Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ദുരിതത്തിന്റെ കടലിരമ്പം കാണാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
inVicharam

ഓഖി ചുഴലിക്കൊടുങ്കാറ്റും കടല്‍ക്ഷോഭവും ശമിച്ചെങ്കിലും തീരദേശത്തെ ദുരിതത്തിന് അറുതിയായിട്ടില്ല. ഉറ്റവരുടെ മരണവും, ഇനിയും തിരിച്ചെത്താത്തവരെക്കുറിച്ചുള്ള ആധിയും സൃഷ്ടിച്ച വിറങ്ങലിപ്പിലാണ് തീരപ്രദേശം മുഴുവന്‍. എന്നാല്‍ ഈ ദുരിതത്തിന്റെ ആഴം തിരിച്ചറിയാത്തവരാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന് ഇന്നലെ തിരുവനന്തപുരം അടിമലത്തുറയില്‍ ലഭിച്ച ‘സ്വീകരണം’ ഇതിനുദാഹരണമാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ വേദന എത്രയാണെന്ന് മന്ത്രിക്ക് നേരില്‍ അനുഭവിക്കേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരവും പുഴുത്ത അരിയും ഔദാര്യംപോലെ വലിച്ചെറിയുന്ന സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന് കിട്ടിയ മറുപടിയാണ് അടിമലത്തുറയിലെ പ്രതിഷേധം.

ഇക്കഴിഞ്ഞദിവസം വിനോദസഞ്ചാരത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ഉദ്ഘാടന മാമാങ്കം മറ്റൊരുദാഹരണമാണ്. ഗാനമേളയടക്കമുള്ള ഉദ്ഘാടന ചടങ്ങാണ് കള്‍ച്ചറല്‍ സോണ്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തീരദേശത്ത് നടന്നത്. തീരദേശം ദുരിതത്തിലാണ്ടുകിടക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വേദന തിരിച്ചറിയാത്തവരാണ് തീരദേശത്ത് വിനോദസഞ്ചാരികള്‍ക്കുവേണ്ടി കള്‍ച്ചറല്‍ സോണ്‍ പണിയാന്‍ ധൃതികൂട്ടുന്നത്. തീരദേശത്തെ കൂരകളില്‍ അന്തിയുറങ്ങുന്നുവര്‍ക്ക് വേണ്ടിയല്ല, തീരദേശത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളാറ്റ്, റിസോര്‍ട്ട് സമുച്ചയങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

മത്സ്യത്തൊഴിലാളി സമൂഹം സംഘടിതരല്ലെന്നും, വോട്ടുബാങ്കായി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കില്ലെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടാണ് അവരെ പുഴുക്കളെപ്പോലെ സര്‍ക്കാര്‍ കണക്കാക്കുന്നത്. മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരില്‍ നിന്നുണ്ടാവുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കാനും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ പ്രാദേശികമായ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാരിന് കഴിയണം. തുറന്ന മനസ്സോടെയുള്ള സമീപനമുണ്ടായാല്‍ മാത്രമേ ഇതിന് തുടക്കം കുറിക്കാനാകൂ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറങ്ങാത്തതുകാരണം കടുത്ത മത്സ്യക്ഷാമവും സംസ്ഥാനത്ത് നേരിടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ വരവും ഏതാണ്ട് നിലച്ച മട്ടാണ്. കടലോരം സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രായോഗികമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകക്ഷി സമ്മേളനം പോലും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചേ പറ്റൂ.

തീരസുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. നാവികസേന മുതല്‍ ജില്ലാ ഭരണകൂടം വരെയുള്ള നിരവധി വകുപ്പുകളും ഏജന്‍സികളുമാണ് തീരസുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകോപിപ്പിക്കാനും തീരദേശത്തും കടലിലും ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തക്ക രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിതമായ പ്രവര്‍ത്തനം ഉണ്ടാകണം.

അതിര്‍ത്തിരക്ഷാസേനയെപ്പോലെ രാജ്യത്തെ രക്ഷിക്കുന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കരുതലോടെ പരിഗണിക്കേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അലമുറ അടങ്ങാത്ത തീരദേശത്ത് ആഘോഷങ്ങളുടെ വേദിയൊരുക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. അത്രയെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

India

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

India

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

Astrology

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

പുതിയ വാര്‍ത്തകള്‍

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.