ന്യൂദല്‍ഹി: ഇന്ത്യ എതിര്‍ക്കുന്ന, വിവാദമായ പാക് -ചൈന സാമ്പത്തിക ഇടനാഴിക്ക് വേണ്ടി ഇന്ത്യയില്‍ പ്രചാരണം നടത്താമെന്ന് സിപിഎം ചൈനയ്ക്ക് വാക്കു നല്കി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ബീജിങ്ങില്‍ വിളിച്ചുചേര്‍ത്ത അന്തര്‍ദ്ദേശീയ സമ്മേളനത്തിലാണ് രാജ്യത്തിന്റെ നയത്തിന് വിരുദ്ധമായ നിലപാട് സിപിഎം സ്വീകരിച്ചത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം സമ്മേളനത്തില്‍ പങ്കെടുത്തു.
നവംബര്‍ 30 മുതല്‍ ഡിസംബര്‍ 3 വരെ നടന്ന സമ്മേളനം ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും ചൈനീസ് പ്രസിഡന്റുമായ സീ ജിന്‍പിങാണ് ഉദ്ഘാടനം ചെയ്തത്. 120 രാജ്യങ്ങളില്‍ നിന്നുള്ള 200 കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അറുനൂറോളം പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ നിന്ന് യെച്ചൂരിക്ക് പുറമേ മധ്യപ്രദേശ് സിപിഎം സെക്രട്ടറി ബാദല്‍ സരോജ്, ബീഹാര്‍ സിപിഎം സെക്രട്ടറി അവധേശ് കുമാര്‍ എന്നിവരും പങ്കെടുത്തു.
സമ്മേളനത്തിന്റെ പ്രധാന അജണ്ട ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ചൈനയുടേയും താല്‍പ്പര്യങ്ങള്‍ ആഗോള തലത്തില്‍ എങ്ങനെ നടപ്പാക്കാമെന്നതായിരുന്നു. ഡിജിറ്റല്‍ സില്‍ക്ക് റൂട്ട് എന്ന് ചൈന വിശേഷിപ്പിക്കുന്ന ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവ്(ബിആര്‍ഐ) സംബന്ധിച്ച ചര്‍ച്ചയായിരുന്നു മറ്റൊരു അജണ്ട. ഇതിന്മേല് നടന്ന ചര്‍ച്ചയിലാണ് ഇന്ത്യക്ക് വിരുദ്ധമായ നിലപാട് സിപിഎം സ്വീകരിച്ചത്.
ബിആര്‍ഐയില്‍ ഇന്ത്യ കൂടി ഭാഗമാകണം എന്നാണ് ചൈനയുടെ ആവശ്യം. ഇക്കാര്യത്തില്‍ ലോബീയിംഗ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടു പോകുന്നതിനിടെയാണ് ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ തന്നെ ചൈന ദൗത്യം ഏല്‍പ്പിച്ചത്. ഇതിനായി വലിയ തോതിലുള്ള സാമ്പത്തിക സഹായവും ചൈന നല്‍കും. സില്‍ക്ക് റൂട്ടിന്റെ പുനര്‍ സൃഷ്ടിയും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അതുണ്ടാക്കുന്ന പ്രയോജനങ്ങളും നിരത്തുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് ചൈന ആഗ്രഹിക്കുന്നത്.
ഇന്ത്യയെക്കൂടി ഉള്‍പ്പെടുത്തി ചൈനയുടെ സാമ്രാജ്യത്വ വ്യഗ്രത പ്രകടമാക്കുന്ന ആറ് സാമ്പത്തിക ഇടനാഴികളാണ് ചൈന പണിയുന്നത്. ഇതില്‍ ചൈന-പാക്കിസ്ഥാന് ഇടനാഴി ഇന്ത്യയുടെ ഭാഗമായ പാക് അധീന കശ്മീര്‍ വഴി കടന്നുപോകുന്നതിനാല്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായി എതിര്‍ക്കുകയാണ്. തെക്കന്‍ ചൈനയില്‍ നിന്ന് ഇന്ത്യയെയും ബംഗ്ലാദേശിനെയും ബന്ധിപ്പിച്ച് മ്യാന്മാറിലേക്കുള്ള ഇടനാഴി പദ്ധതിയെയും ഇന്ത്യ എതിര്‍ക്കുന്നു. ഇതില്‍ രണ്ടിലും ചൈനയ്ക്ക് അനുകൂലമായ പ്രചാരണം ആസൂത്രണം ചെയ്യുകയെന്ന ദൗത്യമാണ് സിപിഎം ഏറ്റെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: