Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരിതത്തിന്റെ കടലിരമ്പം കാണാതെ സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 9, 2017, 02:45 am IST
in Vicharam

ഓഖി ചുഴലിക്കൊടുങ്കാറ്റും കടല്‍ക്ഷോഭവും ശമിച്ചെങ്കിലും തീരദേശത്തെ ദുരിതത്തിന് അറുതിയായിട്ടില്ല. ഉറ്റവരുടെ മരണവും, ഇനിയും തിരിച്ചെത്താത്തവരെക്കുറിച്ചുള്ള ആധിയും സൃഷ്ടിച്ച വിറങ്ങലിപ്പിലാണ് തീരപ്രദേശം മുഴുവന്‍. എന്നാല്‍ ഈ ദുരിതത്തിന്റെ ആഴം തിരിച്ചറിയാത്തവരാണ് തങ്ങളെന്ന് സംസ്ഥാന സര്‍ക്കാര്‍ അനുദിനം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ധനമന്ത്രി തോമസ് ഐസക്കിന് ഇന്നലെ തിരുവനന്തപുരം അടിമലത്തുറയില്‍ ലഭിച്ച ‘സ്വീകരണം’ ഇതിനുദാഹരണമാണ്. മത്സ്യത്തൊഴിലാളി മേഖലയിലെ സ്ത്രീകളുടെ വേദന എത്രയാണെന്ന് മന്ത്രിക്ക് നേരില്‍ അനുഭവിക്കേണ്ടിവന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് തുച്ഛമായ നഷ്ടപരിഹാരവും പുഴുത്ത അരിയും ഔദാര്യംപോലെ വലിച്ചെറിയുന്ന സര്‍ക്കാരിന്റെ മാടമ്പി മനോഭാവത്തിന് കിട്ടിയ മറുപടിയാണ് അടിമലത്തുറയിലെ പ്രതിഷേധം.

ഇക്കഴിഞ്ഞദിവസം വിനോദസഞ്ചാരത്തിന്റെ ചുമതല വഹിക്കുന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ കോഴിക്കോട് ബീച്ചില്‍ നടന്ന ഉദ്ഘാടന മാമാങ്കം മറ്റൊരുദാഹരണമാണ്. ഗാനമേളയടക്കമുള്ള ഉദ്ഘാടന ചടങ്ങാണ് കള്‍ച്ചറല്‍ സോണ്‍ പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി തീരദേശത്ത് നടന്നത്. തീരദേശം ദുരിതത്തിലാണ്ടുകിടക്കുമ്പോള്‍ സര്‍ക്കാര്‍ ആഘോഷത്തിരക്കിലാണെന്ന് തെളിയിക്കുന്നതായിരുന്നു കോഴിക്കോട്ട് നടന്നത്. മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ വേദന തിരിച്ചറിയാത്തവരാണ് തീരദേശത്ത് വിനോദസഞ്ചാരികള്‍ക്കുവേണ്ടി കള്‍ച്ചറല്‍ സോണ്‍ പണിയാന്‍ ധൃതികൂട്ടുന്നത്. തീരദേശത്തെ കൂരകളില്‍ അന്തിയുറങ്ങുന്നുവര്‍ക്ക് വേണ്ടിയല്ല, തീരദേശത്ത് ആകാശംമുട്ടെ ഉയര്‍ന്നുനില്‍ക്കുന്ന ഫ്‌ളാറ്റ്, റിസോര്‍ട്ട് സമുച്ചയങ്ങളുടെ വ്യാപാരം വര്‍ദ്ധിപ്പിക്കാനാണ് ഇതെന്ന് മത്സ്യത്തൊഴിലാളികള്‍ ആരോപിച്ചാല്‍ അവരെ കുറ്റം പറയാനാവില്ല.

മത്സ്യത്തൊഴിലാളി സമൂഹം സംഘടിതരല്ലെന്നും, വോട്ടുബാങ്കായി തെരഞ്ഞെടുപ്പില്‍ പ്രതികരിക്കില്ലെന്നുമുള്ള ഉറപ്പുള്ളതുകൊണ്ടാണ് അവരെ പുഴുക്കളെപ്പോലെ സര്‍ക്കാര്‍ കണക്കാക്കുന്നത്. മനുഷ്യത്വരഹിതമായ സമീപനമാണ് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരില്‍ നിന്നുണ്ടാവുന്നത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത കാണിക്കാനും പ്രശ്‌നങ്ങള്‍ അടിയന്തരമായി പരിഹരിക്കാന്‍ പ്രാദേശികമായ പിന്തുണ ആര്‍ജിക്കാനും സര്‍ക്കാരിന് കഴിയണം. തുറന്ന മനസ്സോടെയുള്ള സമീപനമുണ്ടായാല്‍ മാത്രമേ ഇതിന് തുടക്കം കുറിക്കാനാകൂ. സര്‍ക്കാരിന്റെ ഇക്കാര്യത്തിലുള്ള ആത്മാര്‍ത്ഥതയും ശുഷ്‌കാന്തിയും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

ഓഖി ദുരന്തത്തെത്തുടര്‍ന്ന് ബോട്ടുകളും വള്ളങ്ങളും കടലില്‍ ഇറങ്ങാത്തതുകാരണം കടുത്ത മത്സ്യക്ഷാമവും സംസ്ഥാനത്ത് നേരിടുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള മീന്‍ വരവും ഏതാണ്ട് നിലച്ച മട്ടാണ്. കടലോരം സാധാരണ നിലയിലേക്കെത്താന്‍ ഇനിയും ദിവസങ്ങളെടുക്കും. ഈ അടിയന്തര സാഹചര്യത്തെ നേരിടാന്‍ പ്രായോഗികമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുവരണം. ദുരന്തമുണ്ടായി ദിവസങ്ങള്‍ക്ക് ശേഷമാണ് സര്‍വകക്ഷി സമ്മേളനം പോലും വിളിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. പ്രശ്‌നപരിഹാരത്തിനുള്ള സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയം അവസാനിപ്പിച്ചേ പറ്റൂ.

തീരസുരക്ഷാ സംവിധാനങ്ങള്‍ ഏകോപിപ്പിക്കാനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ സര്‍ക്കാര്‍ ആവിഷ്‌കരിക്കേണ്ടതുണ്ട്. നാവികസേന മുതല്‍ ജില്ലാ ഭരണകൂടം വരെയുള്ള നിരവധി വകുപ്പുകളും ഏജന്‍സികളുമാണ് തീരസുരക്ഷയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. ഇവയെ ഏകോപിപ്പിക്കാനും തീരദേശത്തും കടലിലും ഉണ്ടാകുന്ന പുതിയ സാഹചര്യങ്ങളെ നേരിടാന്‍ തക്ക രീതിയില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ സംയോജിതമായ പ്രവര്‍ത്തനം ഉണ്ടാകണം.

അതിര്‍ത്തിരക്ഷാസേനയെപ്പോലെ രാജ്യത്തെ രക്ഷിക്കുന്ന തീരപ്രദേശത്തെ മത്സ്യത്തൊഴിലാളി സമൂഹത്തെ കരുതലോടെ പരിഗണിക്കേണ്ടത് സര്‍ക്കാരുകളുടെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. അലമുറ അടങ്ങാത്ത തീരദേശത്ത് ആഘോഷങ്ങളുടെ വേദിയൊരുക്കുന്നത് ജനാധിപത്യ സര്‍ക്കാരിന് യോജിച്ചതല്ല. അത്രയെങ്കിലും ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കേണ്ടതുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

India

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

Kerala

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

പുതിയ വാര്‍ത്തകള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

ഡ്രസ്സിംഗ് റൂമിലിരുന്ന് ഇ-സിഗരറ്റ് വലിച്ചു; രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ, മാച്ച് ഫീയുടെ 25% ഒടുക്കണം

കുടിവെള്ള പ്രശ്നത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന വാർ റൂം സജ്ജം; വ്യാജ പ്രചാരണങ്ങൾ മന്ത്രി ശിവൻകുട്ടി അവസാനിപ്പിക്കണം: മേയർ

മംഗളാദേവി ഒരുങ്ങി; ചിത്രാപൗര്‍ണമി ഉത്സവം നാളെ, കാലാവസ്ഥാ മുന്നറിയിപ്പുകള്‍ കൃത്യമായി പാലിക്കണമെന്ന് കളക്ടര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.