Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരിതത്തിന്റെ കടലിരമ്പം കാണാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Vicharam

ഓഖി ചുഴലിക്കൊടുങ്കാറ്റും കടല്‍ക്ഷോഭവും ശമിച്ചെങ്കിലും തീരദേശത്തെ ദുരിതത്തിന് അറുതിയായിട്ടില്ല. ഉറ്റവരുടെ മരണവും, ഇനിയും തിരിച്ചെത്താത്തവരെക്കുറിച്ചുള്ള ആധിയും സൃഷ്ടിച്ച വിറങ്ങലിപ്പിലാണ് തീരപ്രദേശം മുഴുവന്‍. എന്നാല്‍ ഈ ദുരിതത്തിന്റെ ആഴം തിരിച്ചറിയാത്തവരാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന് ഇന്നലെ തിരുവനന്തപുരം അടിമലത്തുറയില്‍ ലഭിച്ച ‘സ്വീകരണം’ ഇതിനുദാഹരണമാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ വേദന എത്രയാണെന്ന് മന്ത്രിക്ക് നേരില്‍ അനുഭവിക്കേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരവും പുഴുത്ത അരിയും ഔദാര്യംപോലെ വലിച്ചെറിയുന്ന സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന് കിട്ടിയ മറുപടിയാണ് അടിമലത്തുറയിലെ പ്രതിഷേധം.

ഇക്കഴിഞ്ഞദിവസം വിനോദസഞ്ചാരത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ഉദ്ഘാടന മാമാങ്കം മറ്റൊരുദാഹരണമാണ്. ഗാനമേളയടക്കമുള്ള ഉദ്ഘാടന ചടങ്ങാണ് കള്‍ച്ചറല്‍ സോണ്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തീരദേശത്ത് നടന്നത്. തീരദേശം ദുരിതത്തിലാണ്ടുകിടക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വേദന തിരിച്ചറിയാത്തവരാണ് തീരദേശത്ത് വിനോദസഞ്ചാരികള്‍ക്കുവേണ്ടി കള്‍ച്ചറല്‍ സോണ്‍ പണിയാന്‍ ധൃതികൂട്ടുന്നത്. തീരദേശത്തെ കൂരകളില്‍ അന്തിയുറങ്ങുന്നുവര്‍ക്ക് വേണ്ടിയല്ല, തീരദേശത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളാറ്റ്, റിസോര്‍ട്ട് സമുച്ചയങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

മത്സ്യത്തൊഴിലാളി സമൂഹം സംഘടിതരല്ലെന്നും, വോട്ടുബാങ്കായി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കില്ലെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടാണ് അവരെ പുഴുക്കളെപ്പോലെ സര്‍ക്കാര്‍ കണക്കാക്കുന്നത്. മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരില്‍ നിന്നുണ്ടാവുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കാനും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ പ്രാദേശികമായ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാരിന് കഴിയണം. തുറന്ന മനസ്സോടെയുള്ള സമീപനമുണ്ടായാല്‍ മാത്രമേ ഇതിന് തുടക്കം കുറിക്കാനാകൂ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറങ്ങാത്തതുകാരണം കടുത്ത മത്സ്യക്ഷാമവും സംസ്ഥാനത്ത് നേരിടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ വരവും ഏതാണ്ട് നിലച്ച മട്ടാണ്. കടലോരം സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രായോഗികമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകക്ഷി സമ്മേളനം പോലും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചേ പറ്റൂ.

തീരസുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. നാവികസേന മുതല്‍ ജില്ലാ ഭരണകൂടം വരെയുള്ള നിരവധി വകുപ്പുകളും ഏജന്‍സികളുമാണ് തീരസുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകോപിപ്പിക്കാനും തീരദേശത്തും കടലിലും ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തക്ക രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിതമായ പ്രവര്‍ത്തനം ഉണ്ടാകണം.

അതിര്‍ത്തിരക്ഷാസേനയെപ്പോലെ രാജ്യത്തെ രക്ഷിക്കുന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കരുതലോടെ പരിഗണിക്കേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അലമുറ അടങ്ങാത്ത തീരദേശത്ത് ആഘോഷങ്ങളുടെ വേദിയൊരുക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. അത്രയെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഏതൊരു ഇറാൻ കരാറും ഗൾഫ് സഖ്യകക്ഷികളുടെ സുരക്ഷ ഉറപ്പാക്കുമെന്ന് മാർക്കോ റൂബിയോ

India

ഇന്ത്യ-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാർ പുതിയ അവസരങ്ങൾ തുറക്കും , തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യും : ലണ്ടനിൽ നിന്നും പീയൂഷ് ഗോയൽ

ഘാനയിലെ മന്ത്രവാദികള്‍ (ഇടത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ (വലത്ത്)
Football

ഘാനക്കാര്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് മന്ത്രവാദത്തിലൂടെയെന്ന് ഘാനക്കാര്‍, ഇംഗ്ലണ്ടിന്റെ ഇതിഹാസതാരം ഹാരി കെയ്‌ന്‍ കളി മറന്നത് മന്ത്രവാദം മൂലമോ?

India

വ്യാവസായിക ഉപഭോക്താക്കൾക്ക് ആശ്വാസം :  പ്രതിസന്ധിക്ക് മുമ്പുള്ള നിലവാരത്തിലേക്ക് വാണിജ്യ എൽപിജി വിതരണം പുനഃസ്ഥാപിച്ചു, നിയന്ത്രണങ്ങൾ പിൻവലിച്ചു 

പാറശാലയിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ഗിരീഷ് നെയ്യാര്‍.
Kerala

എതിര്‍സ്ഥാനാര്‍ത്ഥിക്ക് വേണ്ടി തന്റെ ജാതി തെറ്റായി പ്രചരിപ്പിച്ച ബിഗ് ടിവി, സുജയ പാര്‍വ്വതി, ലക്ഷ്മി പദ്മ എന്നിവര്‍ക്ക് വക്കീല്‍ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ദേശീയ ദിന സുവർണ്ണ ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പ്രധാനമന്ത്രി മോദി സീഷെൽസിലേക്ക് : പ്രവാസി ഇന്ത്യക്കാരുമായി സംവദിക്കും

ബാഹ്യ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ആഗോള വളർച്ചയെ മുന്നോട്ട് നയിക്കുന്നത് തുടരുന്നു : ഐഎംഎഫ്

ആമസോണ്‍ സിഇഒ ആൻഡി ജാസ്സി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ അടുത്ത ആഴ്ച നിയമസഭയിൽ ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കുമെന്ന് സൂചനകള്‍ നല്‍കി മുഖ്യമന്ത്രി സുവേന്ദു അധികാരി

ഇന്ത്യയുടെ ഡിജിറ്റൽ പബ്ലിക് ഇൻഫ്രാസ്ട്രക്ചറിനെ പുകഴ്‌ത്തി നെതർലാൻഡ്‌സ് രാജ്ഞി മാക്സിമ

വിവാഹം കഴിക്കാനായി ഇസ്ലാമായി ; പണമെത്തയിൽ കിടന്നുറങ്ങാനാണ് മോഹമെന്ന് രാഖി സാവന്ത് , 10 ഭര്‍ത്താക്കന്മാരെ മാറ്റിയാലും ദാരിദ്ര്യത്തിലേക്ക് ഇനിയില്ല

‘മാപ്പുരാജാ’ രാഹുൽ; ഇത്തവണ കേന്ദ്രമന്ത്രി ശിവ്‌രാജ് ചൗഹാന്റെ മകനോട്

ഓപ്പറേഷൻ തൂഫാൻ: 18 കോടിയോളം രൂപ വില വരുന്ന ഹൈബ്രിഡ് കഞ്ചാവുമായി ദമ്പതികൾ പോലീസ് പിടിയിൽ

2006-ല്‍ ഹൈക്കോടതിയ്‌ക്കും സുപ്രീംകോടതിയ്‌ക്കും ‘അള്ളാഹു’ നാമത്തിലുള്ള സത്യപ്രതിജ്ഞ ശരി; ഹിന്ദുദൈവങ്ങളുടെ പേരിലായാല്‍ അത് തെറ്റോ?

ഐബി തലവനായി മഹേഷ് ദീക്ഷിത്; 370 മരവിപ്പിക്കൽകാലത്തെ കശ്മീർ ചുമതലക്കാരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.