ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ കശ്മീര്‍ നയത്തിന് വലിയ ജനപിന്തുണയാണുള്ളതെന്ന് പ്യൂ റിസര്‍ച്ച് സെന്ററിന്റെ റിപ്പോര്‍ട്ട്. മോദി സര്‍ക്കാര്‍ കശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതിനെ 60 ശതമാനം പേരാണ് പിന്തുണയ്ക്കുന്നത്.
ഇതില്‍ കൂടുതലും ചെറുപ്പക്കാരാണ്. കശ്മീര്‍ നയത്തെ പിന്തുണയ്ക്കുന്നവരില്‍ 64 ശതമാനവും 18നും 29നും ഇടയ്ക്ക് പ്രായമുള്ളവരാണ്. 50 വയസിനു മുകളിലുള്ളവരില്‍ 51 ശതമാനമാണ് കശ്മീര്‍ നയത്തെ അനുകൂലിക്കുന്നത്. ഇന്ത്യയിലെ 72 ശതമാനം പേര്‍ക്കും പാക്കിസ്ഥാനോട് ഒരനുകൂല മനോഭവവുമില്ല. ഇവരില്‍ 64 ശതമാനം പേര്‍ക്കും കടുത്ത എതിര്‍പ്പുമാണ്. ബിജെപിയുടെ മാത്രമല്ല കോണ്‍ഗ്രസിന്റെ അനുഭാവികള്‍ പോലും പാക്കിസ്ഥാനോട് കടുത്ത എതിര്‍പ്പുള്ളവരാണ്.
70 ശതമാനം ബിജെപിക്കാര്‍ക്കും 63 ശതമാനം കോണ്‍ഗ്രസുകാര്‍ക്കും കടുത്ത എതിര്‍പ്പാണ്. പത്തു ശതമാനം ഇന്ത്യാക്കാര്‍ക്കു മാത്രമാണ് പാക് അനുകൂല മനോഭാവമുള്ളത്. ലോകപ്രശസ്ത സര്‍വ്വേ ഗ്രൂപ്പായ പ്യൂ കശ്മീര്ക്കാര്യമാണ് ഇക്കുറി പരിശോധിച്ചത്. പത്തില്‍ ആറ് ഇന്ത്യക്കാരും കശ്മീരിലേത് ഗുരുതരമായ പ്രശ്നമാണെന്ന് കരുതുന്നു. ജമ്മുകശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കേന്ദ്രം കൂടുതല്‍ സൈനിക ശക്തി ഉപയോഗിക്കണമെന്നാണ് നല്ലൊരു പങ്ക് ഇന്ത്യാക്കാരും( 63ശതമാനം) പറയുന്നത്. സൈനിക ശക്തി കശ്മീല്‍ കുറച്ചു മാത്രേമ പ്രയോഗിക്കാവൂയെന്ന അഭിപ്രായമുള്ളത് എട്ടു ശതമാനത്തിനു മാത്രം.
കശ്മീര്ക്കാര്യത്തില് വടക്കേ ഇന്ത്യക്കാരും തെക്കേയിന്ത്യക്കാരും തമ്മില്‍ കാഴ്ച്ചപ്പാടില്‍ വ്യത്യാസമുണ്ട്. ദല്‍ഹി, ഹരിയാന, പഞ്ചാബ്, രാജസ്ഥാന്, യുപി, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍( 69 ശതമാനം) പാക്കിസ്ഥാനെ കൂടുതല്‍ എതിര്‍ക്കുന്നു. പാക്കിസ്ഥാനുമായി അടുത്തു കിടക്കുന്ന സംസ്ഥാനങ്ങളാണിവ.
വടക്കേയിന്ത്യക്കാരില്‍ 81 ശതമാനവും ഭീകരത വലിയ പ്രശ്നം തന്നെയാണെന്ന് വ്യക്തമാക്കുന്നു. മറ്റു സ്ഥലങ്ങളിലുള്ളരില് 71 ശതമാനം പേര്‍ക്കാണ് ഈ അഭിപ്രായമുള്ളത്. കശ്മീര്‍ കാര്യത്തില്‍ വടക്കേയിന്ത്യക്കാര് മോദിയേക്കാള്‍ കര്‍ക്കശക്കാരാണെന്നും സര്‍വ്വേയില്‍ തെളിയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: