാ സമം

സ്വല്പമാകും പാഠസുഭൂഷിത ഗാത്രനായ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജന്മഭൂമി- ചിന്മയ ഫൗണ്ടേഷന്‍ ആദിശങ്കര ജയന്തി ദേശീയ സെമിനാര്‍ ഇന്ന്

Kerala

ശ്രീശങ്കര ജയന്തി: ശോഭ കെടുത്താന്‍ ജീവനക്കാര്‍ വിനോദയാത്രയില്‍

Kerala

സംസ്‌കൃത സര്‍വകലാശാലയിലെ ശ്രീശങ്കര ജയന്തി അട്ടിമറിക്കാന്‍ നീക്കം

India

ഭാരതത്തിന്റെ പരമാധികാരത്തെ വെല്ലുവിളിച്ചാൽ ആരെയും വെറുതെ വിടില്ല: രാജ്നാഥ് സിംഗ്

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ പടക്ക നിര്‍മാണ യൂണിറ്റിലുണ്ടായ സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിലെ തീ അഗ്നിരക്ഷാസേന അണയ്ക്കുന്നു
India

തമിഴ്‌നാട്ടിലെ പടക്ക നിര്‍മാണ ശാലയില്‍ സ്‌ഫോടനം; 23 ആയി, തെരച്ചിലിനിടെ വീണ്ടും സ്ഫോടനം

പുതിയ വാര്‍ത്തകള്‍

നവോത്ഥാന നായകന്‍ മഹാത്മാ ബസവേശ്വരന്‍

ശ്രീശങ്കരന്‍ സരളഭാഷ്യകാരനും അനുകമ്പാശാലിയുമായ ഗുരു

ചെന്നൈയിലെത്തിയ ആര്‍. വൈശാലിക്ക് നല്‍കിയ സ്വീകരണത്തില്‍ നിന്ന്‌

വൈശാലിക്ക് വന്‍ വരവേല്‍പ്പ്

സിലക്ഷന്‍ കമ്മറ്റി ചെയര്‍മാനായി അഗാര്‍ക്കര്‍ 2027 വരെ തുടരും

ലഖ്നൗവിനെ അടിച്ചിട്ട് പ്രിയാൻഷും കൂപ്പറും; കുതിപ്പ് തുടർന്ന് പഞ്ചാബ്

രാജസ്ഥാന്‍ ബാറ്റര്‍ ധ്രുവ് ജുറെലിനെ കൊല്‍ക്കത്ത വിക്കറ്റ് കീപ്പര്‍ ടിം സെയ്‌ഫേര്‍ട്ട് സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്നു

ഐപിഎല്‍: കൊല്‍ക്കത്തയ്‌ക്ക് ആദ്യ മധുരം

ചെല്‍സിയുടെ കോള്‍ പാല്‍മറും യുണൈറ്റഡിന്റെ കസെമിറോയും പന്തിനായുള്ള പോരാട്ടത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സി പൊരുതി, യുണൈറ്റഡ് ജയിച്ചു

ദക്ഷിണാഫ്രിക്കന്‍ പര്യടനം: വനിതകള്‍ വീണ്ടും തോറ്റു

വനിത സംവരണ ബിൽ ലോക്സഭയിൽ പാസാകാത്തത് കണ്ട് ആനന്ദ നൃത്തം ചവിട്ടിയ പ്രിയങ്ക ഗാന്ധി, ബംഗാളിലെ തൃണമൂല്‍ നേതാവ് മഹുവ മോയ്ത്ര, മഹാരാഷ്ട്രയില്‍ ശരത് പവാറിന്‍റെ മകളായ സുപ്രിയ സുലെ, യുപിയിലെ നേതാവ് അഖിലേഷ് യാദവിന്‍റെ ഭാര്യ ഡിംപിള്‍ യാദവ് എന്നിവര്‍

ആനന്ദ നൃത്തം ചവിട്ടുന്ന രാഷ്‌ട്രീയ അടിമകളായ സ്ത്രീകളെ കാണുമ്പോഴാണ് സഹതാപം തോന്നുന്നത്:: ശങ്കു ടി ദാസ്

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.