തിരുവനന്തപുരം: അമ്മയുടെ ഭാരവാഹി ആയിരുന്ന ലക്ഷ്മിപ്രിയയ്‌ക്കെതിരെ ജിഹാദികളും ഇടത് പക്ഷവും കോണ്‍ഗ്രസും കൈക്കോരക്കുന്നോ എന്ന സംശയം ബലപ്പെടുന്നു. ശ്വേതമേനോനെ വിട്ടുകളഞ്ഞ് ലക്ഷ്മീപ്രിയയെ മാത്രം വീഴ്‌ത്തുക എന്നതാണ് അജണ്ടയെന്ന് സംശയിക്കുന്നു.
ശനിയാഴ്ച ശ്വേതമേനോനെതിരെ ആരും പുതുതായി വിമര്‍ശനം ഉന്നയിച്ചില്ല എന്നത് അത്ഭുതകരമായി തോന്നുന്നുവെന്ന് സിനിമാമേഖലയിലുള്ളവര്‍ പറയുന്നു. അതേ സമയം, ലക്ഷ്മീപ്രിയയ്‌ക്കെതിരെ ഇടത് പക്ഷക്കാരായ ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി, ടിവി പ്രൊഡ്യൂസര്‍ മിഥിലാജ് എന്നിവര്‍ വലിയ ആക്രമണം നടത്തി.
കാരണം ഇതുവരെ രംഗത്തില്ലാത്ത നിരവധി പേര്‍ ശനിയാഴ്ച ലക്ഷ്മീപ്രിയയ്‌ക്കെതിരെ അണിചേര്‍ന്നിരിക്കുകയാണ്. ഇതില്‍ ഇടത് പക്ഷത്തിന്റെ സാംസ്കാരിക ജിഹ്വയായ ശാരദക്കുട്ടി വരെ ലക്ഷ്മിപ്രിയയ്‌ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ്. കൂട്ടത്തോടെ ആക്രമിക്കുമ്പോള്‍ സ്വാഭാവികമായും ലക്ഷ്മീപ്രിയ ഒരു വലിയ പ്രതിയാണെന്ന തോന്നലുണ്ടാക്കുകയാണ് ലക്ഷ്യം. കയറിച്ചെല്ലുന്നിടമെല്ലാം ദുർഗന്ധം പരത്തുകയാണ് ലക്ഷ്മീപ്രിയ എന്ന രീതിയിലാണ് തരം താണ വിമര്‍ശനം ശാരദക്കുട്ടി പറയുന്നത്. ലക്ഷ്മീപ്രിയയിലെ വര്‍ഗ്ഗീയവാദിയെയാണ് ശരാദക്കുട്ടി നോട്ടമിടുന്നത്.
ശനിയാഴ്ച തന്നെ ഡബ്ബിംഗ് ആര്‍ടിസറ്റും ഇടത് സഹയാത്രികയുമായ ഭാഗ്യലക്ഷ്മിയും ലക്ഷ്മീപ്രിയയെ വിമര്‍ശിച്ചിരുന്നു. അന്‍സിബ ഹസന്‍ ശനിയാഴ്ചയും ഫെയ്സുബുക്ക് പോസ്റ്റിലൂടെ തന്നെ മേത്തച്ചിയെന്നും ജിഹാദിയെന്നും ലക്ഷ്മീപ്രിയ വിളിച്ചെന്നും തന്നെ വര്‍ഗ്ഗീയ വാദിയാക്കി മുദ്രകുത്തിയെന്നും ഉള്ള ആരോപണം ആവര്‍ത്തിച്ചിട്ടുണ്ട്. എന്തായാലും ബിജെപി അനുകൂല രാഷ്‌ട്രീയം പരസ്യമായി പ്രകടിപ്പിക്കുന്നതാണ് ലക്ഷ്മീപ്രിയയ്‌ക്കെതിരായ കൂട്ടത്തോടെയുള്ള കടന്നാക്രമണത്തിന് കാരണമാകുന്നത് എന്ന് കരുതുന്നു.
അന്‍സിബ, വ്ളോഗര്‍ അദുല്‍, ടിവി പ്രോഗ്രാം പ്രൊഡ്യൂസര്‍ മിഥിലാജ്, ശാരദക്കുട്ടി, ഭാഗ്യലക്ഷ്മി, നീനാകുറുപ്പ്, ഉഷ ഹസീന തുടങ്ങി വലിയൊരു സംഘം ലക്ഷ്മീപ്രിയയെ ആക്രമിക്കുകയാണ്. ലക്ഷ്മീപ്രിയയ്‌ക്ക് വേണ്ടി സംസാരിക്കാന്‍ ലക്ഷ്മീപ്രിയയല്ലാതെ രണ്ടാമതൊരാളില്ല.
ശാരദക്കുട്ടിയുടെ വാക്കുകളില്‍ നിറയെ പ്രതിഫലിക്കുന്നത് ബിജെപി വിരുദ്ധതയാണ് :തല നിറയെ വർഗ്ഗീയവിഷവും വായ നിറയെ അസഭ്യാശ്ലീലങ്ങളും മനസ്സു നിറയെ സദാചാര നാട്യവും ഒളിഞ്ഞു നോട്ടത്തിന്റെ അപാര സാധ്യതകളും കൈമുതലായുള്ള ഒരു പ്രത്യേക തരം ആളെന്നാണ് ശാരദക്കുട്ടി ലക്ഷ്മിപ്രിയയെ വിശേഷിപ്പിക്കുന്നത്.
“പുറത്തു നിന്ന് വർഗ്ഗീയ വിഷം അകത്തേക്ക് കയറ്റിവിടാനുള്ള ഏറ്റവും മികച്ച വാഹനത്തിന്റെ എല്ലാ സ്വഭാവങ്ങളും ഒരാളിൽ ചേർന്ന് ഒത്തു നിൽക്കുകയാണ്. അറിവില്ലായ്‌മയാണ് ഏറ്റവും വലിയ യോഗ്യത. ‘ഒന്നും അറിയില്ലെങ്കിലെന്താ ഇപ്പം കുഴപ്പ’മെന്ന ആ അഴകൊഴമ്പൻ ഭാവമുണ്ടല്ലോ അത് അവരുടെ അലങ്കാരമാണ്. നാണമോ നാണക്കേടോ തിരിച്ചറിയാത്ത ഒരാൾ ആ സംഘടനക്ക് ഭൂഷണം തന്നെ. അൻസിബയെ പോലെ വിവേകമതിയായ ഒരു പെൺകുട്ടിയെ നേരിടാൻ കുറെ ചാണകമോ മനുഷ്യവിസർജ്ജ്യമോ കയ്യിലുണ്ടെന്ന അഹങ്കാരം മതിയാവില്ല.”- പച്ചയായ ബിജെപി വിരുദ്ധ രാഷ്‌ട്രീയം ഒളിച്ചുകടത്തുകയാണ് ശാരദക്കുട്ടി.
















