വൈക്കം: പഞ്ചാക്ഷരീ മന്ത്രങ്ങള്‍ ഉരുവിട്ടും അന്നദാന പ്രഭുവെ അഭയം തരണെയെന്ന ശരണം വിളികളുമായി ആയിരകണക്കിത് ഭക്തര്‍ വൈക്കം ക്ഷേത്രത്തില്‍ അഷ്ടമി ദര്‍ശനം നടത്തി.
പുലര്‍ച്ചെ 3.30 ന് നടതുറന്ന് ഉഷപൂജക്കും എത്യത്ത പൂജക്കും ശേഷം 4.24 ന് മേല്‍ശാന്തി റ്റി.ഡി. നാരായണന് നമ്പൂതിരി അഷ്ടമി ദര്‍ശനത്തിനായി നട തുറന്നു. വേദമന്തോച്ചാരണങ്ങളും പഞ്ചാക്ഷരി മന്ത്രങ്ങളും പഞ്ചരത്ന കീര്‍ത്തനാലാപനവും ക്ഷേത്രത്തെ ഭക്തി സാന്ദ്രമാക്കി.
പുലര്‍ച്ചെ ഒരു മണിക്ക് മുന്‍പ് തന്നെ വ്യക്ഷേത്രത്തിന്റെ നാലു നടകളും ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞു. വ്യാഘ്രപാദ മഹര്‍ഷി ക്ക് ദര്‍ശനം നല്കി അനുഗ്രഹിച്ച കാര്‍ത്തിക മാസത്തിലെ കൃഷ്ണാഷ്ടമി നാളില്‍ വൈക്കത്തപ്പനെ വണങ്ങി ‘അനുഗ്രഹം നേടുവാനും വൈക്കത്തപ്പന്റെ പ്രാതല്‍ പങ്കെടുക്കുവാനും ക്ഷേത്രം ഭക്തജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.പ്രാതല്‍ തുടങ്ങിയ ശേഷവും ഭക്തരുടെ നിണ്ട നിര കിലോമീറ്റര്‍ അകലെ വരെ കാണാമായിരുന്നു. മാന്യ സ്ഥാനത്ത് ഭഗവാനെ സങ്കല്‍പ്പിച്ച് ഇല വച്ച് വിഭവങ്ങള്‍ വിളമ്പി.
ക്ഷേത്ര ഊട്ടുപുരയില്‍ ദേവസ്വം ഡപ്യൂട്ടി ദേവസ്വം കമ്മിഷണര്‍ എന്‍.പി. രഘു ഭദ്രദീപം കൊളുത്തി.
അസിസ്റ്റന്‍ഡ് കമ്മിഷണര്പി.എന്‍ ഗണേശ്വരന്‍ പോറ്റി അഡ: ഓഫിസര്‍ വി.ക്യഷ്ണകുമാര്‍ അഡ്വ. കമ്മിഷണര്‍ എസ്.രാജമോഹന്‍ പി. രാജിവ് എന്നിവര്‍ ഊട്ടുപുരയിലെ പ്രാതല്‍ വിളമ്പുന്നതിന് നേതൃത്വം നല്കി. ഊട്ടുപുരയില്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയ 151 അരിയുടെ പ്രാതലില്‍ ആയിരകണക്കിന് ഭക്തരാണ് പങ്കെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: