Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ ദളിത് വിദ്വേഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2017, 02:45 am IST
in Vicharam

മാരിയപ്പനും കുടുംബവും

ദളിതര്‍ക്കെതിരായ അതിക്രമങ്ങളില്‍ കുപ്രസിദ്ധിയാര്‍ജിച്ചിട്ടുള്ള കേരളത്തിലെ സിപിഎം ഒരിക്കല്‍ക്കൂടി ആ ഹീനകൃത്യം ചെയ്തിരിക്കുന്നു. കുമളിയില്‍ മാരിയപ്പന്‍-ശശികല ദമ്പതിമാരെയും രണ്ട് കുട്ടികളെയും പാര്‍ട്ടി അക്രമികള്‍ മര്‍ദ്ദിച്ചവശരാക്കിയശേഷം വീട്ടില്‍നിന്നിറക്കിവിട്ട സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാവപ്പെട്ട ഈ മനുഷ്യരുടെ വീട് കയ്യേറി പാര്‍ട്ടി ഓഫീസാക്കിയിട്ടേ അക്രമികള്‍ അടങ്ങിയുള്ളൂ.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതംമാറി മുസ്ലിമായ മാരിയപ്പന്റെ അര്‍ധസഹോദരന്‍ മുഹമ്മദ് സല്‍മാനുവേണ്ടിയാണ് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ അക്രമം നടത്തിയത്. ഏറെനാളായി നിര്‍ബന്ധിച്ചിട്ടും മാരിയപ്പനും കുടുംബവും മതംമാറാന്‍ തയ്യാറാവാത്തതാണത്രേ അക്രമത്തിനുള്ള പ്രേരണ. മുഹമ്മദ് സല്‍മാന്റെ പേരിലാണ് സ്ഥലമെന്നു പറഞ്ഞായിരുന്നു അക്രമം. അതേസമയം മാരിയപ്പന് അനുകൂലമായ കോടതിവിധി നിലനില്‍ക്കുകയുമാണ്. നിയമവും കോടതിയുമൊന്നും ദളിതരെ അടിച്ചമര്‍ത്തുന്നതില്‍ സിപിഎമ്മിന് തടസ്സമല്ലല്ലോ. ദളിതരുടെ നിലവിളികള്‍ക്കും, ദേശീയ പട്ടികജാതി കമ്മീഷന്റെയും മറ്റും ഇടപെടലുകള്‍ക്കും സിപിഎമ്മും ഇടതുമുന്നണി സര്‍ക്കാരും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. പിണറായി ഭരണത്തില്‍ ദളിത് പീഡനം തുടര്‍ക്കഥയാവുന്നത് ഇതുകൊണ്ടാണ്.

പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതുതന്നെ കണ്ണൂരില്‍ കൈക്കുഞ്ഞുമായി രണ്ട് ദളിത് യുവതികളെ ജയിലിലടച്ചുകൊണ്ടാണ്. പാര്‍ട്ടി എംഎല്‍എ എ.എന്‍. ഷംസീറും, കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി. ദിവ്യയും ഈ കേസില്‍ പ്രതികളാണ്. ഇതൊരു തുടക്കം മാത്രമായിരുന്നു. ദളിത് പീഡനങ്ങളുടെ ഒരു പരമ്പരതന്നെ പിന്നീട് ഉണ്ടായി. തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂരില്‍ പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ച ഒരു ദളിത് യുവാവ് ആത്മഹത്യയില്‍ അഭയംപ്രാപിച്ചു. തിരുവനന്തപുരത്ത് രാജേഷ് എന്ന ദൡത് യുവാവിനെ ആര്‍എസ്എസ് പ്രവര്‍ത്തകനാണെന്ന കാരണത്താല്‍ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തി.

കോട്ടയം സര്‍വകലാശാലയിലും തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജിലും ദളിത് വിദ്യാര്‍ത്ഥിനികള്‍ക്ക് എസ്എഫ്‌ഐയുടെ ക്രൂരമായ ജാതീയ പീഡനങ്ങള്‍ ഏല്‍ക്കേണ്ടിവന്നു. പാലക്കാട് വിക്‌ടോറിയ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരസുവിന് ജീവിച്ചിരിക്കെ കുഴിമാടമൊരുക്കി റീത്ത് സമര്‍പ്പിച്ചതും, എറണാകുളം മഹാരാജാസ് കോളജ് പ്രിന്‍സിപ്പല്‍ എന്‍.എന്‍. ബീനയുടെ കസേര കത്തിച്ചതും ഇടതുഭരണത്തില്‍ തിളച്ചുപൊന്തിയ ദൡത് വിരോധത്തിന്റെ പ്രകടനമായിരുന്നു.

അധഃസ്ഥിതരുടെ പേരില്‍ മുതലക്കണ്ണീരൊഴുക്കുന്ന പാര്‍ട്ടിയാണ് സിപിഎം. എന്നാല്‍ പാര്‍ട്ടി ആചാര്യനായിരുന്ന ഇ.എം.എസ്. നമ്പൂതിരിപ്പാടുതന്നെ ലക്ഷണമൊത്ത ദളിത് വിരോധിയായിരുന്നു. കേരളത്തിന്റെ ചരിത്രമെഴുതിയപ്പോള്‍ മഹാത്മാ അയ്യങ്കാളിയേയും, ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രമെഴുതിയപ്പോള്‍ ബി.ആര്‍. അംബേദ്ക്കറെയും തമസ്‌ക്കരിച്ചയാളാണ് ഇഎംഎസ്. പാര്‍ട്ടി പദവികളില്‍ മുസ്ലിം സംവരണംതന്നെ ഏര്‍പ്പെടുത്തുമ്പോള്‍, പരമോന്നത പാര്‍ട്ടി ഘടകമായ പൊളിറ്റ് ബ്യൂറോയില്‍ ഒന്‍പത് പതിറ്റാണ്ടിനിടെ ഒരു ദളിതനുപോലും പ്രവേശനം നല്‍കാത്ത പാര്‍ട്ടിയാണ് സിപിഎം. പാര്‍ട്ടിയുടെ നേതൃഘടനയില്‍ അന്തര്‍ലീനമായിരിക്കുന്ന ഈ ദളിത് വിദേ്വഷമാണ് അവസരം വരുമ്പോള്‍ ഇടയ്‌ക്കിടെ പുറത്തുചാടുന്നത്.

ജനാധിപത്യവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ ഈ മനോനിലയില്‍നിന്ന് ആ പാര്‍ട്ടിക്കും അതിന്റെ നേതൃത്വത്തിനും മോചനമില്ല. ഇക്കാര്യം തിരിച്ചറിയുകയും, പാര്‍ട്ടിയുടെ നുകം വലിച്ചെറിഞ്ഞ് ദളിതജനവിഭാഗങ്ങള്‍ എത്രയും വേഗം പുറത്തുവരികയാണ് വേണ്ടത്. സമത്വസുന്ദരലോകം സ്വപ്‌നം കണ്ട് ഇനിയും ചുവന്ന തമ്പുരാക്കന്മാരെ വിശ്വസിച്ചുപോയാല്‍ വിമോചനം അസാധ്യമാകും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

News

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

Kerala

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

News

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

പുതിയ വാര്‍ത്തകള്‍

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

തന്ത്രപരമായ മേൽക്കൈ നേടാൻ ഭാരതം; അഗ്നി 6 ബാലിസ്റ്റിക് മിസൈൽ തയാർ

ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ (ഇടത്ത്) നൂര്‍ഖാന്‍ വ്യോമതാവളത്തിന് പുതിയ അത്യാധുനിക മേല്‍ക്കൂരകള്‍ പണിതതിന്‍റെ ഉപഗ്രഹചിത്രം. ഭൗമ-രഹസ്യാന്വേഷണ വിദഗ്ധര്‍ ഡാമിയന്‍ സൈമണ്‍ പുറത്തുവിട്ട ചിത്രം (വലത്ത്)

ബ്രഹ്മോസ് അടിച്ചാല്‍ താങ്ങമാട്ടേന്‍…ഓപ്പറേഷന്‍ സിന്ദൂറില്‍ ബ്രഹ്മോസിന്റെ മുറിവ് ഉണക്കാനായില്ല, നൂര്‍ഖാനില്‍ പാകിസ്ഥാന്‍ പുതിയ മേല്‍ക്കൂരയിടുന്നു

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

മഴക്കാലരോഗങ്ങള്‍ വരാതെ തടയാം : ഇതിനായി വീട്ടില്‍ ചെയ്യാവുന്ന ആയുര്‍വേദ വഴികള്‍ ശീലമാക്കൂ

മുംബൈയിൽ ഏകല്‍ അദ്ധ്യാപക സംഗമം: അദ്ധ്യാപകരുമായി സര്‍സംഘചാലക് സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.